Kannur
പുളിങ്ങോം-ബാഗമണ്ഡലം പാത തുറക്കാന്‍ സാധ്യതയേറുന്നു

ചെറുപുഴ: ചെറുപുഴയും ഈസ്റ്റ് എളേരിയും ഉള്‍പ്പെടുന്ന മലയോര പഞ്ചായത്തുകളിലെ ജനങ്ങള്‍ ദീര്‍ഘകാലമായി തുറന്നുകിട്ടാന്‍ ആഗ്രഹിക്കുന്ന പുളിങ്ങോം ബാഗമണ്ഡലം പാത തുറക്കാന്‍ സാധ്യത തെളിയുന്നു. പ്രദേശവാസികള്‍ കര്‍ണാടകയിലെ തീര്‍ഥാടന കേന്ദ്രമായ തലക്കാവേരിയിലേക്ക് യാത്ര ചെയ്തിരുന്ന പാത തടഞ്ഞത് കര്‍ണാടക വനംവകുപ്പാണ്. 28 വര്‍ഷം മുമ്പ് മലയോരത്തുനിന്ന് പോയ വാഹനം അപകടത്തില്‍പെട്ട് ആളപായമുണ്ടായതോടെയാണ് വനംവകുപ്പ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്.
പിന്നീട് ഏഴിമല-പുളിങ്ങോം-ബാഗമണ്ഡലം പാത എന്ന നിലയില്‍ ഇതേ റൂട്ടില്‍ അന്തര്‍സംസ്ഥാന പാതക്കായി ശ്രമം നടന്നെങ്കിലും വനംവകുപ്പ് തടസ്സം നിന്നു. കേരള പൊതുമരാമത്ത് വകുപ്പ് ഈ പാതയിലേക്ക് പ്രവേശിക്കാന്‍ 2007ല്‍ കോണ്‍ക്രീറ്റ് പാലം പണിതെങ്കിലും പാത തുറന്നുകിട്ടാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായില്ല. അടുത്തിടെ മലയോരത്തെ ഏതാനും പ്രവാസി വ്യവസായികള്‍ മുന്‍കൈയെടുത്ത് പാതക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.
അത് ലക്ഷ്യം കാണുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജനുവരിയില്‍ പുളിങ്ങോമില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടുന്ന സംഘത്തിന് ഈ പാതയിലൂടെ ഒരു ദിവസം തലക്കാവേരിയിലേക്ക് പോയി വരാന്‍ പാത തുറന്നുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവര്‍ നടത്തുന്നുണ്ട്.
കര്‍ണാടക വനംവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ വര്‍ഷങ്ങളായി കൊട്ടിയടക്കപ്പെട്ട കാനനപാതയിലൂടെ വീണ്ടും യാത്രക്ക് വഴിയൊരുങ്ങും. ഈ പാത തുറന്നുകിട്ടുന്നതിന് മലയാളികള്‍ നടത്തുന്ന ശ്രമത്തിന് ബാഗമണ്ഡലം പഞ്ചായത്തും പിന്തുണ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ബാഗമണ്ഡലം പഞ്ചായത്ത് പ്രസിഡന്റ് കാലന എ. രവി പുളിങ്ങോമില്‍ എത്തിയിരുന്നു. പുളിങ്ങോം ഫെസ്റ്റിന്റെ സംഘാടക സമിതിയാണ് അദ്ദേഹത്തെ ഇവിടേക്ക് ക്ഷണിച്ചത്. ഇതിനു പുറമെ, ഇപ്പോള്‍ വര്‍ക്കല ശിവഗിരി മഠം ഏറ്റെടുത്ത തിരുമേനി കാവേരികുളം ദേവീ ക്ഷേത്രവും തലക്കാവേരിയും ബന്ധിപ്പിച്ച് ഒരു തീര്‍ഥാടന പാതയായി ഈ വനപാതയെ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതിന് കഴിഞ്ഞദിവസം ശിവഗിരി മഠത്തിലെ സ്വാമി സുരേശ്വരാനന്ദ, മഠത്തിന്റെ പി.ആര്.ഒ സോമനാനന്ദന് എന്നിവരുള്‍പ്പെടെയുള്ള സംഘം പുളിങ്ങോം ബാഗമണ്ഡലം പാതക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച പാലവും വനപാതയിലേക്കുള്ള പ്രവേശനകവാടവും സന്ദര്‍ശിച്ചിരുന്നു.
തലക്കാവേരി ക്ഷേത്രവും കാവേരികുളം ക്ഷേത്രവും വിശ്വാസപരമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ തലക്കാവേരി-കാവേരികുളം തീർഥാടന പാത എന്ന നിലക്ക് വനപാത തുറന്നു നല്‍കണമെന്ന ആവശ്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്പ്പടുത്തുമെന്ന് ഇവര്‍ അറിയിച്ചു.
മംഗളൂരു ഗോകര്‍ണ നാഥ ക്ഷേത്രം തന്ത്രി മനോജ്, കാവേരികുളം ദേവി ക്ഷേത്രത്തിന്റെ വൈസ് പ്രസിഡന്റ് ഇ.ബി. അരുണ്‍, ക്ഷേത്രം തന്ത്രിയായ എം.എസ്. പ്രസാദ്, കണ്‍വീനര്‍ സുനില്‍ പേപ്പതിയില്‍, സണ്ണി പതിയില്‍, വി.എന്‍. ഉഷാകുമാരി എന്നിവരും സംഘത്തിലുണ്ടായിരുന്നു. പുളിങ്ങോമില്‍ നിന്ന് 18 കിലോമീറ്റര്‍ മാത്രമാണ് വനപാത.
മറ്റുവഴികളിലൂടെ തലക്കാവേരിയിലേക്ക് എത്താന്‍ 70 കിലോമീറ്ററോളം സഞ്ചരിക്കണം. ഇപ്പോഴുള്ള വനപാത കര്‍ണാടക വനംവകുപ്പിന്റെ മുണ്ടറോട്ട് റേഞ്ച് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നതാണ്. ഇതു പകല്‍ സമയത്ത് യാത്ര പാതയായെങ്കിലും തുറന്നു നല്‍കണമെന്നാണ് ആവശ്യമുയരുന്നത്.
Kannur
മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.
Kannur
കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന് സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
Kannur
ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്