Kannur
ചാലക്കുന്ന് കാത്തിരിക്കുന്നു റെയിൽവേ ഓവർബ്രിഡ്ജ്

കണ്ണൂർ: അപകടങ്ങൾ പതിവായ ചാലക്കുന്നിൽ റെയിൽവേ ഓവർബ്രിഡ്ജിനായുള്ള കാത്തിരിപ്പ് നീളുന്നു. ചാലക്കുന്നിനെയും തോട്ടടയെയും ബന്ധിപ്പിക്കുന്ന ഓവർബ്രിഡ്ജ് യാഥാർത്ഥ്യമാകാൻ വൈകുന്നത് ജനങ്ങളുടെ ദുരിതയാത്രയും ദീർഘിപ്പിക്കുകയാണ്.
കൂത്തുപറമ്പ്, കാടാച്ചിറ, മമ്പറം, പെരളശേരി, ചാല, അഞ്ചരക്കണ്ടി, ചക്കരക്കൽ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് വിവിധ ആവശ്യങ്ങൾക്കായി ചാലക്കുന്നിൽ ബസിറങ്ങി റെയിൽവേ പാളം കടന്ന് തോട്ടട ഭാഗത്തേക്ക് പോകുന്നത്. വലിയ അപകടസാധ്യതയാണ് ഇതുയർത്തുന്നത്. ചാലക്കുന്നിൽ പാളത്തിന് വലിയ വളവുള്ളതിനാൽ ട്രെയിൻ വരുന്നത് പെട്ടെന്ന് കാണാനാവില്ല.
ഇലക്ട്രിക് എൻജിനായതിനാൽ വണ്ടിക്ക് ശബ്ദവും കുറവാണ്. നിരവധി പേരാണ് ചാലയിലും പരിസരങ്ങളിലും ട്രെയിൻ തട്ടി മരിച്ചത്. പരിക്കേറ്റവരും ഏറെയാണ്. കഴിഞ്ഞമാസം ഐ.ടി.ഐയിലെ വിദ്യാർത്ഥി കിഴുത്തുള്ളി ഓവുപാലത്തിന് സമീപം പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചതാണ് അവസാനത്തെ സംഭവം. മറ്റൊരു വിദ്യാർത്ഥി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
മേൽപ്പാലം നിർമിച്ചാൽ ചാലക്കുന്നിൽ നിന്ന് തോട്ടടയിലേക്ക് ആളുകൾക്ക് സുരക്ഷിതമായി എത്താൻ കഴിയും. നിലവിൽ താഴെചൊവ്വ വഴിയോ അമ്മൂപ്പറമ്പ് വഴിയോ ആണ് വാഹനങ്ങൾ തോട്ടടയിലെത്തുന്നത്. തോട്ടട ഐ.ടി.ഐ, പോളിടെക്‌നിക്, എസ്.എൻ കോളജ് തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നിരവധി വിദ്യാർത്ഥികളാണ് പാളംമുറിച്ച് കടന്ന് ചാല ബൈപാസിലേക്കും കിഴുത്തള്ളിയിലേക്കും എത്തുന്നത്.
വാഹന ഷോറൂമുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്നവരും പാളം കടന്നെത്തുന്നു. പാലം വരുന്നതോടെ ചെറിയ വാഹനങ്ങൾക്ക് എളുപ്പത്തിൽ തോട്ടടയിൽ എത്താനാവും. മേൽപ്പാലത്തെ പുതിയ ബൈപ്പാസ് റോഡുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
എസ്റ്റിമേറ്റ് മാറ്റി, നിർമ്മാണം വൈകി
ചാലക്കുന്നിൽ മേൽപ്പാലമെത്താൻ സംസ്ഥാന സർക്കാർ ഇതുവരെ 7.02 കോടി രൂപ റെയിൽവേയ്ക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ എസ്റ്റിമേറ്റിൽ മാറ്റം വരുത്തിയതിനാൽ 1.05 കോടി കൂടി റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം ഉദ്ദേശിച്ചത് നടപ്പാത മാത്രമായിരുന്നു. എന്നാൽ പിന്നീട് ചെറിയ വാഹനങ്ങൾക്ക് പോകാനുള്ള രീതിയിൽ പാലം നിർമ്മിക്കാൻ തീരുമാനിച്ചു. ഇതിനെ തുടർന്നാണ് റെയിൽവേ അധിക തുക ആവശ്യപ്പെട്ടത്.
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഓവർബ്രിഡ്ജ് നിർമ്മിക്കുമ്പോൾ 25 ശതമാനം കുറച്ചാണ് എസ്റ്റിമേറ്റ് തയാറാക്കുക. ബഡ്ജറ്റിൽ വകയിരുത്തിയ തുക എം.എൽ.എ ഫണ്ടാണെന്ന് തെറ്റിദ്ധരിച്ച് റെയിൽവേ നിശ്ചിത ശതമാനം കുറച്ച് നൽകിയ എസ്റ്റിമേറ്റാണ് തിരുത്തിയത്.
ഓവർബ്രിഡ്ജിനായി 1.05 കോടി രൂപകൂടി റെയിൽവേയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്തയച്ചിട്ടുണ്ട്. തുക ഉടൻ അനുവദിക്കുമെന്നാണ് പ്രതീക്ഷ. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്