Kannur
ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും വ്യാപകം; തൊണ്ടി മുതൽ പരിശോധനയ്ക്ക് ലാബുമില്ല, കിറ്റും

കണ്ണൂർ: സംസ്ഥാനത്തു ലഹരിമരുന്നുകളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമാകുമ്പോഴും ലഹരി കേസുകളിൽ എക്സൈസ് പിടിച്ചെടുക്കുന്ന തൊണ്ടിമുതലുകളുടെ പരിശോധന കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിക്കാത്തത് തുടർ നടപടികളെ പ്രതികൂലമായി ബാധിക്കുന്നു. ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകളും സർക്കാർ അംഗീകൃത കെമിക്കൽ ലാബുകൾ വഴിയും സമയബന്ധിതമായി പരിശോധന പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന കണക്കുകൾ.
ജില്ലയിൽ രാസ പരിശോധന നടത്താൻ ലാബില്ലാത്തതിനാൽ കോഴിക്കോടുള്ള റീജണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിലയച്ചാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് സാമ്പിളുകൾ പരിശോധിക്കാൻ സർക്കാർ അംഗീകൃത ലാബുകൾ ഉള്ളത്. പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സാമ്പിളുകൾ കോഴിക്കോട്ടെ ലാബിലാണ് പരിശോധിക്കുന്നത്.ലഹരി മരുന്നിന്റെ സാന്നിദ്ധ്യം പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ആവശ്യത്തിന് എല്ലാ എക്സൈസ് ഓഫീസുകളിലും ലഭ്യമാക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നും ഏതു ലഹരി മരുന്നാണ് ഉപയോഗിച്ചതെന്നും കണ്ടെത്താൻ ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് 2019ൽ ഉത്തരവിട്ടിരുന്നു. പിന്നീട് ഡിവിഷൻ ബെഞ്ചും ഇതേ നിർദ്ദേശം നൽകിയെങ്കിലും ഉത്തരവ് പാലിക്കപ്പെടുന്നില്ല. നിർദ്ദേശം പാലിച്ചെന്നു വരുത്താനായി കുറച്ചു കിറ്റുകൾ വാങ്ങി വിതരണം ചെയ്യുന്ന രീതിയാണ് കാണുന്നത്.ഡ്രഗ് ഡിറ്റക്ഷൻ കിറ്റ്ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ചാണ് ലഹരി കേസുകളിൽ പിടിക്കപ്പെടുന്നവരുടെ രക്തസാമ്പിൾ, പിടികൂടിയ വസ്തു എന്നിവ തിരിച്ചറിയുന്നത്.
കിറ്റിലൂടെ പരിശോധിച്ചാൽ ലഹരി വസ്തു ഏത്, എത്ര അളവിൽ ഉപയോഗിച്ചു എന്നിവ പ്രിന്റായി ലഭിക്കും. നർകോട്ടിക് കൺട്രോൾ ബ്യൂറോ ആണ് ഡി.ആർ.ഐ, കസ്റ്റംസ്, എക്‌സൈസ്, പൊലീസ് എന്നീ ലഹരി മരുന്ന് പിടികൂടാൻ അധികാരമുള്ള ഏജൻസികൾക്ക് കിറ്റുകൾ നൽകുന്നത്. 6 മാസമാണ് കിറ്റിന്റെ കാലാവധി. ബംഗളൂരുവിലാണ് കിറ്റുകൾ നിർമ്മിക്കുന്നത്.പരിശോധന ഇത്രമാത്രംരണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 9610 സാമ്പിളുകളാണ് സംസ്ഥാനത്താകെ പരിശോധനയ്ക്ക് നൽകിയത്. അതിൽ 5613 സാമ്പിളുകളുടെ ഫലം മാത്രമാണ് വന്നത്.
3697 എണ്ണത്തിന്റെ ഫലം ഇനിയും ലഭിക്കാനുണ്ട്. ജില്ലയിൽ നിന്ന് 269 സാമ്പിളുകളാണ് കോഴിക്കോട് റീജണൽ ലാബിലേക്ക് അയച്ചത്. അതിൽ 60 ശതമാനത്തിന്റെ പരിശോധനാ ഫലം മാത്രമാണ് ഇതുവരെ പുറത്തുവന്നത്.പരിശോധന കൃത്യമായി പൂർത്തിയാക്കാൻ സാധിക്കാതെ വരുന്നുണ്ട്. പരിശോധനാ ഫലം അടിയന്തരമായി ലഭ്യമാക്കുന്നതിന് വേണ്ടി കെമിക്കൽ ലാബുകളുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചു വരുന്നു.എം.ബി രാജേഷ്, എക്സൈസ് വകുപ്പ് മന്ത്രി.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
Kannur
നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.
കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്