Connect with us

Kerala

ഞാന്‍ വിറ്റവണ്ടിക്ക് പിഴ വരുന്നു, എന്തുചെയ്യും സാറേ…? കുരുക്കഴിക്കാന്‍ ഒന്നിലേറെ മാര്‍ഗങ്ങളുണ്ട്

Published

on

Share our post

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി എ.ഐ.ക്യാമറ ഇന്‍സ്റ്റാള്‍ ചെയ്തതോടെ ദിവസേന എത്തുന്ന പരാതികളില്‍ ഒന്നാണ് ഞാന്‍ ഉപയോഗിക്കാത്ത വാഹനത്തിന് എനിക്ക് പിഴ വരുന്നുവെന്നുള്ളത്. എന്റെ കൈവശമുണ്ടായിരുന്ന വാഹനം ഞാന്‍ വിറ്റിരുന്നു.

എന്നാല്‍, വാങ്ങിയയാള്‍ ഉടമസ്ഥാവകാശം മാറാതെ വാഹനം ഉപയോഗിക്കുന്നു. ഇപ്പോള്‍ ആ വണ്ടി ഉപയോഗിച്ച് വാങ്ങിയയാള്‍ ചെയ്യുന്ന നിയമലംഘനങ്ങള്‍ക്ക് ചെലാന്‍ മുഴുവന്‍ എന്റെ പേരില്‍ വരുന്നു എന്നതാണ് പ്രധാനമായും ഉയരുന്ന പരാതി.

ഇത്തരത്തിലുള്ള അബദ്ധം പറ്റിയവര്‍ക്ക് ഇതുവരെ ലഭിച്ച പിഴയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ പരിമിതമാണ്. എന്നാല്‍, തുടര്‍ന്ന് ഇത്തരത്തിലുള്ള പിഴ വരുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാകും. ഇതിനായി വാഹനം വാങ്ങിയ ആളുകളെ അറിയാമെങ്കില്‍ അവരോട് തന്നെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറിയ ശേഷം മാത്രം തുടര്‍ന്ന് ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗം. ഇത് അയാള്‍ സ്വീകരിക്കാതെ വരികയാണെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കാം.

ആദ്യം പറഞ്ഞ മാര്‍ഗം സ്വീകാര്യമാകുന്നില്ലെങ്കില്‍ ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കുക. ഇതിനുശേഷം വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്യാം. അടുത്ത നടപടി വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയെന്നതാണ്. ഇതിനായി ആര്‍.ടി. ഓഫീസിനെ സമീപിക്കാം. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരെ കാരണം അറിയിച്ച് ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കുക. ഇതിനുശേഷം കേസുമായി മുന്നോട്ട് പോകുകയാണ് വേണ്ടത്. ഇത് വാഹനം വാങ്ങിയവരെ അറിയാമെങ്കില്‍ സ്വീകരിക്കേണ്ട നടപടിയാണ്.

അതേസമയം, വാഹനം വാങ്ങിയ ആളെ നമുക്ക് വ്യക്തിപരമായി അറിയുകയുമില്ല, എന്നാല്‍ നിയമലംഘനങ്ങള്‍ക്കുള്ള ചെലാനുകള്‍ നമ്മുടെ പേരില്‍ വരികയും ചെയ്യുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടിയാണ്. ചെലാന്‍ ഒരു ഉദ്യോഗസ്ഥന്‍ നേരിട്ട് വണ്ട് നിര്‍ത്തിച്ച് എഴുതിയതാണെങ്കില്‍ ഓടിച്ചയാളുടെ ഫോണ്‍ നമ്പര്‍ ആ ചലാനില്‍ തന്നെ ഉണ്ടാകും. അതുവഴി നിലവില്‍ വാഹനം കൈവശം വെച്ചിരിക്കുന്ന വ്യക്തിയുമായി ബന്ധപ്പെടുകയും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്യാം.

രണ്ടാമത്തെ മാര്‍ഗം, ആര്‍.ടി.ഓഫീസുമായി ബന്ധപ്പെട്ട് പുതിയ ആള്‍ ഇന്‍ഷുറന്‍സ് പുതുക്കുകയോ, പുക സര്‍ട്ടിഫിക്കറ്റ് എടുക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കലാണ്. അവിടെ നിന്നും കോണ്‍ടാക്ട് ഫോണ്‍ നമ്പര്‍ ലഭിക്കും. ഇതുവഴി അവരുടെ വിവരം ലഭിച്ചശേഷം പോലീസില്‍ പരാതി നല്‍കുകയും, വാഹനത്തിന്റെ വിവരങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിനെ അറിയിച്ച് ഇത് ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യാം.

പരിവാഹനം സൈറ്റില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുക. അധികാരപ്പെട്ട വാഹന പരിശോധകന്‍ പരാതിക്ക് അടിസ്ഥാനമായ വാഹനം പരിശോധിക്കുകയാണെങ്കില്‍ ബ്ലാക്ക് ലിസ്റ്റ് കണ്ട് വാഹനവുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറില്‍ നിങ്ങളെ വിളിക്കും. ഇതിനുള്ള ക്ഷമയില്ലെങ്കില്‍ സ്ഥിരം കേസ് വരുന്ന സ്ഥലവും സമയവും നോക്കി ആളെ നേരിട്ട് കണ്ടെത്താന്‍ ശ്രമിക്കുക. എന്നാല്‍, ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വാഹനം വില്‍ക്കുമ്പോള്‍ തന്നെ ഉടമസ്ഥാവകാശം മാറ്റാനുള്ള നടപടിയും സ്വീകരിക്കുക.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!