Kannur
റഫ്സാനയുടെ എഴുത്ത്, അഥവാ പോരാട്ടം

ജീവിതം പലപ്പോഴും നമുക്കുമുന്നിലൊരു ചോദ്യചിഹ്നമായി മാറാറുണ്ട്. ജീവിതത്തെ പൊരുതി തോൽപ്പിക്കാൻ നമ്മുടെയൊക്കെ ഉള്ളിലൊളിഞ്ഞിരിക്കുന്ന ഒരു ചെറിയ കഴിവിനെ കണ്ടെത്തുകയേ വേണ്ടൂ. അക്ഷരങ്ങൾക്ക് ജീവിതത്തെ തോൽപ്പിക്കാനുള്ള ആയുധമാകാനൊക്കുമോ? അക്ഷരങ്ങളെ പ്രണയിച്ചൊരു പെൺകുട്ടിയുടെ കഥയാണിത്. ജീവിതത്തെ അക്ഷരങ്ങൾകൊണ്ട് പൊരുതി നേരിട്ട ഇരുപത്തിമൂന്ന് വയസ്സുകാരിയായ റഫ്സാന ഖാദറിന്റെ കഥ.
ജന്മനാ സെറിബ്രൽ പാൾസി എന്ന രോഗം റഫ്സാനയെ പിടികൂടി. ആറുമാസം പ്രായമായിരിക്കെയാണ് രോഗം തിരിച്ചറിഞ്ഞത്. പുസ്തകങ്ങൾ വായിക്കാൻ ഒത്തിരി ഇഷ്ടമുള്ള റഫ്സാനക്ക് ഷെർലക്ക് ഹോംസ് കഥകളും, വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലുകളുമൊക്കെ ഏറെ പ്രിയപ്പെട്ടതാണ്. രോഗം തിരിച്ചറിഞ്ഞതുമുതൽ ചികിത്സയിലാണ് റഫ്സാന. ഇതിനിടയിൽ ഏകാന്തതയെ മറികടക്കാനും പുസ്തകങ്ങൾ കൂട്ടായി. ആദ്യം ഫെയ്സ്ബുക്കിലായിരുന്നു എഴുത്ത്.
റഫ്സാനയെഴുതിയ കഥകൾ വായനക്കാർ ഏറ്റെടുത്ത് പ്രോത്സാഹനം നൽകിയതോടെ നോവൽ എഴുതാം എന്ന ചിന്തയിലെത്തി. കോവിഡ് കാലത്ത് പല കഥാരചനാ മത്സരങ്ങളിലും വിജയിയായിട്ടുണ്ട്. പിന്നീട് തനിക്കുമൊരു പുസ്തകമെഴുതി പ്രകാശനം ചെയ്യണം, തന്നെപ്പോലെ ഒരു തരിമ്പ് ആത്മവിശ്വാസം വേണമെന്നാഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനമാകണം. ഇതായി ലക്ഷ്യം. അങ്ങനെ ആദ്യപുസ്തകം എഴുതിത്തുടങ്ങി. ജിന്ന് നൂനയുടെ സ്വന്തം. സ്വപ്നലോകത്തെന്നപോലെ വായനക്കാരനെ തോന്നിപ്പിക്കുന്ന ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ ഉറക്കിൽ നിന്നെണീറ്റ ഫീലാണെന്ന് വായനക്കാർ പറയുന്നു.
അങ്ങിങ്ങായി കോറിയിട്ടതും, ഫോണിൽ കുറിച്ചട്ടതുമൊക്കെയായ വരികൾ ഒരു കഥയായി രൂപംകൊണ്ടു. എഴുത്തിലൂടെയും, വായനയിലൂടെയും തന്റെ ജീവിതം തന്നെ മാറ്റിയെഴുതുകയായിരുന്ന. ഇന്ന് റഫ്സാന ഒരെഴുത്തുകാരിയാണ്. ജിന്ന് നൂനയുടെ സ്വന്തം എന്ന റഫ്സാനയുടെ ആദ്യ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തതിലുള്ള സന്തോഷത്തിലാണ് റഫ്സാന. ഒപ്പം തീവണ്ടിയെന്ന അടുത്തൊരു ക്രൈം ത്രില്ലർ നോവലിനായുള്ള പണിപ്പുരയിലും. തുടർച്ചയായി എഴുത്തിനിടയിൽ കൈകൾ തളർന്നു പോകാറുണ്ട്. പക്ഷെ അതൊന്നും എഴുത്തിന്റെ ത്രില്ലിൽ റഫ്സാനയെ ബാധിക്കാറില്ല.
തന്നെ പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ജീവിതം മുന്നോട്ട് നടക്കാനുള്ള പ്രചോദനമാവുകയാണ് ഈ കണ്ണൂരുകാരി. ഇപ്പോഴും ചികിത്സയിലാണെങ്കിലും അതിന്റെ നോവൊന്നും ആ മുഖത്ത് കാണാനാവില്ല. പുഞ്ചിരിക്കുന്ന മുഖവുമായി ഈ പെൺകുട്ടി ഇനിയും കഥകളെഴുതുകയാണ്.
കണ്ണൂർ കണ്ണപുരം സ്വദേശികളായ കെ. അബ്ദുൽ ഖാദറിന്റെയും കെ.പി മറിയുമ്മയുടെയും മകളാണ് റഫ്സാന. രണ്ട് സഹോദരങ്ങളാണുള്ളത്. ഇവർ തനിക്ക് നൽകുന്ന പിന്തുണയാണ് ഇനിയുമെഴുതാൻ തനിക്ക് പ്രചോദനം നൽകുന്നതെന്ന് റഫ്സാന പറയുന്നു. യു.എ.ഇ ഭിന്നശേഷിക്കാർക്ക് കൊടുക്കുന്ന ഒരു പ്രത്യേക സ്വാതന്ത്ര്യവും സൗഹൃദവുമാണ് താനിവിടെ ആസ്വദിക്കുന്നതെന്ന് റഫ്സാന പറയുന്നു. മലയാള ഭാഷയിൽ ബിരുദം നേടിയിട്ടുകൂടിയുണ്ട് ഈ മിടുക്കി.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
Kannur
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം


കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
Kannur
ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്