Connect with us

Kannur

നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 5,40,725 പരാതികളെന്ന് മുഖ്യമന്ത്രി

Published

on

Share our post

നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 5,40,725 പരാതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലില്‍ നാളിതുവരെ 5,40,722 പരാതികളാണ് ലഭിച്ചത്. അതില്‍ 5,36,525 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു.

അതായത്, 99.2 ശതമാനം പരാതികളിലും പരിഹാരമുണ്ടായിരിക്കുന്നു. ബാക്കിയുള്ള 4,197 പരാതികളിലുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അവയും സമയബന്ധിതമായി പരിഹരിക്കും.

നവകേരള സദസിന് മുന്‍പ് നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തുകളിലും ജനങ്ങളുടെ വിവിധ വിഷയങ്ങളിലുള്ള പരാതികളിലും വേഗത്തിലുള്ള പരിഹാരം ഉണ്ടായിട്ടുണ്ട്. അദാലത്തുകളില്‍ 76,551 പരാതികളാണ് ആകെ ലഭിച്ചത്.

അതില്‍ 69,413 പരാതികളിലും തീര്‍പ്പുണ്ടായി. ബാക്കിയുള്ള 7,138 പരാതികള്‍ പരിശോധനയിലാണ്. ഹിയറിങ് അടക്കമുള്ള തുടര്‍നടപടികള്‍ വേണ്ട പരാതികളാണ് അവശേഷിക്കുന്നതിലേറെയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

16 മണ്ഡലങ്ങളിലാണ് ഇതുവരെ നവകേരള സദസ്സ് ചേര്‍ന്നത്. ഇതില്‍ നാല് മണ്ഡലങ്ങളിലെ എം. എല്‍. എ മാര്‍ പങ്കെടുത്തിരുന്നില്ല. രാഷ്ട്രീയ എതിര്‍പ്പുന്നയിച്ച് എം. എല്‍. എ മാര്‍ ബഹിഷ്‌കരിച്ച ആ നാല് മണ്ഡലങ്ങളിലുള്‍പ്പെടെ സംഘാടകസമിതികള്‍ പ്രതീക്ഷിച്ചതിന്റെ പലമടങ്ങ് ജനങ്ങളാണെത്തിയത്.

ഒരു ബഹിഷ്‌കരണാഹ്വാനവും ഏശിയില്ല. എന്ന് മാത്രമല്ല, വലിയ തോതില്‍ അപവാദം പ്രചരിപ്പിച്ചവര്‍ അപഹാസ്യരാവുകയും ചെയ്തു. ബഹിഷ്‌കരണാഹ്വാനവും അടിസ്ഥാന രഹിതമായ പ്രചാരണങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് മഹാപ്രവാഹമായി ജനങ്ങള്‍ എത്തുമ്പോള്‍ മനക്കോട്ട തകര്‍ന്നതിന്റെ മനോവിഭ്രാന്തിയാണ് ചിലര്‍ക്ക്.

നാടിന്റെയാകെ നന്മയ്ക്കുവേണ്ടി, കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തുന്ന പൊതുപരിപാടിയെ തകര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടവരുടെ മനോനില നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

പ്രതിപക്ഷനേതാവിന്റെ തുടര്‍ച്ചയായുള്ള പ്രതികരണങ്ങളുടെ സ്വഭാവം അത്തരമൊരു അവസ്ഥയാണ് വ്യക്തമാക്കുന്നത്. ഇത് ജനങ്ങളുടെ, നാടിന്റെ പരിപാടിയാണ്. ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ ആരെങ്കിലും വിലക്കിയോ?

എം. എല്‍. എ മാര്‍ പ്രതിപക്ഷത്താണോ ഭരണ പക്ഷത്താണോ എന്നത് നോക്കിയല്ല സര്‍ക്കാര്‍ നാടിന്റെ വികസനം സാധ്യമാക്കുന്നത്. എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ പരിഗണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പിന്നെന്തിനാണ് ഈ ബഹിഷ്‌കരണവും ആക്രോശവും എന്ന് ജനങ്ങളോട് വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് പരാതികള്‍ തീര്‍പ്പാക്കുന്നില്ല എന്ന് പറയുന്നത്? കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ 16 കേന്ദ്രങ്ങളില്‍ നിന്നായി ലഭിച്ച നിവേദനകളുടെ എണ്ണം 42,862 ആണ്. കണ്ണൂര്‍ ജില്ലയില്‍ 28,630. കാസര്‍കോട്ട് 14,232. ഇങ്ങനെ ലഭിക്കുന്ന നിവേദനങ്ങള്‍ പരിശോധിച്ച് ഇടപെടല്‍ നടത്താനും പ്രശ്‌നപരിഹാരം ഉറപ്പാക്കാനുമുള്ള സംവിധാനം ഒരുക്കുന്നുണ്ട്.

കുട്ടികളെ റോഡില്‍ നിര്‍ത്തുന്നത് ഒഴിവാക്കണം. കുട്ടികളെ പൊരിവെയിലിലാണ് നിര്‍ത്തിയതെന്ന പ്രചാരണം അവസാനിപ്പിക്കണം. ശബരിമല തീര്‍ത്ഥാടനം തടസ്സമില്ലാതെ പുരോഗമിക്കുന്നു.

ശബരിമല ദര്‍ശനത്തിനായി കടന്നുവരേണ്ട നാല് ജില്ലകളിലുള്ള മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്. തൃശ്ശൂരില്‍ ചില ഭാഗങ്ങളില്‍ അല്പം വെള്ളക്കെട്ടുണ്ട്.

പത്തനംതിട്ടയില്‍ കൃഷിനാശം ഉണ്ടായി. 15 പ്രദേശങ്ങളില്‍ കഴിഞ്ഞ എട്ടു മണിക്കൂറിനുള്ളില്‍ 100 മില്ലിമീറ്ററില്‍ അധികം മഴ പെയ്തിട്ടുണ്ട്.
പ്രധാന അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ചെറിയ അണക്കെട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


Share our post

Kannur

കണ്ണൂർ സർവകലാശാല വാർത്ത-അറിയിപ്പുകൾ

Published

on

Share our post

കണ്ണൂർ: മേയ് 21-ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷക്ക് 28 മുതൽ മേയ് രണ്ട് വരെ പിഴ ഇല്ലാതെയും മൂന്ന് വരെ പിഴയോടെയും അപേക്ഷ നൽകാം. പരീക്ഷ വിജ്ഞാപനം വെബ്‌സൈറ്റിൽ.

‣പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റഗുലർ 2022 പ്രവേശനം, സപ്ലിമെന്ററി 2020, 2021 പ്രവേശനം), ഏപ്രിൽ 2025 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങൾ, കവറിങ് ഷീറ്റ്, മാർഗ നിർദേശങ്ങൾ എന്നിവ വെബ്സൈറ്റിൽ, Academics – Private Registration – Assignment ലിങ്കിൽ ലഭിക്കും. ഈ ലിങ്ക് വഴി ഓൺ‌ലൈനായി ഫീസ് അടച്ച ശേഷം ലഭിക്കുന്ന കവറിങ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെൻ്റിന് ഒപ്പം സമർപ്പിക്കണം.

അസൈൻമെന്റ് നേരിട്ട് നൽകുന്നവർ താവക്കര കാംപസിൽ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്‌ ലേണിങ് ഡയറക്ടറുടെ ഓഫീസിൽ വിവിധ പ്രോഗ്രാമുകൾക്കായി നിശ്ചയിക്കപ്പെട്ട തീയതികളിൽ നൽകണം. മറ്റ് ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കില്ല. തപാൽ വഴി അയയ്ക്കുന്നവ ലഭിക്കേണ്ട അവസാന തീയതി ജൂൺ അഞ്ച്.


Share our post
Continue Reading

Kannur

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വിദ്യാർഥിനികൾക്കുനേരെ ലൈംഗികാതിക്രമമെന്ന് പരാതി; ജീവനക്കാരന് സസ്പെൻഷൻ

Published

on

Share our post

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പഠിതാക്കളായ പെണ്‍കുട്ടികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ താത്കാലിക ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. പന്ത്രണ്ടോളം പരാതികളാണ് കാര്‍ഡിയോളജി കാത്ത് ലാബില്‍ ജോലി ചെയ്യുന്ന ശ്രീജിത്ത് എന്ന ജീവനക്കാരനെതിരേ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.പരാതി സംബന്ധിച്ച് വകുപ്പ് മേധാവി ഇന്റേണല്‍ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരേയുള്ള ലൈംഗികാതിക്രമണങ്ങള്‍ തടയുന്നതിനുള്ള ആക്ട് പ്രകാരമാണ് മൂന്നംഗ ഇന്റേണല്‍ കമ്മിറ്റി അന്വേഷണം നടത്തുന്നത്. ഏറെ ഗൗരവത്തോടെയാണ് വിഷയം കാണുന്നതെന്നും അതിനാലാണ് ഉടനടി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഇയാളെ സസ്‌പെന്‍ഡ് ചെയ്തതെന്നും മെഡിക്കല്‍ കോളജ് വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തേയും ഇയാള്‍ക്കെതിരേ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു എന്നും ആരോപണമുണ്ട്. താത്കാലിക തസ്തികയില്‍ ജോലിക്ക് കയറിയ ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ തുടരുകയാണ്. ഇയാള്‍ വിദ്യാര്‍ഥികളെ ശല്യം ചെയ്തതായി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായാല്‍ പരാതി പോലീസിന് കൈമാറുമെന്നാണ് വിവരം.

സമഗ്ര അന്വേഷണം വേണം – യൂത്ത് കോണ്‍ഗ്രസ്, കെ.എസ്യു

സംഭവവുമായി ബന്ധപ്പെട്ട് കോളേജ് ഇന്റേണല്‍ കമ്മിറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയും കെഎസ്യുവും ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.വി. സുരാഗ്, കെഎസ്യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, യൂത്ത് കെയര്‍ തളിപ്പറമ്പ് നിയോജകമണ്ഡലം കോഡിനേറ്റര്‍ ജെയ്‌സണ്‍ പരിയാരം, കെഎസ്യു മെഡിക്കല്‍ കോളേജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ജാസിര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കി.


Share our post
Continue Reading

Kannur

തെരുവുവിളക്ക് കത്തിക്കാൻ കെ.എസ്.ഇ.ബി-ക്ക് കമ്പിയില്ല, എ.ബി.സിയും കിട്ടാനില്ല; തദ്ദേശസ്ഥാപനങ്ങൾ ‘ഷോക്കിൽ’

Published

on

Share our post

കണ്ണൂര്‍: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പലേടത്തും തെരുവുവിളക്കുകള്‍ കത്താത്തതില്‍ ആശങ്കപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍. വൈദ്യുതിവകുപ്പിന് ലൈന്‍കമ്പി (അലൂമിനിയം കണ്ടക്ടര്‍ സ്റ്റീല്‍ റീയിന്‍ഫോഴ്‌സ്ഡ് – എസിഎസ്ആര്‍ റാബിറ്റ്) ഇല്ലാത്തതാണ് തടസ്സം. തദ്ദേശസ്ഥാപനങ്ങള്‍ കെഎസ്ഇബിയില്‍ മുന്‍കൂട്ടി പണം അടച്ച് കാത്തിരിക്കുകയാണ്.

തെരുവുവിളക്കുകളുടെ ഉടമ തദ്ദേശസ്ഥാപനങ്ങളാണ്. ലൈന്‍ വലിക്കലും സ്ഥാപിക്കലും നടത്തേണ്ടത് വൈദ്യുതി ബോര്‍ഡും. ഒരു ഡിവിഷനില്‍ ശരാശരി 50 കിലോമീറ്റര്‍ കമ്പി ആവശ്യമുണ്ട്. സര്‍വീസ് കണക്ഷന്‍, അറ്റകുറ്റപ്പണി, ട്രാന്‍സ്‌ഫോര്‍മര്‍ ലൈന്‍ വലിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യേണ്ടതുണ്ട്. തൃക്കരിപ്പൂര്‍ പഞ്ചായത്ത് 38 ലക്ഷം രൂപ അടച്ച് കാത്തിരിക്കുകയാണെന്ന് പ്രസിഡന്റ് വി.കെ. ബാവ പറഞ്ഞു.

പല തദ്ദേശസ്ഥാപനങ്ങളും ലക്ഷങ്ങളാണ് മുന്‍കൂട്ടി അടച്ചത്. ലൈന്‍ കമ്പിക്ക് പകരം ആവരണമുള്ള കേബിള്‍ (ഏരിയല്‍ ബഞ്ച്ഡ് കേബിള്‍-എബിസി) ഉപയോഗിക്കാന്‍ ബോര്‍ഡ് ഇടയ്ക്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതിന്റെ കുറവും തിരിച്ചടിയായി. പിന്നീട് കമ്പികൊണ്ടുതന്നെ ലൈന്‍ വലിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ കമ്പി കിട്ടാത്തതിനാല്‍ തെരുവുവിളക്ക് കത്തിക്കല്‍ മുടങ്ങി.

തെരുവുവിളക്ക് വാര്‍ഡിന്റെ അടിസ്ഥാന ആവശ്യമായതിനാല്‍ തദ്ദേശസ്ഥാപനങ്ങള്‍ വൈദ്യുതിവകുപ്പുമായി കൊമ്പുകോര്‍ക്കുകയാണ്. ലൈന്‍ കമ്പിക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും സെക്ഷന്‍ ഓഫീസുകളില്‍ കിട്ടാനില്ല. ടെന്‍ഡര്‍ കൊടുത്ത ട്രാക്കോ കേബിള്‍സില്‍നിന്ന് വൈദ്യുതിവകുപ്പിന് കമ്പി (എസിഎസ്ആര്‍ കണ്ടക്ടര്‍) ലഭിച്ചിരുന്നില്ല. പിന്നീട് മറ്റു കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കുകയായിരുന്നു. അതും വൈകി.

എ.ബി.സിയും കിട്ടാനില്ല

നിലവില്‍ ഉപയോഗിക്കുന്ന ലൈന്‍ കമ്പി (എസിഎസ്ആര്‍) ഘട്ടംഘട്ടമായി മാറ്റാനാണ് ബോര്‍ഡ് തീരുമാനം. ഇതുപ്രകാരം പര്‍ച്ചേസ് മാന്വലില്‍ ലൈന്‍ കമ്പി വാങ്ങല്‍ കുറയ്ക്കുകയും ചെയ്തു. ഇതിന് പകരം തൂണുകളില്‍ ആവരണമുള്ള ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ (എബിസി) വലിക്കുകയാണ് ലക്ഷ്യം. സാധാരണ ലൈന്‍ കമ്പിയെക്കാള്‍ അഞ്ചിരട്ടി തുക എബി കേബിളിന് വേണം എന്നതിനാല്‍ ആ പ്രവൃത്തിയും മെല്ലെയാണ്.


Share our post
Continue Reading

Trending

error: Content is protected !!