Kannur
ശരണമന്ത്രകാലം; മണ്ഡലകാലത്തിന് തുടക്കം

കണ്ണൂർ: മണ്ഡലകാലം തുടങ്ങി. ഇനി ശരണംവിളിയുടെ നാളുകൾ. ഇന്നു മുതൽ ധനു 11 വരെ 41 ദിവസമാണ് മണ്ഡല കാലം. വിശ്വാസികൾ കറുപ്പുടുത്ത്, മുദ്ര ധരിച്ച്, വ്രതമെടുത്ത്, ദേവോപാസനയിൽ അയ്യപ്പഭക്തനായി മാറുന്ന കാലം. ക്ഷേത്രങ്ങളെല്ലാം മണ്ഡല കാലത്തെ വരവേൽക്കാൻ ഒരുങ്ങി. അയ്യപ്പ ക്ഷേത്രങ്ങളിലും അയ്യപ്പൻ ഉപദേവനായ ക്ഷേത്രങ്ങളിലും മണ്ഡല കാലം വിശേഷാൽ പൂജകൾ നടത്തുന്നുണ്ട്. കഴിഞ്ഞ വർഷത്തെ മകര വിളക്ക് കഴിഞ്ഞ് ശബരിമല നടയടയ്ക്കുന്നതിനൊപ്പം ഗ്രാമങ്ങളിലും മറ്റുമുള്ള ഭജന മഠങ്ങളും അടച്ചിട്ടതായിരുന്നു. വൃശ്ചിക സംക്രമത്തോടെ അത്തരം ഭജന മഠങ്ങൾ സജീവമായി.
അയ്യപ്പ ഭക്തർക്കായി ക്ഷേത്രക്കുളങ്ങളെല്ലാം വളരെ നേരത്തേ ക്ഷേത്ര കമ്മിറ്റികൾ ശുചീകരിച്ചിരുന്നു. മണ്ഡലകാലം തുടങ്ങിയതോടെ പൂജാ സ്റ്റോറുകൾക്ക് മുന്നിലും തിരക്ക് തുടങ്ങി. വടക്കൻ കേരളത്തിലെ ശബരി എന്നറിയപ്പെടുന്ന എരമം മുതുകാട്ട് കാവിൽ വൃശ്ചിക മാസത്തിലെ രണ്ടാം ശനി ഏറെ പ്രത്യേകതയുളള ദിവസമാണ്. അതുകൊണ്ട് തന്നെ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി വലിയ തോതിൽ അയ്യപ്പ ഭക്തർ ഈ ക്ഷേത്രത്തിലെത്തും.
അയ്യപ്പക്ഷേത്രങ്ങളിൽ മണ്ഡലകാലത്ത് വിശേഷാൽ ചടങ്ങുകൾ നടക്കും.കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിൽ നിറമാല, ഭജന, കർപ്പൂരാഴി പൂജ, വിശേഷാൽ പൂജകൾ എന്നീ ചടങ്ങുകൾ നടന്നു വരുന്നു. മയ്യിൽ ചെക്യാട്ട് ധർമശാസ്താ ക്ഷേത്രത്തിലും കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിലും മണ്ഡല കാലത്ത് എല്ലാ ദിവസവും ചടങ്ങുകളുണ്ട്.
സേവാഭാരതി സൗകര്യമൊരുക്കും
സേവാ ഭാരതിയുടെ നേതൃത്വത്തിൽ സ്വാമിമാർക്ക് വിരി വയ്ക്കാനുള്ള സൗകര്യവും ഭക്ഷണം കഴിക്കാനും പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും ഒരുക്കും. തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കുക. ഈ മാസം 23 മുതൽ സഹായ കേന്ദ്രങ്ങൾ മുഴുവൻ സമയം പ്രവർത്തിക്കുമെന്നു സേവാ ഭാരതി ജില്ലാ പ്രസിഡന്റ് ഇ.മോഹനൻ അറിയിച്ചു.
ഐ.ആർ.പി.സി ഇത്തവണയില്ല
സി.പി.എം നിയന്ത്രണത്തിലുള്ള ഐ.ആർ.പി.സി മണ്ഡലകാലത്ത് അയ്യപ്പഭക്തർക്കായി നടത്തിവന്നിരുന്ന ഇടത്താവളം ഇത്തവണയില്ല. കഴിഞ്ഞ വർഷങ്ങളിൽ ജില്ലയുടെ പല ഭാഗങ്ങളിലായി നടത്തിയിരുന്ന ഇടത്താവളത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടെ ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് എത്തിയിരുന്നത്.
ഭക്ഷണം ഉൾപ്പെടെ നൽകിയിരുന്ന ഇടത്താവളത്തിനു പുറമേ ആരോഗ്യ പരിപാലന കേന്ദ്രവും പ്രവർത്തിച്ചിരുന്നു. കേന്ദ്രത്തിൽ രാവിലെ മുതൽ വൈകിട്ട് വരെ ആയുർവേദ, അലോപ്പതി, ഹോമിയോ ചികിത്സാ സൗകര്യവും സൗജന്യ മരുന്നുകളും നൽകിയിരുന്നു.
ഇത്തവണ ശബരിമല ഇടത്താവളം പ്രവർത്തിക്കില്ലെന്ന് ഐ.ആർ.പി.സി ചെയർമാൻ എം.പ്രകാശൻ പറഞ്ഞു. ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അയ്യപ്പഭക്തർക്കായി സൗകര്യം ഒരുക്കുന്നുണ്ട്.
Kannur
എന്റെ കേരളം: ഇന്ന് വിവിധ പരിപാടികള്‍, പ്രവേശനം സൗജന്യം

കണ്ണൂർ: എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ രണ്ടാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം നാല് വരെ സാമൂഹ്യനീതി വകുപ്പിന്റെ എന്റെ കേരളം വയോജന സൗഹൃദ കേരളം എന്ന വിഷയത്തില്‍ മൂന്ന് സെഷനുകളായി സെമിനാര്‍ നടക്കും. വയോജന നയം, വയോജന കൗണ്‍സില്‍, വയോജന കമ്മീഷന്‍’ എന്ന വിഷയത്തില്‍ സംസ്ഥാന വയോജന കൗണ്‍സില്‍ ഉപദേശക സമിതി അംഗം പ്രൊഫ. കെ. സരള, ‘വയോജന സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും എം.ഡബ്ല്യു.പി.എസ്സി ആക്ട് 2007 ആന്റ് റൂള്‍സ്’ വിഷയത്തില്‍ ഡി.ഐ.എസ്എ പാനല്‍ അംഗം അഡ്വ. കെ.എ പ്രദീപ് എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും. തുടര്‍ന്ന് വയോജന സൗഹൃദ കേരളം വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടക്കും.
വൈകുന്നേരം 4.30 ന് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ നൃത്ത പരിപാടിയും രാത്രി ഏഴിന് കൊച്ചിന്‍ കോക്ക് ബാന്‍ഡിന്റെ തത്സമയ പരിപാടിയും അരങ്ങേറും. മെയ് 14 വരെയുള്ള ദിവസങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ സ്റ്റാളുകള്‍ സന്ദര്‍ശിക്കാം. പ്രവേശനം സൗജന്യമാണ്.
Kannur
കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

കണ്ണൂർ: ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂളുകളില്‍ നടന്ന കെ-ടെറ്റ് പരീക്ഷയിലും മുന്‍വര്‍ഷങ്ങളില്‍ നടന്ന പരീക്ഷകളിലും വിജയിച്ചവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ് സ്പോര്‍ട്‌സ് സ്‌കൂളില്‍ നടക്കും. കാറ്റഗറി രണ്ട്, മൂന്ന് വിഭാഗങ്ങള്‍ക്ക് മെയ് 13, 14, 15 തീയതികളിലും കാറ്റഗറി ഒന്ന്, നാല് വിഭാഗങ്ങള്‍ക്ക് മെയ് 22,23 തീയതികളിലും രാവിലെ 10 മുതല്‍ വൈകുന്നേരം മൂന്ന് വരെ പരിശോധന നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, കെ-ടെറ്റ് ഹാള്‍ടിക്കറ്റ്, കെ-ടെറ്റ് മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസ്സലും ഒരു സെറ്റ് ഫോട്ടോ കോപ്പിയും ബിഎഡ്, ഡിഎല്‍ഇഡി കോഴ്സുകള്‍ പഠിച്ചുകൊണ്ടിരിക്കെ കെ-ടെറ്റ് പരീക്ഷ എഴുതിയവര്‍ അപേക്ഷിക്കുന്ന അവസരത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നുവെന്ന സ്ഥാപന മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റും പ്രസ്തുത കോഴ്‌സ് വിജയിച്ച സര്‍ട്ടിഫിക്കറ്റും സഹിതം പരിശോധനക്ക് എത്തണം.
Kannur
രാത്രിയിലും മൃഗഡോക്ടർ വീട്ടിലെത്തും: വിളിക്കാം 1962

കണ്ണൂർ: രാത്രികാലങ്ങളിൽ വളർത്തു മൃഗങ്ങൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾക്ക് ചികിത്സ ലഭ്യമാകാൻ ഇനി ഒരു ഫോൺ കോൾ മതിയാകും. ചികിത്സക്കായി ജില്ലയിൽ പുതിയ മൂന്ന് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ കൂടി പ്രവർത്തനം ആരംഭിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നടപ്പാക്കുന്ന വീട്ടുപടിക്കൽ ചികിത്സയുടെ ഭാഗമായാണ് 3 മൊബൈൽ യൂണിറ്റുകൾ ലഭിച്ചത്. 24 മണിക്കൂറും പ്രവർത്തന സജ്ജമായ ടോൾ ഫ്രീ നമ്പർ 1962-ൽ വിളിച്ച് സ്ഥലവും ആവശ്യവും പറഞ്ഞാൽ സേവനം ലഭിക്കും. വൈകീട്ട് ആറുമണി മുതൽ പൂലർച്ചെ ആറ് വരെയാണ് സേവനം ലഭിക്കുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്