Kerala
ഇരുചക്രവാഹന വായ്പയെടുത്ത് കുടുങ്ങേണ്ട, ബാങ്കുകൾ നൽകുന്ന ഈ സേവനങ്ങളുപയോഗപ്പെടുത്താം

ഇരുചക്ര വാഹനം ഒരു യാത്രാ ഉപാധിയെന്നതിനുപരി ജീവിതത്തിന്റെ അവിഭാജ്യഘടകമാണു മിക്കവർക്കും. അതു വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ കുറെയധികം കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ചിലർക്ക് വാഹനം സ്വന്തമാക്കാനുളള പണം കയ്യിലുണ്ടാവും. മറ്റു ചിലർക്ക് വായ്പ എടുക്കേണ്ടിവരും.
ധാരാളം ബാങ്കുകൾ ഇരുചക്ര വാഹന വായ്പ ലഭ്യമാക്കുന്നുണ്ട്. നിങ്ങൾ ആദ്യമായി വായ്പ എടുക്കുകയാണെങ്കിലും അല്ലെങ്കിലും വായ്പ അപേക്ഷ തയാറാക്കുന്നതിലെ നടപടിക്രമങ്ങൾ അറിയുകയെന്നത് പ്രധാനമാണ്. വായ്പയ്ക്ക് അപേക്ഷിക്കുന്നതിനുമുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു.
സ്വന്തം വായ്പായോഗ്യത മനസ്സിലാക്കി ഏറ്റവും നല്ല സ്കീം തെരഞ്ഞെടുക്കുക
ധനകാര്യ സ്ഥാപനം നിഷ്കർഷിക്കുന്ന യോഗ്യതയുണ്ടോ എന്നു പരിശോധിക്കണം. വരുമാനം, പ്രായം, താമസ സ്ഥലം തുടങ്ങിയ കാര്യങ്ങളാണ് പരിശോധനയ്ക്കു വിധേയമാവുക. ഏതു സ്ഥാപനമാണ് നിങ്ങൾക്കനുയോജ്യമായ മെച്ചപ്പെട്ട വ്യവസ്ഥയിൽ വായ്പ ലഭ്യമാക്കുക എന്നു പരിശോധിക്കണം. ധനകാര്യ സ്ഥാപനം ഓഫറുകൾ വല്ലതും ലഭ്യമാക്കുന്നുണ്ടോയെന്ന് ആരായണം. ഉൽസവ കാലങ്ങളിൽ ഇതിനുള്ള സാധ്യതയുണ്ട്.
വായ്പത്തുക കണക്കാക്കൽ
സ്ഥാപനം തരാമെന്നു സമ്മതിച്ച വായ്പത്തുക നിങ്ങളുടെ ആവശ്യത്തിനു തികയുമോയെന്ന് പരിശോധിക്കണം. ഇ.എം.ഐ വ്യവസ്ഥകൾ, ആദ്യം ഒന്നിച്ചടയ്ക്കേണ്ട തുക, വിവിധ ധനസ്ഥാപനങ്ങൾ മുന്നോട്ടുവയ്ക്കുന്ന പലിശ നിരക്കുകൾ, വായ്പാ കാലാവധി, തിരിച്ചടവു വ്യവസ്ഥകൾ, ഇതര ചാർജുകൾ എന്നിവ കണക്കിലെടുത്തുവേണം വായ്പ സംബന്ധിച്ചു തീരുമാനമെടുക്കാൻ.
ആവശ്യമായ രേഖകൾ മുൻകൂട്ടി തയാറാക്കിവയ്ക്കണം
സാധാരണഗതിയിൽ വരുമാനം സംബന്ധിച്ച തെളിവുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റ്, കെവൈസി തുടങ്ങിയ രേഖകളാണു വായ്പാ അപേക്ഷ പരിശോധിക്കുന്ന വേളയിൽ ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത്. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപായി ഈ രേഖകളെല്ലാം തയാറാക്കി വയ്ക്കുകയാണെങ്കിൽ വായ്പാ അപേക്ഷ അംഗീകരിക്കുന്ന നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ കഴിയും.
ശക്തമായ ക്രെഡിറ്റ് സ്കോർ
വായ്പാ അപേക്ഷ പരിഗണിക്കുന്ന സമയത്ത് ധനകാര്യ സ്ഥാപനങ്ങൾ പരിരോധിക്കുന്ന പ്രധാന വിഷയങ്ങളിലൊന്ന് നിങ്ങളുടെ ക്രെഡിറ്റ് സ്കോറാണ്. മികച്ച ക്രെഡിറ്റ് സ്കോർ ലഭിക്കുന്നതിനായി സമയാസമയം വായ്പകൾ തിരിച്ചടച്ച് നല്ല ക്രെഡിറ്റ് യൂട്ടിലൈസേഷൻ അനുപാതം നിലർത്തണം. പല കാര്യങ്ങൾക്കായി ഒരേ സമയം വായ്പ എടുക്കുന്നത് ഒഴിവാക്കണം. ഇടയ്ക്കിടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുകയും വേണം. ക്രെഡിറ്റ് സ്കോർ മികച്ചതാണെങ്കിൽ വായ്പാ വ്യവസ്ഥകളും മികച്ചതായിരിക്കും.
ധനസ്ഥാപനങ്ങൾ വായ്പയെടുക്കുന്നവർക്കായി പല ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഇവ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുക.
വേഗത്തിലുളള അപേക്ഷാ നടപടിക്രമങ്ങൾ
മിക്കവാറും ഡീലർമാർമാരുടെ ഓഫിസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ധനസ്ഥാപനങ്ങൾ ലളിതമായ വായ്പാ അപേക്ഷാ നടപടിക്രമങ്ങളാണ് സ്വീകരിക്കുന്നത്. അപേക്ഷയിന്മേൽ വളരെ വേഗത്തിൽ തീരുമാനമെടുക്കുകയും ചെയ്യുന്നു. ഇപ്പോൾ പല ധനസ്ഥാപനങ്ങളും വാതിൽപടി ബാങ്കിങ് സൗകര്യം ലഭ്യമാക്കുകയും നടപടിക്രമങ്ങൾ ഡിജിറ്റലാക്കുകയും ചെയ്തിട്ടുണ്ട്.
ആകർഷക പലിശനിരക്ക്
ഇരുചക്ര വാഹന വിപണി വലുതായതോടെ കൂടുതൽ ധനകാര്യ സ്ഥാപനങ്ങൾ ഈ മേഖലയിലേക്കു പ്രവേശിക്കുകയും മത്സരിച്ച് ആകർഷകമായ പലിശ നിരക്ക് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
സൗകര്യപ്രദമായ കാലാവധി വ്യവസ്ഥ
12 മാസം മുതൽ 60 മാസം വരെ സൗകര്യപ്രദമായ കാലയളവിലേക്ക് ഇപ്പോൾ വായ്പ അനുവദിക്കുന്നുണ്ട്
സൗകര്യപ്രദമായ ഇ.എം.ഐ നിശ്ചയിക്കുക
വായ്പാ കാലാവധി കൂടുന്നതിനനുസരിച്ച് ഇ.എം.ഐ കുറയും. തിരിച്ചടവു മുടങ്ങിപ്പോകാത്ത വിധത്തിൽ നിങ്ങളുടെ ധനസ്ഥിതി കണക്കിലെടുത്ത് ഇ.എം.ഐ നിശ്ചയിക്കണം. ഇപ്പോൾ ശമ്പളക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും പ്രത്യേകം ഇ.എം.ഐ സ്കീമുകളുണ്ട്.
ഇക്കാര്യങ്ങൾ മനസ്സിലാക്കി ആസൂത്രണം ചെയ്താൽ വായ്പക്കാര്യത്തിലെ അപ്രതീക്ഷിത തിരിച്ചടികൾ ഒഴിവാക്കാനും കയ്യിലെ പണം ചോർന്നുപോകാതിരിക്കാനും സഹായകമാവും.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
Kerala
മൂന്ന് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണത്തോത് കൂടുതൽ: ഓറഞ്ച് അലർട്ട്

കോട്ടയം : സംസ്ഥാനത്ത് കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയതായി ദുരന്ത നിവാരണ അതോറിറ്റി. 8 എന്ന സൂചികയിലാണ് ഇവിടങ്ങളിൽ അൾട്രാവയലറ്റ് വികിരണ തോത് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ഒഴിച്ചുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്നറിയിപ്പുകൾ
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.
Kerala
വയനാട്ടിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; ചില്ല് അടിച്ച് തകർത്തു, മൂന്ന് പ്രതികളും പിടിയിൽ

വയനാട്: വയനാട്ടിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കുകളിൽ എത്തിയ മൂന്ന് പേരാണ് ബസിന്റെ ചില്ല് തകർത്തത്. സംഭവത്തിൽ മൂന്ന് പ്രതികളും പിടിയിലായി. മീനങ്ങാടി സ്വദേശികളായ നിഹാൽ, അൻഷിദ്, ഫെബിൻ എന്നിവരാണ് പിടിയിലായത്. മൂവരും സുഹൃത്തുക്കളാണ്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്ന് വന്നിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ ചില്ലാണ് കല്ലുകൊണ്ട് പൊട്ടിച്ചത്. വയനാട് താഴേ മുട്ടിലിൽ വെച്ചായിരുന്നുണ് സംഭവം. പരിക്കേറ്റ ബസ് ഡ്രൈവർ ഇടുക്കി സ്വദേശി പ്രശാന്ത് കൽപ്പറ്റ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറാന്‍ കാരണം ബസാണെന്ന് ആരോപിച്ചാണ് ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്