Connect with us

Kerala

വീടെന്ന സ്വപ്‌ന സാക്ഷാത്‌കാരത്തിന് ഈ അഭിഭാഷകൻ നൽകും ‘മനസ്സോടൊത്തിരി മണ്ണ്‌’

Published

on

Share our post

കാസർകോട്‌ : പാവപ്പെട്ടവരുടെ വീടെന്ന സ്വപ്‌നത്തിന്‌ സാക്ഷാത്‌കാരമേകാൻ അഭിഭാഷകൻ കൈമാറുന്നത്‌ ഒരേക്കർ സ്ഥലം. സംസ്ഥാന സർക്കാരിന്റെ ലൈഫ്‌ ഭവനപദ്ധതിക്കായി ‘മനസ്സോടിത്തിരി മണ്ണ്‌’ പദ്ധതിയിൽ കാസർകോട്ടെ പ്രമുഖ അഭിഭാഷകൻ എ.ജി. നായരാണ്‌ ബേത്തൂർപാറ സ്‌കൂളിനടുത്ത് ഒരേക്കർ സ്ഥലം നൽകുന്നത്‌. സ്ഥലത്തിന്റെ രേഖകൾ ഉദുമ മണ്ഡലം നവകേരള സദസ് നടക്കുന്ന ചട്ടഞ്ചാലിൽ 19ന്‌ പകൽ രണ്ടിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറും.

കാസർകോട്ടെ തിരക്കേറിയ അഭിഭാഷകനായ എ.ജി. നായർ ബേത്തൂർപാറയ്‌ക്കടുത്ത തീർഥക്കര സ്വദേശിയാണ്‌. 1986ൽ ബേത്തൂർപാറ സ്‌കൂളിനടുത്ത്‌ വാങ്ങിയ സ്ഥലത്തിലെ ഒരേക്കറാണ്‌ ലൈഫ്‌ പദ്ധതിക്ക്‌ നൽകുന്നത്‌. റബർക്കൃഷിയാണ്‌ നിലവിലുള്ളത്‌. വീടില്ലാത്തവർക്ക്‌ ഇവിടെ ഫ്ലാറ്റ്‌ നിർമിച്ചുനൽകണമെന്നാണ്‌ സി.പി.എം കാസർകോട്‌ ഏരിയാ കമ്മിറ്റിയംഗമായ എ.ജി. നായർ ആഗ്രഹിക്കുന്നത്‌.

 

വീടില്ലാത്ത, ഭൂരഹിതരായ മുപ്പതിലധികംപേർക്ക്‌ മൂന്നു സെന്റുവീതം പതിച്ചുനൽകാൻ ഈ സ്ഥലം ഉപകരിക്കുമെന്ന്‌ ലൈഫ്‌ മിഷൻ ജില്ലാ കോ–- ഓഡിനേറ്റർ എം വത്സൻ പറഞ്ഞു. ഫ്ലാറ്റ്‌ നിർമിക്കണമെങ്കിൽ സർക്കാർ തീരുമാനം വേണം. അതിനായി സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ അടക്കമുള്ളവരുമായി സംസാരിക്കും. കാസർകോട്‌ വിദ്യാനഗറിലും ബേഡഡുക്ക പഞ്ചായത്തിലെ പുലിക്കോടും ലൈഫ്‌ പദ്ധതിക്ക്‌ ഭൂമി ദാനമായി ലഭിച്ചിട്ടുണ്ടെന്നും കോ–- ഓഡിനേറ്റർ പറഞ്ഞു. നിലവിൽ കാസർകോട്‌ ജില്ലയിൽ 14,050 ലൈഫ്‌ വീട്‌ പൂർത്തിയാക്കി കൈമാറി. 4,773 വീടിന്റെ പണി നടക്കുന്നുണ്ട്‌. ഇവയിൽ 926 എണ്ണത്തിന്റെ പ്രധാന വാർപ്പ്‌ കഴിഞ്ഞു. 18,823 പേർക്കാണ്‌ വീട്‌ നൽകാൻ കരാറാ.യത്‌.


Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!