Connect with us

India

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി പിങ്ക് നിറമുള്ള ജലാശയം, പരിസ്ഥിതി സ്‌നേഹികള്‍ ആശങ്കയില്‍

Published

on

Share our post

സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുന്നത് പിങ്ക് നിറത്തിലുള്ള ഒരു തടാകമാണ്. ഹവായിയിലെ കേലിയ തടാകത്തിലെ ജലമാണ് പിങ്ക് നിറമായി മാറിയത്. എന്നാല്‍ തടാകത്തിലെ പിങ്ക് നിറത്തില്‍ സന്തോഷിക്കേണ്ടതില്ലെന്നാണ് പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നത്‌. പരിസ്ഥിതി മാറ്റങ്ങളുടെ സൂചനയാണ് ഈ പിങ്ക് നിറമെന്നാണ് വിലയിരുത്തല്‍. വിഷമയമായ ആല്‍ഗെയാകും നിറം മാറ്റത്തിന് പിന്നിലെ കാരണമെന്നാണ് അധികൃതര്‍ ആദ്യം വിലയിരുത്തിയത്. എന്നാല്‍ രണ്ടാഴ്ച നടത്തിയ തുടര്‍ച്ചയായ നിരീക്ഷണത്തിനൊടുവില്‍
ഹാലോബാക്ടീരിയയുടെ സാന്നിധ്യമാണ് പിങ്ക് നിറത്തിന് പിന്നിലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്‌. ഉയര്‍ന്ന അളവില്‍ ലവണാംശം ഉള്ള ജലാശയങ്ങളില്‍ കണ്ടുവരുന്ന ബാക്ടീരിയയാണിവ.

ഹാലോബാക്ടീരിയയുടെ സാന്നിധ്യമാണ് ജലാശയത്തിലുള്ളതെങ്കില്‍ പൊതുജനങ്ങള്‍ ഭയക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മനുഷ്യശരീരത്തില്‍ എത്തിയാല്‍ ഇത്തരം സൂക്ഷ്മ ജീവികള്‍ക്ക് നില നില്‍ക്കാനാവില്ലെന്നും വിദഗ്ധര്‍ പറയുന്നു. എന്നാലും പൊതുജനങ്ങള്‍ ജലാശയത്തിലേക്ക് ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ജലാശയത്തില്‍ നിന്നും വളര്‍ത്തുമൃഗങ്ങള്‍ വെള്ളം കുടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. പ്രദേശത്ത് നിന്ന് മത്സ്യം പിടികൂടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ തടാകത്തിലെ പിങ്ക് നിറം ചുറ്റുമുള്ള ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റം പരിസ്ഥിതി സ്‌നേഹികളെ ഭയപ്പെടുത്തുന്നുണ്ട്. അമിതമായ ലവണാംശം കാരണം ചുറ്റുമുള്ള ജീവിവിഭാഗത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ജലം ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്. കൂടിയ ലവണാംശം മത്സ്യങ്ങളുടെ അതിജീവനത്തിനും വെല്ലുവിളിയാകുന്നുണ്ട്

സാധാരണയായി ജലാശയങ്ങള്‍ വറ്റുന്നതിന് മുന്‍പ് വെള്ളത്തിന്റെ നിറം ചുവപ്പാകാറുണ്ട്. എന്നാല്‍ കേലിയ തടാകത്തില്‍ ഇത്തരമൊരു പ്രതിഭാസത്തിന് സാധ്യതയുണ്ടോയെന്നതില്‍ വ്യക്തതയില്ല. യൂണിവേഴ്‌സിറ്റി ഓഫ് ഹവായി ഇതു സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണ്. വരുംദിവസങ്ങളില്‍ മഴ പെയ്യുകയാണെങ്കില്‍ ജലാശയത്തിലെ ലവണാംശം കുറയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. സ്‌പെയിന്‍, സെനഗല്‍, അസര്‍ബൈജാന്‍ പോലുള്ള രാജ്യങ്ങളിലും ലവണാംശം കൂടിയ ജലാശയങ്ങള്‍ പിങ്ക് നിറമായി തീര്‍ന്നിട്ടുണ്ട്. വരണ്ട സാഹചര്യങ്ങളിലാണ് ഈ പ്രതിഭാസം പൊതുവില്‍ കാണപ്പെടുന്നതെങ്കിലും ഹവായി ഒരു വരണ്ട പ്രദേശമല്ല എന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നത്. കേലിയ പോണ്ട് നാഷണല്‍ വൈല്‍ഡ്‌ലൈഫ് റെഫ്യൂജി ജീവനക്കാര്‍ തടാകം നിരീക്ഷിച്ചു വരികയാണ്.


Share our post

India

സിവിൽ സർവിസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ശക്തി ദുബെക്ക് ഒന്നാം റാങ്ക്; ആദ്യ നൂറുപേരിൽ അഞ്ചു മലയാളികൾ

Published

on

Share our post

ന്യൂഡൽഹി: യു.പി.എസ്.സി സിവിൽ സർവിസ് ഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശി ശക്തി ദുബെക്കാണ് ഒന്നാം റാങ്ക്. 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആദ്യ നൂറിൽ അഞ്ച് മലയാളികൾ ഇടം നേടി. ഹർഷിത ഗോയൽ, ഡി.എ. പരാഗ് എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ. 33ാം റാങ്കുമായി ആൽഫ്രഡ് തോമസാണ് പട്ടികയിലുള്ള ആദ്യ മലയാളി. 42ാം റാങ്കുമായി പി. പവിത്രയും 45ാം റാങ്കുമായി മാളവിക ജി. നായറും 47ാം റാങ്കുമായി നന്ദനയും പട്ടികയിലുണ്ട്. സോനറ്റ് ജോസ് 54ാം റാങ്ക് കരസ്ഥമാക്കി.യൂനിയൻ പബ്ലിക് സ‍‍ർവിസ് കമീഷൻ നടത്തിയ കഴിഞ്ഞ വ‍ർഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, സെൻട്രൽ സ‍ർവിസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സ‍ർവിസുകളിലേക്കാണ് പരീക്ഷ നടത്തിയത്. ജനറൽ വിഭാഗത്തിൽ 335 പേരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുൻഗണനാ വിഭാഗങ്ങളിൽ നിന്ന് 109 പേരും ഒ.ബി.സി വിഭാഗത്തിൽ നിന്ന് 318 പേരും ഇടംനേടി. എസ്‌.സി വിഭാഗത്തിൽ നിന്ന് 160 പേരും എസ്‌.ടി വിഭാഗത്തിൽ നിന്ന് 87 പേരുമടക്കം 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 180 പേർക്ക് ഐ.എ.എസും 55 പേർക്ക് ഐ.എഫ്.എസും 147 പേർക്ക് ഐ.പി.എസും ലഭിക്കും.


Share our post
Continue Reading

Breaking News

ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

Published

on

Share our post

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

India

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്

Published

on

Share our post

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. നാളെ രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതൽ പൊതുദർശനം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ഇന്നലെയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്.

അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ഭരണരംഗത്ത് പങ്കാളിത്തം ഉറപ്പുവരുത്തിയെങ്കിലും വൈദിക വൃത്തിയില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ പരന്പരാഗത നിലപാട് അദ്ദേഹം തുടര്‍ന്നു. എങ്കിലും മുന്‍ഗാമികളില്‍ നിന്ന് മാറി സഞ്ചരിക്കുക വഴി വേറിട്ട വീക്ഷണങ്ങള്‍ക്ക് ഉടമയായി ഫ്രാന്‍സിസ് മാര്‍പാപ്പ മാറി. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളെന്ന് വിളിച്ച് മനുഷ്യസ്നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.


Share our post
Continue Reading

Trending

error: Content is protected !!