Connect with us

MATTANNOOR

മട്ടന്നൂര്‍ മണ്ഡലം നവകേരള സദസ്സ്; മനുഷ്യ മഹാസമുദ്രമായി മട്ടന്നൂർ

Published

on

Share our post

വിമാനം പറന്നുയരുന്ന നീലാകാശത്തിനു താഴെ ഒരുക്കിയ കൂറ്റന്‍ പന്തലിലേക്ക് ജനങ്ങള്‍ ഇരമ്പിയെത്തി. നട്ടുച്ചവെയിലിലും വാടാത്ത ഊര്‍ജ്ജത്തോടെ. കണക്കുകൂട്ടിയതിലുമപ്പുറം ജനപ്രവാഹമാണ് മട്ടന്നൂര്‍ മണ്ഡലം നവകേരള സദസ്സിലുണ്ടായത്. അന്താരാഷ്ട്ര വിമാനത്താവളം ഒന്നാംഗേറ്റിന് സമീപത്ത് ഒരുക്കിയ പവലിയനിലേക്ക് രാവിലെ മുതല്‍ തന്നെ ജനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. ഓരോ ബൂത്തുകളില്‍ നിന്നും പ്രത്യേകം ഒരുക്കിയ ബസുകളില്‍ ആളുകള്‍ കൂട്ടമായെത്തിയതോടെ മനുഷ്യമഹാ സമുദ്രത്തിന് മട്ടന്നൂര്‍ സാക്ഷിയായി.

പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും അവതരിപ്പിച്ച ചെണ്ടമേളത്തിന് താളംപിടിച്ചാണ് അവര്‍ സീറ്റുകളിലിരുന്നത്. കാത്തിരുന്ന പ്രിയ ജനനായകര്‍ എത്തിയപ്പോള്‍ കരഘോഷത്തോടെയും ചെണ്ട മേളത്തോടെയും വരവേറ്റു. നൃത്തവേഷത്തിലെത്തിയ കുട്ടികള്‍ പൂച്ചെണ്ടും നല്‍കി. കാഞ്ഞിരോട് വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നെയ്ത ബെഡ്ഷീറ്റുകള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സമ്മാനിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി മട്ടന്നൂര്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി കെ. ഭാസ്‌കരന്‍ മാസ്റ്റര്‍, കൃഷ്ണകുമാര്‍ കണ്ണോത്ത്, കെ.പി. രമേഷ്ബാബു എന്നിവര്‍ തയ്യാറാക്കിയ സുവനീര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളായ എടയന്നൂരിലെ വി. മന്‍മേഘ്, കശ്യപ്നാഥ് എന്നിവര്‍ ചേര്‍ന്ന് ക്യാന്‍വാസില്‍ വരച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രേഖാചിത്രം വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

പരാതി സ്വീകരിക്കാനായി 20 കൗണ്ടറുകളാണ് സജ്ജീകരിച്ചത്. 3350 പരാതികള്‍ ലഭിച്ചു. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, എല.ജി.ബി.ടി.ക്യൂ.ഐ.എ, ജനറല്‍ എന്നിങ്ങനെയാണ് കൗണ്ടറുകള്‍ ഒരുക്കിയത്. രാവിലെ പതിനൊന്ന് മണി മുതല്‍ പരാതികള്‍ സ്വീകരിച്ചു. സദസ്സിന് ശേഷവും പരാതികള്‍ സ്വീകരിച്ചു. ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ ഹെല്‍പ് ഡെസ്‌കും ഒരുക്കിയിരുന്നു.


Share our post

MATTANNOOR

കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

Published

on

Share our post

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.


Share our post
Continue Reading

MATTANNOOR

ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

Published

on

Share our post

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.

കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.


Share our post
Continue Reading

MATTANNOOR

കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.


Share our post
Continue Reading

Trending

error: Content is protected !!