Social
പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള എല്ലാ മനുഷ്യജീവിയും കുട്ടിയാണ്; അറിയാം കുട്ടികളുടെ അവകാശങ്ങള്‍

കുട്ടികളെ ഏറെ സ്‌നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 രാജ്യമെങ്ങും ശിശുദിനമായാണ് ആചരിക്കുന്നത്.
1959-ല്‍ ഐക്യരാഷ്ട്രസഭ ‘കുട്ടികളുടെ അവകാശ പ്രഖ്യാപന’വും 1989-ല്‍ ‘കുട്ടികളുടെ അവകാശ ഉടമ്പടി’യും അംഗീകരിച്ച തീയതി എന്ന നിലയില്‍ നവംബര്‍ 20 എല്ലാ വര്‍ഷവും അന്താരാഷ്ട്ര ശിശുദിനമായി ലോകരാജ്യങ്ങള്‍ ആചരിക്കുന്നു. ചില രാജ്യങ്ങളില്‍ ഈ ദിനം ‘ബാലാവകാശദിന’മായും ആചരിക്കുന്നു. കുട്ടികളുടെ അവകാശങ്ങളെപ്പറ്റി സമൂഹത്തെ ബോധവത്കരിക്കുകയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
കുട്ടികളുടെ അവകാശ സംരക്ഷണ രംഗത്ത് സുപ്രധാന നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1989-ലെ ‘കുട്ടികളുടെ അവകാശ ഉടമ്പടി’യില്‍ 54 വകുപ്പുകളാണ് ഉള്ളത്. 1992 ഡിസംബര്‍ 11-നാണ് ഇന്ത്യ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നമ്മുടെ രാജ്യവും പ്രതിജ്ഞാബദ്ധമാണ്. ഉടമ്പടി പ്രകാരം, ഐക്യരാഷ്ട്ര സംഘടനയിലെ അംഗരാഷ്ട്രങ്ങള്‍ കുട്ടികള്‍ക്ക് ഉറപ്പ് നല്‍കുന്ന പ്രധാന അവകാശങ്ങൾ ഇവയാണ്.
ആരാണ് കുട്ടി?
ഉടമ്പടിയുടെ ഒന്നാം വകുപ്പ് പ്രകാരം, 18 വയസ്സിന് താഴെ പ്രായമുള്ള എല്ലാ മനുഷ്യജീവിയും കുട്ടിയാണ്. ഇഷ്ടമുള്ള പേരും ദേശീയതയും കുട്ടികള്‍ക്ക് സ്വീകരിക്കാം. പ്രസവം കഴിഞ്ഞ ഉടന്‍ കുഞ്ഞിന്റെ ജനനം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്തം എന്നിവയ്ക്കുള്ള അവകാശം ഓരോ കുട്ടിക്കുമുണ്ട്.
വിവേചനം വേണ്ട
മതം, ജാതി, ഭാഷ, രാഷ്ട്രീയം തുടങ്ങി ഒന്നിന്റെയും പേരില്‍ കുട്ടികളോട് ഒരു വിധത്തിലുള്ള വിവേചനവും കാണിക്കരുത്. ശിക്ഷകളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കണം. കുട്ടികളെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുമ്പോള്‍ അവരുടെ ഉത്തമ താത്പര്യവും അഭിപ്രായവും പരിഗണിക്കണം. സ്ഥാപനങ്ങള്‍ കോടതികള്‍ ഭരണാധികാരികള്‍ തുടങ്ങിയവർക്ക് എല്ലാം ഇത് ബാധകമാണ്. ജനിക്കാനും ജീവിക്കാനും സന്തോഷത്തോടെ വളരാനുമുള്ള അവസരം കുട്ടികള്‍ക്ക് ലഭിക്കണം.
സന്തോഷമുള്ള വീട്ടിൽ
കുട്ടിയുടെ സമ്പൂര്‍ണവും ഐശ്വര്യപൂര്‍ണവുമായ വ്യക്തിത്വ വികസനത്തിന് സന്തോഷവും സ്നേഹവും പരസ്പര ധാരണയും നിറഞ്ഞ കുടുംബ അന്തരീക്ഷത്തില്‍ കുട്ടി വളരണം. കുട്ടികള്‍ സമര്‍ഥരായി വളരുന്നതിന് മാതാപിതാക്കള്‍ അവര്‍ക്ക് ഉചിതമായ മാര്‍ഗ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കണം. കുട്ടിയുടെ പരിപാലനത്തില്‍ അച്ഛനും അമ്മയ്ക്കും ഒരു പോലെ ഉത്തരവാദിത്വം ഉണ്ട്. കുട്ടികളും മാതാപിതാക്കളും തമ്മില്‍ സ്നേഹത്തോടെ കഴിയണം. എന്നാല്‍, മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ ഭാഗത്ത് നിന്ന് അവഗണന, അവഹേളനം, ചൂഷണം, അതിക്രമം തുടങ്ങിയ പീഡനങ്ങളുണ്ടായാല്‍ കുട്ടിക്ക് ഉചിതമായ സംരക്ഷണം നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
വേണം സംരക്ഷണം
ഏതെങ്കിലും വിധത്തില്‍ വീടോ കുടുംബമോ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഉചിതമായ സംരക്ഷണം നല്‍കണം. അത്തരം കുട്ടികള്‍ക്ക് കുടുംബ സംവിധാനം കണ്ടെത്താന്‍ ദത്ത്പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കുട്ടികളെ പരിപാലിക്കുന്നതിനും ഉള്ള സ്ഥാപനങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പ് വരുത്തണം. ശാരീരികമോ മാനസികമോ ആയ വൈകല്യമുള്ള കുട്ടികള്‍ക്ക് പൂര്‍ണവും മാന്യവുമായ ജീവിതം നയിക്കുന്നതിനുള്ള അവസമുണ്ടാക്കണം. അത്തരം കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, പരിശീലനം, ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവ നല്‍കി, സമൂഹത്തില്‍ അവരുടെ അന്തസ്സ് ഉറപ്പ് വരുത്തേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്വമാണ്.
പ്രത്യേക സാഹചര്യങ്ങളിൽ
യുദ്ധം, അഭയാര്‍ഥി പ്രവാഹം, സായുധ സംഘട്ടനം, കലാപം, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ അടിയന്തര സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് സംരക്ഷണവും മനുഷ്യസ്നേഹപരമായ സഹായവും ലഭിക്കണം. ബാലവേല, സാമ്പത്തിക ചൂഷണം, മയക്കുമരുന്ന് ഉപയോഗം, ലൈംഗിക ചൂഷണം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികള്‍ സംരക്ഷിക്കപ്പെടണം. ഏതെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് ആ വിഭാഗത്തില്‍ പെട്ടവരുമായി ഇടപഴകി ജീവിക്കാനുള്ള അവസരം ലഭിക്കണം.
കുറ്റകൃത്യങ്ങളില്‍ പെടുമ്പോൾ
ചെയ്ത്പോകുന്ന കുറ്റകൃത്യങ്ങളുടെ പേരില്‍, ക്രൂരവും മനുഷ്യത്വ രഹിതവുമായ ശിക്ഷകള്‍ക്ക് ഒരു കുട്ടിയും ഇരയാക്കപ്പെടരുത്. കുറ്റകൃത്യങ്ങളില്‍ പെട്ടുപോകുന്ന കുട്ടികള്‍ക്ക് വധശിക്ഷയോ, ജീവപര്യന്തം തടവോ നല്‍കരുത്. കുറ്റകൃത്യങ്ങള്‍ ചെയ്ത് പോകുന്ന കുട്ടികളുടെ ആത്മാഭിമാനത്തിനും മാന്യതയ്ക്കും കോട്ടം തട്ടുന്ന രീതിയില്‍ അവരോട് പെരുമാറരുത്. മറിച്ച് മനുഷ്യാവകാശങ്ങളോട് ബഹുമാനം വളര്‍ത്തുന്ന രീതിയില്‍ അവരെ പരിഗണിക്കണം.
Social
കരളിന്റെയും വൃക്കയുടെയും ആരോഗ്യം പ്രധാനമാണ്, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ


ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളാണ് കരളും വൃക്കയും. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും മൊത്തത്തിലുള്ള ആരോഗ്യത്തിലും കരളും കിഡ്‌നിയും പ്രധാന പങ്ക് വഹിക്കുന്നു. രാവിലെ വെള്ളം കുടിക്കുന്നത് ഈ രണ്ട് അവയവങ്ങളുടെയും മികച്ച പ്രവര്‍ത്തനത്തിന് സഹായകമാണ്. പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ ചില പാനിയങ്ങള്‍ വൃക്കകളെയും കരളിനെയും സഹായിക്കുന്നു. ഈ പാനിയങ്ങള്‍ രാവിലെ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം,
ഒരുനുള്ള് മഞ്ഞള്‍ ചേര്‍ത്ത നാരങ്ങാവെളളം.
നാരങ്ങാവെള്ളത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തില്‍ വിഷവസ്തുക്കളെ ഇല്ലാതാക്കാനും ആവശ്യത്തിന് ജലാംശം നല്‍കാനും സഹായിക്കുന്നു. നാരങ്ങാവെളളത്തോടൊപ്പം ഒരു നുള്ള് മഞ്ഞള്‍ ചേര്‍ക്കുന്നത് ശുദ്ധീകരണ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ കരളിന്റെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പേരുകേട്ട സംയുക്തമാണ്. 2018 ല്‍ നടന്ന ഒരു പഠനത്തിലാണ് കുര്‍ക്കുമിന്‍ കരള്‍ തകരാറുകള്‍ ചികിത്സിക്കാന്‍ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയത്.
തയ്യാറാക്കുന്ന വിധംഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തില്‍ അര നാരങ്ങ പിഴിഞ്ഞൊഴിച്ച് ഒരു നുളള് മഞ്ഞളും ചേര്‍ത്ത് ഇളക്കി വെറും വയറ്റില്‍ കുടിക്കാം.
ജീരകവെള്ളം
നമ്മുടെയെല്ലാം വീടുകളില്‍ സാധാരണയായി ഉപയോഗിക്കാറുള്ളതാണ് ജീരകവെള്ളെം. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കരളിലെ വിഷാംശം ഇല്ലാതാക്കാനും പ്രോത്സാഹിപ്പിക്കുന്നു. അധികമായുള്ള സോഡിയവും ജലാംശവും പുറംതള്ളുകയും വൃക്കകളുടെ ഭാരം കുറയ്ക്കുകയും ചെയ്യും. കൂടാതെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
തയ്യാറാക്കുന്ന വിധംഒരുടീസ്പൂണ്‍ ജീരകം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. രാവിലെ വെള്ളം ചൂടാക്കി ജീരകം ചേര്‍ത്ത് അഞ്ച് മിനിറ്റ് തിളപ്പിച്ചെടുക്കുക. ചൂടോടെ കുടിക്കാം.
നെല്ലിക്കാ ജ്യൂസ്
ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ടും വിറ്റാമിന്‍ സി കൊണ്ടും സമ്പന്നമാണ് നെല്ലിക്ക. ഇത് കരളിനെയും വൃക്കയേയും വിഷവിമുക്തമാക്കുന്ന പ്രതിദത്ത പരിഹാരമാണ് . ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും കരളിനെ വിഷവിമുക്തമാക്കുകയും ചെയ്യും.
തയ്യാറാക്കുന്ന വിധംനെല്ലിക്ക വെള്ളത്തിലിട്ട് അടിച്ച് ജ്യൂസുണ്ടാക്കി രാവിലെ വെറുംവയറ്റില്‍ കുടിക്കാം.
കരിക്കും വെള്ളം
കരിക്കുംവെള്ളം ഏറ്റവും നല്ല പ്രകൃതിദത്ത പാനിയമാണ്. ഇത് കരളിനെയും വൃക്കയേയും വിഷവിമുക്തമാക്കുന്നതിനുള്ള മികച്ച പാനിയമാണ്. ഇലക്ട്രോലൈറ്റുകളാല്‍ സമ്പുഷ്ടമായ ഇവ ശരീരത്തിന്റെ വെള്ളത്തിന്റെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു. കരിക്കും വെള്ളത്തിലുളള സ്വാഭാവിക ഡൈയൂറിക് ഗുണങ്ങള്‍ വൃക്കകളില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും പൊട്ടാസ്യത്തിന്റെ അളവ് കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.
ഇഞ്ചി, പുതിന ചായ
ദഹനത്തെ സഹായിക്കുന്നതിനും ശരീരം വിഷമുക്തമാക്കാനും സഹായിക്കുന്നതുകൊണ്ട് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഇഞ്ചിയും പുതിനയും. ഇഞ്ചിക്ക് കരളിലെ വിഷവസ്തുക്കളെ കാര്യമായി സംസ്‌കരിക്കാനുള്ള കഴിവുണ്ട്. പുതിന ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ സുഖകരമാക്കുന്നു.
Social
സ്വകാര്യ ചാറ്റുകളിൽ ഇവന്‍റുകൾ ഷെഡ്യൂൾ ചെയ്യാം; പുതിയ വാട്‌സ്ആപ്പ് ഫീച്ചർ ഉടൻ വരുന്നു


ഗ്രൂപ്പ് ചാറ്റുകളിൽ മാത്രം ലഭ്യമായിരുന്ന, ഇവന്‍റുകള്‍ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വാട്സ്ആപ്പിന്‍റെ ഇവന്‍റ് ഷെഡ്യൂളിംഗ് ഫീച്ചർ ഉടൻ തന്നെ സ്വകാര്യ ചാറ്റുകൾക്കും ലഭ്യമാകും. സ്വകാര്യ ചാറ്റുകളില്‍ ഇവന്‍റുകൾ ഷെഡ്യൂൾ ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാക്കാൻ വാട്സ്ആപ്പ് ഒരുങ്ങുകയാണ്. മുമ്പ് ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമായിരുന്നുള്ളൂ. ഇത് ഉപയോക്താക്കളെ ഇവന്‍റുകൾ സൃഷ്ടിക്കാനും ഓർമ്മപ്പെടുത്തലുകൾ സജ്ജീകരിക്കാനും ആപ്പിനുള്ളിൽ നേരിട്ട് അപ്പോയിന്‍റ്‌മെന്‍റുകൾ ഏകോപിപ്പിക്കാനും അനുവദിക്കുന്നു.
വൺ-ഓൺ-വൺ സംഭാഷണങ്ങളിലേക്ക് സവിശേഷത ലഭ്യമാകുന്നതോടെ, ഒരു സമർപ്പിത കലണ്ടർ ആപ്പിലേക്ക് മാറാതെ തന്നെ ഉപയോക്താക്കൾക്ക് അവരുടെ ഷെഡ്യൂളുകൾ കൈകാര്യം ചെയ്യാൻ കൂടുതൽ വഴക്കം ലഭിക്കും. iOS-നുള്ള വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് (25.2.10.73) ഈ പുത്തന്‍ ഫീച്ചര്‍ ഇതിനകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്, ഇവന്‍റുകൾ ആസൂത്രണം ചെയ്യുമ്പോൾ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കും.
Social
വാട്സാപ്പ് വേഗം അപ്ഡേറ്റ് ചെയ്തോ;അല്ലെങ്കില്‍ സ്വകാര്യ ഫോട്ടോകള്‍ സുരക്ഷിതമല്ല


പ്രൈവസിക്ക് ഏറ്റവും അധികം പ്രാമുഖ്യം നല്കുന്നവരാണ് തങ്ങളെന്നാണ് മെറ്റ അവകാശപ്പെടുന്നത്. സുരക്ഷിതമായി സന്ദേശം അയയ്‌ക്കുന്നതിന് ഏറ്റവും നല്ല പ്ലാറ്റ്ഫോമാണ് വാട്സാപ്പ് എന്ന അവകാശവാദത്തിന് ഇപ്പോള്‍ കോട്ടം തട്ടിയിരിക്കുകയാണ്.വാട്‌സ്‌ആപ്പിന്‍റെ ഐ.ഒ.എസ് പ്ലാറ്റ്‌ഫോമില്‍ ‘വ്യൂ വണ്‍സ്’ ഫീച്ചർ ഉപയോഗിച്ച് അയച്ച ഫോട്ടോകളും വീഡിയോകളും ഒന്നിലധികം തവണ കാണാൻ പറ്റുന്നു എന്നതാണ് വാട്സാപ്പിന്റെ പുതിയ പ്രശ്നം.
വാട്സാപ്പില്‍ ഉപഭോക്താക്കളുടെ സ്വകാര്യത സുരക്ഷിതമാണോ എന്ന ചർച്ച ഉയർന്നിരിക്കുമ്ബോഴാണ് പുതുതായി വാട്സാപ്പില്‍ വ്യൂ വണ്‍സ് ഫീച്ചറില്‍ പ്രശനം വന്നിരിക്കുന്നത്. ഇപ്പോ ഇതിന് പരിഹാരവുമായ മെറ്റ രംഗത്തെത്തിയിട്ടുണ്ട്.
വ്യൂ വണ്‍സ് വഴി ഐഫോണുകള്‍ ഉപയോഗിച്ച് അയച്ച ഫോട്ടോകള്‍ വീണ്ടും വീണ്ടും തുറക്കാൻ സാധിക്കുന്നത് സ്വകാര്യതാ പ്രശ്നം ഉയർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഐഒഎസ് ആപ്പ് ഉപയോക്താക്കള്‍ക്കായി മെറ്റ പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി.
വാട്‌സ്‌ആപ്പിലെ വ്യൂ വണ്‍സ് ഫീച്ചറിലെ ബഗ് അപ്ഡേറ്റോടെ പരിഹരിക്കപ്പെടും എന്നാണ് വിശ്വസിക്കുന്നത്. പുതിയ അപ്‌ഡേറ്റിലൂടെ പിഴവ് നീക്കിയിട്ടുണ്ടെന്ന് മെറ്റ അറിയിച്ചു. എല്ലാ ഐഫോണ്‍ ഉപയോക്താക്കളും വാട്സാപ്പ് വേഗത്തില്‍ തന്നെ അപ്ഡേറ്റ് ചെയ്യാനും മെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യതയെയും ഡാറ്റ സുരക്ഷയെയും ഗൗരവമായാണ് തങ്ങള്‍ കാണുന്നതെന്നുമാണ് ബഗ് പ്രശ്നം പരിഹരിച്ചു കൊണ്ട് വാട്സാപ്പ് തെളിയിക്കാൻ ശ്രമിക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്