THALASSERRY
തലശേരിയിൽ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ ജയിലിൽ കഴിയുന്ന കണ്ടക്ടർക്കെതിരെ വീണ്ടും പോക്സോ കേസ്
തലശേരി : ബസ് യാത്രയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബസ് കണ്ടക്ടർക്കെതിരെ ഒരു പോക്സോ കേസ് കൂടി പൊലീസ് രേഖപ്പെടുത്തി. കരിയാട് – തലശേരി റൂട്ടിലോടുന്ന സീന ബസ് കണ്ടക്ടർ ചക്കരക്കൽ മൗവ്വഞ്ചേരി എക്കാലിൽ സത്യാനന്ദ (59)നെതിരെ യാണ് ചൊക്ലി പോലീസ് പോക്സോ വകുപ്പ് പ്രകാരം ഒരു കേസ് കൂടി എടുത്തിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് ഇപ്പോൾ കേസെടുത്തത്. കഴിഞ്ഞ ദിവസം രണ്ട് വിദ്യാർത്ഥിനികൾ നൽകിയ പരാതിയിലാണ് ജയിലിലായത്. നിരവധി വിദ്യാർത്ഥിനികൾ ഈ പ്രതിക്കെതിരെ പരാതി നൽകിയതിനാൽ എല്ലാവരെയും ഒന്നിച്ചെത്തിച്ച് കുട്ടികളിൽ നിന്നും മൊഴി രേഖപ്പെടുത്തുകയായിരുന്നു. ബസ്സിൽ സ്കൂളിലേക്കുള്ള യാത്രക്കിടയിൽ വിദ്യാർത്ഥിനികളെ ലൈംഗീകമായി പീഢിപ്പിച്ചു എന്നായിരുന്നു പരാതി. കണ്ടക്ടറെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം ബസ് തൊഴിലാളികൾ കണ്ണൂർ – തലശേരി മേഖലയിൽ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു.
THALASSERRY
മാതാപിതാക്കളുടെ മുന്നിൽ വച്ച് മകനെ കുത്തിക്കൊന്ന പ്രതി കുറ്റക്കാരൻ

തലശ്ശേരി: മാതാപിതാക്കളുടെ മുന്നിൽ വെച്ച് മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോർജ് കണ്ടെത്തി. തിമിരി ചെക്കിച്ചേരിയിലെ ലോറി ഡ്രൈവർ ശരത്കുമാറിനെ (28) കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ പുത്തൻപുരക്കൽ ജോസ് ജോർജ് എന്ന കൊല്ലൻ ജോസാണ് പ്രതി. ഐ.പി.സി 302ാം വകുപ്പ് പ്രകാരം കുറ്റക്കാരനായി കണ്ടെത്തിയ പ്രതിയുടെ ശിക്ഷയിന്മേലുള്ള വാദം കേട്ട ശേഷം വിധി പറയാനായി ബുധനാഴ്ചത്തേക്ക് മാറ്റി.2015 ജനുവരി 27ന് രാത്രി 10 നാണ് കേസിനാധാരമായ സംഭവം. മാതാപിതാക്കളായ കുളമ്പുകാട്ടിൽ രാജന്റെയും ശശികലയുടെയും മുന്നിൽ വെച്ച് ശരത്കുമാറിനെ അയൽവാസിയായ പുത്തൻപുരക്കൽ ജോസ് ജോർജ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. രാജന്‍റെ കുടുംബം പ്രതി ജോസിന്‍റെ വീട്ടിലെ കിണറ്റിൽ നിന്നായിരുന്നു മോട്ടോർ ഉപയോഗിച്ച് കുടിവെള്ളമെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പൊലീസ് ഓഫിസർമാരായ കെ. വിനോദ്‌കുമാർ, കെ.എ. ബോസ്, എ.വി. ജോൺ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസി ക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. ജയശ്രീയും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ടി.പി. സജീവനുമാണ് ഹാജരായത്.
THALASSERRY
വയോജനങ്ങൾക്ക് വിനോദവുമായി ലിറ്റിൽ തിയറ്റർ

തലശ്ശേരി: വയോജനങ്ങൾക്ക് പകൽ വിശ്രമ കേന്ദ്രത്തിലിരുന്ന് ഇനി സിനിമയും കാണാം. കതിരൂർ ഗ്രാമപഞ്ചായത്തിൽ വയോമിത്രം ലിറ്റിൽ തിയറ്ററാണ് വയോജനങ്ങൾക്കായി തുറന്നു നൽകിയത്. കതിരൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങളുടെ ക്ഷേമം മുൻനിർത്തി നടപ്പിലാക്കിയ പദ്ധതികളിലൊന്നാണ് ലിറ്റിൽ തിയറ്റർ. കുണ്ടുചിറയിൽ പ്രവർത്തിക്കുന്ന പകൽ വിശ്രമ കേന്ദ്രം പകൽവീട്ടിലാണ് ഇത്തരമൊരു സംവിധാനമൊരുക്കിയത്. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പ്രത്യേകമായി മുകൾനിലയിലാണ് തിയറ്റർ ക്രമീകരിച്ചിട്ടുള്ളത്. അവിടെ 75 ഇഞ്ച് നീളമുള്ള ഇന്ററാക്റ്റീവ് ബോർഡും പ്രത്യേക ശബ്ദ സംവിധാനവുമൊരുക്കി. ഇരിക്കാനാവശ്യമായ കുഷ്യൻ സീറ്റുകൾ ഉൾപ്പെടെ ക്രമീകരിച്ചിട്ടുണ്ട്. ഒരേസമയം 30 പേർക്ക് തിയേറ്ററിലിരുന്ന് സിനിമ കാണാം.
2.36 ലക്ഷം രൂപ ചെലവിട്ടാണ് തിയറ്റർ സജ്ജമാക്കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തിന്റെ മറ്റൊരു വയോജന വിശ്രമ കേന്ദ്രമായ പുല്ല്യോട് പകൽവീട്ടിൽ അൽപം കൂടി വലുപ്പത്തിൽ ആധുനിക രീതിയിലുള്ള തീയറ്റർ ഒരുക്കുന്നതിനായി ജില്ല പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ വിഹിതം ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ പുല്ല്യോട് പകൽവീട്ടിൽ ഒന്നാം നിലയിൽ പ്രത്യേകമായി തിയറ്റർ നിർമിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ പറഞ്ഞു. ലിറ്റിൽ തിയറ്റർ ഉദ്ഘാടനം കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ നിർവഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൂരാറത്ത് അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ ടി.കെ. ഷാജി സ്വാഗതം പറഞ്ഞു.
Breaking News
മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്