Kerala
മികച്ച സ്‌കോളര്‍ഷിപ്പോടെ ഗണിതശാസ്ത്രം പഠിക്കാന്‍ അവസരം

ഗണിതശാസ്ത്രത്തിലെ മാസ്റ്റേഴ്സ്, ഡോക്ടറൽ പഠനങ്ങൾക്കായി, ഡിപ്പാർട്ട്മെൻറ് ഓഫ് അറ്റോമിക് എനർജിയുടെ കീഴിലുള്ള, നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് (എൻ.ബി.എച്ച്.എം.) നൽകുന്ന സ്കോളർഷിപ്പുകൾക്ക് അർഹത നിർണയിക്കുന്ന സ്കോളർഷിപ്പ് റിട്ടൺ ടെസ്റ്റിന് അപേക്ഷിക്കാം.
2024-ലെ മാസ്റ്റേഴ്സ് സ്കോളർഷിപ്പ്, ഡോക്ടറൽ സ്കോളർഷിപ്പ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതിന്റെ ആദ്യഘട്ടമാണ് എഴുത്തുപരീക്ഷ. രണ്ടാംഘട്ടം, ആദ്യഘട്ട പരീക്ഷ അടിസ്ഥാനമാക്കി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കുള്ള അഭിമുഖമാണ്. രണ്ടു ഘട്ടങ്ങളിലെയും മികവ് പരിഗണിച്ചായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. അപേക്ഷകരുടെ അക്കാദമിക് മികവും തിരഞ്ഞെടുപ്പിൽ പരിഗണിച്ചേക്കാം.
രണ്ടു സ്കോളർഷിപ്പുകൾക്കും ഒരു പരീക്ഷയാണുള്ളത്. അപേക്ഷനൽകുമ്പോൾ ഏതെങ്കിലും ഒരു സ്കോളർഷിപ്പിലേക്കോ അതോ രണ്ടിലേക്കുമോ പരിഗണിക്കപ്പെടണമെന്ന് വ്യക്തമാക്കണം.
സ്കോളർഷിപ്പ് തുക
എം.എസ്‌സി. സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടുവർഷത്തേക്ക് പ്രതിമാസം 8000 രൂപ സ്കോളർഷിപ്പ് ലഭിക്കും.
പി.എച്ച്.ഡി. ഗവേഷണത്തിന് പ്രതിമാസം 37,000 രൂപ നിരക്കിൽ രണ്ടുവർഷവും തൃപ്തികരമായ പുരോഗതി, മികവ് എന്നിവയ്ക്കു വിധേയമായി, തുടർന്നുള്ള രണ്ടുവർഷത്തേക്ക് 42,000 രൂപ നിരക്കിൽ ലഭിക്കും. എൻ.ബി.എച്ച്.എം. തീരുമാനത്തിനു വിധേയമായി അതിനുശേഷം ഒരു വർഷത്തേക്കുകൂടി സ്കോളർഷിപ്പ് കാലയളവ് നീട്ടിയേക്കാം.
പ്രതിവർഷ കണ്ടിൻജൻസി ഗ്രാൻറ്് 40,000 രൂപയും വീട്ടുവാടകബത്തയും ലഭിക്കും. മറ്റേതെങ്കിലും സ്കോളർഷിപ്പിനൊപ്പം മാസ്റ്റേഴ്സ്/ഡോക്ടറൽ സ്കോളർഷിപ്പ് സ്വീകരിക്കാനാകില്ല.
പരീക്ഷ
ജനവരി 20-ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടത്തുന്ന പരീക്ഷയ്ക്ക് പ്രത്യേക സിലബസ് ഇല്ല. ബന്ധപ്പെട്ട മേഖലയിലെ പഠനങ്ങൾക്കുവേണ്ട വിഷയാധിഷ്ഠിത അറിവ് പരീക്ഷ വഴി വിലയിരുത്തും.
മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ www.imsc.res.in/~nbhm/qp/ -ൽ ലഭിക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.
അപേക്ഷ
അപേക്ഷ www.nbhmexams.in/ വഴി സാധാരണ അപേക്ഷാ ഫീസോടെ നവംബർ 30 വരെ നൽകാം. ഒരു സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ 400 രൂപയും രണ്ട് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ 600 രൂപയും അടയ്ക്കണം. 2023 ഡിസംബർ ഒന്നിന് അപേക്ഷിക്കുന്നവർക്കുള്ള അപേക്ഷാ ഫീസ് യഥാക്രമം 500 രൂപ, 750 രൂപ ആണ്. ഡിസംബർ രണ്ടുമുതൽ ഡിസംബർ 10 രാത്രി 11.59 വരെ അപേക്ഷിക്കാൻ അപേക്ഷാ ഫീസ്, യഥാക്രമം 750 രൂപ, 1000 രൂപ എന്നിങ്ങനെയാണ്.
സ്ഥാപനങ്ങൾ
ഈ സ്കോർ പരിഗണിച്ച് പിഎച്ച്.ഡി., ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾ: ഹരിഷ് ചന്ദ്ര റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, അലഹാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) – ബർഹാംപുർ, മൊഹാലി, പുണെ, തിരുവനന്തപുരം കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ), ഭുവനേശ്വർ ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ്, ചെന്നൈ.
വിവരങ്ങൾക്ക്: www.imsc.res.in/~nbhm/
യോഗ്യത
നിലവിൽ മാത്തമാറ്റിക്സിലെ മാസ്റ്റേഴ്സ് പ്രോഗ്രാമിൽ എൻറോൾ ചെയ്തവർ, 2024-25ൽ അതിൽ എൻറോൾ ചെയ്യാൻ ഉദ്ദേശിക്കുന്നവർ, മാത്തമാറ്റിക്സിൽ പിഎച്ച്.ഡി.ക്ക് ഇതിനകം പ്രവേശനം നേടിയവർ, 2025 ജനുവരിക്കകം പ്രവേശനം നേടാൻ ഉദ്ദേശിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. മാത്തമാറ്റിക്സിന്റെ നിർവചനത്തിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, മാത്തമാറ്റിക്കൽ സയൻസസ് തുടങ്ങിയവ ഉൾപ്പെടും. രണ്ടുവർഷ മാസ്റ്റേഴ്സ്, അഞ്ചുവർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമിന്റെ അവസാന രണ്ടുവർഷം, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമിന്റെ ആദ്യ രണ്ടുവർഷം തുടങ്ങിയവ മാസ്റ്റേഴ്സ് പ്രോഗ്രാമുകളായി കണക്കാക്കും. ആറുവർഷത്തെ ഇൻറഗ്രേറ്റഡ് എം.എഡ്. കോഴ്സും മാസ്റ്റേഴ്സ് പ്രോഗ്രാമായി പരിഗണിക്കും.
ഡോക്ടറൽ/മാസ്റ്റേഴ്സ് സ്കോളർഷിപ്പ് അപേക്ഷകർക്ക് മുമ്പ് എൻ.ബി.എച്ച്.എം. ഡോക്ടറൽ/മാസ്റ്റേഴ്സ് സ്കോളർഷിപ്പ് ലഭിച്ചിരിക്കരുത്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്