KELAKAM
വന്യജീവികൾ താവളമാക്കിയ കൃഷിയിടത്തിൽ നിന്ന് മോചനംതേടി വയോധിക ദമ്പതികൾ

കേളകം: വന്യജീവികൾ താവളമാക്കിയ കൃഷിയിടത്തിൽനിന്ന് മോചനം കൊതിച്ച് കൊട്ടിയൂർ ചപ്പ മലയിലെ വയോധിക ദമ്പതികൾ. കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും കുരങ്ങും താവളമടിച്ച കൃഷിയിടത്തിന് നടുവിൽ കാഴ്ചശക്തിയില്ലാത്ത കൊട്ടിയൂർ പഞ്ചായത്ത് ചപ്പമലയിലെ പേന്താനത്ത് മത്തായിയും കേൾവിക്കുറവുള്ള ഭാര്യ അന്നമ്മയും കഴിയാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി റീ ലൊക്കേഷൻ പദ്ധതി പ്രകാരം കൃഷിയിടം വനംവകുപ്പിന് കൈമാറി അവശേഷിക്കുന്നതെല്ലാം പെറുക്കിയെടുത്ത് രക്ഷപ്പെടാൻ ആഗ്രഹിച്ചിരുന്ന 168 അപേക്ഷകരിൽ ഒന്നാണ് പേന്താനത്തെ മത്തായിയും കുടുംബവും. രണ്ടു റീച്ചായി തിരിച്ച് കൃഷിഭൂമി ഏറ്റെടുക്കാൻ വനംവകുപ്പ് ശ്രമം തുടങ്ങിയിട്ട് അഞ്ചു വർഷം കഴിഞ്ഞു. ആനത്താര പദ്ധതിക്കായി ഭൂമി വിട്ടുകൊടുത്ത് രക്ഷപ്പെടാൻ അപേക്ഷ നൽകി കാത്തിരുന്നു മടുത്തപ്പോഴാണ് റീ ലൊക്കേഷൻ പദ്ധതിയുമായി വനംവകുപ്പും സർക്കാരും എത്തിയത്.
ആദ്യ റീച്ചിലെ 74 പേരിൽ 34 പേർക്ക് മാത്രമാണ് പണം ലഭിച്ചത്. ബാക്കിയുള്ളവരുടെ കാര്യത്തിൽ തീരുമാനമായില്ല.എന്നാൽ ഈ വൃദ്ധ ദമ്പതികളുടെ സമീപത്തുള്ള സ്ഥലം ഉൾപ്പെടെ റീ ലൊക്കേഷൻ പദ്ധതി പ്രകാരം ഏറ്റെടുത്തപ്പോൾ ഇവരെ സർക്കാരും വനംവകുപ്പും തഴയുകയായിരുന്നു. രണ്ട് ഏക്കർ സ്ഥലമുണ്ടെങ്കിലും നിലവിൽ കാടു കയറിയ അവസ്ഥയിലാണ്. കാട്ടാന വീടിന് സമീപത്തുവരെ എത്തി തെങ്ങുകൾ നശിപ്പിച്ചു. വൈദ്യുതി ഉണ്ടെങ്കിലും അൽപ്പ നേരം ഇല്ലാതെയായാൽ ദുരിത പൂർണമാകും.
അര നൂറ്റാണ്ടു മുമ്പ് തെങ്ങും കമുകും വാഴയും റബറും കൃഷി ചെയ്ത് പൊന്നു വിളയിച്ച ഭൂമിയിൽ ഇന്നു കാടു മൂടിയിരിക്കുകയാണ്. വീടിനു സമീപത്ത് മറ്റു വീടുകളോ ആൾ താമസമോ ഇല്ല. സ്ഥലം മുഴുവനായും കാടു കയറിയതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഈ വൃദ്ധ ദമ്പതികൾ. വരുമാനം ഒന്നും ലഭിക്കാനില്ലാത്ത കൈവശ സ്ഥലം വനംവകുപ്പ് ഏറ്റെടുത്താൽ ലഭിക്കുന്ന പണം വാങ്ങി സ്വപ്നങ്ങൾ എല്ലാം ഉപേക്ഷിച്ച് രക്ഷപ്പെടണമെന്നാണ് ഇവരുടെ ആഗ്രഹം. സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതിനെതിരെ നവകേരള സദസ്സിൽ പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
KELAKAM
കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ


കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.
KELAKAM
വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി


കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.
KELAKAM
ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്


കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്