Connect with us

Kerala

സീറ്റ്‌ബെല്‍റ്റ് അണിഞ്ഞ് ഹെവി വാഹന ഡ്രൈവര്‍മാര്‍; നടപടി കര്‍ശനമാക്കി മോട്ടോര്‍വാഹന വകുപ്പ്

Published

on

Share our post

എല്ലാ ഭാരവാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കണമെന്ന മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കുന്നു. അവസാന തീയതിയായി നവംബര്‍ രണ്ടായിരുന്നു സംസ്ഥാനത്ത് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വാഹനങ്ങള്‍ അടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്ന സമയത്തേക്ക് ഇവയെല്ലാം സജ്ജമാക്കിയാല്‍ മതിയാകുമെന്നാണ് നിലവിലെ നിര്‍ദേശം. സര്‍വീസ് ബസുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിനും ഈ ഇളവ് ബാധകമാണ്.

20000 രൂപ ചെലവ്

സ്വകാര്യ ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും സ്ഥാപിച്ചുതുടങ്ങി. നിലവില്‍ ചുരുക്കം ബസുകളില്‍ മാത്രമാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. പുതിയ തീരുമാനത്തോട് ബസ്സുടമകളും അനുകൂലമായാണ് പ്രതികരിക്കുന്നത്. ഓരോ ബസിന്റെയും ക്ഷമത പരിശോധന തീയതി ആവുന്ന മുറയ്ക്ക് ക്യാമറയും ബെല്‍റ്റും സ്ഥാപിച്ച് ഹാജരാക്കുകയാണ് ഇപ്പോള്‍ ഉടമകള്‍ ചെയ്യുന്നത്. മുമ്പിലും പുറകിലും അകത്തുമായി മൂന്ന് ക്യാമറകളാണ് വെക്കേണ്ടത്. ഒപ്പം ദൃശ്യങ്ങള്‍ ശേഖരിക്കുവാനുള്ള ഡി.വി.ആറും ആവശ്യമാണ്.

എല്ലാം കൂടി ക്യാമറ സ്ഥാപിക്കാന്‍ 20000 രൂപയാണ് ഒരു ബസിന് ചെലവ് വരുന്നത്. സീറ്റ് ബെല്‍റ്റിനും 1000 രൂപയ്ക്ക് മുകളില്‍ ചെലവ് വരും. ചെലവ് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ബസ്സുടമകള്‍ പറയുന്നു. പകുതി തുക സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുമെങ്കിലും ഇത് ക്യാമറകള്‍ സ്ഥാപിച്ചതിനു ശേഷം എപ്പോഴെങ്കിലുമാണ് ലഭിക്കുന്നത്. ജില്ലയില്‍ 300-ഓളം സര്‍വീസ് ബസുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ലോറിയും ടിപ്പറും ബെല്‍റ്റിലേക്ക്

നിര്‍ബന്ധമാക്കിയതോടെ ലോറികളിലും ടിപ്പറുകളിലും മാത്രം സീറ്റ് ബെല്‍റ്റ് സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചു. ക്ഷമത പരിശോധിക്കുന്ന തീയതിയോടടുത്ത് സീറ്റ് ബെല്‍റ്റ് വയ്ക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. പുതിയ ടിപ്പര്‍, ഭാരത് ബെന്‍സ് വാഹനങ്ങള്‍, ഹെവി ടോറസുകള്‍ സീറ്റ് ബെല്‍റ്റോടുകൂടിയാണ് വരുന്നത്. സീറ്റ് ബെല്‍റ്റ് ഉറപ്പാക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധനയും നടത്തുന്നുണ്ട്.

ഭാരവാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്ന് കൊല്ലം ബൈപ്പാസില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു | ഫോട്ടോ: മാതൃഭൂമി
സീറ്റ് ബെല്‍റ്റ് ധരിക്കാതെ എത്തിയവര്‍ക്ക് 500 രൂപവീതമാണ് പിഴയിട്ടത്. 1,000 രൂപ പിഴ ഈടാക്കാമെന്ന കേന്ദ്രനിയമത്തില്‍ ഇളവുനല്‍കി പിഴ 500 രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ ചുരുക്കിയിരുന്നു. 1994 മുതല്‍ രജിസ്റ്റര്‍ചെയ്ത ഭാരവാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഘടിപ്പിച്ചിരിക്കണമെന്നാണ് ചട്ടം. നിയമം ലംഘിച്ചാല്‍ മൂന്നുമാസത്തേക്കുവരെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നിയമമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയ ട്രക്കുകളിലെ ഡ്രൈവര്‍മാര്‍ നിയമത്തെപ്പറ്റിയുള്ള അറിവില്ലായ്മ ചൂണ്ടിക്കാട്ടി പിഴയൊടുക്കുന്നതില്‍നിന്ന് ഒഴിവാകാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വിട്ടില്ല. പൊതുമേഖലാസ്ഥാപനങ്ങളിലേക്ക് ഇന്ധനവുമായി പോയ ട്രക്കുകളും നിയമം തെറ്റിച്ചാണ് എത്തിയത്. ട്രക്കുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചുനല്‍കേണ്ട വാഹനയുടമകള്‍ തങ്ങളെ കൈയൊഴിഞ്ഞതായി ചില ഡ്രൈവര്‍മാര്‍ പരിഭവിച്ചു.

നവംബര്‍ ഒന്നുമുതലാണ് ബസ്, ട്രക്ക് അടക്കമുള്ള ഭാരവാഹനങ്ങളുടെ ഡ്രൈവര്‍ക്കും മുന്‍സീറ്റ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും സീറ്റ് ബെല്‍റ്റുകള്‍ ഘടിപ്പിക്കാന്‍ ഒക്ടോബര്‍ 31 വരെ സമയം നീട്ടിനല്‍കുകയായിരുന്നു.

നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് 5,200 കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിരുന്നു. സ്വിഫ്റ്റ് ബസുകളിലും പുതിയ കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളിലും സീറ്റ് ബെല്‍റ്റ് നേരത്തേതന്നെ ലഭ്യമാണ്.


Share our post

Kerala

എല്ലാ കാർഡിനും മണ്ണെണ്ണ; മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്റർ, ഈ മാസം മുതൽ വിതരണം

Published

on

Share our post

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽനിന്ന് എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന യാനങ്ങൾക്കും മണ്ണെണ്ണ ഈ മാസം മുതൽ വിതരണം ചെയ്യും. കേന്ദ്രം അനുവദിച്ച 5676 കിലോ ലീറ്ററിൽ (56.76 ലക്ഷം ലീറ്റർ) 5088 കിലോ ലീറ്റർ (50.88 ലക്ഷം ലീറ്റർ) റേഷൻ കടകൾ വഴിയും ബാക്കി ജൂണിൽ മത്സ്യബന്ധന ബോട്ടുകൾക്കും നൽകും. മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്റർ വീതവുമാണു ലഭിക്കുക. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതമാണിത്. വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് 6 ലീറ്റർ ലഭിക്കും. മഞ്ഞ, നീല കാർഡ് ഉടമകൾക്ക് ഒരു വർഷമായും മറ്റു കാർഡ് ഉടമകൾക്ക് രണ്ടര വർഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല.കഴിഞ്ഞ വർഷത്തെ വിഹിതം ഏറ്റെടുക്കാതെ കേരളം പാഴാക്കുകയും ചെയ്തു. വൈദ്യുതീകരിക്കാത്ത വീടുകളെന്നു രേഖപ്പെടുത്തിയ അനധികൃത റേഷൻ കാർഡുകൾ ഉണ്ടെങ്കിൽ കണ്ടെത്താൻ സംസ്ഥാന റേഷനിങ് കൺട്രോളർ എല്ലാ ജില്ലാ സപ്ലൈ ഓഫിസർമാർക്കും (ഡിഎസ്ഒ) നിർദേശം നൽകി.മണ്ണെണ്ണ മൊത്തവ്യാപാരികൾക്ക് അനുവാദം നൽകാനും താലൂക്ക് അടിസ്ഥാനത്തിലുള്ള വിതരണത്തിന്റെ മേൽനോട്ടം വഹിക്കാനും ഡിഎസ്ഒമാരെ ചുമതലപ്പെടുത്തി. 29ന് മുൻപ് എണ്ണക്കമ്പനികളിൽനിന്നു മണ്ണെണ്ണ ഏറ്റെടുത്ത് 31ന് മുൻപ് കടകളിൽ എത്തിക്കാനാണു നിർദേശം. വിഹിതം പാഴായാൽ അത് താലൂക്ക് സപ്ലൈ ഓഫിസർമാരുടെ വീഴ്ചയായി കണക്കാക്കും. അതേസമയം, പൂട്ടിക്കിടക്കുന്ന മണ്ണെണ്ണ ഡിപ്പോകൾ തുറക്കാൻ മൊത്തവ്യാപാരികൾക്കു വിവിധ ലൈസൻസുകൾ പുതുക്കി നൽകേണ്ടതുണ്ട്.


Share our post
Continue Reading

Kerala

കുടുംബശ്രീ മത്സരപരീക്ഷാ പരിശീലനം; പട്ടികവർഗത്തിലെ 113പേർക്ക്‌ സർക്കാർജോലിയായി

Published

on

Share our post

തിരുവനന്തപുരം: കുടുംബശ്രീ പിന്തുണയിൽ പട്ടികവർഗ വിഭാഗത്തിൽനിന്ന്‌ സർക്കാർ, അർധ സർക്കാർ മേഖലയിൽ ജോലി നേടിയത്‌ 113 പേർ. എൽഡി ക്ലർക്ക്, പൊലീസ്, ഫോറസ്റ്റ് ബീറ്റ് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കാണ് അധികം നിയമനങ്ങളും. 364 പേർ വിവിധ റാങ്ക് പട്ടികകളിലുണ്ട്‌. കുടുംബശ്രീ സംഘടിപ്പിച്ച മത്സരപരീക്ഷാ പരിശീലനങ്ങളിലൂടെയാണ്‌ ഇവർ തയ്യാറെടുത്തത്‌. 2893 പേർക്കാണ്‌ വിദഗ്ധ പരിലശീലനം നൽകിയത്‌. പട്ടികവർഗ വിഭാഗക്കാർ കൂടുതലുള്ള ജില്ലകളിൽ പിഎസ്‌സി ഒറ്റത്തവണ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു തുടക്കം. ആദ്യഘട്ടത്തിൽ ബിരുദം, പ്ലസ്‌ടു യോഗ്യതയുള്ളവരെയുമാണ് ഉൾപ്പെടുത്തിയത്. പിന്നീട് ബീറ്റ് ഫോറസ്റ്റ് ഓഫീസർ പോലുള്ള തസ്തികകളിലേക്ക് പരിശീലനം ലഭ്യമാക്കി. ജില്ലാമിഷന്റെ നേതൃത്വത്തിലും സ്വകാര്യകേന്ദ്രങ്ങളുമായി ചേർന്നും അതത് കുടുംബശ്രീ സിഡിഎസുകളുടെ പിന്തുണയോടെയാണ് പ്രവർത്തനം.


Share our post
Continue Reading

Kerala

ഗ്രാമപഞ്ചായത്തിൽ 471 വനിതാ പ്രസിഡന്റുമാർ; കോർപറേഷനിൽ മൂന്ന്: അധ്യക്ഷ സംവരണമായി

Published

on

Share our post

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തേക്കുള്ള സംവരണം നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവയിലെ അധ്യക്ഷരുടെ സംവരണമാണ് തീരുമാനിച്ചത്. 941 ഗ്രാമപഞ്ചായത്തുകളിൽ 471 പേർ വനിതാ പ്രസിഡന്റുമാരായിരിക്കും. വനിതാ- പൊതുവിഭാഗം 417, പട്ടികജാതി 46, പട്ടിക വർഗം 8 എന്നിങ്ങനെയാണ് സംവരണം. പൊതുവിഭാഗത്തിൽ 416 പേരാണ് പ്രസിഡന്റാവുക. പട്ടികജാതിയിൽ നിന്ന് 92 പേരും പട്ടിക വർഗത്തിൽ നിന്ന് 16 പേരും പ്രസിഡന്റാവും.

ബ്ലോക്ക് പഞ്ചായത്ത്

152 ബ്ലോക്ക് പഞ്ചായത്തിൽ 77 പേർ വനിതാ പ്രസിഡന്റാവും. വനിതാ- പൊതുവിഭാഗം 67, പട്ടിക ജാതി 8, പട്ടിക വർഗം 2. പൊതുവിഭാഗത്തിൽ 67 പേർ പ്രസിഡന്റാകും. പട്ടിക ജാതിയിൽ 15, പട്ടിക വർഗം 3 എന്നിങ്ങനെയാണ് സംവരണം.

ജില്ലാ പഞ്ചായത്ത്

14 ജില്ലാ പഞ്ചായത്തിൽ ഏഴ് വനിതകൾ പ്രസിഡന്റാകുമ്പോൾ പൊതുവിഭഗത്തിൽ നിന്ന് ആറു പേരും പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരാളും പ്രസിഡന്റാവും.

മുൻസിപ്പാലിറ്റി

87 മുൻസിപ്പാലിറ്റിയിൽ 44 വനിതകൾ ചെയർപേഴ്‌സണാവും. വനിതാ പൊതുവിഭാഗം 41, പട്ടിക ജാതി മൂന്ന്. പൊതുവിഭാഗത്തിൽ 39 പേരും പട്ടികജാതിയിൽ ആറും പട്ടിക വർഗത്തിൽ നിന്ന് ഒരാളും ചെയർമാനാകും.

കോർപ്പറേഷൻ

ആറ് കോർപറേഷനിൽ മൂന്ന് പേർ വനിതാ മേയർമാരാകും. പൊതുവിഭാഗം മൂന്ന്.


Share our post
Continue Reading

Trending

error: Content is protected !!