Connect with us

THALASSERRY

ഓഫീസർമാർക്കും അഭിഭാഷകർക്കും ജീവനക്കാർക്കും ശാരീരിക അസ്വാസ്ഥ്യം; കോടതിക്ക് ഇന്നും അവധി

Published

on

Share our post

തലശ്ശേരി : മൂന്നു കോടതികളിൽ ജുഡീഷ്യൽ ഓഫീസർമാർക്കും അഭിഭാഷകർക്കും ജീവനക്കാർക്കും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘം കോടതിയിലെത്തി പരിശോധിച്ചു.

അഡീഷനൽ സെഷൻസ് കോടതി രണ്ട്, മൂന്ന്, പ്രിൻസിപ്പൽ സബ് കോടതികൾക്കു ഹൈക്കോടതിയുടെ അനുമതിയോടെ ഇന്നും അവധിയാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അഡീഷനൽ പ്രഫസർ ഡോ.ഗീത, അസോസിയേറ്റ് പ്രഫസർ ഡോ.ആർ.എസ്.രജസി, ഓഫ്താൽമോളജി അസോസിയേറ്റ് പ്രഫസർ ഡോ.സന്ധ്യ, ഡോ.ജിഷ്ണ, ഡോ.ഡി.അമൃത, ഡോ.മുഹമ്മദ് റഹീസ്, കണ്ണൂർ മെഡിക്കൽ കോളജിലെ കമ്യുണിറ്റി മെഡിസിൻ അസിസ്റ്റന്റ് പ്രഫസർ ഡോ.പ്രസീത ചന്ദ്രൻ, ഡോ.എം.രേഷ്മ എന്നിവരാണു കോടതികളിലെത്തി പരിശോധന നടത്തിയത്. രോഗം ഭേദമായവരെയും പുതുതായി രോഗലക്ഷണങ്ങൾ കണ്ടവരെയും പരിശോധിച്ചു.

അസുഖ കാരണം സംബന്ധിച്ചു വ്യക്തത വന്നിട്ടില്ലെന്ന് അവർ പറഞ്ഞു. വൈറസ് മൂലമുള്ളതോ കെമിക്കൽ സംബന്ധമായതോ ആയ പ്രശ്നങ്ങളാകാം കാരണം. വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം വന്നതിനു ശേഷമേ നിഗമനത്തിലെത്താനാവുകയുള്ളൂ. സമീപത്തെ പാലമരത്തിലുള്ള പുഴുക്കളിൽ നിന്നു രോഗമുണ്ടാവാനുള്ള സാധ്യതയില്ല. രക്തത്തിലെ പ്ലേറ്റ്ലറ്റ് കുറഞ്ഞതിനെത്തുടർന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഡീഷനൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജിയെ ഐസിയുവിൽ നിന്നു വാർഡിലേക്കു മാറ്റി.

കടുത്ത ക്ഷീണം, പനി, ശരീരമാസകലം ചൊറിഞ്ഞു തടിക്കുക, സന്ധികളിൽ വേദന എന്നിവയാണു കോടതികളിലുള്ളവർക്ക് അനുഭവപ്പെട്ടത്. ചിക്കുൻഗുനിയയുടേത് പോലെയുള്ള ലക്ഷണങ്ങളുണ്ടെങ്കിലും അതല്ലെന്നാണു ഡോക്ടർമാരുടെ അഭിപ്രായം. ഓഗസ്റ്റ് പകുതി മുതൽ കോടതിയിൽ പലർക്കും രോഗലക്ഷണങ്ങൾ കണ്ടിരുന്നു.

ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലുള്ളവർക്കും നേരത്തെ ഇതേ രോഗലക്ഷണങ്ങളുണ്ടായിരുന്നു. ആ ജീവനക്കാരെയും ഇന്നലെ പരിശോധിച്ചു. അഡീഷനൽ ജില്ലാ ജഡ്ജി എ.വി.മൃദുല, പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത്കുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് ജി.പി.ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിജേഷ് ചന്ദ്രൻ എന്നിവർ വിദഗ്ധ സംഘവുമായി ചർച്ച നടത്തി.


Share our post

THALASSERRY

തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

Published

on

Share our post

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.


Share our post
Continue Reading

THALASSERRY

പൊന്ന്യത്ത് എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷിർ എന്നിവരാണ് പിടിയിലായത്. കതിരൂർ എസ്.ഐ.കെ ജീവാനന്ദിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

THALASSERRY

തലശേരിയിൽ ഗർഭിണിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം; മൂന്നുപേർ കസ്റ്റഡിയിൽ

Published

on

Share our post

തലശേരി: തലശേരി റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് 33 കാരിയായ ഗഭർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ ബിഹാർ സ്വദേശികളടക്കം മൂന്നുപേർ കസ്റ്റഡിയിൽ. മുഴപ്പിലങ്ങാട് മഠത്തിനടുത്ത ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബിഹാർ സ്വദേശികളായ ദുർഗാപുരിലെ ആസിഫ് (19), പ്രാൻപുർ കതിഹാറിലെ സഹബുൾ (24) എന്നിവരെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇവരെ ചൊദ്യം ചെയ്തുവരികയാണ്. ഏപ്രിൽ 26ന് രാത്രി ഏഴു മണിയോടെയാണ് യുവതിയെ സംഘം ചേർന്ന് ആക്രമിച്ചത്. അവശനിലയിലായ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. യുവതി തനിക്ക് നേരിട്ട ദുരനുഭവം ഡോക്‌ടർമാരെ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് അധികൃതരാണ് പൊലീസിന് വിവരം നൽകിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് മൂന്നുപേരെ കസ്‌റ്റഡിയിലെടുത്തത്. ഇതിൽ രണ്ടുപേർക്ക് നേരിട്ട് ബന്ധമുള്ളതായി തലശേരി എഎസ്‌പി എഎസ്‌പി പിബി കിരൺ പറഞ്ഞു .തലശേരി റെയിൽവെ സ്‌റ്റേഷനിൽ നിന്ന്‌ പുതിയബസ്‌സ്‌റ്റാന്റിലേക്കുള്ള എളുപ്പ വഴിയിലെ റെയിൽവെ മേൽപാലത്തിനടുത്ത്‌ വെച്ചായിരുന്നു ആദ്യത്തെ പീഡനം. പിന്നീട്‌ ബലമായി മേലൂട്ട്‌മേൽപാലം ഭാഗത്തേക്ക്‌ കൊണ്ടുപോയി. യുവതിയെ എരഞ്ഞോളിയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!