Connect with us

KETTIYOOR

വെള്ളവും വൈദ്യുതിയും വൈകുന്നു; സ്മാർട്ടായില്ല കൊട്ടിയൂർ വില്ലേജ് ഓഫീസ്

Published

on

Share our post

കൊട്ടിയൂർ: ജില്ലയിലെ മിക്കയിടങ്ങളിലെയും സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും കൊട്ടിയൂരിലെ പുതിയ വില്ലേജ് ഓഫീസ് കെട്ടിടം ഇപ്പോഴും ഉദ്ഘാടനം കാത്ത് കഴിയുകയാണ്. ഒരു വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് സംസ്ഥാന സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതി പ്രകാരം 45 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് പുതിയ കെട്ടിടം. കെട്ടിടത്തിന്റെ മുഴുവൻ പ്രവൃത്തികളും പൂർത്തിയായതോടെ അനുവദിച്ച ഫണ്ട് തീർന്നു. എന്നാൽ വൈദ്യുതിയും വെള്ളവും എത്തിക്കുന്നതിന് തുക അനുവദിക്കാതിരുന്നതാണ് ഉദ്ഘാടനം വൈകാൻ കാരണം.

പണി പൂർത്തിയായി ഒമ്പത് മാസമാസത്തിലേറെയായിട്ടും നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായില്ല. പുതിയ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിന് 1.22 ലക്ഷത്തോളം രൂപയാണ് വേണ്ടത്. ഈ തുക പൊതുജനങ്ങളിൽ നിന്നും കണ്ടെത്തണമെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥർ ജനകീയ സമിതിയുടെ യോഗത്തിൽ വച്ച നിർദ്ദേശം. എന്നാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നാട്ടുകാരിൽ നിന്ന് തുക പിരിച്ചെടുക്കുന്നത് അപ്രായോഗികമാണെന്നും സർക്കാർ തന്നെ തുക അനുവദിക്കണമെന്നും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ തീരുമാനമെടുക്കുകയായിരുന്നു.

കെട്ടിട ഉദ്ഘാടനം ഉടനെയുണ്ടാകുമെന്ന് പറയുന്നതല്ലാതെ വൈദ്യുതിയും വെള്ളവും എത്തിച്ച് എന്നാണ് പ്രവർത്തനം ആരംഭിക്കുക എന്ന് കൃത്യമായി പറയാൻ അധികൃതർക്ക് കഴിയുന്നുമില്ല. വൈദ്യുതിയും വെള്ളവുമില്ലാത്തതിനാൽ വില്ലേജ് ഓഫീസ് ഉദ്ഘാടനം അനന്തമായി നീളുന്നത് റവന്യൂ മന്ത്രി കെ.രാജന്റെ ശ്രദ്ധയിലും പെടുത്തിയിരുന്നു. വൈദ്യുതിയും വെള്ളവുമെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രിയും പറഞ്ഞിരുന്നു.

പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള കാലപ്പഴക്കം വന്ന കെട്ടിടത്തിലാണ് നിലവിലെ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. ജീർണിച്ചു തുടങ്ങിയതിനാൽ കോൺക്രീറ്റ് പാളികൾ ഇളകിയ നിലയിലുമാണ്.കാടുവെട്ടാനും വേണം നാട്ടുകാരുടെ ഫണ്ട്നിർമ്മാണം പൂർത്തിയായിട്ടും പ്രവർത്തനം തുടങ്ങാൻ വൈകുന്നതിനാൽ കെട്ടിടത്തിന് സമീപം കാട് കയറിയ നിലയിലാണ്. പണി പൂർത്തിയായി ഒരു മഴക്കാലവും കഴിഞ്ഞതിനാൽ ഉദ്ഘാടനത്തിന് മുമ്പ് ഇനി കാട് വെട്ടിത്തെളിക്കാനും പെയിന്റടിക്കാനുമുള്ള തുക കൂടി കണ്ടെത്തേണ്ട സ്ഥിതിയിലാണെന്ന് നാട്ടുകാർ പറയുന്നു.


Share our post

KETTIYOOR

കൊട്ടിയൂർ ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ

Published

on

Share our post

കൊട്ടിയൂർ: ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ. കഴിഞ്ഞ ദിവസമാണ് ചപ്പമലയിലെ കൈനിക്കൽ വർക്കിയുടെ കശുമാവിൻ തോട്ടത്തിൽ മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ സ്ഥലം ഉടമ വനപാലകരെ വിവരം അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ മ്ലാവിന്റെ തലയും വാലും മാത്രമാണ് കണ്ടെത്താനായത്. ബാക്കിയുള്ള ഇറച്ചി കണ്ടെത്താൻ കഴിഞ്ഞില്ല. മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ ചുങ്കക്കുന്ന് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. മ്ലാവിനെ വെടിവെച്ച് കൊന്നതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘം ചപ്പമലയിൽ പ്രവർത്തിക്കുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ടെന്നും,കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജികുമാറിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദ് പറഞ്ഞു.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി

Published

on

Share our post

പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.


Share our post
Continue Reading

Breaking News

കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു

Published

on

Share our post

കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.


Share our post
Continue Reading

Trending

error: Content is protected !!