Connect with us

THALASSERRY

പോലീസ് ഓഫീസർ ആണെന്ന വ്യാജേന വിളിച്ച് യുവാവിന്റെ കൈയ്യിൽ നിന്ന് തട്ടിയെടുത്തത് അഞ്ച് ലക്ഷം

Published

on

Share our post

കതിരൂർ: പോലീസ് ഓഫീസർ ആണെന്ന വ്യാജേന കതിരൂർ സ്വദേശിയായ യുവാവിന്റെ ഫോണിലേക്ക് വിളിച്ച്
തട്ടിയത് അഞ്ച് ലക്ഷം രൂപ. യുവാവിൻറെ ഫോണിലേക്ക് മുംബൈ നാർകോട്ടിക് സെല്ലിൽ നിന്നാണെന്നു പറഞ്ഞ് ഫോൺ കോൾ വരികയായിരുന്നു. യുവാവിന്റെ പേരിൽ ഒരു പാർസൽ തായ് വാനിൽ നിന്നും വന്നിട്ടുണ്ടെന്നും അതിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ ഉണ്ടെന്ന് പറയുകയും അതിനാൽ ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷൻ ചെയ്യണമെന്നും പറഞ്ഞാണ് തട്ടിപ്പിന് ഇരയാക്കിയത്.

പിന്നീട് കോൾ ഓഫീസർക്ക് കൈമാറുകയാണെന്ന് പറഞ്ഞത് പ്രകാരം യുവാവിൻറെ വാട്സ് ആപ്പിലേക്ക് പോലീസ് ഓഫീസറാണെന്ന വ്യാജേന യൂനിഫോമിൽ വീഡിയോ കോൾ വിളിച്ച് യുവാവിൻറെ ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷൻ ചെയ്യണമെന്നും വെരിഫിക്കേഷൻ ചെയ്യാൻ പണം അടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. യുവാവ് ഭയം കൊണ്ട് എത്രയാണ് അടക്കേണ്ടതെന്ന് ചോദിച്ചപ്പോൾ അഞ്ച് ലക്ഷം രൂപ അടക്കണമെന്ന് പറയുകയും അടക്കാൻ പണമില്ലെന്ന് അറിയിച്ചപ്പോൾ അഞ്ച് ലക്ഷം രൂപ തന്നെ അടക്കണമെന്നും അത് അക്കൗണ്ട് വെരിഫിക്കേഷൻ ചെയ്തിട്ട് തിരിച്ച് നൽകുമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്നാണ് യുവാവ് പണം അയച്ചു കൊടുത്തത്.

മറ്റൊരു പരാതിയിൽ മാഹി സ്വദേശിയായ യുവാവിന് നഷ്ടമായത് 25,000 രൂപ. എസ്. ബി. ഐ ക്രെഡിറ്റ്‌ കാർഡിന്റെ റിവാർഡ് പോയിൻറ് റഡീം ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് യുവാവിൻറെ മൊബൈൽ നമ്പറിലേക്കും വാട്‌സ് ആപ്പിലേക്കും മെസ്സേജ് വരികയായിരുന്നു . വാട്‌സ് ആപ്പിൽ ഒരു ലിങ്കും വന്നിരുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരു വ്യാജമായ എസ്. ബി. ഐ യുടെ നെറ്റ് ബാങ്കിംങ്ങ് പേജിലേക്കാണ് പോയത്.

അതിൽ പാസ്സ് വേർഡും അക്കൗണ്ട് നമ്പറും അടിച്ച് കേറിയപ്പോൾ യുവാവിൻറെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. ഇത്തരത്തിൽ ഭയപ്പെടുത്തിയോ തെറ്റിദ്ധരിപ്പിച്ചോ ഫോൺ കോളുകളും മെസ്സേജുകളും നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ ഭയപ്പെടാതെ പണം കൈമാറുന്നതിന് മുമ്പ് അതിന്റെ ആധികാരികത ഉറപ്പു വരുത്തുക.

ശേഷം അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.


Share our post

THALASSERRY

ശരത്‌കുമാർ വധം പ്രതിക്ക്‌ ജീവപര്യന്തം തടവ്‌

Published

on

Share our post

തലശേരി: കിണറ്റിൽ നിന്ന്‌ വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന്‌ അയൽവാസിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെ അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതി ജഡ്‌ജി ടിറ്റി ജോർജ്‌ ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ലോറി ഡ്രൈവർ തിമിരി ചെക്കിച്ചേരിയിലെ കുളമ്പുകാട്ടിൽ ഹൗസിൽ ശരത്‌കുമാറിനെ (28) കൊലപ്പെടുത്തിയ കേസിൽ അയൽവാസി പുത്തൻപുരക്കൽ ജോസ്‌ ജോർജ്‌ എന്ന കൊല്ലൻ ജോസിനെ (67)യാണ്‌ ശിക്ഷിച്ചത്‌. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ്‌ അനുഭവിക്കണം. പിഴയടച്ചാൽ കൊല്ലപ്പെട്ട ശരത്‌കുമാറിന്റെ മാതാപിതാക്കൾക്ക്‌ അത്‌ നൽകാനും കോടതി വിധിച്ചു. 302 വകുപ്പ്‌ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന്‌ ചൊവ്വാഴ്‌ച കോടതി കണ്ടെത്തിയിരുന്നു. അച്ഛനമ്മമാരായ കുളമ്പുകാട്ടിൽ രാജന്റെയും ശശികലയുടെയും മുന്നിൽവച്ച്‌ 2015 ജനുവരി 27ന്‌ രാത്രി പത്തോടെയാണ്‌ ശരത്‌കുമാറിനെ പ്രതി കത്തി ഉപയോഗിച്ച്‌ കുത്തിക്കൊന്നത്‌. പ്രതിയുടെ വീട്ടുകിണറ്റിൽനിന്നാണ്‌ ശരത്‌കുമാറിന്റെ കുടുംബം വീട്ടാവശ്യത്തിനുളള വെള്ളമെടുത്തിരുന്നത്‌. സംഭവത്തിന്‌ തലേദിവസം വെള്ളമെടുക്കുന്നത്‌ തടയുകയും ഇതുസംബന്ധിച്ചുണ്ടായ വാക്കുതർക്കത്തിനിടയിൽ കൊലപ്പെടുത്തുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക്‌ പ്രോസിക്യൂട്ടർ വി എസ്‌ ജയശ്രീ ഹാജരായി.


Share our post
Continue Reading

Breaking News

പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

Published

on

Share our post

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.


Share our post
Continue Reading

THALASSERRY

മാതാപിതാക്കളുടെ മുന്നിൽ വച്ച് മകനെ കുത്തിക്കൊന്ന പ്രതി കുറ്റക്കാരൻ

Published

on

Share our post

തലശ്ശേരി: മാതാപിതാക്കളുടെ മുന്നിൽ വെച്ച് മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോർജ് കണ്ടെത്തി. തിമിരി ചെക്കിച്ചേരിയിലെ ലോറി ഡ്രൈവർ ശരത്കുമാറിനെ (28) കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ പുത്തൻപുരക്കൽ ജോസ് ജോർജ് എന്ന കൊല്ലൻ ജോസാണ് പ്രതി. ഐ.പി.സി 302ാം വകുപ്പ് പ്രകാരം കുറ്റക്കാരനായി കണ്ടെത്തിയ പ്രതിയുടെ ശിക്ഷയിന്മേലുള്ള വാദം കേട്ട ശേഷം വിധി പറയാനായി ബുധനാഴ്ചത്തേക്ക് മാറ്റി.2015 ജനുവരി 27ന് രാത്രി 10 നാണ് കേസിനാധാരമായ സംഭവം. മാതാപിതാക്കളായ കുളമ്പുകാട്ടിൽ രാജന്റെയും ശശികലയുടെയും മുന്നിൽ വെച്ച് ശരത്കുമാറിനെ അയൽവാസിയായ പുത്തൻപുരക്കൽ ജോസ് ജോർജ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. രാജന്‍റെ കുടുംബം പ്രതി ജോസിന്‍റെ വീട്ടിലെ കിണറ്റിൽ നിന്നായിരുന്നു മോട്ടോർ ഉപയോഗിച്ച് കുടിവെള്ളമെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പൊലീസ് ഓഫിസർമാരായ കെ. വിനോദ്‌കുമാർ, കെ.എ. ബോസ്, എ.വി. ജോൺ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസി ക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. ജയശ്രീയും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ടി.പി. സജീവനുമാണ് ഹാജരായത്.


Share our post
Continue Reading

Trending

error: Content is protected !!