രാമായണവും മഹാഭാരതവും ചരിത്ര പഠനത്തിന്‍റെ ഭാഗമാക്കാൻ എൻ.സി.ആർ.ടി വിദഗ്ദ സമിതി ശുപാർശ

ദില്ലി: രാമായണവും മഹാഭാരതവും ചരിത്രപഠനത്തിന്റെ ഭാഗമാക്കാൻ എൻ.സി.ആർ.ടി വിദഗ്ദ സമിതിയുടെ ശുപാർശ. ക്ലാസിക്കൽ ചരിത്രത്തിന്റെ ഭാഗമായാണ് രാമായണവും മഹാഭാരതവും ഉൾപ്പെടുത്തുക.
എൻ.സി.ആർ.ടി പാഠ പുസ്തക പരിഷ്കരണത്തിനായി നിയോഗിച്ചവിദഗ്ദ സമിതിയുടേതാണ് ശുപാർശ. ഭരണഘടനയുടെ ആമുഖം ക്ലാസുകളിലെ ചുമരുകളിൽ പതിപ്പിക്കാനും നിർദേശമുണ്ട്.നേരത്തെ പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാനുള്ള ശുപാർശ വിവാദമായിരുന്നു. ഈ തീരുമാനത്തെ കേരളം എതിർത്ത് രംഗത്ത് വന്നിരുന്നു.