KETTIYOOR
വെള്ളവും വൈദ്യുതിയും വൈകുന്നു; സ്മാർട്ടായില്ല കൊട്ടിയൂർ വില്ലേജ് ഓഫീസ്

കൊട്ടിയൂർ: ജില്ലയിലെ മിക്കയിടങ്ങളിലെയും സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും കൊട്ടിയൂരിലെ പുതിയ വില്ലേജ് ഓഫീസ് കെട്ടിടം ഇപ്പോഴും ഉദ്ഘാടനം കാത്ത് കഴിയുകയാണ്. ഒരു വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് സംസ്ഥാന സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതി പ്രകാരം 45 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് പുതിയ കെട്ടിടം. കെട്ടിടത്തിന്റെ മുഴുവൻ പ്രവൃത്തികളും പൂർത്തിയായതോടെ അനുവദിച്ച ഫണ്ട് തീർന്നു. എന്നാൽ വൈദ്യുതിയും വെള്ളവും എത്തിക്കുന്നതിന് തുക അനുവദിക്കാതിരുന്നതാണ് ഉദ്ഘാടനം വൈകാൻ കാരണം.
പണി പൂർത്തിയായി ഒമ്പത് മാസമാസത്തിലേറെയായിട്ടും നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായില്ല. പുതിയ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിന് 1.22 ലക്ഷത്തോളം രൂപയാണ് വേണ്ടത്. ഈ തുക പൊതുജനങ്ങളിൽ നിന്നും കണ്ടെത്തണമെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥർ ജനകീയ സമിതിയുടെ യോഗത്തിൽ വച്ച നിർദ്ദേശം. എന്നാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നാട്ടുകാരിൽ നിന്ന് തുക പിരിച്ചെടുക്കുന്നത് അപ്രായോഗികമാണെന്നും സർക്കാർ തന്നെ തുക അനുവദിക്കണമെന്നും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ തീരുമാനമെടുക്കുകയായിരുന്നു.
കെട്ടിട ഉദ്ഘാടനം ഉടനെയുണ്ടാകുമെന്ന് പറയുന്നതല്ലാതെ വൈദ്യുതിയും വെള്ളവും എത്തിച്ച് എന്നാണ് പ്രവർത്തനം ആരംഭിക്കുക എന്ന് കൃത്യമായി പറയാൻ അധികൃതർക്ക് കഴിയുന്നുമില്ല. വൈദ്യുതിയും വെള്ളവുമില്ലാത്തതിനാൽ വില്ലേജ് ഓഫീസ് ഉദ്ഘാടനം അനന്തമായി നീളുന്നത് റവന്യൂ മന്ത്രി കെ.രാജന്റെ ശ്രദ്ധയിലും പെടുത്തിയിരുന്നു. വൈദ്യുതിയും വെള്ളവുമെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രിയും പറഞ്ഞിരുന്നു.
പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള കാലപ്പഴക്കം വന്ന കെട്ടിടത്തിലാണ് നിലവിലെ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. ജീർണിച്ചു തുടങ്ങിയതിനാൽ കോൺക്രീറ്റ് പാളികൾ ഇളകിയ നിലയിലുമാണ്.കാടുവെട്ടാനും വേണം നാട്ടുകാരുടെ ഫണ്ട്നിർമ്മാണം പൂർത്തിയായിട്ടും പ്രവർത്തനം തുടങ്ങാൻ വൈകുന്നതിനാൽ കെട്ടിടത്തിന് സമീപം കാട് കയറിയ നിലയിലാണ്. പണി പൂർത്തിയായി ഒരു മഴക്കാലവും കഴിഞ്ഞതിനാൽ ഉദ്ഘാടനത്തിന് മുമ്പ് ഇനി കാട് വെട്ടിത്തെളിക്കാനും പെയിന്റടിക്കാനുമുള്ള തുക കൂടി കണ്ടെത്തേണ്ട സ്ഥിതിയിലാണെന്ന് നാട്ടുകാർ പറയുന്നു.
KETTIYOOR
കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി


പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.
Breaking News
കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു


കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.
KETTIYOOR
കൊട്ടിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ബസ് ജീവനക്കാർ


കൊട്ടിയൂർ: ബസ്സിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൻ്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാതയായി പെരുമാറി. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അലീന മരിയക്കാണ് കൊട്ടിയൂർ തലശ്ശേരി റൂട്ടിൽ ഓടുന്ന കണ്ണൻ ബസ്സിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണം ഉണ്ടായത്. അലീനയുടെ ഇടത് കൈയ്യുടെ ഷോൾഡറിനാണ് പരിക്കേറ്റത്. ഈ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ വിസമ്മതിക്കുകയും പെൺകുട്ടിയോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്