Social
സ്മാർട്ഫോണുകൾ അപ്രത്യക്ഷമാവുമോ? ‘എ.ഐ പിന്’ പുറത്തിറക്കി ഹ്യുമേന്‍

ബ്രിട്ടീഷ് അമേരിക്കന്‍ ഡിസൈനറും ഹ്യുമേന്‍ എ.ഐ എന്ന എ.ഐ കമ്പനിയുടെ സഹസ്ഥാപകനും ചെയര്‍മാനുമായ ഇമ്രാന് ചൗദ്രി ആറ് മാസങ്ങള്‍ക്ക് മുമ്പ് ടെഡില്‍ (TED) സംസാരിക്കവെ ഒരു ഉപകരണം അവതരിപ്പിക്കുകയുണ്ടായി സ്ക്രീനുകളില്ലാത്ത ഒരു പുത്തന്‍ സാങ്കേതിക വിദ്യ. സ്മാര്‍ട്ഫോണുകള്‍ ഉള്‍പ്പടെ വിവിധ ഉപകരണങ്ങളെ ഈ ലോകത്ത് നിന്ന് അപ്രത്യക്ഷമാക്കിയേക്കാവുന്ന ഒരുഗ്രന്‍ സാങ്കേതിക വിദ്യ. മാസങ്ങള്‍ക്കിപ്പുറം ഹ്യുമേന്‍ ആ സാങ്കേതിക വിദ്യ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നു ‘എ.ഐ പിന്’ എന്നാണ് അതിനെ വിളിക്കുന്നത്.
ആപ്പിളിലെ ഡിസൈനര്‍മാരായിരുന്ന ഇമ്രാന് ചൗദ്രിയും ബെത്തനി ബോജിയോര്‍നോയും ചേര്‍ന്നാണ് ഹ്യുമേന്‍ എ.ഐ എന്ന സ്റ്റാര്‍ട്ട് അപ്പിന് തുടക്കമിട്ടത്. ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന എ.ഐ പിന് സ്മാര്‍ട്ഫോണിനെ പകരം വെക്കുന്ന സാങ്കേതിക വിദ്യയാണെന്ന് ഹ്യുമേന്‍ പറയുന്നു.
ഈ ഉപകരണത്തിന് ഡിസ്പ്ലേയുണ്ടാവില്ല. പകരം ഒരു നീല പ്രൊജക്ടര്‍ ആണുള്ളത്. ഉപഭോക്താക്കള്‍ക്ക് ശബ്ദനിര്ദേശങ്ങളിലൂടെയും കൈകളുടെ ചലനത്തിലൂടെയും ഈ ഉപകരണം നിയന്ത്രിക്കാം.
എ.ഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിര്‍മിച്ച ഈ ഉപകരണം എക്ലിപ്സ്, ലൂണാര്‍, ഇക്വിനോക്സ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. 699 ഡോളറാണ് ഇതിന് വില (ഏകദേശം 58212 രൂപ) 25 ഡോളറിന്റെ (2082 രൂപ) പ്രതിമാസ സബ്സ്ക്രിപ്ഷനും ഉണ്ട്.
എന്താണ് എ.ഐ പിന്?രണ്ട് ഭാഗങ്ങളാണ് ഈ ഉപകരണത്തിനുള്ളത്- ഒരു കംപ്യൂട്ടറും ഒരു ബാറ്ററി ബൂസ്റ്ററും. കംപ്യൂട്ടറിനുള്ളിലെ ചെറിയ ബാറ്ററിയ്ക്ക് വേണ്ട ഊര്‍ജം നല്‍കുകയാണ് ബൂസ്റ്ററിന്റെ ജോലി. ഒരു ദിവസം മുഴുവന്‍ ഇത് ഉപയോഗിക്കാം. ബാറ്ററി ബൂസ്റ്ററിനെ വസ്ത്രത്തിനുള്ളിലും കംപ്യൂട്ടറിനെ പുറത്തുമായാണ് സ്ഥാപിക്കുക. കാന്തിക ശക്തി ഉപയോഗിച്ചാണ് ഇവ രണ്ടും വസ്ത്രത്തിനപ്പുറവും ഇപ്പുറവുമായി ചേര്‍ത്തുവെക്കുക. ഒന്നിലധികം ബാറ്ററികള്‍ മാറ്റി ഉപയോഗിക്കുകയും ചെയ്യാം.
ശബ്ദനിര്‍ദേശങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന ഉപകരണമാണെങ്കിലും ഏതെങ്കിലും വേക്ക് അപ്പ് വേഡിന് വേണ്ടി എല്ലാ സമയവും അവ നമ്മുടെ ശബ്ദം കേട്ടുകൊണ്ടിരിക്കില്ല. ഉദാഹരണത്തിന് ഹേയ് ഗൂഗിള്‍ എന്ന വേക്ക് അപ്പ് വേഡ് ഉപയോഗിച്ചാണ് ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ച് തുടങ്ങുന്നത്. ഈ കമാന്റ് കേള്‍ക്കുന്നതിനായി ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങളുടെ ശബ്ദം കേട്ടുകൊണ്ടിരിക്കുന്നുണ്ടാവും. അത്തരം ഒരു രീതി എ.ഐ പിന് എന്ന ഉപകരണത്തിനില്ല എന്നാണ് കമ്പനി മേധാവികള്‍ പറയുന്നത്.
ശബ്ദം, സ്പര്‍ശനം, വിരലുകളുടെ ചലനം, ലേസര്‍ ഇങ്ക് ഡിസ്പ്ലേ എന്നിവിയലൂടെയാണ് ഈ ഉപകരണവുമായി ഉപഭോക്താവ് സംവദിക്കുന്നത്. ടി മൊബൈല്‍ നെറ്റ് വര്‍ക്കുമായി ബന്ധപ്പിച്ചുള്ള സ്വന്തം കണക്ടിവിറ്റിയും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ചിപ്പ് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
പ്രധാന കംപ്യൂട്ടറില്‍ ഒരു അള്‍ട്രൈ വൈഡ് ആര്‍ജിബി ക്യാമറയും മോഷന്‍ സെന്‍സറുകളും നല്‍കിയിട്ടുണ്ട്. ഒപ്പം മൈക്കും സ്പീക്കറും ഉണ്ട്.
എന്തെല്ലാം ആണ് എ.ഐ പിന്നിന്റെ ഉപയോഗം?.
ഒരുതരത്തില്‍ അലെക്സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് സ്പീക്കറുകളെ പോലെയാണ് എ.ഐ പിന്നിന്റെ പ്രവര്‍ത്തനം. ഒപ്പം അധികമായി ഒരു ലേസര്‍ പ്രൊജക്ടര്‍ ഡിസ്പ്ലേയുമുണ്ടെന്ന് മാത്രം.
ഡിസ്പ്ലേയുടെ അഭാവം പരിഹരിക്കുക ഈ പ്രൊജക്ടറാണ്. നിങ്ങളുടെ കൈയ്യിലാണ് എ.ഐ പിന് വിവരങ്ങള്‍ പ്രൊജക്ട് ചെയ്ത് പ്രദര്‍ശിപ്പിക്കുക. ഉപകരണത്തിന് മുമ്പില്‍ കൈപത്തി വിടര്‍ത്തി വെക്കുന്നതോടെ ഡിസ്പ്ലേ പ്രൊജക്ട് ചെയ്യും. ഉദാഹരണത്തിന് ഇഷ്ടപ്പെട്ട ഒരു പാട്ട് പ്ലേ ചെയ്യാനുള്ള നിര്‍ദേശം ശബ്ദനിര്ദേശമായി നല്കിയാല് എ.ഐ പിന് പാട്ട് പ്ലേ ചെയ്യും. ഈ മൂസിക് പ്ലെയര്‍ സ്ക്രീന്‍ കാണണം എങ്കില്‍ ഉപകരണത്തിന് നേരെ കൈപത്തി വിടര്‍ത്തി വെച്ചാല്‍ മതി. ശേഷം കൈയ്യിന്റെയും വിരലുകളുടേയും ചലനത്തിലൂടെ പ്ലെയര്‍ നിയന്ത്രിക്കാനാവും.
അതുപോലെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ശബ്ദമായി മറുപടി നല്‍കുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാനും, സന്ദേശങ്ങള്‍ വായിക്കാനും ഈ ഉപകരണത്തിലൂടെ സാധിക്കും.
ഒരു വോയ്സ് ട്രാന്‍സിലേറ്റര്‍ ഉപകരണമായും എ.ഐ പിന് ഉപയോഗിക്കാനാവും. മറ്റ് ഭാഷകളില്‍ സംസാരിക്കുമ്പോള്‍ ഈ ഉപകരണം ഉപയോഗിച്ച് ആ ഭാഷ തര്‍ജ്ജമ ചെയ്ത് കേള്‍ക്കാനും അതുവഴി അവര്‍ പറയുന്നത് മനസിലാക്കാനും സാധിക്കും.
ക്യാമറ ഉപയോഗിച്ച് വസ്തുക്കള്‍ തിരിച്ചറിയാനും ആ വസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാനും എഐ പിന്നിലൂടെ സാധിക്കും. ഒപ്പം ഫോട്ടോകള്‍ എടുക്കാനും, ആക്ഷന്‍ ക്യാമറയെ പോലെ വീഡിയോ പകര്‍ത്താനും കഴിയും.
എ.ഐ പിന് ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും, മ്യൂസിക് പ്ലെര്‍, ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍ എന്നിവ കാണാനും മറ്റുമായി ഹ്യുമേന്‍ സെന്റര്‍ എന്ന പേരില്‍ ഒരു പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. ഈ പ്ലാറ്റ്ഫോമില്‍ ലോഗിന്‍ ചെയ്തുവേണം എഐ പിന് ഉപയോഗിക്കാന്‍.
Social
ചാറ്റുകള്‍, കോളുകള്‍, ചാനലുകള്‍; ഒരു കൂട്ടം പുത്തന്‍ ഫീച്ചറുകളുമായി വാട്സാപ്പ്

പുതിയ ഒരു കൂട്ടം അപ്ഡേറ്റുകള് അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്. ചാറ്റുകള്‍, കോളുകള്‍, ചാനല്‍ തുടങ്ങിയ ഫീച്ചറുകളുടെ അനുഭവം മെച്ചപ്പെടുത്തും വിധമാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാം, ഡിസ്കോര്‍ഡ് തുടങ്ങിയ വിപണിയിലെ എതിരാളികളെ വെല്ലുവിളിച്ചുകൊണ്ടാണ് പുതിയ നീക്കം.പുതിയ അപ്ഡേറ്റിലെ പ്രധാന മാറ്റം ഗ്രൂപ്പ് ചാറ്റുകള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെടുന്ന ‘ഓണ്‍ലൈന്‍’ ഇന്‍ഡിക്കേറ്ററാണ്. ഗ്രൂപ്പില്‍ എത്രപേര്‍ ഓണ്‍ലൈനിലുണ്ടെന്ന് കാണിക്കുന്നതാണിത്. ചില നോട്ടിഫിക്കേഷനുകള്‍ ഹൈലൈറ്റ് ചെയ്യാനുള്ള സൗകര്യമാണ് മറ്റൊന്ന്. ഇതിനായി ‘നോട്ടിഫൈ ഫോര്‍’ എന്നൊരു സെറ്റിങ്സ് ഓപ്ഷന് കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഹൈലൈറ്റ്സ് തിരഞ്ഞെടുത്താല്‍ പ്രത്യേകം നോട്ടിഫിക്കേഷനുകള്‍ക്ക് പ്രാധാന്യം നല്കി കാണിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് നിങ്ങളെ മെന്‍ഷന്‍ ചെയ്യുന്ന നോട്ടിഫിക്കേഷനുകള്‍, നിങ്ങളുടെ സന്ദേശങ്ങള്‍ക്ക് റിപ്ലൈ ചെയ്യുമ്പോള്‍, സേവ്ഡ് കോണ്ടാക്റ്റില് നിന്നുള്ള മെസേജുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി നോട്ടിഫിക്കേഷനുകളെ വേര്‍തിരിച്ച് പ്രാധാന്യം നല്‍കാം. അല്ലെങ്കില്‍ എല്ലാ നോട്ടിഫിക്കേഷനുകളും അനുവദിക്കാം.
ഐഫോണില്‍ ഡോക്യുമെന്റുകള്‍ സ്കാന്‍ ചെയ്യാനും അയക്കാനും കഴിയുന്ന ഓപ്ഷനാണ് മറ്റൊന്ന്. ചാറ്റ് വിന്‍ഡോയിലെ അറ്റാച്ച്മെന്റ് ഓപ്ഷനില്‍ ഇതിനായുള്ള ഓപ്ഷന് ലഭ്യമാവും. ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി തന്നെ മറ്റൊരു സൗകര്യം കൂടി മെറ്റ അനുവദിച്ചു. ഇനിമുതല്‍ ഐഫോണില്‍ ഡിഫോള്‍ട്ട് മെസേജിങ് ആപ്ലിക്കേഷനായും കോളിങ് ആപ്പ് ആയും വാട്സാപ്പ് ഉപയോഗിക്കാനാവും. വീഡിയോകോളുകള്‍ വിരലുകള്‍ ഉപയോഗിച്ച് സൂം ചെയ്യാനുള്ള സൗകര്യവും ഐഫോണിലെ വാട്സാപ്പില്‍ ലഭിക്കും.വീഡിയോകോളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി കോള്‍ ഡ്രോപ്പ് ആവുന്നതും നിശ്ചലമാകുന്നതും ഇല്ലാതാവും.
ഗ്രൂപ്പ് ചാറ്റുകളില്‍ ഇവന്റുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇനിമുതല്‍ രണ്ട് പേര് തമ്മിലുള്ള ചാറ്റിലും ഇവന്റ് ക്രിയേറ്റ് ചെയ്യാനാവും. ആര്‍എസ് വിപി ഓപ്ഷനില്‍ മേ ബീ എന്നൊരു ഓപ്ഷനും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഇവന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള ഓപ്ഷനും വാട്സാപ്പ് കോള്‍ ലിങ്ക് ഉള്‍പ്പെടുത്താനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വാട്സാപ്പ് ചാനല്‍ ഫീച്ചറില്‍ മൂന്ന് അപ്ഡേറ്റുകളാണ് അവതരിപ്പിച്ചത്. അഡ്മിന്മാര്ക്ക് ഇനി ചെറിയ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് ഫോളോവര്‍മാര്‍ക്ക് പങ്കുവെക്കാനാവും. ചാനലിലേക്കുള്ള പ്രത്യേക ക്യുആര്‍കോഡ് നിര്‍മിച്ച് പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചാനലുകളിലെ ശബ്ദസന്ദേശങ്ങളുടെ ടെക്സ്റ്റ് സമ്മറിയും കാണാം.
Social
ചാറ്റിലെ ചിത്രങ്ങള്‍ സേവ് ചെയ്യാനാവില്ല- സ്വകാര്യത ഉറപ്പിക്കാന്‍ പുതിയ നീക്കവുമായി വാട്സാപ്പ്

വാട്സാപ്പിന്റെ ഐഒഎസ് വേര്‍ഷനിലെ ചാറ്റുകളുടെ സ്വകാര്യത ശക്തിപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ ഒരുങ്ങുന്നു. ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചര്‍, നിങ്ങള്‍ അയക്കുന്ന മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് തടയുന്നതടക്കമുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ ഫീച്ചര്‍ സജീവമാക്കിയാല്‍, നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും എക്സ്പോര്‍ട്ട് ചെയ്തെടുക്കാനും കഴിയില്ല.വാട്സാപ്പിന്റെ ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. വാട്സാപ്പ് ഐ.ഒ.എസ് ബീറ്റാ പതിപ്പ് 25.10.10.70-ലാണ് ഈ ഫീച്ചര്‍ ആദ്യമായി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സെറ്റിംഗ്സ് വഴി ഇഷ്ടാനുസരണം ആക്ടിവേറ്റ് ചെയ്യാം. ഇത് ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങള്‍ അയച്ച മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന് അവരുടെ ഫോണില്‍ സേവ് ചെയ്യാന്‍ സാധിക്കില്ല. മീഡിയ ഫയല്‍ ഗാലറിയിലേക്ക് സേവ് ചെയ്യാന്‍ ശ്രമിച്ചാല്‍, ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണ്‍ ആണ്, ഇത് മീഡിയ ഓട്ടോ-സേവ് ആകുന്നത് തടയുന്നു’ എന്ന സന്ദേശം പോപ്പ്-അപ്പായി ദൃശ്യമാകും. ചാറ്റ് ഹിസ്റ്ററി എക്സ്പോര്‍ട്ട് ചെയ്യുന്നത് തടയുമെന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രധാന സവിശേഷത. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങളുമായുള്ള ചാറ്റ് സ്വീകര്‍ത്താവിന് എക്സ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ വരും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായും സമാനമായ ഫീച്ചര്‍ വാട്സാപ്പ് വികസിപ്പിച്ചു വരുന്നുണ്ട്. നിലവില്‍ നിര്‍മാണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍, നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാകും എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാവുക. സ്വകാര്യതയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്കുന്ന ഈ പുതിയ ഫീച്ചര്‍ വാട്സാപ്പ് ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Social
വാട്സാപ്പില്‍ പുതിയ അപ്ഡേറ്റ്; സ്റ്റാറ്റസില്‍ ഇനി പാട്ടുകളും ചേര്‍ക്കാം

വാട്സാപ്പ് സ്റ്റാറ്റസ് അപ്ഡേറ്റില്‍ ഇനി പാട്ടുകളും ചേര്‍ക്കാം. കഴിഞ്ഞദിവസത്തെ അപ്ഡേറ്റിലൂടെയാണ് വാട്സാപ്പ് സ്റ്റാറ്റസില്‍ സംഗീതവും ചേര്‍ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ലഭ്യമായതിന് സമാനമായ ഫീച്ചറാണ് വാട്സാപ്പിലും നല്‍കിയിരിക്കുന്നത്.പുതിയ അപ്ഡേറ്റിന് പിന്നാലെ വാട്സാപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുന്നവേളയില്‍ പാട്ടുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ലഭ്യമായിട്ടുണ്ട്. വാട്സാപ്പില്‍ ‘ആഡ് സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്ത് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാനുള്ള ചിത്രമോ വീഡിയോയോ തിരഞ്ഞെടുത്താല്‍ മുകളിലായി ‘മ്യൂസിക് നോട്ടി’ന്റെ ചിഹ്നം കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിരവധി പാട്ടുകളുള്ള മ്യൂസിക് ല്രൈബറിയില്‍നിന്ന് ഇഷ്ടമുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കാം. സ്റ്റാറ്റസുകളില്‍ പങ്കുവെയ്ക്കുന്ന പാട്ടുകള്‍ ‘എന്‍ഡ്-ടു-എന്‍ഡ്’ എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ഉപഭോക്താക്കള്‍ പങ്കിടുന്ന പാട്ടുകള്‍ വാട്സാപ്പിന് കാണാനാകില്ലെന്നും ഉപഭോക്താക്കളുടെ സുഹൃത്തുക്കള്‍ക്ക് മാത്രമേ കാണാനാവുകയുള്ളൂവെന്നും പുതിയ അപ്ഡേറ്റ് സംബന്ധിച്ച് വാട്സാപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്