Kannur
ജലസംരക്ഷണത്തിന് കർമ്മ പദ്ധതികളുമായി തദ്ദേശ സ്ഥാപനങ്ങൾ വരൾച്ചയ്ക്ക് തടയിടും

കണ്ണൂർ: വരും വേനലിൽ പ്രവചിച്ചിരിക്കുന്ന കൊടുംവരൾച്ച നേരിടാൻ ജലസംരക്ഷണത്തിന് കർമ്മ പദ്ധതികളുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. പരമാവധി മഴവെള്ളം സംഭരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.വരൾച്ച നേരിടുന്ന എല്ലാ ഇടങ്ങളിലും വ്യാപകമായി മഴവെള്ള റീച്ചാർജിന് പദ്ധതികൾ ആസൂത്രണം ചെയ്തു.
നീർച്ചാലുകൾ ശുചീകരണം, താത്കാലിക തടയണകൾ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക.ഇന്ന് കേരളപ്പിറവി ദിനത്തിൽ ജില്ലയിലെ 21 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 47 പ്രവൃത്തികൾക്ക് തുടക്കം കുറിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷന്റെ പിന്തുണയോടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തിയാണ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്.
ചെറുകിട ജലസേചന വകുപ്പും ഭൂഗർഭ ജലവകുപ്പും മണ്ണ് ജല സംരക്ഷണ വകുപ്പും പ്രവർത്തനങ്ങളിൽ പങ്കാളികളാവും. ജലാഞ്ജലി നീരുറവ് എന്ന പേരിൽ സംസ്ഥാനത്ത് തയാറാക്കിയ പദ്ധതി രേഖയെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.നീരുറവ പദ്ധതിനീർത്തടാധിഷ്ഠിത വികസനത്തിനായി ജില്ലയിൽ എല്ലാ ഗ്രാമ പഞ്ചായത്തുകളും നീരുറവ പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ട്. ഈ വർഷം ജില്ലയിൽ 4500 താത്കാലിക തടയണകളും 210 സ്ഥിരം തടയണകളും നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനുപുറമേ വരുന്ന ആറ് മാസത്തിനകം ജില്ലയിൽ 10,000 വീടുകളിൽ കിണർ റീച്ചാർജ്ജ് സംവിധാനം ഒരുക്കും.1800 പുതിയ ഓപ്പൺ കിണറുകൾ നിർമ്മിക്കാനും 300 ചെറുകുളങ്ങൾ നിർമ്മിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്.
ജല ബഡ്ജറ്റ്ജനകീയ പങ്കാളിത്തത്തോടെ നടത്തിയ ജല വിഭവ സർവേയെ അടിസ്ഥാനമാക്കി തയാറാക്കുന്ന ജലസുരക്ഷരേഖയാണ് ജലബഡ്ജറ്റ്. വെള്ളം ഒലിച്ചുപോകാതെ മണ്ണിലിറക്കാനും മലിനമാക്കാതിരിക്കാനും ജനങ്ങളെ പ്രാപ്തരാക്കുകയാണ് ജലബഡ്ജറ്റ് തയ്യാറാക്കുന്നതിന്റെ ലക്ഷ്യം.
പത്തുവർഷത്തിനുള്ളിൽ തദ്ദേശ ഭരണപരിധിയിലെ പ്രദേശങ്ങളിൽ ലഭിച്ച മഴയുടെ തോതും ബാഹ്യപദ്ധതികൾ വഴി ലഭിച്ച ജലത്തിന്റെ അളവും കണക്കു കൂട്ടിയാണ് ബഡ്ജറ്റിൽ വരവ് ചിട്ടപ്പെടുത്തുന്നത്. ജലവിഭവവകുപ്പ് ഹൈഡ്രോളജി വിഭാഗം സ്ഥാപിച്ച വർഷമാപിനികളിൽ നിന്നുള്ള ഡാറ്റയാണ് ബഡ്ജറ്റ് തയ്യാറാക്കാൻ പ്രധാനമായും ആശ്രയിക്കുന്നത്. ജലബഡ്ജറ്റ് പൂർത്തിയാക്കിയ പഞ്ചായത്തുകൾകൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന്, കോളയാട്, മാലൂർ, ചൊക്ലി, പന്ന്യന്നൂർ, കതിരൂർ, മെകേരി.
ജലബഡ്ജറ്റ് പുരോഗമിക്കുന്ന പഞ്ചായത്തുകൾചെറുകുന്ന്, കണ്ണപുരം, പായം, കൂടാളി, പെരളശ്ശേരി, ചെമ്പിലോട്, പടിയൂർ, മലപ്പട്ടം, എരഞ്ഞോളി, പിണറായി, കോട്ടയം, കുറുമാത്തൂർ, ചപ്പാരപ്പടവ്, ഉദയഗിരി, ചെങ്ങളായി, പരിയാരം, പാപ്പിനിശ്ശേരി, അഴീക്കോട്.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്