Connect with us

Kannur

കാലിത്തീറ്റ വില വര്‍ധിച്ചതോടെ ക്ഷീരകർഷകർ പ്രതിസന്ധിയില്‍

Published

on

Share our post

കണ്ണൂർ : ക്ഷീരകര്‍ഷകരുടെ വയറ്റത്തടിച്ച്‌ കാലിത്തീറ്റ വിലയില്‍ വന്‍വര്‍ധന.
പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് കാലിത്തീറ്റ ഒരു ചാക്കിന് 20 രൂപ വര്‍ധിപ്പിച്ചതോടെ ഇടത്തരം ക്ഷീരകര്‍ഷകരുടെ കുടുംബ ബജറ്റും താളംതെറ്റി.

ഇതോടെ അൻപത് കിലോ വരുന്ന ഒരു ചാക്ക് കാലിത്തീറ്റയുടെ വില 1540 രൂപയായി. കാലിത്തീറ്റ ഗുണനിലവാര വിലനിയന്ത്രണ ബില്‍ നിയമമായതോടെയാണ് കാലിത്തീറ്റ കമ്പനികള്‍ വില ഉയര്‍ത്താന്‍ തുടങ്ങിയത്. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ വില നിയന്ത്രണം ഉണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് കാലിത്തീറ്റ കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നത്.

അതേസമയം ഗുണനിലവാരവും വില നിയന്ത്രണവും ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന ബില്ലിനെ ക്ഷീരകര്‍ഷകര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കാലിത്തീറ്റയുടെ വില കുറയുമെന്ന പ്രതീക്ഷ കര്‍ഷകര്‍ക്കില്ല.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഫീഡ്‌സ് മാത്രമല്ല, കെ.എസ്, മില്‍മ, ഗോദറേജ് തുടങ്ങിയ സ്വകാര്യ കമ്പനികളും വില ഉയര്‍ത്തി. കാലിത്തീറ്റ ഉല്പാദനത്തിന് ആവശ്യമായ അനുബന്ധ സാധനങ്ങളുമായി ബന്ധമില്ലാത്ത വിധത്തിലാണ് വില ഉയര്‍ത്തല്‍. പൊതുമേഖലാ സ്ഥാപനം തന്നെ വില വര്‍ധനവ് വരുത്തുമ്പോള്‍ സ്വകാര്യ കമ്പനികളെ എങ്ങനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് ക്ഷീര കര്‍ഷകരുടെ ചോദ്യം.

പത്ത് ചാക്കുവരെ കാലിത്തീറ്റ സബ്‌സിഡിയില്‍ ലഭിച്ചിരുന്നത് ഇപ്പോള്‍ നാല് ചാക്കായി ചുരുങ്ങി. ക്ഷീര വകുപ്പില്‍നിന്ന് വൈക്കോലിന് ലഭിച്ചിരുന്ന സബ്‌സിഡിയും വെട്ടിച്ചുരുക്കി. ഇതോടെ 225 രൂപയ്‌ക്ക് ലഭിച്ചിരുന്ന 30 കിലോയുടെ വൈക്കോല്‍ കെട്ടിന്റെ വില 350 രൂപയായി.

ക്ഷീര കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന ഗോതമ്പ് ഉമിയുടെ വില കൂടിയതും തിരിച്ചടിയായി. നേരത്തെ ഒരു കിലോ ഗോതമ്പ് ഉമി 20 മുതൽ 24 രൂപ വരെ ലഭിച്ചിരുന്നു. ഇത് 30 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. 50 കിലോ വരുന്ന ഒരു ചാക്ക് ഗോതമ്പ് ഉമിയുടെ വിലയില്‍ 200 രൂപയുടെ വരെ വര്‍ധനവ് ഉണ്ടാകും.

ചോളം പോലുള്ള അനുബന്ധ സാധനങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുമെന്ന് പറയുന്നതല്ലാതെ കര്‍ഷകര്‍ക്ക് സഹായകമായ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് ക്ഷീരകര്‍ഷകരുടെ ആരോപണം. കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം കുറഞ്ഞ വിലയില്‍ കാലിത്തീറ്റ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നും അല്ലാത്ത പക്ഷം കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും കർഷക കോൺഗ്രസ്‌ പറഞ്ഞു.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!