Connect with us

India

മൊബൈല്‍ ഫോണ്‍ ഉപഭോക്താവിന് ‘യുണീക് കസ്റ്റമര്‍ ഐഡി’; തട്ടിപ്പുകള്‍ പിടിക്കാന്‍ എളുപ്പവഴി

Published

on

Share our post

ന്യൂഡല്‍ഹി: മൊബൈല്‍ വരിക്കാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ (യുണീക്ക് കസ്റ്റമര്‍ ഐഡി) നല്‍കാനൊരുങ്ങി സര്‍ക്കാര്‍ തീരുമാനം. താമസിയാതെ തന്നെ പുതിയ സംവിധാനം നടപ്പാക്കിയേക്കും. ഫോണ്‍ കണക്ഷനുകള്‍ക്ക് വേണ്ടിയുള്ള തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കായി ഈ ഐഡി ഉപയോഗിക്കാം. ഉപഭോക്താക്കളെ സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണിത്.

ആധാര്‍ കാര്‍ഡുമായി ബന്ധപ്പിച്ചുകൊണ്ടുള്ള ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഹെല്‍ത്ത് അക്കൗണ്ട് (എബിഎച്ച്എ) ഹെല്‍ത്ത് ഐഡിയ്ക്ക് സമാനമാണിത്. ചികിത്സാ വിവരങ്ങള്‍ എളുപ്പം അറിയാനും ഡോക്ടര്‍മാര്‍ക്കും ഇന്‍ഷുറന്‍സ് സേവനദാതാക്കള്‍ക്കും എളുപ്പം വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഹെല്‍ത്ത് ഐഡി ഉപയോഗിക്കുക.

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ എന്തിന്?

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നതുവഴി ആ ഉപഭോക്താവിന്റെ എല്ലാ മൊബൈല്‍ കണക്ഷനുകളെയും ഒരു തിരിച്ചറിയല്‍ രേഖയുമായി ബന്ധിപ്പിക്കാനാവും. നിലവില്‍ ആധാര്‍ കാര്‍ഡ് ആണ് പ്രധാന തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നത്. ഉപഭോക്താവ് ഏതെല്ലാം സിം കണക്ഷനുകള്‍ ഉപയോഗിക്കുന്നുണ്ട്, എവിടെനിന്നാണ് വാങ്ങിയത് തുടങ്ങിയ വിവരങ്ങള്‍ പിന്തുടരാനും ഈ പ്രത്യേക തിരിച്ചറിയല്‍ നമ്പറിലൂടെ സാധിക്കും.

ഒരു ഉപഭോക്താവിന് നിശ്ചിത പരിധിയില്‍ (ഒമ്പത്) കൂടുതല്‍ കണക്ഷനുകള്‍ നല്‍കുന്നില്ലെന്ന് ഉറപ്പാക്കാനും ഈ സംവിധാനത്തിലൂടെ കഴിയും. നിലവില്‍ എഐ, ഫേസ് ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധ സേവന പരിധികളില്‍ ടെലികോം വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ അതിന് സാധിക്കൂ.

സിം ഉപയോഗിക്കുന്നത് ആരാണ് എന്ന് വ്യക്തമാക്കേണ്ടി വരും

കുടുംബത്തിലെ ആര്‍ക്ക് വേണ്ടിയാണ് കണക്ഷന്‍ എടുക്കുന്നത് അല്ലെങ്കില്‍ ആരാണ് സിം കണക്ഷന്‍ ഉപയോഗിക്കുക എന്ന് വ്യക്തമാക്കാനും ഉപഭോക്താക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. വിവര സംരക്ഷണ നിയമ പ്രകാരം കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാന്‍ ഇത് സഹായകമാവുമെന്നാണ് കണക്കുകൂട്ടല്‍.

ട്രാക്കിങ് എളുപ്പം

ഒരു പ്രത്യേക ഐഡിയുമായി ബന്ധിപ്പിക്കുന്നതിലൂടെ മൊബൈല്‍ നമ്പറുകള്‍ പിന്തുടരുക അധികൃതര്‍ക്ക് എളുപ്പമാവും. ഒപ്പം ഉപഭോക്താക്കളുടെ പ്രായം, ലിംഗഭേദം, വരുമാനം, വിദ്യാങ്യാസം, ജോലി ഉള്‍പ്പടെ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ മൊബൈല്‍ ഉപയോഗ രീതി സംബന്ധിച്ച വിശകലനങ്ങള്‍ക്കും ഈ സംവിധാനം സഹായകമാകും.


Share our post

India

പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കം മൂന്നു ഭീകരരെ വധിച്ചു

Published

on

Share our post

ദില്ലി: ഓപ്പറേഷൻ നാദര്‍ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചതായി വിവരം. പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെയാണ് വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ത്രാൽ മേഖലയിലെ നാദറിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. സ്ഥലത്ത് കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. നാദര്‍ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. ലഷ്കര്‍ ഭീകരരായ യാവര്‍ അഹമ്മദ്, ആസിഫ് അഹമ്മദ് ഷെയിഖ്, അമിര്‍ നാസര്‍ വാനി എന്നിവരെയാണ് വധിച്ചത്. മെയ് 12 മുതൽ ആസിഫ് ഷെയിഖ് ഈ മേഖലയിലുണ്ടായിരുന്നു. ഭീകരര്‍ സ്ഥലത്തുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിച്ച ഭീകരനാണ് ആസിഫ് ഷെയിഖ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ത്രാൽ മേഖലയിലെ ജനങ്ങള്‍ക്ക് സൈന്യം മുന്നറിയിപ്പ് നൽകി. വീടുകളുടെ ഉള്ളി തുടരണമെന്നും പുറത്തിറങ്ങരുതെന്നുമാണ് നിര്‍ദേശം.


Share our post
Continue Reading

India

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു

Published

on

Share our post

ദുബായ്/ വിതുര: മലയാളി യുവതിയെ ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26)യെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ദുബായ്‌ എയര്‍പോര്‍ട്ടില്‍നിന്നും പൊലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. ദുബായിലെ കരാമയില്‍ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം. ദുബായില്‍ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള നടപടി പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.


Share our post
Continue Reading

India

സി.ബി.എസ്‌.ഇ 10, 12 ഫലം; വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി സൗജന്യ കൗണ്‍സിലിങ്

Published

on

Share our post

ന്യൂഡല്‍ഹി: പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി സിബിഎസ്ഇ സൗജന്യ മാനസിക – സാമൂഹിക കൗണ്‍സിലിങ് സേവനങ്ങളുടെ രണ്ടാം ഘട്ടം ആരംഭിച്ചു. മെയ് 13-ന് ആരംഭിച്ച ഈ ഹെല്‍പ്പ് ലൈന്‍ 2025 മെയ് 28 വരെ ലഭ്യമാകും.37 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ ഫലമാണ് സിബിഎസ്ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അതില്‍ 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ 93.66 ശതമാനം വിജയത്തോടെ പത്താം ക്ലാസ് വിജയിച്ചു. ഏകദേശം 15 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ 88.39 ശതമാനം വിജയത്തോടെ പന്ത്രണ്ടാം ക്ലാസ്സും വിജയിച്ചു. വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും വൈകാരിക ആരോഗ്യം ഉറപ്പാക്കാന്‍ ബോര്‍ഡ് തങ്ങളുടെ ശ്രമങ്ങള്‍ വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ലഭ്യമാക്കുന്ന സൗകര്യങ്ങള്‍

ടെലി-കൗണ്‍സിലിങ്:രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:30 വരെ ഇന്ത്യയിലും വിദേശത്തുമുള്ള സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാര്‍, കൗണ്‍സിലര്‍മാര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ 65 പരിശീലനം ലഭിച്ച വിദഗ്ധര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.ഓണ്‍ലൈന്‍ വിഭവങ്ങള്‍: സിബിഎസ്ഇ വെബ്‌സൈറ്റും അതിന്റെ യൂട്യൂബ് ചാനലും മാനസിക ആരോഗ്യം, പഠന സമ്മര്‍ദ്ദം കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളില്‍ പോഡ്കാസ്റ്റുകളും വീഡിയോകളും നല്‍കുന്നു. സേവനങ്ങള്‍ ലഭ്യമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ വെബ്‌സൈറ്റിലെ ‘കൗണ്‍സിലിങ്’ വിഭാഗം സന്ദര്‍ശിക്കുകയോ ഔദ്യോഗിക സിബിഎസ്ഇ ആസ്ഥാന യൂട്യൂബ് ചാനല്‍ പരിശോധിക്കുകയോ ചെയ്യാം.


Share our post
Continue Reading

Trending

error: Content is protected !!