Connect with us

Kannur

കരുതലിന്റെ ചിറകിലേറി കമേഴ്‌സ്യൽ പൈലറ്റായി സങ്കീർത്തന

Published

on

Share our post

തളിപ്പറമ്പ്: ജീവിത പ്രതിസന്ധികൾക്കിടയിലും കുട്ടിക്കാലം മുതലുള്ള അടങ്ങാത്ത ആഗ്രഹവും സർക്കാരിന്റെ ഇച്ഛാശക്തിയും ചേർന്നപ്പോൾ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ശിവകീർത്തനയിൽ സങ്കീർത്തന ദിനേശ് സ്വപ്ന ചിറകിലേറി ലക്ഷ്യസ്ഥാനത്തെത്തി. ജീവിതത്തിലെ ഓരോ തടസ്സങ്ങളും മറികടന്നാണ് സർക്കാരിന്റെ പിന്തുണയോടെ പട്ടിക ജാതി വിഭാഗത്തിൽ നിന്നു സങ്കീർത്തന ദിനേശ് കൊമേഴ്സ്യൽ പൈലറ്റ് നേടിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കണ്ണൂരിലെ നവകേരള സദസ്സിൽ പ്രഭാത യോഗത്തിൽ ക്ഷണിക്കപ്പെട്ട അതിഥിയായി സങ്കീർത്തന അഭിമാനപൂർവ്വം പങ്കെടുത്തു.

എട്ടാംതരത്തിൽ പഠിക്കുമ്പോൾ കൽപന ചൗളയെ കുറിച്ചുള്ള പുസ്തകം വായിക്കുന്നതിനിടെയാണ് സങ്കീർത്തനക്ക് ആകാശയാത്രയോട് പ്രണയം തോന്നിയത്. പ്ലസ് ടു പഠന സമയത്താണ് പിതാവ് എം. കെ ദിനേശന് സ്ട്രോക്ക് വന്ന് കിടപ്പിലാകുന്നത്. ഇതോടെ ഏവിയേഷൻ പഠിക്കണമെന്ന ആഗ്രഹം കുടുംബത്തോട് പറയാൻ ധൈര്യമുണ്ടായിരുന്നില്ല. ജീവിത ചുറ്റുപാട് മോശമായതോടെ പ്ലസ് ടുവാണ് ഏവിയേഷൻ കോഴ്സിന്റെ യോഗ്യതയെന്നറിഞ്ഞിട്ടും സങ്കീർത്തന ബിരുദ പഠനമായ ബി. എസ്‌.സി ഫിസിക്സ് കോഴ്സിന് ചേർന്നു. കണ്ണൂർ സർവകലാശാല എടാട്ട് ക്യാമ്പസിൽ എം. എസ്. സി ഫിസിക്സ് കോഴ്സ് ചെയ്യുന്നതിനിടെ നാലു വർഷമായി കിടിപ്പിലായിരുന്ന പിതാവ് മരിച്ചു. ഒരു വർഷം കഴിഞ്ഞതോടെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപികയായിരുന്ന അമ്മ കെ ജി രാജമ്മ ജോലിയിൽ നിന്നു വിരമിച്ചു.

കോളജ് കാന്റീനിൽ ചായക്കുടിക്കുന്നതിനിടെയാണ് യാദൃച്ഛികമായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ അക്കാദമയിൽ അപേക്ഷ ക്ഷണിച്ച വാർത്ത കണ്ടത്. ഉടൻ അപേക്ഷ അയക്കുകയും 12 പേരിൽ മൂന്നാംറാങ്കോടെ പ്രവേശനം ലഭിക്കുകയും ചെയ്തു. എന്നാൽ പഠനത്തിനായി 32 ലക്ഷം രൂപയായിരുന്നു വേണ്ടിയിരുന്നത്. ഇതേ 12 പേരിൽ സങ്കീർത്തനെ കൂടാതെ മറ്റു നാലു പട്ടികജാതി വിദ്യാർഥികൾ കൂടിയുണ്ടായിരുന്നു. അങ്ങനെയാണ് സർക്കാരിന്റെ പഠനസഹായം ലഭിക്കാൻ സ്‌കോളർഷിപ്പ് ലഭിക്കുമോ എന്ന് അറിയാൻ പട്ടിക വികസന ഓഫീസർ ഒ. പി രാധാകൃഷ്ണൻ മുഖാന്തരം മന്ത്രി കെ രാധാകൃഷ്ണനെ കാണാൻ പോകുന്നത്.

മന്ത്രി തുടർന്ന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എസ്.സി, എസ്. ടി, ഒ ഇ സി വിദ്യാർഥികൾക്ക് ഏവിയേഷൻ പഠനത്തിനായി സ്‌കോളർഷിപ്പ് ലഭ്യമാക്കാൻ ‘വിങ്സ്’ പദ്ധതി ആരംഭിക്കുകയായിരുന്നു. ഇതോടെ അക്കാദമിയിൽ പഠനത്തിന് യോഗ്യത നേടുന്നവരുടെ കോഴ്സ് ഫീസ് പട്ടികജാതി-പട്ടിക വർഗ-പിന്നോക്ക വിഭാഗ വികസന വകുപ്പ് സ്‌കോളർഷിപ്പായി നൽകി. ഇതോടെയാണ് സങ്കീർത്തനയുടെ സ്വപ്നത്തിന് ചിറകു വരച്ചത്. സിംഗിൾ എൻജിൻ പൂർത്തിയാക്കി ലൈസൻസ് നേടിയ സങ്കീർത്തനക്ക് നിലവിൽ 26.5 ലക്ഷം രൂപ സർക്കാർ സ്‌കോളർഷിപ്പായി അനുവദിച്ചു. നിലവിൽ തിരുവനന്തപുരത്ത് മൾട്ടി എൻജിൻ പഠനം നടത്തുന്ന സങ്കീർത്തനക്കുള്ള ബാക്കി ആറുലക്ഷം രൂപ ഒരുമാസത്തിനകം അനുവദിക്കും.

സർക്കാരിനോടുള്ള സന്തോഷവും കടപ്പാടും പറഞ്ഞറിയാക്കാൻ കഴിയാത്തതാണെന്നാണ് സങ്കീർത്തന പറയുന്നു. മുമ്പ് നമുക്ക് വേണ്ടി സംസാരിക്കാൻ ഇടങ്ങളുണ്ടായിരുന്നില്ലെന്നും എന്നാൽ ആ സ്ഥിതി ഇപ്പോൾ മാറിയെന്നും സ്വപ്നങ്ങൾ കാണാൻ ധൈര്യം തന്നത് സർക്കാരാണെന്നും സങ്കീർത്തന പറഞ്ഞു. പട്ടിക വിഭാഗത്തിൽപ്പെട്ടവർ മുന്നോട്ടുവരണമെന്നും നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ സർക്കാരിന്റെ സഹായം ലഭിക്കുമെന്ന് ഉറപ്പാണെന്നും അവർ പറയുന്നു. ശിവകീർത്തന, ഹരികീർത്തന എന്നിവർ സഹോദരിമാരാണ്.
സങ്കീർത്തനയ്ക്ക് പുറമെ വയനാട്ടിലെ ശരണ്യ, കോഴിക്കോട്ടെ വിഷ്ണു പ്രസാദ്, ആലപ്പുഴയിലെ ആദിത്യൻ, പാലക്കാട്ടെ നവീൻ എന്നിവരും ‘വിങ്‌സ്’ പദ്ധതിയുടെ ആദ്യബാച്ചിൽ കമേഴ്‌സ്യൽ പൈലറ്റാവാനുള്ള പഠനം പൂർത്തീകരിക്കുകയാണ്.


Share our post

Kannur

നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

Published

on

Share our post

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.

കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.

 


Share our post
Continue Reading

Kannur

കൊട്ടിയൂർ തീർഥാടനം: ആരോഗ്യ വകുപ്പ് മുന്നൊരുക്കം ഊർജിതമാക്കി

Published

on

Share our post

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന് മുന്നോടിയായി തീർഥാടകരുടെയടക്കമുള്ള പൊതു ജനാരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർമാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടേയും യോഗം ചേർന്നു. ഉത്സവ സ്ഥലത്തു സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികൾ ചർച്ച ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർമാർക്കുള്ള പരിശീലനവും നടന്നു.

നോഡൽ ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഗോകുലുമായി ചർച്ച നടത്തിയ സംഘം ഡി എം ഒ ക്ക് റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് എം ബി മുരളി, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഭിഷേക് എന്നിവരും ഉണ്ടായിരുന്നു. ഉത്സവ പ്രദേശത്ത് കൊതുക് ജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി ജില്ലാ വെക്റ്റർ ബോൺ ഡീസീസ് കൺട്രോൾ യൂണിറ്റിന്റെയും കൊട്ടിയൂർ പി എച്ച് സി യുടെയും നേതൃത്വത്തിൽ ഫോഗിംഗ് നടത്തി.

ഉത്സവ സ്ഥലത്ത് ആംബുലൻസ്, ലാബ് സൗകര്യങ്ങളോടെയുള്ള മെഡിക്കൽ സൗകര്യം ഒരുക്കും. പകർച്ച വ്യാധി പ്രതിരോധത്തിനും മാലിന്യ സംസ്‌കരണത്തിനും മുൻഗണന നൽകും.

യോഗത്തിൽ നോഡൽ ഓഫീസർ ഡോ. കെ സി.സച്ചിൻ, ഡോ.ജി അശ്വിൻ, ഡോ അനീറ്റ കെ ജോസി, ജില്ലാ വി ബി ഡി കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ എസ് എസ് ആർദ്ര, ടി സുധീഷ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ഇൻ ചാർജ് എം ബി മുരളി, സി പി സലിം, ജില്ലാ നഴ്‌സിംഗ് ഓഫീസർ ഇൻ ചാർജ് വി വി മാലതി, എം സി എച്ച് ഓഫീസർ ഇൻ ചാർജ് ടി ജി പ്രീത, അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ് ശ്യാം സുന്ദരം ഉത്സവവുമായി ബന്ധപ്പെട്ട ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.

കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ

* ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കിണർ ക്ലോറിനേറ്റ് ചെയ്യും.
* ക്ലോറിൻ ടാബ്ലറ്റുകൾ ലഭ്യമാക്കും.
* ഹോട്ടലുകൾക്കും ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കും മുൻകൂർ നോട്ടീസ് നൽകി ഭക്ഷണ വിതരണ മാർഗ നിർദേശങ്ങൾ പാലിക്കാൻ നിർദേശം നൽകും. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി.
* കൊട്ടിയൂർ തീർഥാടകർ എത്തിച്ചേരാൻ സാധ്യതയുള്ള മറ്റു ആരാധനാലയങ്ങളോട് ചേർന്ന ഇടങ്ങളിലും ഭക്ഷണ കുടിവെള്ള ശുചിത്വം ഉറപ്പു വരുത്തും.
* ഭക്ഷണം പാചകം ചെയ്യുന്നവർക്കും ഭക്ഷണ വിതരണ തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിര്ബന്ധമാക്കും
* പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷണ വിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല.
* ശീതള പാനീയങ്ങൾ തയ്യാറാക്കുന്നതിന് വാണിജ്യ ഐസ് ഉപയോഗിക്കരുത്. ഭക്ഷ്യ ഐസ് തന്നെ ഉപയോഗിക്കണം.
* പഴകിയ എണ്ണകളും മറ്റും ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാനോ പഴകിയ ഭക്ഷണങ്ങൾ വിതരണം ചെയ്യാനോ അനുവദിക്കില്ല. കർശന നടപടി സ്വീകരിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി.
* നിരോധിത ഭക്ഷ്യവസ്തുക്കളും നിറങ്ങളും ഉപയോഗിക്കരുത്.
* ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൊതു ജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി പിഴ അടപ്പിക്കുകയോ അടച്ചു പൂട്ടാൻ നിർദേശം നൽകുകയോ ചെയ്യും.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ

* ഉത്സവ പ്രദേശത്ത് ഭക്ഷണ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ല.
* മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
* ഹോട്ടലുകളിലും മറ്റും പിന്നാമ്പുറങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ കൂട്ടിയിടുന്ന ശീലം കർശനമായി വിലക്കും.
* ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ വളന്റിയർമാർക്ക് പരിശീലനം നൽകും..
* ഹോട്ടലുകളിലെ കുടിവെള്ളം പരിശോധിച്ച് തൃപ്തി കരമായാൽ മാത്രമേ ഉപയോഗിക്കാൻ അനുമതി നൽകുകയുള്ളൂ.
* മലിന ജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. അത് പകർച്ചവ്യാധിക്ക് കാരണമാകും.
* എലി ഈച്ച, മറ്റു ക്ഷുദ്ര ജീവികളുടെ ശല്യം പരിസരത്ത് ഇല്ലെന്ന് ഉറപ്പുവരുത്തുക
* ഉത്സവ സ്ഥലത്തു ജോലി നോക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തും.
* തീർഥാടകർക്ക് ആരോഗ്യ വകുപ്പ് നിർദേശങ്ങൾ ഉച്ച ഭാഷിണി വഴി നൽകും. വിവിധ ഇടങ്ങളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.

തീർഥാടകർക്കുള്ള നിർദേശങ്ങൾ

* പൊതു ജനാരോഗ്യ നിയമങ്ങളും നിർദ്ദേശങ്ങളും നിർബന്ധമായും പാലിക്കുക.
* വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
* കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ഗുണമേന്മ ഉള്ളതാണ് എന്നുറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ച വെള്ളം ചേർത്ത് ഉപയോഗിക്കാൻ പാടില്ല.
* ഏതെങ്കിലും പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷ്യവിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല
* തുറന്നുവെച്ചതോ പഴകിയതോ ആയ ആഹാരസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.
* പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണ്.
* പഴം, പച്ചക്കറികൾ തുടങ്ങിയവ ശുദ്ധജലത്തിൽ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
* ലഹരി, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.
* നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. ഹരിത ചട്ടം പാലിക്കുക.
* ഉപയോഗിക്കുന്ന മൂത്രപ്പുര, ശുചിമുറികൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക.


Share our post
Continue Reading

Kannur

കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി

Published

on

Share our post

ശ്രീകണ്ഠപുരം: കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള അന്തിമാനുമതി പയ്യാവൂർ സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്തിറക്കി. അടുത്ത കശുവണ്ടി സീസണിൽ പയ്യാവൂരിൽനിന്ന് കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ ‘ഫെനി’ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും.

പയ്യാവൂർ സഹകരണ ബാങ്ക് 2016-ലാണ് കാശുമാങ്ങയിൽനിന്ന് ഫെനി എന്ന ആശയവുമായി സർക്കാറിനെ സമീപിച്ചത്. സാധ്യതകൾ പരിശോധിച്ച സർക്കാർ 2022 ജൂൺ 30-ന് അനുമതി നൽകി. എന്നാൽ ഫെനി മദ്യനിർമാണത്തിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് വൈകി.

നിലവിൽ ചട്ടവും ധനവകുപ്പ് നികുതിയും നിശ്ചയിച്ചതോടെ കണ്ണൂർ ഫെനി യാഥാർഥ്യമാകുകയാണ്. 200 രൂപ ചെലവിൽ നിർമിക്കാവുന്ന ഒരുലിറ്റർ ഫെനി ചുരുങ്ങിയത് 500 രൂപയ്ക്കെങ്കിലും ബിവറേജസ് കോർപ്പറേഷൻ വഴി വിപണിയിലെത്തിക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ ഫെനി എന്ന പേരാണ് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാൽ സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!