Connect with us

KELAKAM

വന്യജീവികൾ താവളമാക്കിയ കൃഷിയിടത്തിൽ നിന്ന് മോചനംതേടി വയോധിക ദമ്പതികൾ

Published

on

Share our post

കേളകം: വന്യജീവികൾ താവളമാക്കിയ കൃഷിയിടത്തിൽനിന്ന് മോചനം കൊതിച്ച് കൊട്ടിയൂർ ചപ്പ മലയിലെ വയോധിക ദമ്പതികൾ. കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും കുരങ്ങും താവളമടിച്ച കൃഷിയിടത്തിന് നടുവിൽ കാഴ്ചശക്തിയില്ലാത്ത കൊട്ടിയൂർ പഞ്ചായത്ത് ചപ്പമലയിലെ പേന്താനത്ത് മത്തായിയും കേൾവിക്കുറവുള്ള ഭാര്യ അന്നമ്മയും കഴിയാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി റീ ലൊക്കേഷൻ പദ്ധതി പ്രകാരം കൃഷിയിടം വനംവകുപ്പിന് കൈമാറി അവശേഷിക്കുന്നതെല്ലാം പെറുക്കിയെടുത്ത് രക്ഷപ്പെടാൻ ആഗ്രഹിച്ചിരുന്ന 168 അപേക്ഷകരിൽ ഒന്നാണ് പേന്താനത്തെ മത്തായിയും കുടുംബവും. രണ്ടു റീച്ചായി തിരിച്ച് കൃഷിഭൂമി ഏറ്റെടുക്കാൻ വനംവകുപ്പ് ശ്രമം തുടങ്ങിയിട്ട് അഞ്ചു വർഷം കഴിഞ്ഞു. ആനത്താര പദ്ധതിക്കായി ഭൂമി വിട്ടുകൊടുത്ത് രക്ഷപ്പെടാൻ അപേക്ഷ നൽകി കാത്തിരുന്നു മടുത്തപ്പോഴാണ് റീ ലൊക്കേഷൻ പദ്ധതിയുമായി വനംവകുപ്പും സർക്കാരും എത്തിയത്.

ആദ്യ റീച്ചിലെ 74 പേരിൽ 34 പേർക്ക് മാത്രമാണ് പണം ലഭിച്ചത്. ബാക്കിയുള്ളവരുടെ കാര്യത്തിൽ തീരുമാനമായില്ല.എന്നാൽ ഈ വൃദ്ധ ദമ്പതികളുടെ സമീപത്തുള്ള സ്ഥലം ഉൾപ്പെടെ റീ ലൊക്കേഷൻ പദ്ധതി പ്രകാരം ഏറ്റെടുത്തപ്പോൾ ഇവരെ സർക്കാരും വനംവകുപ്പും തഴയുകയായിരുന്നു. രണ്ട് ഏക്കർ സ്ഥലമുണ്ടെങ്കിലും നിലവിൽ കാടു കയറിയ അവസ്ഥയിലാണ്. കാട്ടാന വീടിന് സമീപത്തുവരെ എത്തി തെങ്ങുകൾ നശിപ്പിച്ചു. വൈദ്യുതി ഉണ്ടെങ്കിലും അൽപ്പ നേരം ഇല്ലാതെയായാൽ ദുരിത പൂർണമാകും.

അര നൂറ്റാണ്ടു മുമ്പ് തെങ്ങും കമുകും വാഴയും റബറും കൃഷി ചെയ്ത് പൊന്നു വിളയിച്ച ഭൂമിയിൽ ഇന്നു കാടു മൂടിയിരിക്കുകയാണ്. വീടിനു സമീപത്ത് മറ്റു വീടുകളോ ആൾ താമസമോ ഇല്ല. സ്ഥലം മുഴുവനായും കാടു കയറിയതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഈ വൃദ്ധ ദമ്പതികൾ. വരുമാനം ഒന്നും ലഭിക്കാനില്ലാത്ത കൈവശ സ്ഥലം വനംവകുപ്പ് ഏറ്റെടുത്താൽ ലഭിക്കുന്ന പണം വാങ്ങി സ്വപ്‌നങ്ങൾ എല്ലാം ഉപേക്ഷിച്ച് രക്ഷപ്പെടണമെന്നാണ് ഇവരുടെ ആഗ്രഹം. സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതിനെതിരെ നവകേരള സദസ്സിൽ പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.


Share our post

KELAKAM

കേളകം പഞ്ചായത്തിനെ ഹരിത- ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു

Published

on

Share our post

കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിനെ “ഹരിത-ശുചിത്വ പഞ്ചായത്ത്” ആയി പ്രഖ്യാപിച്ചു.2024 ഒക്ടോബർ 2 ന് ആരംഭിച്ച ക്യാമ്പയിൻ പ്രവർത്തനത്തിൽ വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, അംഗനവാടികൾ, അയൽക്കൂട്ടങ്ങൾ, ടൗണുകൾ, പൊതുവിടങ്ങൾ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ ഹരിതമായി പ്രഖ്യാപിച്ചിരുന്നു. തോടുകൾ, പാതയോരങ്ങൾ എന്നിവ ജനകീയമായി ശുചീകരിച്ച് ബോർഡുകൾ ഉൾപ്പെടെ സ്ഥാപിച്ചു. ശേഷം 13 വാർഡുകളും ഹരിതപ്രഖ്യാപനം നടത്തിയിരുന്നു.കേളകം വ്യാപാരഭവൻ ഹാളിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഷാന്റി അധ്യക്ഷനായി. പഞ്ചായത്ത് അസിസ്റ്റൻ്റ് സിക്രട്ടറി രാജശേഖരൻ റിപ്പോർട് അവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്,പേരാവൂർ ബ്ലോക്ക് സ്ഥിര സമിതി അധ്യക്ഷ മൈഥിലി രമണൽ, ബ്ലോക്ക് അംഗം മേരിക്കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് പ്രസിഡണ്ട് റജീഷ് ബൂൺ, യുനൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ യൂനിറ്റ് പ്രസിഡണ്ട് കൊച്ചിൻ രാജൻ, ഗ്രാമ പഞ്ചായത്ത് സിക്രട്ടറി ബിജു ബേബി തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

KELAKAM

ഈ സ്നേഹത്തിന് കാൽ നൂറ്റാണ്ട്

Published

on

Share our post

കേളകം: ഇരുപത്തിയഞ്ചിലധികം വർഷമായി അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ നോമ്പുകാർക്കായി നോമ്പ് കഞ്ഞിയൊരുക്കി അടക്കാത്തോട് സ്വദേശി മുളംപൊയ്കയിൽ ഷറഫുദ്ദീൻ. തന്റെ പിതാവ് മുളംപൊയ്കയിൽ മുസ്തഫയിൽനിന്ന് പഠിച്ച പാചക വൈഭവമാണ് നാട്ടിലെ നോമ്പുകാർക്ക് അനുഗ്രഹമായത്.ജീരകം, ഉലുവ, വെളുത്തുള്ളി, തേങ്ങ എന്നിവ ചേർത്ത് തയാറാക്കുന്ന കഞ്ഞി പള്ളിയിലെ നോമ്പുതുറക്കാർക്ക് മാത്രമല്ല എത്തുന്ന എല്ലാവർക്കും പാർസലായും നൽകും. ഷറഫുദ്ദീന്റെ നോമ്പുകഞ്ഞി കൂടി രുചിക്കുമ്പോഴാണ് നാട്ടുകാർക്ക് നോമ്പു തുറയുടെ സംതൃപ്തി ലഭിക്കുന്നത്.കഞ്ഞി തയാറാക്കാൻ ഷറഫുദ്ദീനെ സഹായിക്കാനായി ഉച്ചമുതൽ ഭാര്യ പാത്തുമ്മയും കർമനിരതയാവും. കഞ്ഞിയും ചായയും പലഹാരങ്ങളും പഴവർഗങ്ങളും നോമ്പ് തുറക്കാർക്കായി തയാറാക്കാനായി ലഭിച്ച അവസരത്തിന് സർവശക്തനെ സ്തുതിക്കുകയാണിവർ.നോമ്പുകഞ്ഞി തയാറാക്കുന്നതിൽ മാത്രമല്ല, മഹല്ലിലെ സാമൂഹിക പ്രവർത്തനങ്ങളിലും മുന്നണിയിലാണ് ഈ എഴുത്തഞ്ച്കാരൻ. പള്ളിയുടെ പരിസരങ്ങളിലും ഖബർസ്ഥാനിലും കാട് തെളിക്കുന്നത് തന്റെ ഉത്തരവാദിത്വമെന്നോണം സൗജന്യ സേവനമാക്കിയിട്ടുണ്ട് ഷറഫുദ്ദീൻ. അന്നന്നത്തെ ഉപജീവനത്തിന് കൂലിപ്പണിയാണ് മാർഗമെങ്കിലും നന്മയുടെ മാർഗത്തിൽ മാർഗ ദർശികൂടിയാണ് ഈ കറുത്ത തൊപ്പിക്കാരൻ.


Share our post
Continue Reading

KELAKAM

യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ കേളകം യൂണിറ്റ് കമ്മറ്റി കേളകം പഞ്ചായത്തിലേക്ക്‌ പ്രതിഷേധ സമരം നടത്തി

Published

on

Share our post

കേളകം : യു.എം.സി. കേളകം യൂണിറ്റ് കേളകം പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം ഉദ്ഘാടനം ചെയ്തു. കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ അധ്യക്ഷനായി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, ജനറൽ സെക്രട്ടറി സജി ജോസഫ്, ജോ. സെക്രട്ടറി സൈജു ഗുജറാത്തി, എക്സിക്യൂട്ടീവ് അംഗം ജെ. ദേവദാസൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് വ്യാപാരികളുടെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനവും സമർപ്പിച്ചു.

2024-25 വർഷത്തിൽ നിലവിലുണ്ടായിരുന്ന തൊഴിൽ നികുതിയിൽ രണ്ടര ഇരട്ടി വർദ്ധനവു വരുത്തിയ നടപടിയിലുള്ള പ്രതിഷേധവും വർധിച്ചുവരുന്ന അനധികൃത ഫുട്പാത്ത് വ്യാപാരത്തിനെതിരെയുള്ള വിയോജിപ്പും സർക്കാറിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കുവാനാണ് സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം യൂണിറ്റ് കമ്മറ്റി പ്രതിഷേധ സമരം നടത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!