Kerala
ഇനി എല്ല് പൊട്ടിയാൽ ശസ്ത്രക്രിയ നടത്തി മാസങ്ങളോളം ബുദ്ധിമുട്ടേണ്ട; വെറും ഒരു മണിക്കൂറിൽ അസ്ഥിയുടെ ത്രീ ഡി പ്രിന്റ് ലഭിക്കും, വില 400 മുതൽ

തിരുവനന്തപുരം: അസ്ഥി പൊട്ടിയാൽ കമ്പിയോ പ്ലേറ്റോ സ്‌ക്രൂവോ ഒക്കെ ഇട്ട് റിപ്പെയർ ചെയ്യുകയാണ് പതിവ്. അതിന് പകരം പുതിയ അസ്ഥി ‘ത്രീ ഡി പ്രിന്റ്’ ചെയ്ത് വച്ചുപിടിപ്പിക്കാം. താടിയെല്ല് മുതൽ തലയോട്ടി വരെ പ്രിന്റ് ചെയ്യാം. ഇതിനായി ‘ഒസിയോക്രാഫ്റ്റ്’ എന്ന ‘ബോൺ ത്രീഡി പ്രിന്റർ’ വികസിപ്പിച്ച് തിരുവനന്തപുരം വട്ടപ്പാറ പി.എം.എസ് ഡെന്റൽ കോളേജിലെ പി. ജി, ഇന്റേൺഷിപ്പ് വിദ്യാർത്ഥികൾ. പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. അപകടങ്ങളിൽ അസ്ഥികൾ പൊട്ടിയവർക്കും അസ്ഥികൾ റോഡിൽ നഷ്ടപ്പെട്ടവർക്കും കാൻസറിൽ അസ്ഥികൾ ദ്രവിച്ചവർക്കും ഉപകരിക്കും.
അടിമലത്തുറയിൽ ഹഡിൽ ഗ്ലോബൽ എക്സ്‌പോയിൽ ഒസിയോക്രാഫ്റ്റും അതിന്റെ ശിൽപ്പികളും ആരോഗ്യ വിദഗ്ദ്ധരുടെ പ്രശംസ നേടുന്നു. പി.എം.എസിലെ സർജനും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ആദർശും ഇന്റേൺ ശിവദത്തും 12അംഗ സംഘത്തിന്റെ പ്രതിനിധികളായി എക്സ്‌പോയിലെത്തി.
പ്രവർത്തനം
കംപ്യൂട്ടർ സോഫ്റ്റ്‌വെയറിൽ ഒടിഞ്ഞ അസ്ഥിയുടെ സി.ടി.സ്‌കാനിന്റെ ത്രീ ഡി രൂപരേഖ നൽകും. കംപ്യൂട്ടറും ബോൺ പ്രിന്ററുമായി ബന്ധിപ്പിച്ചിരിക്കും. വയ്പ്പു പല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളി മീഥെയിൽ മെത്താക്രിലേറ്റിന്റെ (പി.എം.എം.എ) 0.4 മില്ലിമീറ്റർ കട്ടിയുള്ള ഫിലമെന്റുകളാണ് (നൂലുകൾ) അസ്ഥി പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്നത്. എല്ലിന് ഉറപ്പ് നൽകുന്ന ഹൈഡ്രോക്സി അപറ്റൈറ്റ് എന്ന ധാതു ഫിലമെന്റിൽ ചേർത്തിരിക്കും. മെഷീൻ ഓൺ ചെയ്യുമ്പോൾ ഓരോ ഫിലമെന്റും അസ്ഥിയുടെ രൂപരേഖയ്ക്കനുസരിച്ച് ഒന്നിന് മീതേ ഒന്നായി അടുക്കുകളായി പതിക്കും. 45 സെന്റിമീറ്റർ നീളത്തിലും 20 സെന്റിമീറ്റർ വീതിയിലും വരെ അസ്ഥികൾ പ്രിന്റ് ചെയ്യാം. കുഞ്ഞ് അസ്ഥികൾ ഒരു മണിക്കൂറിൽ പ്രിന്റ് ചെയ്യാം. യഥാർത്ഥ അസ്ഥി പോലെ തന്നെ. ഇവ അണുവിമുക്തമാക്കി ഉടൻ ശരീരത്തിൽ വച്ചുപിടിപ്പിക്കാം.
വിജയപരീക്ഷണം
അസ്ഥി പൊട്ടിയവരുടെ ബുദ്ധിമുട്ട് കണ്ടപ്പോഴാണ് ഈ ആശയം ഡോ.ആദർശിന്റെ മനസിലുദിച്ചത്. വികസിപ്പിക്കാൻ നാലുവർഷമെടുത്തു. ഡെന്റൽ കോളേജിലെ ലാബ് പരീക്ഷണക്കളരിയായി. അഞ്ചുലക്ഷം ചെലവായി. സ്വകാര്യസമ്പാദ്യമാണ് ഉപയോഗിച്ചത്. പ്രിന്റ് ചെയ്ത അസ്ഥികൾ രോഗികളിൽ ഉപയോഗിക്കാൻ അന്താരാഷ്ട്ര ഡെന്റൽ സംഘടനയായ ഫെഡറേഷൻ ഡെന്റൽ അനുമതി നൽകിയതോടെ ഡെന്റൽ കോളേജിലെ ഏഴ് രോഗികളിൽ വിജയകരമായി ഉപയോഗിച്ചു. ആദർശാണ് ശസ്ത്രക്രിയ നയിക്കുന്നത്.
സ്വകാര്യ ആശുപത്രികളുമായി സഹകരിക്കാനും ശ്രമിക്കുന്നുണ്ട്. സ്റ്റാർട്ടപ്പ് മിഷനിൽ ഫണ്ടിന് അപേക്ഷിച്ചിട്ടുണ്ട്.
*ഒരു സെന്റീമീറ്റർ അസ്ഥിക്ക് വില 400 രൂപ.
*കീഴ്‌ത്താടിക്ക് 3500
*ശസ്ത്രക്രിയയ്‌ക്ക് 35,000
രണ്ട് ദിവസത്തെ പരിശീലനത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ബോൺ പ്രിന്റർ
ഉപയോഗിക്കാം. മറ്റ് ശരീരഭാഗങ്ങളും പ്രിന്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു
ഡോ.ആദർശ്
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്പെന്ഷന്

തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന് അരുണിനെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്