Connect with us

Kannur

സാക്ഷരത പ്രേരകുമാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുനർ നിയമനം: ഓർഡറുണ്ട്, നിയമനമില്ല

Published

on

Share our post

കണ്ണൂർ:സാക്ഷരത പ്രേരകുമാരെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കാനുള്ള ഓർഡർ നടപ്പിലാക്കാതെ അധികൃതർ സെപ്റ്റംബർ 23നാണ് പ്രേരകുമാരെ പഞ്ചായത്തുകളിലേക്ക് വിന്യസിക്കാൻ ഓർഡർ വന്നത്. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും നിയമനം വൈകുകയാണ്.കണ്ണൂർ ജില്ലയിൽ മാത്രം നിരവധി പേരാണ് നിയമനം കാത്തുനിൽക്കുന്നത്.

ജൂൺ മുതൽ ഈ വിഭാഗത്തിന് ശമ്പളവും മുടങ്ങി. മേയ് മാസത്തെ വേതനമാണ് ഓണത്തിന് ലഭിച്ചത് . അതും മുഴുവനായില്ല.ഓണം അലവൻസ് ഇനത്തിൽ ആയിരം രൂപ ലഭിച്ചു. നേരത്തെയുണ്ടായിരുന്ന ഉത്സവബത്തയും ഇല്ലാതായി.തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനർ നിയമനം നടത്തുന്നതിന് മുമ്പ് സെപ്റ്റംബർ മാസം വരെയുള്ള ശമ്പളം സാക്ഷരത മിഷനും പിന്നീട് തദ്ദേശ സ്ഥാപനങ്ങളും നൽകുമെന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാൽ ഓർഡർ പ്രകാരം നിയമനം നടക്കാത്തതിനാൽ ഇതൊന്നും പാലിക്കപ്പെട്ടില്ല.ഈ വർഷം പത്താം ക്ലാസ്, പ്ലസ്ടു രജിസ്ട്രേഷൻ നടന്നത് സാധാരണ നടക്കുന്നതിന്റെ 25 ശതമാനം മാത്രമാണ്. ആവശ്യത്തിന് രജിസ്ട്രേഷനില്ലാത്തതിനാൽ വീണ്ടും തീയതി നീട്ടിയിരിക്കുകയാണ്.പുനർനിയമനത്തിന് പിന്നിൽ മൂന്നംഗ കമ്മിറ്റി റിപ്പോർട്ട്2022 മാർച്ചിൽ ചേർന്ന മന്ത്രിസഭാ യോഗം പ്രേരകുമാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കാനും വിഷയം പഠിക്കുന്നതിന് മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.

ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകളിലേക്ക് പ്രേരകുമാരെ നിയമിക്കാൻ ഓർഡർ വന്നത്.101 തികച്ചില്ലെങ്കിൽ വേതനമില്ലപ്രേരകുമാർക്ക് വേതനം മുടങ്ങുന്നത് സാക്ഷരതാ മിഷനിൽ അതിശയമല്ല. മുന്നൂറ് രൂപ വേതനം വാങ്ങി ജോലി തുടങ്ങിയവരാണ് ഇവരിൽ പലരും. ഇന്ന് ലഭിക്കുന്നത് ആറായിരം രൂപയോടടുത്താണ്. 101 പഠിതാക്കൾ എന്ന ടാർഗറ്റ് തികച്ചെങ്കിൽ മാത്രമെ ഈ വേതനവും ലഭിക്കുകയുള്ളു.പ്രരകുമാരെ സ്ഥിരപ്പെടുത്താനുള്ള നടപടിയും ഇതുവരെയുണ്ടായില്ല.ജോലിക്ക് ഒട്ടും കുറവില്ല
ഒരു പ്രേരകിന് പത്ത് വാർഡുകളുടെ വരെ ചുമതല വഹിക്കേണ്ട അവസ്ഥയാണ്.

മലയോരമേഖലകളിൽ 13 മുതൽ 20 കിലോമീറ്റർ വീതം ഒരു ദിവസം സഞ്ചരിക്കേണ്ടി വരും.പ്രേരകുമാർ ഇല്ലാത്ത പഞ്ചായത്തുകളിലേക്ക് മറ്റുള്ള പഞ്ചായത്തുകളിൽനിന്ന് പുനർവിന്യസിക്കാനാണ് ഉത്തരവ്. ഇതും ജോലിഭാരം കൂട്ടുന്നു.എഴുതാനും വായിക്കാനും ആളുകളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്.മറ്റ് ചുമതലകളും

*സാക്ഷരത തുടർവിദ്യാഭ്യാസ പ്രവർത്തനം

* പരിസ്ഥിതി സാക്ഷരത

*ദുരന്തനിവാരണം

*ലഹരി ബോധവത്കരണം

*ഭരണഘടനാ സാക്ഷരത

*സ്ത്രീധന നിരോധന ബോധവത്കരണം

*കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ.


Share our post

Kannur

പാനൂർ സ്വദേശിയായ വിദ്യാർത്ഥി മംഗലാപുരത്ത് മരിച്ച നിലയിൽ

Published

on

Share our post

പാനൂർ: മംഗലാപുരത്ത് കോളജിൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ കണ്ണൂർ പാനൂർ സ്വദേശിയായ വിദ്യാർത്ഥിയെ താമസിച്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ കൂറ്റേരിയിലെ എഴുത്തുപള്ളി (ബൊമ്മേരിന്റ വിട ) ശംസുൽ ഹുദയിൽ ഷംസുദ്ദീൻ – കമറുന്നിസ ദമ്പതികളുടെ മകൻ ഷിജാസി (24)നെയാണ് താമസിച്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മംഗലാപുരം യേനപോയ കോളജിൽ എസിസിഎ കോഴ്‌സ് പൂർത്തിയാക്കിയ ഷിജാസ് സർട്ടിഫിക്കറ്റ് വാങ്ങാനായി കഴിഞ്ഞ ദിവസം നാട്ടിൽ നിന്നും മംഗലാപുരത്ത് എത്തിയതായിരുന്നു. മുറിയിൽ നിന്നും ഷിജാസിന്റെതെന്ന് കരുതുന്ന ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന്  നാട്ടിലെത്തിച്ച് പാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരൻ: ഇജാസ്.


Share our post
Continue Reading

Kannur

വിവരങ്ങൾ ട്രാക്ക് ചെയ്യാം പോഷൺ ട്രാക്കർ ആപ്പിലൂടെ

Published

on

Share our post

അങ്കണവാടികളെ സ്മാർട്ടാക്കി മാറ്റുക എന്ന ദൗത്യത്തിന്റെ ഭാഗമായി നിലവിൽ വന്ന പോഷൺ ട്രാക്കർ ആപ്ലിക്കേഷനിലൂടെ ഗുണഭോക്താക്കൾക്ക് അങ്കണവാടിയിലൂടെ ലഭിക്കുന്ന സേവനങ്ങൾ, കുട്ടികളുടെ വളർച്ചാ നിരീക്ഷണം എന്നിവയുടെ വിവരങ്ങൾ നേരിട്ട് പരിശോധിക്കാം. ഐ.സി.ഡി.എസ് പദ്ധതി മുഖേന ആറ് മാസം മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പ്രായക്കാരായ പെൺകുട്ടികൾ എന്നിവർക്ക് വിവിധങ്ങളായ സേവനങ്ങൾ അങ്കണവാടികൾ വഴി നൽകി വരുന്നുണ്ട്. അങ്കണവാടികളിൽ പോഷൺ ട്രാക്കറിലൂടെ നേരിട്ട് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാനും സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. മുൻപ് രജിസ്റ്റർ ചെയ്തവർക്ക് അങ്കണവാടിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാം. അങ്കണവാടി സേവനം സ്വീകരിക്കുന്ന എല്ലാ ഗുണഭോക്താക്കളും പോഷൺ ട്രാക്കർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് ജില്ലാതല ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ അറിയിച്ചു.


Share our post
Continue Reading

Kannur

അശാസ്ത്രീയ മാലിന്യ സംസ്കരണം: 35,000 രൂപ പിഴയിട്ടു

Published

on

Share our post

പഴയങ്ങാടി: ജില്ല എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് മാടായി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണം കണ്ടെത്തിയതിനെ തുടർന്ന് 35000 രൂപ പിഴ ചുമത്തി. പഴയങ്ങാടിയിലെ ഡെൽറ്റ കെയർ ഡെന്റൽ ലാബ് എന്ന സ്ഥാപനത്തിന് 15000 രൂപ, നീതി ഇലക്ടിക്കൽസ് ആൻഡ് പ്ലമ്പിങ്, പബാബ് നാഷനൽ ബാങ്ക് എന്നിവക്ക് 10,000 രൂപ വീതം എന്നിങ്ങനെയാണ് 35000 രൂപ പിഴ ചുമത്തിയത്. ഡെൽറ്റ കെയർ ഡെന്റൽ ലാബിൽ നിന്നുള്ള മലിന ജലം പുഴയോട് ചേർന്ന പ്രദേശത്തേക്ക് ഒഴുക്കി വിട്ടതിനും ലാബിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും പുഴയോട് ചേർന്ന സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനുമാണ് സ്‌ക്വാഡ് 15000 രൂപ പിഴ ചുമത്തിയത്.പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നുള്ള കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയുടെ സമീപത്തു കൂട്ടിയിട്ടതിനും കത്തിച്ചതിനുമാണ് 10000 രൂപ പിഴ ചുമത്തിയത്. നീതി ഇലക്ട്രിക്കൽസ് ആൻഡ് പ്ലബിങ് എന്ന സ്ഥാപനത്തിൽ നിന്നുള്ള ഹാർഡ് ബോർഡ്‌ പെട്ടികളും തെർമോക്കോളും പ്ലാസ്റ്റിക് മാലിന്യങ്ങളും പുഴയുടെ സമീപത്ത് കൂട്ടിയിട്ട് കത്തിച്ചതിനും പ്ലാസ്റ്റിക് ചാക്കുകളും ഉപയോഗ ശൂന്യമായ ക്ലോസറ്റ്, പ്ലാസ്റ്റിക് കവറുകൾ മുതലായവ കൂട്ടിയിട്ടതിനുമാണ് സ്‌ക്വാഡ് 10000 രൂപ പിഴയിട്ടത്. മൂന്ന് സ്ഥാപന അധികൃതരോടും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കാൻ സ്‌ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്‌റഫ്‌, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!