Connect with us

India

രാഹുലിനും സോണിയക്കും ഇ.ഡി കുരുക്ക്; 752 കോടിയുടെ സ്വത്ത്‌ കണ്ടുകെട്ടി

Published

on

Share our post

ന്യൂഡൽഹി : കോൺഗ്രസ്‌ നേതാക്കൾ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ പ്രതികളായ നാഷണൽ ഹെറാൾഡ്‌ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 752 കോടി രൂപയുടെ വസ്‌തുവകകൾ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കണ്ടുകെട്ടി. സോണിയയ്‌ക്കും രാഹുലിനും ഓഹരിയുള്ള അസോസിയേറ്റഡ്‌ ജേർണൽസ്‌ ലിമിറ്റഡിന്റെ (എ.ജെ.എൽ) 661.69 കോടി രൂപയുടെയും യങ്‌ ഇന്ത്യൻ കമ്പനിയുടെ 90.21 കോടി രൂപയുടെയും ആസ്‌തികളാണ്‌ കണ്ടുകെട്ടിയത്‌. ഡൽഹിയിലെയും മുംബൈയിലെയും നാഷണൽ ഹെറാൾഡ്‌ ഓഫീസുകൾ, ലഖ്‌നൗ നെഹ്‌റു ഭവൻ എന്നിവ ഉൾപ്പെടെയാണിത്‌.

ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട്‌ കോടതിയിൽ ഏഴു പേർ പ്രതികളായി രജിസ്റ്റർ ചെയ്‌ത കേസിൽ നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ്‌ നടപടിയെന്ന്‌ ഇഡി അറിയിച്ചു. ബി.ജെ.പി നേതാവ്‌ സുബ്രഹ്‌മണ്യൻ സ്വാമി 2012ൽ നൽകിയ പരാതി പ്രകാരമുള്ള കേസിൽ മോട്ടിലാൽ വോറ, ഓസ്‌കർ ഫെർണാണ്ടസ്‌, സുമൻ ദുബെ, സാം പിട്രോഡ എന്നിവരും പ്രതികളാണ്‌.

യങ്‌ ഇന്ത്യൻ കമ്പനി രൂപീകരിച്ച്‌ പ്രതികൾ എ.ജെ.എല്ലിന്റെ നൂറുകണക്കിന്‌ കോടി രൂപയുടെ സ്വത്ത്‌ നിയമവിരുദ്ധമായി സ്വന്തമാക്കിയെന്നാണ്‌ കേസ്‌. നാഷണൽ ഹെറാൾഡ്‌ പത്ര പ്രസിദ്ധീകരണത്തിനായി എ.ജെ.എല്ലിന്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ ഭൂമി സൗജന്യ നിരക്കിൽ ലഭിച്ചിരുന്നു. 2008ൽ എ.ജെ.എൽ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. എ.ജെ.എൽ എ.ഐ.സി.സി.യിൽനിന്ന്‌ 90.21 കോടി രൂപയുടെ വായ്‌പ എടുത്തിരുന്നു. എന്നാൽ, ഇത്‌ തിരിച്ച് വാങ്ങേണ്ടതില്ലെന്ന്‌ എ.ഐ.സി.സി തീരുമാനിക്കുകയും എ.ജെ.എൽ 50 ലക്ഷം രൂപയ്‌ക്ക്‌ സോണിയയും രാഹുലും ഡയറക്‌ടർമാരായ യങ്‌ ഇന്ത്യന്‌ വിൽക്കുകയും ചെയ്‌തു.

വരുമാനത്തിന്റെ ഉറവിടം കാണിക്കാതെയാണ്‌ യങ്‌ ഇന്ത്യൻ 50 ലക്ഷം രൂപയ്‌ക്ക്‌ ഇത്‌ വാങ്ങിയത്‌. ഇതുവഴി എ.ജെ.എല്ലിന്റെ ഓഹരി ഉടമകളെയും കോൺഗ്രസിന്‌ സംഭാവന നൽകിയവരെയും എ.ജെ.എല്ലിന്റെയും എ.ഐ.സി.സി.യുടെയും ഭാരവാഹികൾ വഞ്ചിച്ചെന്ന്‌ കേസിൽ ആരോപിക്കുന്നു. എ.ജെ.എല്ലിന്‌ 2010ൽ 1057 ഓഹരി ഉടമകളുണ്ടായിരുന്നു. 2011ൽ എ.ജെ.എല്ലിനെയും വസ്‌തുവകകളും യങ്‌ ഇന്ത്യന്റെ അനുബന്ധമാക്കി മാറ്റി. അന്വേഷണത്തിന്റെ ഭാഗമായി സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യംചെയ്‌തു. ഇരുവരും നിലവിൽ ജാമ്യത്തിലാണ്‌. പ്രതികളായ മോട്ടിലാൽ വോറയും ഓസ്‌കർ ഫെർണാണ്ടസും അന്തരിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1937ൽ രൂപീകരിച്ച കമ്പനിയാണ്‌ എജെഎൽ.


Share our post

India

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 93.66 ആണ് ഇത്തവണത്തെ വിജയശതമാനം.24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.ഫലത്തിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ തന്നെ ലഭ്യമാവും.വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം.

99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് ആണ് പിന്നിൽ.

ഫലം അറിയാന്‍

https://www.cbse.gov.in/

https://cbseresults.nic.in/

https://results.cbse.nic.in/


Share our post
Continue Reading

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

India

ഇന്ത്യ-പാക് സംഘർഷം; വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡി​ഗോയും

Published

on

Share our post

ന്യൂഡൽഹി:ഇന്ത്യ-പാക് സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാ​ഗമായി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡി​ഗോയും റദ്ദാക്കി. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഇൻഡി​ഗോ റദ്ദാക്കിയത്.

സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇൻഡി​ഗോ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുകയാണെന്നും ഇൻഡി​ഗോ പ്രസ്താവനയിൽ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വെബ്‌സൈറ്റിലോ ആപ്പിലോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡി​ഗോ നിർദേശിച്ചു.


Share our post
Continue Reading

Trending

error: Content is protected !!