Connect with us

PERAVOOR

മുരിങ്ങോടി-കുരിശുപള്ളി-പെരുമ്പുന്ന റോഡിലെ യാത്ര നടുവൊടിക്കും

Published

on

Share our post

പേരാവൂർ: മുഴക്കുന്ന്,പേരാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും പേരാവൂരിൽ നിന്ന് മലയോര ഹൈവേയിലേക്ക് എളുപ്പമെത്താൻ കഴിയുന്നതുമായ കുരിശുപള്ളി-പെരുമ്പുന്ന റോഡിലൂടെയുള്ള യാത്ര ജനങ്ങളുടെ നടുവൊടിക്കും.റോഡിലെ വിവിധയിടങ്ങൾ തകർന്ന് വലിയ കുഴികളായിത്തുടങ്ങി.പാറമടകളിൽ നിന്നുള്ള ഭാരവാഹനങ്ങൾ മലയോര ഹൈവേയിലേക്ക് പോകാൻ ഈ റോഡുപയോഗിക്കുന്നതാണ് ടാറിംഗ് തകർന്ന് കുഴികളുണ്ടാവാൻ കാരണമാവുന്നത്.

റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമായതോടെ ഓട്ടോറിക്ഷകളും സർവീസ്കു റക്കുകയാണ്.പെരുമ്പുന്ന,മടപ്പുരച്ചാൽ,പാലപ്പുഴ,എടത്തൊട്ടി പ്രദേശത്തുകാർ നിത്യവും ആശ്രയിക്കുന്ന റോഡാണിത്.ഈ റോഡ് വഴി എടത്തൊട്ടി ടൗണിലേക്കും എളുപ്പമെത്തിച്ചേരാൻ കഴിയും.

കുരിശുപള്ളിയിൽ നിന്ന് പെരുമ്പുന്ന വരെ രണ്ട് കിലോമീറ്ററോളമാണ് ദൂരം.ഇതിൽ ഒന്നരകിലോമീറ്റർ പേരാവൂർ പഞ്ചായത്തിന്റെയും ബാക്കി മുഴക്കുന്ന് പഞ്ചായത്തിന്റെയുമാണ്.ഇരു പഞ്ചായത്തുകളും ഒരേ സമയം റോഡ് നവീകരണം നടത്തിയാൽ മാത്രമെ ദീർഘനാളുകൾ റോഡ് തകരാതിരിക്കുകയുള്ളൂ.റോഡിലെ കുഴികളിൽ നിന്നുള്ള പൊടി ശല്യം മൂലം റോഡിന് സമീപമുള്ള വീട്ടുകാരും ദുരിതത്തിലാണ്.

പേരാവൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള ഭാഗം നവീകരിക്കാൻ എട്ട് ലക്ഷം രൂപ അനുവദിച്ചെങ്കിലും നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല.റോഡ് നവീകരണം എത്രയുമുടനെ തുടങ്ങി യാത്രാക്ലേശം അവസാനിപ്പിക്കാൻ പഞ്ചായത്ത് സത്വര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

പേരാവൂർ പഞ്ചായത്ത് പരിധിയിലെ 1.135 കിലോമീറ്റർ റോഡ് നവീകരിക്കാൻ ടെണ്ടർ നടപടി പൂർത്തിയായിട്ടുണ്ടെന്നും കരാറുകാരനെ ബന്ധപ്പെട്ട് നിർമാണം പെട്ടെന്ന് തുടങ്ങാൻ ആവശ്യപ്പെടുമെന്നും വാർഡ് മെമ്പർ വി.എം.രഞ്ജുഷ പറഞ്ഞു.


Share our post

PERAVOOR

കോളയാട്ടെ പൊതുശ്മശാനം മാലിന്യ നിക്ഷേപ കേന്ദ്രമാക്കാൻ എൽ.ഡി.എഫ് നീക്കം; കോൺഗ്രസ്

Published

on

Share our post

പേരാവൂർ: കോളയാട്ടെ പൊതുശ്മശാനം മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റാനാണ് എൽഡിഎഫ് ഭരണസമിതിയുടെ നീക്കമെന്ന് കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പൊതുശ്മശാനത്തിൽ പഞ്ചായത്തധികൃതർ തന്നെ മാലിന്യം കുഴിച്ചിടുന്നത്. ഇതിനെതിരെ അന്വേഷണം വേണം.

കഴിഞ്ഞ 13 വർഷങ്ങളായി എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ മാലിന്യ നിക്ഷേപ കേന്ദ്രത്തിന് ഒരു തുണ്ട് ഭൂമി പോലും വാങ്ങാൻ സാധിച്ചിട്ടില്ല. 2010-ൽ യുഡിഎഫ് പ്രകടന പത്രികയിൽ പൊതുശ്മശാനം വാഗ്ദാനം ചെയ്യുകയും ഭരണം ലഭിച്ച ഉടനെ 50 സെൻ്റ് ഭൂമി വാങ്ങുകയും പ്രാരംഭ നിർമാണമാരംഭിക്കുകയും ചെയ്തു. പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫിന് നിർമാണം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.

മത്സ്യ മാർക്കറ്റിലെ മാലിന്യം ശ്മശാനത്തിൽ കുഴിച്ചുമൂടിയത് ഹീനമായ പ്രവൃത്തിയാണ്. മൃതദേഹങ്ങൾ സംസ്കരിക്കുന്ന സ്ഥലമായതിനാൽ പാവനമായി കണക്കാക്കുന്ന ശ്മശാനത്തിൽ ഇന്ന് മാലിന്യം നിക്ഷേപിച്ചവർ നാളെ ടൗണിലെ മറ്റു മാലിന്യങ്ങളും നിക്ഷേപിക്കുമെന്ന ആശങ്കയുണ്ട്.

പഞ്ചായത്ത് ഭരണ സമിതി ഐക്യകണ്ഠേന തീരുമാനമെടുത്താണ് ശ്മശാനത്തിൽ മാലിന്യം നിക്ഷേപിച്ചതെന്നത് വസ്തുതാ വിരുദ്ധമാണ്. പഞ്ചായത്തിലെ കോൺഗ്രസ് അംഗം റോയ് പൗലോസിൻ്റെ കൃഷിയിടത്തിൽ കുഴിയെടുത്ത് സംസ്കരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രസ്തുത തീരുമാനം അട്ടിമറിച്ച് അർദ്ധരാത്രിയിൽ ശ്മശാനത്തിൽ മാലിന്യം കുഴിച്ചുമൂടിയതിന് എൽഡിഎഫ് ഭരണസമിതി മറുപടി പറയണം.

സംഭവത്തിൽ അന്വേഷണ മാവശ്യപ്പെട്ട് കളക്ടർക്കും മറ്റധികൃതർക്കും പരാതി നല്കിയിട്ടുണ്ട്. നിയമ നടപടിയുമായി കോൺഗ്രസ് മുന്നോട്ട് പോവും. പത്രസമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് സാജൻ ചെറിയാൻ, ബ്ലോക്ക് സെക്രട്ടറി രാജൻ കണ്ണങ്കേരി, പഞ്ചായത്തംഗങ്ങളായ റോയ് പൗലോസ്, കെ.വി.ജോസഫ്, വി. ശാലിനി, പി.സജീവൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

മേൽ മുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയിൽ പുന:പ്രതിഷ്ഠ നാളെ

Published

on

Share our post

പേരാവൂർ : പുരളിമല മുത്തപ്പൻ മടപ്പുര പുനഃപ്രതിഷ്‌ഠ ദിനാചരണ കർമങ്ങൾ ബുധനാഴ്ച നടക്കും. തന്ത്രി ബ്രഹ്മശ്രീ കാമ്പ്രത്തില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ രാവിലെ മഹാഗണപതി ഹോമം നടക്കും. എഴിന് തിരുവപ്പന വെള്ളാട്ടവും വൈകിട്ട് ആറിന് ലക്ഷം ദീപം സമർപ്പണവും വെള്ളാട്ടവും ഉണ്ടായിരിക്കും.


Share our post
Continue Reading

PERAVOOR

തൊണ്ടിയിൽ തെരുവുനായകൾ ആടിനെ കടിച്ചു കൊന്നു

Published

on

Share our post

പേരാവൂർ: തൊണ്ടിയിൽ ആടിനെ തെരുവുനായകൾ കടിച്ചു കൊന്നു. രണ്ട് ആട്ടിൻ കുട്ടികളെ കടിച്ചു പരിക്കേല്പിക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. ഓലിക്കൽ അന്നക്കുട്ടിയുടെ മൂന്നു വയസുള്ള ആടിനെയാണ് നായകൾ കൊന്നത്. തൊണ്ടിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്.


Share our post
Continue Reading

Trending

error: Content is protected !!