Kerala
പഴയ വാഹനം വാങ്ങിയവര്‍ക്കു പിഴക്കാലം; അടയ്ക്കേണ്ടത് പത്ത് വര്‍ഷം മുമ്പുള്ള പിഴ വരെ

സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങിയവരില്‍ ചിലര്‍ക്കിപ്പോള്‍ പിഴക്കാലം. വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്ന പരിവാഹന്‍ സൈറ്റിലെ പ്രശ്നം മൂലമാണ് മുന്‍ ഉടമ നല്‍കേണ്ട പിഴ പുതിയ ഉടമയ്ക്കു നല്‍കേണ്ടി വരുന്നത്. ടാക്സി ഉടമകളാണു കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ഇത്തരത്തില്‍ ഒട്ടേറേ കേസുകള്‍ വരുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും വാഹനങ്ങളുടെ സര്‍വീസ് ഏജന്റുമാരും പറയുന്നു.
വാഹനവിവരങ്ങളുമായി ബന്ധിപ്പിക്കുന്ന കേന്ദ്രീകൃത സെര്‍വര്‍ വരുന്നതിനുമുന്പ് വാഹനം വാങ്ങിയവരാണു വെട്ടിലായത്. മുന്‍പ് പഴയ വാഹനങ്ങളുടെ കേസുകളും പിഴയും ഓരോ ആര്.ടി. ഓഫീസിനു കീഴിലായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇപ്പോള്‍ ഇന്ത്യമുഴുവന്‍ ഒരേ സംവിധാനമാണ്. പഴയ വാഹനങ്ങളുടെ വിവരങ്ങള്‍ ഇപ്പോഴാണു പരിവാഹനിലൂടെ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.
ഈ വാഹനങ്ങള്‍ വാങ്ങിയ ഉടമ റീ രജിസ്ടേഷന്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ഏതെങ്കിലും സര്‍വീസിനായി മോട്ടോര്‍ വാഹന വകുപ്പിനെ സമീപിക്കുമ്പോഴായിരിക്കും പിഴയുള്ള കാര്യം അറിയുന്നത്. പലര്‍ക്കും 10 വര്‍ഷം മുന്‍പുള്ള പിഴവരെ അടയ്ക്കേണ്ടി വരുന്നു. 5,000 മുതല്‍ 10,000 വരെ രൂപ പിഴയടച്ചവരുണ്ട്.
പഴയ വാഹനം വാങ്ങുന്ന സമയത്ത് പിഴകളൊന്നും ഉള്ളതായി വാഹന ഉടമ അറിയണമെന്നില്ല. പുതിയ ഉടമ ഈ വിഷയം പഴയ ഉടമയെ അറിയിച്ചാലും അവര്‍ സമ്മതിക്കുന്നുമില്ല. കൂടാതെ ദൂരസ്ഥലങ്ങളില്‍നിന്നു വാഹനം വാങ്ങിയവരും ഏറെയുണ്ട്. ഓണ്‍ലൈനില്‍ പിഴ അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ അതേ ആര്.ടി. ഓഫീസ് പരിധിയിലെത്തി പിഴ നല്‍കുകയും വേണം.
മോട്ടോര്‍ വാഹന വകുപ്പിനും ഒരു നടപടിയും സ്വീകരിക്കാന്‍ സാധിക്കുന്നില്ല. പ്രശ്നം സാങ്കേതികമാണെന്നും പഴയ ഉടമയെക്കൊണ്ട് എങ്ങനെയെും അത് അടപ്പിക്കണമെന്നും അല്ലെങ്കില്‍ നിയമവഴി തേടാമെന്നുമാണു മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്. ബാലകൃഷ്ണന്, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന് വെള്ളരിക്കുണ്ട് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്