Connect with us

KETTIYOOR

വെള്ളവും വൈദ്യുതിയും വൈകുന്നു; സ്മാർട്ടായില്ല കൊട്ടിയൂർ വില്ലേജ് ഓഫീസ്

Published

on

Share our post

കൊട്ടിയൂർ: ജില്ലയിലെ മിക്കയിടങ്ങളിലെയും സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും കൊട്ടിയൂരിലെ പുതിയ വില്ലേജ് ഓഫീസ് കെട്ടിടം ഇപ്പോഴും ഉദ്ഘാടനം കാത്ത് കഴിയുകയാണ്. ഒരു വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് സംസ്ഥാന സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതി പ്രകാരം 45 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് പുതിയ കെട്ടിടം. കെട്ടിടത്തിന്റെ മുഴുവൻ പ്രവൃത്തികളും പൂർത്തിയായതോടെ അനുവദിച്ച ഫണ്ട് തീർന്നു. എന്നാൽ വൈദ്യുതിയും വെള്ളവും എത്തിക്കുന്നതിന് തുക അനുവദിക്കാതിരുന്നതാണ് ഉദ്ഘാടനം വൈകാൻ കാരണം.

പണി പൂർത്തിയായി ഒമ്പത് മാസമാസത്തിലേറെയായിട്ടും നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായില്ല. പുതിയ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിന് 1.22 ലക്ഷത്തോളം രൂപയാണ് വേണ്ടത്. ഈ തുക പൊതുജനങ്ങളിൽ നിന്നും കണ്ടെത്തണമെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥർ ജനകീയ സമിതിയുടെ യോഗത്തിൽ വച്ച നിർദ്ദേശം. എന്നാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നാട്ടുകാരിൽ നിന്ന് തുക പിരിച്ചെടുക്കുന്നത് അപ്രായോഗികമാണെന്നും സർക്കാർ തന്നെ തുക അനുവദിക്കണമെന്നും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ തീരുമാനമെടുക്കുകയായിരുന്നു.

കെട്ടിട ഉദ്ഘാടനം ഉടനെയുണ്ടാകുമെന്ന് പറയുന്നതല്ലാതെ വൈദ്യുതിയും വെള്ളവും എത്തിച്ച് എന്നാണ് പ്രവർത്തനം ആരംഭിക്കുക എന്ന് കൃത്യമായി പറയാൻ അധികൃതർക്ക് കഴിയുന്നുമില്ല. വൈദ്യുതിയും വെള്ളവുമില്ലാത്തതിനാൽ വില്ലേജ് ഓഫീസ് ഉദ്ഘാടനം അനന്തമായി നീളുന്നത് റവന്യൂ മന്ത്രി കെ.രാജന്റെ ശ്രദ്ധയിലും പെടുത്തിയിരുന്നു. വൈദ്യുതിയും വെള്ളവുമെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രിയും പറഞ്ഞിരുന്നു.

പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള കാലപ്പഴക്കം വന്ന കെട്ടിടത്തിലാണ് നിലവിലെ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. ജീർണിച്ചു തുടങ്ങിയതിനാൽ കോൺക്രീറ്റ് പാളികൾ ഇളകിയ നിലയിലുമാണ്.കാടുവെട്ടാനും വേണം നാട്ടുകാരുടെ ഫണ്ട്നിർമ്മാണം പൂർത്തിയായിട്ടും പ്രവർത്തനം തുടങ്ങാൻ വൈകുന്നതിനാൽ കെട്ടിടത്തിന് സമീപം കാട് കയറിയ നിലയിലാണ്. പണി പൂർത്തിയായി ഒരു മഴക്കാലവും കഴിഞ്ഞതിനാൽ ഉദ്ഘാടനത്തിന് മുമ്പ് ഇനി കാട് വെട്ടിത്തെളിക്കാനും പെയിന്റടിക്കാനുമുള്ള തുക കൂടി കണ്ടെത്തേണ്ട സ്ഥിതിയിലാണെന്ന് നാട്ടുകാർ പറയുന്നു.


Share our post

Kannur

കൊട്ടിയൂർ വൈശാഖോത്സവം : വിളക്കുതിരിസംഘം മഠത്തിൽ പ്രവേശിച്ചു

Published

on

Share our post

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള വിളക്ക് തിരികൾ നിർമിക്കുന്നതിനായി വിളക്കുതിരി സംഘം മഠത്തിൽ പ്രവേശിച്ചു.രേവതി നാളിൽ  ക്ഷേത്ര ഊരാളന്മാരുടെ സാന്നിധ്യത്തിൽ പുറക്കളം  തിരൂർകുന്ന്  മഹാഗണപതി ക്ഷേത്രത്തിന്റെ  മഠത്തിലാണ് എട്ടംഗസംഘം പ്രവേശിച്ചത്.മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജൻ,കതിരൻ ഭാസ്‌ക്കരൻ,തൊണ്ടൻ രാഘവൻ,ചിങ്ങൻ പ്രകാശൻ,കറുത്ത പ്രദീപൻ,കറുത്ത പ്രേമരാജൻ,കതിരൻ രജീഷ്,ലിജിൻ വട്ടോളി,നാദോരൻ ചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്.

ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന വ്രതത്തിനിടയിൽ ചർക്കയിൽ നിന്നും നൂൽനൂറ്റിയാണ് കിള്ളി ശീലയും ഉത്തരീയവും മറ്റും നെയ്തെടുക്കുന്നത്.ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ചാണ് സംഘം ഉത്പന്നങ്ങൾ നിർമ്മിക്കുക.ഉത്സവത്തിന് ആവശ്യമായ ഉത്പന്നങ്ങൾ നിർമിച്ചെടുക്കുന്ന  സംഘം 31-ന്  രാത്രി പൂയം നാളിലാണ് പുറക്കളം  ഗണപതി ക്ഷേത്രത്തിൽ നിന്നും കാൽനടയായി കൊട്ടിയൂരിലേക്ക് യാത്രപുറപ്പെടും.

രണ്ടു ദിവസത്തെ യാത്രക്കു ശേഷം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന സംഘത്തിൽ നിന്നും ക്ഷേത്ര ഊരാളമാരും മറ്റും വിളക്കുതിരികൾ ഏറ്റെടുക്കുന്നതോടെ മാത്രമെ മണിയൻ ചെട്ടിയാന്റെ ദൗത്യം പൂർത്തിയാവുകയുള്ളു.

പൂരം നാളിൽ അക്കരെ കൊട്ടിയൂരിൽ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തിര യോഗം ചേർന്ന് എണ്ണി തിട്ടപ്പെടുത്തിയാണ് സാധനങ്ങൾ  ഏറ്റെടുക്കുക.ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖോത്സവക്കാലത്ത് വിളക്ക് തെളിയിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ വൈശാഖോത്സവം; പ്രക്കൂഴം ചടങ്ങുകൾ നടത്തി

Published

on

Share our post

കൊട്ടിയൂർ : വൈശാഖോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടന്നു. കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽനിന്ന് അവിൽ എഴുന്നള്ളിച്ച് എത്തിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മാലൂർപ്പടി ക്ഷേത്രത്തിൽനിന്ന് നെയ്യും എഴുന്നള്ളിച്ചെത്തിച്ചു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെ ആയില്യാർക്കാവിന്റെ പ്രവേശനകവാടത്തിന് സമീപത്തായി തണ്ണീർക്കുടി ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്നാണ് ചടങ്ങ് നടത്തിയത്. പിന്നീട് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയായ മന്ദംചേരിയിൽ ബാവലിപ്പുഴക്കരയിൽ തണ്ണീർക്കുടി ചടങ്ങ് പൂർത്തീകരിച്ചു. കുത്തോട് മണ്ഡപത്തിൽ സമുദായിയുടെ സാന്നിധ്യത്തിൽ ശ്രീ വത്സൻ നമ്പൂതിരി അവിൽ അളന്നു. ഇക്കരെ ക്ഷേത്രം ശ്രീകോവിലിന് മുന്നിൽ നെല്ലളവും നടത്തി.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ

Published

on

Share our post

കൊട്ടിയൂർ: ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ. കഴിഞ്ഞ ദിവസമാണ് ചപ്പമലയിലെ കൈനിക്കൽ വർക്കിയുടെ കശുമാവിൻ തോട്ടത്തിൽ മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ സ്ഥലം ഉടമ വനപാലകരെ വിവരം അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ മ്ലാവിന്റെ തലയും വാലും മാത്രമാണ് കണ്ടെത്താനായത്. ബാക്കിയുള്ള ഇറച്ചി കണ്ടെത്താൻ കഴിഞ്ഞില്ല. മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ ചുങ്കക്കുന്ന് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. മ്ലാവിനെ വെടിവെച്ച് കൊന്നതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘം ചപ്പമലയിൽ പ്രവർത്തിക്കുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ടെന്നും,കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജികുമാറിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!