Kerala
ഇരുചക്രവാഹന വായ്പയെടുത്ത് കുടുങ്ങേണ്ട, ബാങ്കുകൾ നൽകുന്ന ഈ സേവനങ്ങളുപയോഗപ്പെടുത്താം

ഇരുചക്ര വാഹനം ഒരു യാത്രാ ഉപാധിയെന്നതിനുപരി ജീവിതത്തിന്റെ അവിഭാജ്യഘടകമാണു മിക്കവർക്കും. അതു വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ കുറെയധികം കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ചിലർക്ക് വാഹനം സ്വന്തമാക്കാനുളള പണം കയ്യിലുണ്ടാവും. മറ്റു ചിലർക്ക് വായ്പ എടുക്കേണ്ടിവരും.
ധാരാളം ബാങ്കുകൾ ഇരുചക്ര വാഹന വായ്പ ലഭ്യമാക്കുന്നുണ്ട്. നിങ്ങൾ ആദ്യമായി വായ്പ എടുക്കുകയാണെങ്കിലും അല്ലെങ്കിലും വായ്പ അപേക്ഷ തയാറാക്കുന്നതിലെ നടപടിക്രമങ്ങൾ അറിയുകയെന്നത് പ്രധാനമാണ്. വായ്പയ്ക്ക് അപേക്ഷിക്കുന്നതിനുമുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു.
സ്വന്തം വായ്പായോഗ്യത മനസ്സിലാക്കി ഏറ്റവും നല്ല സ്കീം തെരഞ്ഞെടുക്കുക
ധനകാര്യ സ്ഥാപനം നിഷ്കർഷിക്കുന്ന യോഗ്യതയുണ്ടോ എന്നു പരിശോധിക്കണം. വരുമാനം, പ്രായം, താമസ സ്ഥലം തുടങ്ങിയ കാര്യങ്ങളാണ് പരിശോധനയ്ക്കു വിധേയമാവുക. ഏതു സ്ഥാപനമാണ് നിങ്ങൾക്കനുയോജ്യമായ മെച്ചപ്പെട്ട വ്യവസ്ഥയിൽ വായ്പ ലഭ്യമാക്കുക എന്നു പരിശോധിക്കണം. ധനകാര്യ സ്ഥാപനം ഓഫറുകൾ വല്ലതും ലഭ്യമാക്കുന്നുണ്ടോയെന്ന് ആരായണം. ഉൽസവ കാലങ്ങളിൽ ഇതിനുള്ള സാധ്യതയുണ്ട്.
വായ്പത്തുക കണക്കാക്കൽ
സ്ഥാപനം തരാമെന്നു സമ്മതിച്ച വായ്പത്തുക നിങ്ങളുടെ ആവശ്യത്തിനു തികയുമോയെന്ന് പരിശോധിക്കണം. ഇ.എം.ഐ വ്യവസ്ഥകൾ, ആദ്യം ഒന്നിച്ചടയ്ക്കേണ്ട തുക, വിവിധ ധനസ്ഥാപനങ്ങൾ മുന്നോട്ടുവയ്ക്കുന്ന പലിശ നിരക്കുകൾ, വായ്പാ കാലാവധി, തിരിച്ചടവു വ്യവസ്ഥകൾ, ഇതര ചാർജുകൾ എന്നിവ കണക്കിലെടുത്തുവേണം വായ്പ സംബന്ധിച്ചു തീരുമാനമെടുക്കാൻ.
ആവശ്യമായ രേഖകൾ മുൻകൂട്ടി തയാറാക്കിവയ്ക്കണം
സാധാരണഗതിയിൽ വരുമാനം സംബന്ധിച്ച തെളിവുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റ്, കെവൈസി തുടങ്ങിയ രേഖകളാണു വായ്പാ അപേക്ഷ പരിശോധിക്കുന്ന വേളയിൽ ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത്. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപായി ഈ രേഖകളെല്ലാം തയാറാക്കി വയ്ക്കുകയാണെങ്കിൽ വായ്പാ അപേക്ഷ അംഗീകരിക്കുന്ന നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ കഴിയും.
ശക്തമായ ക്രെഡിറ്റ് സ്കോർ
വായ്പാ അപേക്ഷ പരിഗണിക്കുന്ന സമയത്ത് ധനകാര്യ സ്ഥാപനങ്ങൾ പരിരോധിക്കുന്ന പ്രധാന വിഷയങ്ങളിലൊന്ന് നിങ്ങളുടെ ക്രെഡിറ്റ് സ്കോറാണ്. മികച്ച ക്രെഡിറ്റ് സ്കോർ ലഭിക്കുന്നതിനായി സമയാസമയം വായ്പകൾ തിരിച്ചടച്ച് നല്ല ക്രെഡിറ്റ് യൂട്ടിലൈസേഷൻ അനുപാതം നിലർത്തണം. പല കാര്യങ്ങൾക്കായി ഒരേ സമയം വായ്പ എടുക്കുന്നത് ഒഴിവാക്കണം. ഇടയ്ക്കിടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുകയും വേണം. ക്രെഡിറ്റ് സ്കോർ മികച്ചതാണെങ്കിൽ വായ്പാ വ്യവസ്ഥകളും മികച്ചതായിരിക്കും.
ധനസ്ഥാപനങ്ങൾ വായ്പയെടുക്കുന്നവർക്കായി പല ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഇവ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുക.
വേഗത്തിലുളള അപേക്ഷാ നടപടിക്രമങ്ങൾ
മിക്കവാറും ഡീലർമാർമാരുടെ ഓഫിസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ധനസ്ഥാപനങ്ങൾ ലളിതമായ വായ്പാ അപേക്ഷാ നടപടിക്രമങ്ങളാണ് സ്വീകരിക്കുന്നത്. അപേക്ഷയിന്മേൽ വളരെ വേഗത്തിൽ തീരുമാനമെടുക്കുകയും ചെയ്യുന്നു. ഇപ്പോൾ പല ധനസ്ഥാപനങ്ങളും വാതിൽപടി ബാങ്കിങ് സൗകര്യം ലഭ്യമാക്കുകയും നടപടിക്രമങ്ങൾ ഡിജിറ്റലാക്കുകയും ചെയ്തിട്ടുണ്ട്.
ആകർഷക പലിശനിരക്ക്
ഇരുചക്ര വാഹന വിപണി വലുതായതോടെ കൂടുതൽ ധനകാര്യ സ്ഥാപനങ്ങൾ ഈ മേഖലയിലേക്കു പ്രവേശിക്കുകയും മത്സരിച്ച് ആകർഷകമായ പലിശ നിരക്ക് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
സൗകര്യപ്രദമായ കാലാവധി വ്യവസ്ഥ
12 മാസം മുതൽ 60 മാസം വരെ സൗകര്യപ്രദമായ കാലയളവിലേക്ക് ഇപ്പോൾ വായ്പ അനുവദിക്കുന്നുണ്ട്
സൗകര്യപ്രദമായ ഇ.എം.ഐ നിശ്ചയിക്കുക
വായ്പാ കാലാവധി കൂടുന്നതിനനുസരിച്ച് ഇ.എം.ഐ കുറയും. തിരിച്ചടവു മുടങ്ങിപ്പോകാത്ത വിധത്തിൽ നിങ്ങളുടെ ധനസ്ഥിതി കണക്കിലെടുത്ത് ഇ.എം.ഐ നിശ്ചയിക്കണം. ഇപ്പോൾ ശമ്പളക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും പ്രത്യേകം ഇ.എം.ഐ സ്കീമുകളുണ്ട്.
ഇക്കാര്യങ്ങൾ മനസ്സിലാക്കി ആസൂത്രണം ചെയ്താൽ വായ്പക്കാര്യത്തിലെ അപ്രതീക്ഷിത തിരിച്ചടികൾ ഒഴിവാക്കാനും കയ്യിലെ പണം ചോർന്നുപോകാതിരിക്കാനും സഹായകമാവും.
Kerala
ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പ് തട്ടിപ്പ്; മലയാളികൾ തുറന്നുകൊടുത്തത് 500ലേറെ ബാങ്ക് അക്കൗണ്ടുകൾ, പിടിമുറുക്കി ഇഡി


കൊച്ചി: ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ പിടിമുറുക്കി എന്‍ഫോര്‍സ്‍മെന്‍റ് ഡയറക്ടറേറ്റ്. രണ്ട് മലയാളികളെ കൂടി അറസ്റ്റ് ചെയ്തു. തട്ടിപ്പിന് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുത്ത കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടിജി വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ കേസില്‍ ജനുവരിയില്‍ 4 പേര്‍ ഇഡിയുടെ പിടിയിലായിരുന്നു.സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഏറ്റവും വലിയ സാമ്പത്തിക കൊള്ളകളിലൊന്നാണ് ലോണ്‍ ആപ്പ് തട്ടിപ്പ്. ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ ഫോണിലേക്ക് നുഴഞ്ഞു കയറിയുള്ള പിടിച്ചുപറി. പൊലീസ് അന്വേഷണത്തിന് പുറമെയാണ് കേസില്‍ ഇഡി പിടിമുറുക്കിയത്.ചെന്നൈ കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആന്‍റോ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നിവരെ ജനുവരിയില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദും ഫോര്‍ട്ട് കൊച്ചി സ്വദേശി ടിജി വര്‍ഗീസും പിടിയിലായത്.
തട്ടിപ്പിന് ഇടനിലക്കാരായി നിന്നവരാണ് ഇരുവരുമെന്ന് ഇഡി പറയുന്നു.500ലേറെ ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തുറന്നത്. 289 അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട് നടന്നു. ഇതില്‍ രണ്ട് കോടി രൂപ സയ്യിദിന് ലഭിച്ചു. വര്‍ഗീസ് 190 അക്കൗണ്ടുകളാണ് തുറന്നുകൊടുത്തതെന്ന് ഇഡി പറയുന്നു. ഇതിലൂടെ 341 കോടി രൂപയുടെ കൈമാറ്റം നടന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ നാല് ദിവത്തേക്ക് ഇഡിക്ക് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്.ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. പുറമെ ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോണിന്റെ നിയന്ത്രണം പ്രതികള്‍ കൈക്കലാക്കും. മോര്‍ഫിങ്ങിലൂടെ നഗ്‌നചിത്രങ്ങള്‍ കാട്ടി ഇടപാടുകാരില്‍ നിന്നും വലിയ തുക തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ സൂചന നൽകി.
Kerala
പുതിയ ഇനം കൊറോണ വൈറസിനെ കണ്ടെത്തി ഗവേഷകർ, മറ്റൊരു മഹാമാരിക്ക് കാരണമാകുമോ?


കൊറോണ വൈറസിന്റെ പുതിയ വിഭാഗം കണ്ടെത്തി ചൈനീസ് ഗവേഷകർ. HKU5-CoV-2 എന്ന് പേരിട്ടിരിക്കുന്ന വൈറസിനേക്കുറിച്ചുള്ള പഠനം സെൽ സയന്റിഫിക് എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രശസ്ത ചൈനീസ് വൈറോളജിസ്റ്റ് ഷി സെൻഗ്ലിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കൊറോണ വൈറസുകളേക്കുറിച്ചുള്ള ഗവേഷണങ്ങളുടെ പേരിൽ ബാറ്റ് വുമൺ എന്ന പേരിൽ അറിയപ്പെടുന്നയാൾ കൂടിയാണ് ഷി സെൻഗ്ലി.ചൈനയിലെ വവ്വാലുകളിലാണ് പുതിയ ഇനം വൈറസിനെ കണ്ടെത്തിയത്. മനുഷ്യരിൽ പുതിയ വൈറസിൽ നിന്നുള്ള അണുബാധയ്ക്ക് സാധ്യതയുണ്ടെങ്കിലും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നതിലെ സാധ്യതയേക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നും ഗവേഷകർ പറഞ്ഞു. നിലവിൽ നൂറോളം കൊറോണ വൈറസുകൾ ഉണ്ടെങ്കിലും മനുഷ്യരെ ബാധിക്കാനിടയുള്ളവ വളരെ കുറവാണ്.
ഹോങ്കോങ്ങിൽ ജാപ്പനീസ് ഹൗസ് ബാറ്റുകളിൽ ആദ്യം സ്ഥിരീകരിച്ച HKU5 കൊറോണ വൈറസിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് HKU5-CoV-2. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെയും വുഹാൻ സർവകലാശാലയിലെയും ഗവേഷകർക്കൊപ്പമാണ് ഷി സെൻഗ്ലി പുതിയ വൈറസിന്മേൽ ഗവേഷണം നടത്തിയത്.കോവിഡ് 19-ന് കാരണമാകുന്ന SARS-CoV-2 വൈറസുകളേപ്പോലെ HKU5-CoV-2 വൈറസ് എളുപ്പത്തിൽ മനുഷ്യകോശങ്ങളിൽ പ്രവേശിക്കില്ലെന്നത് ആശ്വാസകരമാണെന്ന് ഗവേഷകർ പറയുന്നു.
അതേസമയം പുതിയ വൈറസ് മറ്റൊരു മഹാമാരിക്ക് കാരണമായേക്കുമോ എന്ന് ആശങ്കപ്പെടേണ്ടതില്ലെന്ന് മിനെസോട്ട സർവകലാശാലയിലെ സാംക്രമികരോഗ വിദഗ്ധനായ ഡോ. മിഷേൽ ഒസ്റ്റെർഹോം പറഞ്ഞു. 2019-നെ അപേക്ഷിച്ച് ജനങ്ങൾ ഇത്തരം വൈറസുകളിൽ നിന്ന് പ്രതിരോധശേഷിയാർജിച്ചിട്ടുണ്ടെന്നും അത് മഹാമാരി സാധ്യത കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.2019 ഡിസംബറിൽ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ലോകത്തെ പലഭാഗങ്ങളിലും രോഗവ്യാപനമുണ്ടാവുകയും ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. രോഗികളുടെ എണ്ണവും മരണനിരക്കും വർധിച്ച സാഹചര്യത്തിൽ പലരാജ്യങ്ങളും ലോക്ക്ഡൗണിലേക്കും പോയി. 2025 ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം കൊറോണ വൈറസ് മൂലം 7,087,718 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
Kerala
‘കാൻസര്‍ നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാം, സ്ക്രീനിങ് ഭയപ്പെടേണ്ട’, അവബോധത്തിന് അതിജീവിതരുടെ സംഗമം


തിരുവനന്തപുരം: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി കാന്‍സര്‍ അതിജീവിതരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സംഗമം സംഘടിപ്പിക്കുന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, മലബാര്‍ മേഖലയിലെ സ്വകാര്യ കാന്‍സര്‍ ചികിത്സാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും കാന്‍സര്‍ രോഗമുക്തി നേടിയവരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി 22ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ വച്ചാണ് കാന്‍സര്‍ അതിജീവിതരുടെ സംഗമം സംഘടിപ്പിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംഗമത്തില്‍ പങ്കെടുത്ത് ആശയവിനിമയം നടത്തും.
കാന്‍സര്‍ സ്‌ക്രീനിംഗിന് പലരും ഇപ്പോഴും ഭയപ്പെടുന്നു. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കുമെന്ന സന്ദേശമാണ് കാന്‍സര്‍ അതിജീവിതര്‍ക്ക് നല്‍കാനുള്ളത്. അവരുടെ വാക്കുകള്‍, അവര്‍ കടന്നു വന്ന വഴികള്‍ മറ്റുള്ളവരില്‍ ഏറെ പ്രചോദനമുണ്ടാക്കും. ഇനിയും കാന്‍സര്‍ സ്‌ക്രീനിംഗില്‍ പങ്കെടുക്കാത്ത സ്ത്രീകളുണ്ടെങ്കില്‍ എത്രയും വേഗം തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി സ്‌ക്രീനിംഗ് നടത്തേണ്ടതാണ്. കാന്‍സര്‍ അതിജീവിതരുടെ സംഗമത്തോടനുബന്ധിച്ച് ജെന്‍ഡര്‍ പാര്‍ക്കിലെ വനിതാ ജീവനക്കാര്‍ക്കായി പ്രത്യേക സ്‌ക്രീനിംഗും സംഘടിപ്പിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്