Connect with us

Kannur

ഹയർ സെക്കൻഡറി മൂല്യനിർണയ വേതനം നൽകിയില്ല; കടം പറഞ്ഞ് സർക്കാർ

Published

on

Share our post

കണ്ണൂർ: ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷ മൂല്യനിർണയത്തിന്റെയും ഇൻവിജിലേഷൻ ഡ്യൂട്ടിയുടേയും പ്രതിഫലം നൽകാതെ സർക്കാർ. പ്ലസ് വൺ, പ്ലസ്ടു പൊതുപരീക്ഷകളുടെ ഫലം പ്രഖ്യാപിച്ച് ഏഴ് മാസം പിന്നിടുമ്പോഴാണ് അദ്ധ്യാപകർക്ക് പ്രതിഫലം കുടിശ്ശികയായി കിടക്കുന്നത്.സംസ്ഥാനത്ത് 80 ക്യാമ്പുകളിലായാണ് മൂല്യ നിർണയം നടന്നത്. പ്രതിഫലം നൽകുന്നതിന് ഏകദേശം 30.4 കോടി രൂപ ചെലവ് വരും.

എന്നാൽ 8.9 കോടി രൂപ മാത്രമാണ് എല്ലാ ക്യാമ്പുകളിലേക്കുമായി അനുവദിച്ചത്. ഇത് നൽകേണ്ടതിന്റെ നാലിലൊന്ന് മാത്രമായതിനാൽ പ്രതിഫലം ലഭിച്ചത് 25 ശതമാനം അദ്ധ്യാപകർക്ക് മാത്രമാണ് . എന്നാൽ ഇതെ സമയത്ത് നടത്തിയ എസ്.എസ്.എൽ.സി മൂല്യനിർണയത്തിന്റെ മുഴുവൻ പ്രതിഫലവും കൃത്യമായി നൽകിയിട്ടുമുണ്ട്.പ്രത്യേക പരീക്ഷാഫീസ് ഇല്ലാത്ത എസ്.എസ്.എൽ.സി പരീക്ഷാ ജോലിക്കും മൂല്യ നിർണയത്തിനും സമയബന്ധിതമായി പ്രതിഫലം ലഭ്യമാക്കുന്ന സാഹചര്യമുള്ളപ്പോൾ ഹയർ സെക്കൻഡറി മേഖലയിൽ മാസങ്ങളായി പ്രതിഫലം തടഞ്ഞു വക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നാണ് അദ്ധ്യാപകരുടെ വാദം.​

എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടി നടന്ന സ്‌കൂളുകൾക്ക് കഴിഞ്ഞ ദിവസമാണ് തുക അനുവദിച്ചത്. ഇതിനിടയിൽ ഈ വർഷത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയും ഒക്ടോബറിൽ പൂർത്തിയായി. ഇതിന്റെ പ്രതിഫലതുക എന്നു ലഭിക്കുമെന്നതിൽ അദ്ധ്യാപകർക്ക് യാതൊരു ധാരണയുമില്ല. പ്രതിഫലം നൽകണമെന്നാവശ്യപ്പെട്ട് അദ്ധ്യാപക സംഘടനകൾ നിരവധി പ്രതിഷേധങ്ങൾ നടത്തിയെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല.ഇത് അവഗണന ഒന്നും രണ്ടും വർഷ പരീക്ഷകൾക്ക് യഥാക്രമം 240, 270 രൂപ വിതവും സേ പരീക്ഷയ്ക്ക് ഒരു പേപ്പറിന് 150 രൂപ വീതവും പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 500 രൂപയും പിരിച്ചെടുക്കുന്നുണ്ട്.

ഈ തുക ലഭ്യമാണെന്നിരിക്കെ ഹയർസെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട ജോലികളുടെ പ്രതിഫല കാര്യത്തിൽ മാത്രം മാസങ്ങളായി തുടരുന്ന കാലതാമസം ഹയർ സെക്കൻഡറി മേഖലയോടുള്ള അവഗണനയാണെന്ന് അദ്ധ്യാപക സംഘടനകളുടെ ആരോപണം.കണ്ണൂരിൽ ഏഴിടത്ത്ജില്ലയിൽ ഏഴ് സ്കൂളുകളിലാണ് മൂല്യ നിർണയം നടന്നത്. ഏഴിടത്തായി രണ്ടായിരത്തോളം അദ്ധ്യാപകർ മൂല്യ നിർണയത്തിൽ പങ്കെടുത്തു. ഒരു പേപ്പർ നോക്കുന്നതിന് ആറ് രൂപ ലഭിക്കും. മൂന്നും നാലും ദിവസം മൂല്യനിർണയം നടത്തിയവർക്ക് തുക ലഭിച്ചു. പത്തിലധികം ദിവസം ജോലി ചെയ്തവർക്കാണ് പണം ലഭിക്കാനുള്ളത്.


Share our post

Kannur

ചന്ദന കടത്ത്: പാവന്നൂരിൽ രണ്ടു പേർ പിടിയിൽ

Published

on

Share our post

കണ്ണൂർ: ചന്ദനം സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി.13 കിലോ ഗ്രാം ചന്ദനമുട്ടികള്‍, 6.5 കിലോഗ്രാം ചെത്ത് പൂളുകള്‍ എന്നിവ സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നാണ് എക്സൈസ് ഇവരെ പിടികൂടിയത്.പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, സി.കെ അബ്ദുൽ നാസർ എന്നിവരെയാണ് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.


Share our post
Continue Reading

Kannur

ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്

Published

on

Share our post

ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്‌ട്രേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിലവില്‍ ഉള്ള ഒഴിവുകളില്‍ നിയമിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അപേക്ഷകൾ സ്വീകരിക്കും. ഫോണ്‍ : 0497 2700709


Share our post
Continue Reading

Kannur

ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

Published

on

Share our post

പിണറായി കമ്മ്യൂണിറ്റി സെന്ററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍ കീഴില്‍ എല്‍.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫാർമസിസ്റ്റിന്റെ രണ്ട് ഒഴിവുകളും ആംബുലൻസ് ഡ്രൈവറുടെ ഒരു ഒഴിവുമാണ് ഉള്ളത്. ഫെബ്രുവരി 28 ന് രാവിലെ 11ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 2.30ന് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കും സി.എച്ച്.സിയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0490 2342710


Share our post
Continue Reading

Trending

error: Content is protected !!