Connect with us

Kerala

പുസ്തകം നോക്കി എഴുതാം, പരീക്ഷാ സമയം കുറയ്ക്കും; നാലുവർഷ ബിരുദത്തിൽ മാറ്റങ്ങളുമായി എം.ജി.സർവകലാശാല

Published

on

Share our post

കോട്ടയം: നാലുവർഷ ബിരുദത്തിലേക്ക് ചുവടുമാറുമ്പോൾ എം.ജി. സർവകലാശാലയുടെ സിലബസിൽ അടിമുടിമാറ്റം. അവയിൽ ചിലത് ഇങ്ങനെ, പുസ്തകം നോക്കി എഴുതാവുന്ന ഇന്റേണൽ പരീക്ഷ, ചില പേപ്പറുകൾക്ക് ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രം… സർവകലാശാലയിൽ നിലവിലുള്ള 54 ബിരുദപ്രോഗ്രാമുകളുടെ സിലബസാണ്‌ മാറുന്നത്‌. ഡിസംബർ 15-നുമുമ്പ്‌ സിലബസിന്‌ അന്തിമരൂപംനൽകി സർവകലാശാലയ്ക്ക്‌ കൈമാറും.

പ്രത്യേകതകൾ ഇങ്ങനെ:

ഒാരോ കോഴ്സിൽനിന്നും ആറുമുതൽ എട്ടുവരെ നേട്ടങ്ങളാണ് ലഭിക്കേണ്ടത്. ഒാരോ പേപ്പറിൽനിന്നും ലഭിക്കേണ്ട നേട്ടങ്ങളും നിശ്ചയിച്ചിട്ടുണ്ട്‌. യു.ജി.സി. മാർഗനിർദേശപ്രകാരം പ്രോഗ്രാമുകളുടെ നേട്ടപ്പട്ടിക സർവകലാശാല തയ്യാറാക്കിയിട്ടുണ്ട്‌. എം.ജി. സർവകലാശാലാ ബോർഡ്‌ ഓഫ്‌ സ്റ്റഡീസ്‌ ചേർന്ന്‌ ഏതൊക്കെ വേണമെന്ന്‌ തിരഞ്ഞെടുക്കും. നാലുവർഷംകൊണ്ട്‌ വിദ്യാർഥി 177 ക്രെഡിറ്റ്‌ ആണ്‌ നേടേണ്ടത്‌. 133 ക്രെഡിറ്റ്‌ കൈവരിച്ചാൽ ഡിഗ്രിനേടാം.

കോഴ്സിലെ ഓരോ പേപ്പറിനും നിശ്ചിതവൈദഗ്ധ്യം നേടേണ്ടതുണ്ട്‌. ഇവ സിലബസിൽ ഉൾപ്പെടുത്തും.
ഒരു സിലബസിന്‌ അഞ്ചുയൂണിറ്റ്‌. ഇതിൽ ഒരു യൂണിറ്റ്‌ അതത്‌ കോളേജുകൾക്ക്‌ തീരുമാനിക്കാം. അത്‌ ഇന്റേണലിന്‌ മാത്രമായിരിക്കും.ആദ്യത്തെ രണ്ട്‌ സെമസ്റ്ററുകൾ വിഷയത്തിലെ പ്രാഥമികപഠനം ആയിരിക്കും. പിന്നീടാണ് വിശദപഠനം.ആദ്യ രണ്ട്‌ സെമസ്റ്ററുകളുടെ പരീക്ഷകളുടെ മൂല്യനിർണയം കോളേജുകളിൽ നടത്തും. ചോദ്യപ്പേപ്പറുകൾ സർവകലാശാല നൽകും.

രണ്ടുമണിക്കൂർ എഴുത്തുപരീക്ഷ. ചില പേപ്പറുകൾക്ക്‌ ഒബ്‌ജക്ടീവ്‌ ചോദ്യങ്ങൾ. ഇന്റേണൽ പരീക്ഷകൾക്ക്‌ ‘ഓപ്പൺ ടെക്‌സ്‌റ്റ്‌ ബുക്ക്‌’ (പുസ്തകം തുറന്നുവെച്ചുനോക്കി എഴുതുന്ന രീതി) ഇവാല്വേഷനടക്കമുള്ള രീതി കൊണ്ടുവരും. കുട്ടികളുടെ പുസ്തകവായന സജീവമാക്കാനാണിത്‌. നിർമിതബുദ്ധിയുടെ സഹായത്തോടെയാകും ചോദ്യപ്പേപ്പറുകൾ തയ്യാറാക്കുക. 2000 മുതൽ 4000 വരെ ചോദ്യങ്ങളുള്ള ചോദ്യബാങ്ക്‌ തയ്യാറാക്കും.
നാലാംവർഷം കോളേജുകൾക്ക്‌ സ്വന്തമായി സിഗ്നേച്ചർ കോഴ്‌സുകൾ (പ്രദേശത്തിന്റെ പ്രത്യേകതയുള്ളത്) തുടങ്ങാൻ അവസരം.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!