Connect with us

Kerala

കായിക താരങ്ങള്‍ക്ക് തപാല്‍വകുപ്പില്‍ അവസരം; 1899 ഒഴിവുകള്‍

Published

on

Share our post

തപാല്‍ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് കായികതാരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 1899 ഒഴിവുണ്ട്. പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ്, പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികകളിലാണ് അവസരം. പത്താംക്ലാസ്/ പന്ത്രണ്ടാംക്ലാസ്/ ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പോസ്റ്റല്‍ അസിസ്റ്റന്റ്-598, സോര്‍ട്ടിങ് അസിസ്റ്റന്റ്-143, പോസ്റ്റ് മാന്‍-585, മെയില്‍ ഗാര്‍ഡ്-3, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്-570 എന്നിങ്ങനെയാണ് ഓരോ തസ്തികയിലെയും ആകെയുള്ള ഒഴിവ്. കേരള സര്‍ക്കിളില്‍ പോസ്റ്റല്‍ അസിസ്റ്റന്റ്-31, സോര്‍ട്ടിങ് അസിസ്റ്റന്റ്-3, പോസ്റ്റ് മാന്‍-28, മെയില്‍ ഗാര്‍ഡ്-0, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്-32 എന്നിങ്ങനെയാണ് ഒഴിവുകള്‍.

വിദ്യാഭ്യാസ യോഗ്യത

പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ്: ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും.
പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്: പന്ത്രണ്ടാംക്ലാസ് വിജയവും കംപ്യൂട്ടര്‍ പരിജ്ഞാനവും. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ (കേരളം, ലക്ഷദ്വീപ്്, മാഹി എന്നിവിടങ്ങളിലേക്ക് മലയാളം) പത്താംക്ലാസിലോ ഉയര്‍ന്ന ക്ലാസുകളിലോ ഒരു വിഷയമായി പഠിച്ച് പാസായിരിക്കണം. ഭിന്നശേഷിക്കാര്‍ ഒഴികെയുള്ളവര്‍ക്ക് ലൈറ്റ് മോട്ടോര്‍/ ടൂ വീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. അതേസമയം പ്രാദേശിക ഭാഷ പരിജ്ഞാനമില്ലാത്തവര്‍ക്കും ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവര്‍ക്കും തിരഞ്ഞെടുക്കപ്പെട്ടശേഷം ഈ യോഗ്യതകള്‍ നേടാമെന്ന വ്യവസ്ഥയോടെ അപേക്ഷിക്കാവുന്നതാണ്.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: പത്താംക്ലാസ് വിജയം.

പ്രായം: മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയില്‍ 18-25 വയസ്സും മറ്റ് തസ്തികകളില്‍ 18-27 വയസ്സുമാണ് പ്രായപരിധി. എന്നാല്‍ ഉയര്‍ന്ന പ്രായപരിധിയിലെ ഓരോന്നിലും അഞ്ചുവര്‍ഷം വരെ ഇളവ് അനുവദിക്കും. എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് പത്തുവര്‍ഷം വരെ ഇളവുണ്ടായിരിക്കും.
ശമ്പളം: പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ് തസ്തികകളില്‍ 25,500 – 81,100 രൂപ, പോസ്റ്റ് മാന്‍, മെയില്‍ ഗാര്‍ഡ് തസ്തികകളില്‍ 21,700- 69,100 രൂപ, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയില്‍ 18,000 -56,900 രൂപ.

കായികയോഗ്യത: അന്തര്‍ദേശീയ മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തവര്‍ക്കാണ് തിരഞ്ഞെടുപ്പില്‍ ആദ്യ പരിഗണന. സീനിയര്‍/ ജൂനിയര്‍ തലത്തിലുള്ള ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ സംസ്ഥാനത്തെയോ കേന്ദ്രഭരണപ്രദേശത്തെയോ പ്രതിനിധാനംചെയ്ത് മൂന്നാംസ്ഥാനം വരെ നേടിയവരെയാണ് അടുത്തതായി പരിഗണിക്കുക.

അന്തര്‍ സര്‍വകലാശാലാ മത്സരങ്ങളില്‍ പങ്കെടുത്ത് മൂന്നാംസ്ഥാനം വരെ നേടിയവര്‍ക്കാണ് മൂന്നാമത്തെ പരിഗണന. ദേശീയ സ്‌കൂള്‍ സ്‌പോര്‍ട്സ്/ ഗെയിംസില്‍ സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത് മൂന്നാംസ്ഥാനം വരെ നേടിയവര്‍ക്കാണ് നാലാമത്തെ പരിഗണന. അഞ്ചാമതായി നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ഡ്രൈവില്‍ പുരസ്‌കാരം നേടിയവരെ പരിഗണിക്കും. ദേശീയ ചാംപ്യന്‍ഷിപ്പിലോ അന്തര്‍സര്‍വകലാശാല മത്സരങ്ങളിലോ ദേശീയ സ്‌കൂള്‍ സ്‌പോര്‍ട്സ്/ ഗെയിംസുകളിലോ പങ്കെടുത്ത് മെഡലൊന്നും നേടാത്തവരെയാണ് അവസാനമായി പരിഗണിക്കുക. വ്യക്തിഗതയിനങ്ങള്‍ക്കും ടീമിനങ്ങള്‍ക്കും തിരഞ്ഞെടുപ്പില്‍ ഒരേ പരിഗണനയാണ് നല്‍കുക.

അപേക്ഷാഫീസ്: വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും ഇ.ഡബ്ല്യു.എസ്., എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം. അപേക്ഷ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

https://dopsportsrecruitment.cept.gov.in എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷാസമര്‍പ്പണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുള്‍പ്പെടെ വിശദവിവരങ്ങള്‍ www.indiapost.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 9. അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവര്‍ക്ക് ഡിസംബര്‍ 10 മുതല്‍ 14 വരെ സമയം അനുവദിച്ചിട്ടുണ്ട്.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!