Connect with us

Kannur

കേരള ചിക്കനിലൂടെ ഇനി സംസ്കരിച്ച കോഴിയിറച്ചിയും

Published

on

Share our post

കണ്ണൂർ: കേരള ചിക്കൻ പദ്ധതിയിലൂടെ ഇനി സംസ്കരിച്ച കോഴിയിറച്ചിയും മൂല്യവർധിത ഉത്പന്നങ്ങളും വിപണിയിലെത്തും. പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. കോഴിയിറച്ചി കഴുകിവൃത്തിയാക്കി പല വിഭവങ്ങൾക്കാവശ്യമായ രീതിയിൽ മുറിച്ച് കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ വഴി വില്പന നടത്തും.

ആദ്യഘട്ടത്തിൽ കറിക്ക് ഉപയോഗിക്കുന്ന കഷണങ്ങളാണ് വില്പനയ്ക്കെത്തിക്കുക. പിന്നീട് സ്‌പെഷ്യലൈസ്ഡ് കട്ടുകളിലേക്ക് മാറും. ഡ്രംസ്റ്റിക്, ചിക്കൻ ലോലിപോപ് തുടങ്ങിയവയ്ക്കുള്ള കഷണങ്ങൾ ഇതിൽ ഉൾപ്പെടും. അതിനുശേഷമാണ് കട്ട്‌ലറ്റ്, നഗറ്റ്‌സ്, സോസേജ് തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലേക്കെത്തിക്കുക.

തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി തുടങ്ങുക. ഇതിനായി കഠിനംകുളത്തുള്ള സംസ്കരണ പ്ലാന്റിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ഇത് വിജയിച്ചാൽ സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ വഴി ദിവസേന 25,000 കിലോ കോഴിയിറച്ചിയാണിപ്പോൾ വിൽക്കുന്നത്.

വിറ്റുവരവ് 208 കോടി

കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവാണുള്ളത്. പദ്ധതി ആരംഭിച്ച 2019 മാർച്ച് മുതൽ ഒക്ടോബർ പകുതിവരെയുള്ള കണക്കാണിത്. പൊതുവിപണിയെ അപേക്ഷിച്ച് വിലക്കുറവും ഗുണനിലവാരവുമാണ് കേരള ചിക്കന്റെ പ്രത്യേകത.

ഉപഭോക്താക്കൾക്ക് ശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ എറണാകുളം ജില്ലയിലാണ് പദ്ധതി തുടങ്ങിയത്. പിന്നീട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

പദ്ധതിയുടെ ഭാഗമായി 345 ബ്രോയ്ലർ ഫാമുകളും 116 കേരള ചിക്കൻ ലുകളും സംസ്ഥാനത്തുണ്ട്. ഫാമുകളിൽനിന്ന് വളർച്ചയെത്തി കോഴികളെ കമ്പനിതന്നെ തിരികെയെടുത്തശേഷം കേരള ചിക്കൻ ഔറ്റ്ലെറ്റുകളിലൂടെ വിൽക്കും. പദ്ധതിയിൽ ഉൾപ്പെട്ട കോഴി വളർ കർഷകർക്ക് രണ്ട് മാസത്തിലൊരിക്കൽ ശരാശരി 50,000 രൂപ വളർത്തുകൂലിയായി ലഭിക്കും. ഔട്ട്ലറ്റ്ലെറ്റുകൾ നടത്തുന്ന ഗുണഭോക്താക്കൾക്കും പദ്ധതി ലാഭകരമാണ്. പ്രതിമാസം ശരാശരി 87,000 രൂപയാണ് ഇവർക്ക് വരുമാനമായി ലഭിക്കുന്നത്. കേരള ചിക്കൻ ഫാമുകൾ ആരംഭിക്കാൻ താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് അതത് കുടുംബജീ ജില്ലാമിഷനുകളുമായി ബന്ധപ്പെടാം. 


Share our post

Kannur

ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി കണ്ണൂർ ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ (ഡിഎഫ്ഇഒസി) സ്ഥാപിച്ചു. കണ്ണൂർ ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407547, ആറളം ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407546.ഇത് കൂടാതെ വനം വകുപ്പ് ആസ്ഥാനത്ത് സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററും ഫോറസ്റ്റ് കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂം തിരുവനന്തപുരം-ടോൾ ഫ്രീ നമ്പർ 1800425473. സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ: 9188407510, 9188407511.


Share our post
Continue Reading

Kannur

സ്ത്രീകളിലെ കാന്‍സര്‍ സ്‌ക്രീനിംഗ്- ജില്ലാതല മെഗാക്യാമ്പ് 27ന്

Published

on

Share our post

കണ്ണൂർ: ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സ്ത്രീകളിലെ കാന്‍സര്‍ സ്‌ക്രീനിംഗ് പരിപാടിയുടെ ജില്ലാതല മെഗാക്യാമ്പ് ഫെബ്രുവരി 27ന് രാവിലെ പത്ത് മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തും. കുടുംബകോടതി ജഡ്ജിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ ആര്‍.എല്‍ ബൈജു ഉദ്ഘാടനം ചെയ്യും.

ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ പി നിധിന്‍ രാജ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. 30 വയസിന് മുകളിലുള്ള കലക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ വനിതാ ജീവനക്കാര്‍ക്കും വനിതാ പോലീസിനും കണ്ണൂര്‍ കോടതി സമുച്ചയത്തിലെ വനിതാ അഡ്വക്കേറ്റ്‌സ്, സ്റ്റാഫ് എന്നിവര്‍ക്കും വേണ്ടിയുള്ള മെഗാ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്കരണവുമാണ് നടത്തുന്നത്.


Share our post
Continue Reading

Kannur

എല്‍.പി സ്‌കൂള്‍ ടീച്ചര്‍- പി.എസ്.സി അഭിമുഖം

Published

on

Share our post

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍-709/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികളുടെ അവസാന ഘട്ട അഭിമുഖം പി.എസ്.സി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ മാര്‍ച്ച് അഞ്ച്, ആറ്, ഏഴ്, 12, 13, 14, 19, 20, 21, 26, 27 (11 ദിവസം) തീയതികളില്‍ നടത്തും. അവസാന ഘട്ടത്തിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പെര്‍ഫോമ എന്നിവ പ്രൊഫൈലില്‍ ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസല്‍ തിരിച്ചറിയല്‍ രേഖ, അസല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പെര്‍ഫോമ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഇന്റര്‍വ്യൂ ദിവസം നിശ്ചിത സമയത്ത് നേരിട്ട് ഹാജരാകണം.


Share our post
Continue Reading

Trending

error: Content is protected !!