Kerala
തലശേരിയിൽ മന്ത്രിസഭാ യോഗം ചേർന്നു; ഇനി നാല് ആഴ്ചകളിലായി നാലു ജില്ലകളിൽ

തലശേരി: ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു പുറത്തെ മൂന്നാമത്തെ മന്ത്രിസഭാ യോഗം തലശേരിയിൽ നടന്നു. പൈതൃക നഗരിയായ തലശേരിയിലെ പേൾവ്യൂ റീജൻസി ഹോട്ടലിലാണ് മന്ത്രിസഭാ യോഗം നടന്നത്.
താനൂർ ബോട്ട് ദുരന്തത്തെ തുടർന്ന് താനൂർ എം.എൽ.എ കൂടിയായ മന്ത്രി എം. അബ്ദുൾ റഹ്മാന്റെ ഓഫീസിലും യു.പിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കേരളത്തിലെത്തിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എറണാകുളം ഗസ്റ്റ്ഹൗസിലും പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി പേൾ വ്യൂ റീജൻസിയിൽ തങ്ങിയ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രഭാതഭക്ഷണത്തിനു ശേഷമാണ് മന്ത്രിസഭാ യോഗത്തിലേക്ക് കടന്നത്. 36 ദിവസത്തെ നവകേരള യാത്രക്കിടയിൽ അഞ്ച് മന്ത്രിസഭാ യോഗങ്ങളാണ് നടക്കുക. ഇതിൽ ആദ്യത്തെ യോഗമാണ് സ്വകാര്യ നക്ഷത്ര ഹോട്ടലിൽ ഇന്ന് നടന്നത്.
മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിനായി ചീഫ് സെക്രട്ടറി ഡോ. വേണു ചൊവ്വാഴ്ച രാത്രിയിൽ തന്നെ തലശേരിയിൽ എത്തിയിരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സംബന്ധിച്ച ഫയലും ഉദ്യോഗസ്ഥ തലത്തിലെ സ്ഥാനക്കയറ്റവുമാണ് ഇന്നത്തെ മന്ത്രിസഭ പരിഗണിച്ചത്. മറ്റ് ചില വിഷയങ്ങളും ചർച്ചയ്ക്ക് എത്തിയിരുന്നു.
പൗരപ്രമുഖരുടെ യോഗമോ മാധ്യമ പ്രവർത്തകരെ കാണലോ ഇന്നുണ്ടായില്ല. തലശേരിയില്‍ പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസ് ഉണ്ടെങ്കിലും റൗണ്ട് ടേബിള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് സ്വകാര്യ ഹോട്ടലില്‍ മന്ത്രിസഭായോഗം ചേർന്നത്.
മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ മന്ത്രിമാരായ ചിഞ്ചുറാണിയും ജി.ആർ.അനിലും ഇന്ന് രാവിലെയാണ് തലശേരിയിൽ എത്തിയത്. മുൻ എം.എൽ.എയും സി.പി.ഐ കൊല്ലം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന ആർ. രാമചന്ദ്രൻ മരണപ്പെട്ടതിനെ തുടർന്ന് ഇരുവരും ചൊവ്വാഴ്ച ഉച്ചക്ക് കൊല്ലത്തേക്ക് പോയിരുന്നു.
ഇനി നാല് ആഴ്ചകളിലായി നാലു ജില്ലകളിൽ മന്ത്രിസഭായോഗം
നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളും സന്ദർശിക്കുന്നതിന്റെ ഭാഗമായുള്ള യാത്രയിലായതിനാലാണ് ഇനിയുള്ള നാല് ആഴ്ചകളിൽ നാലു ജില്ലകളിലായി മന്ത്രിസഭാ യോഗങ്ങൾ നടക്കും. നവകേരള സദസ് തുടങ്ങിയതിനു ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം ഇന്ന് തലശേരിയിൽ ആണ്.
നവകേരള സദസിനിടയിൽ അഞ്ച് ജില്ലകളിലായി വരുംദിവസങ്ങളിൽ മന്ത്രിസഭായോഗം ചേരും. 28ന് മലപ്പുറത്തെ വള്ളിക്കുന്ന് , ഡിസംബർ 6ന് തൃശൂർ, ഡിസംബർ 12ന് പീരുമേട് , ഡിസംബർ 20ന് കൊല്ലം എന്നിവിടങ്ങളിലാണ് ഇനി മന്ത്രിസഭാ യോഗം ചേരുക. ഇതോടെ സംസ്ഥാന തലസ്ഥാനത്തിന് പുറത്ത് തുടർച്ചയായി അഞ്ച് മന്ത്രിസഭാ യോഗങ്ങൾ ആണ് നടക്കുക. ഇത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്. ബാലകൃഷ്ണന്, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന് വെള്ളരിക്കുണ്ട് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്