Connect with us

Kannur

‘പരാതി പുസ്തകം’; ഉപഭോക്താക്കളിലേക്ക് വാട്‌സാപ്പില്‍ പാലമിട്ട് കെ.എസ്.ഇ.ബി ചാലോട് സെക്ഷന്‍

Published

on

Share our post

കണ്ണൂർ: “നിടുകുളം ഭാഗത്ത് കറന്റില്ല..” “നിടുകുളം ഭാഗത്ത് എച്ച്.ടി.ലൈൻ തകരാറിലാണ്. ഏതാണ്ട് ഉച്ചയോടെ മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ പറ്റൂ. ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു..”

വൈദ്യുതി ഉപഭോക്താവും വൈദ്യുതിവകുപ്പ് ജീവനക്കാരനും തമ്മിലുള്ള ആശയവിനിമയമാണിത്. വൈദ്യുതി മുടങ്ങിയതിൽ ആശങ്കപ്പെട്ട് പോസ്റ്റിട്ടയാൾക്ക് തത്ക്ഷണം വാട്സാപ്പ് ഗ്രൂപ്പിൽ മറുപടിയിടുന്ന ജീവനക്കാരൻ.

മറ്റ് ജീവനക്കാരെ അപേക്ഷിച്ച് സ്ഥാനത്തും അസ്ഥാനത്തും നിരന്തരം പഴികേൾക്കുന്നവരാണ് വൈദ്യുതിവകുപ്പ് ജീവനക്കാർ. വിളിച്ചാൽ ഫോണെടുക്കില്ല, കാര്യക്ഷമമായി അറ്റകുറ്റപ്പണി നടത്തില്ല… ഇങ്ങനെ പോകുന്നു ഇവരെക്കുറിച്ചുള്ള പൊതുജനത്തിന്റെ പരാതികൾ.

എന്നാൽ പരാതികളിൽനിന്ന്‌ ഒളിച്ചോടാതെ വൈദ്യുതി ബോർഡ് തന്നെ ഉപഭോക്താക്കളുടെ ക്ഷേമത്തിനായി ഒരു വാട്സാപ്പ് കൂട്ടായ്മയുണ്ടാക്കിയാലോ. കെ.എസ്.ഇ.ബി. ചാലോട് സെക്‌ഷൻ അധികൃതരാണ് ഇത്തരത്തിലൊരു കൂട്ടായ്മയുണ്ടാക്കിയത്. ‘കെ.എസ്.ഇ.ബി. ചാലോട് പരാതിപുസ്തകം’ എന്നാണ് ഗ്രൂപ്പിന്റെ പേര്.

സെക്‌ഷൻ പരിധിയിലെ 534 പേരാണ് ഗ്രൂപ്പിലുള്ളത്. അസി. എൻജിനീയർ എം.പ്രശാന്ത്, സബ് എൻജിനീയർമാരായ കെ.പി.നിധിൻ, ടി.സി.പുഷ്പരാജൻ എന്നിനരാണ് ഗ്രൂപ്പ് അഡ്മിൻമാർ. വൈദ്യുതിമുടക്കം സംബന്ധിച്ചുള്ള അറിയിപ്പുകളാണ് പ്രധാനമായും ജീവനക്കാർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത്. കാറ്റിലും മഴയിലും വൈദ്യുതി വിച്ഛേദിക്കപ്പെടുക, വൈദ്യുതിലൈൻ പൊട്ടിവീഴുക, ലൈനിൽ മരം പൊട്ടിവീഴുക, വണ്ടിയിടിച്ച് തൂണിന് കേടുപാട് പറ്റുക തുടങ്ങിയ വിവരങ്ങൾ നാട്ടുകാരും കൈമാറും. ഇതിലൂടെ അപകടമൊഴിവാക്കാനും കാര്യക്ഷമമായി പ്രവർത്തിക്കാനും കഴിയും.

വൈദ്യുതത്തൂൺ കാട് മൂടിയതിന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഗ്രൂപ്പിലിടാനും നാട്ടുകാർ ശ്രദ്ധിക്കുന്നു. ഇലക്ട്രീഷ്യന്മാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പുകളും ‘ചാലോട് കെ.എസ്.ഇ.ബി.’ എന്ന പേരിൽ ഫെയ്സ്‌ ബുക്ക് പേജുമുണ്ട് ഇവരുടേതായി.

ഏറെ സൗകര്യപ്രദം

വൈദ്യുതി മുടങ്ങുന്ന വിവരം നേരത്തേ ഗ്രൂപ്പിലിടുന്നത് അംഗങ്ങൾക്ക് ഏറെ സൗകര്യപ്രദമാണ്. അവർക്ക് മുൻകൂട്ടി കാര്യങ്ങൾ ചെയ്തുതീർക്കാനാകും. നാട്ടുകാർ ഇടുന്ന പോസ്റ്റുകളിലൂടെ അപകടങ്ങൾ പെട്ടെന്ന് അറിയാനും കാര്യക്ഷമമായി പരിഹാരം കാണാനും സാധിക്കുന്നു

എം.പ്രശാന്ത്,അസി. എൻജിനീയർ


Share our post

Kannur

മുണ്ടേരിയിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

Published

on

Share our post

മുണ്ടേരി: മുണ്ടേരി കടവ് റോഡിൽ മുളഡിപ്പോയ്ക്ക് സമീപത്തെ വാടക വീട്ടിൽ നിന്ന് കൊൽക്കത്ത സ്വദേശികളായ ദമ്പതികളിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ ജാക്കിർ സിക്‌ദാർ, അലീമ ബീബി എന്നിവരാണ് പിടിയിലായത്. ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്ന് 14 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

Kannur

വിഷുവിന് കുടുംബശ്രീ; സ്പെഷൽ കണി വെള്ളരി

Published

on

Share our post

കണ്ണൂർ: ഇത്തവണത്തെ വിഷു വിപണന മേളകളിലെ താരമാണ് കുടുംബശ്രീ ജെ.എൽ.ജികളിൽനിന്ന് ഉൽപാദിപ്പിച്ച ജൈവ കണി വെള്ളരി. അഴീക്കോട്‌, പയ്യന്നൂർ, കാങ്കോൽ, പെരിങ്ങോം, ആലക്കോട്, സി.ഡി.എസുകളിൽനിന്ന് വിഷു സീസണിൽ ഏറ്റവും അധികം വരുമാനം നേടിയെടുക്കാൻ കണി വെള്ളരി കൃഷിക്ക് സാധിച്ചിട്ടുണ്ട്. ദിവസവും അൽപ സമയം മണ്ണിൽ ഇറങ്ങി പണിയെടുക്കാൻ മാറ്റിവെച്ചാൽ ലക്ഷങ്ങൾ വരുമാനം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ ജെ.എൽ.ജി കർഷകർ. വൈകുന്നേരങ്ങളിൽ ഒരു നേരമ്പോക്കിനായി തുടങ്ങി ഇന്ന് നെൽകൃഷിയും പച്ചക്കറിയും, തണ്ണി മത്തൻ കൃഷിയുമായി കാർഷിക മേഖലയിൽ തലയെടുപ്പോടെ നിൽക്കുകയാണ് കണ്ണൂർ ജില്ല.പതിനഞ്ചു വർഷം പൂർത്തിയാക്കുന്ന തിരുവോണം ജെ.എൽ.ജി ആറ് ഏക്കറിൽ നെല്ലും എട്ട് ഏക്കറിൽ തണ്ണിമത്തൻ, വെള്ളരി, മത്തൻ, ചീര, പടവലം, താലോരി, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്. കണ്ണൂർ മാർക്കറ്റിലും. കുടുംബശ്രീ ആഴ്ച ചന്തകളിലും, നേരിട്ട് കൃഷി സ്ഥലത്തുമാണ് വിൽപന. കണി വെള്ളരിയും മറ്റ് പച്ചക്കറി ഉൽപന്നങ്ങളും വിഷു വിപണന മേളയിൽ ലഭ്യമാണ്. അയൽക്കൂട്ടം പ്രവർത്തകരായ ബീന കുമാരി, ഷീബ, പ്രജാത, ദീപ, രമ്യ എന്നിവരാണ് മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകർ.


Share our post
Continue Reading

Kannur

അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

ചക്കരക്കൽ: അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. കടമ്പൂർ ഹയർസെക്കൻ്ററി സ്‌കൂള്‍ അധ്യാപകനായ ചെമ്പിലോട്  സാരംഗയില്‍ പി.പി ബിജുവിനെ (47) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പരിയാരം സ്വദേശിയായ ബിജു നേരത്തെ പോലീസിലായിരുന്നു. പിന്നീടാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. ആറ്റടപ്പ എല്‍.പി സ്‌കൂള്‍ അധ്യാപിക ശുഭയാണ് ഭാര്യ. മക്കള്‍ : നിഹാര, നൈനിക.


Share our post
Continue Reading

Trending

error: Content is protected !!