Connect with us

Kannur

കോടികളെത്തും, കണ്ണൂർ കുതിക്കും

Published

on

Share our post

കണ്ണൂർ: ജില്ലയുടെ വികസനം വാനോളം ഉയരാൻ ജില്ല പഞ്ചായത്തും ജില്ല വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തുന്ന പ്രവാസി നിക്ഷേപ സംഗമ (എൻ.ആർ.ഐ സമ്മിറ്റ്) ത്തിന്റെ ആദ്യദിനം 1404 കോടിരൂപയുടെ നിക്ഷേപവുമായി സംരംഭകർ. ഇതു സംബന്ധിച്ച വാർത്തസമ്മേളനത്തിലാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇക്കാര്യം അറിയിച്ചത്.

വ്യവസായിക കാർഷിക മേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് ആദ്യദിനം മുന്നോട്ടുവന്നത്. ഫാദിൽ ഗ്രൂപ് ഓഫ് കമ്പനി, കാദിരി ഗ്രൂപ്, വെയ്ക്, രാഗ് ഗ്ലോബൽ ബിസിനസ് ഹബ്, പ്രോപ്സോൾവ്, കണ്ണൂർ ഗ്ലോബൽ പ്ലൈവുഡ് കൺസോർട്യം തുടങ്ങിയ 38 സംരംഭകരാണ് പദ്ധതികളുമായി മുന്നോട്ടുവന്നത്.

കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഹോട്ടലും വാണിജ്യസമുച്ചയങ്ങൾക്കുമായി 300 കോടിയുടെ സംരംഭം കണ്ണൂർ വിമാനത്താവള ഡയറക്ടർ ഹസൻകുഞ്ഞി ആരംഭിക്കുമെന്നും ദിവ്യ പറഞ്ഞു. ജില്ലയിൽ മികച്ച കൺവെൻഷൻ സെന്ററുകൾ സ്ഥാപിക്കാൻ മൂന്നോളം സംരംഭകർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രീമിയം ലവൽ ലേഡീസ് ഹോസ്റ്റൽ, മര വ്യവസായ ക്ലസ്റ്റർ, ഐ.ടി, കാർഷികം, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളിലും നിക്ഷേപം നടത്താൻ വ്യവസായികൾ തൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പുതുതായി 12 പദ്ധതികൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും പി.പി. ദിവ്യ വ്യക്തമാക്കി.

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ.കെ. രത്നകുമാരി, ടി. സരള, യു.പി. ശോഭ, വ്യവസായവകുപ്പ് ജില്ല ജനറൽ മാനേജർ എ.എസ്. ഷിറാസ്, മാനേജർ പി.വി. രവീന്ദ്രകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സംരംഭകരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം 280 പേരാണ് ആദ്യദിനം എൻ.ആർ.ഐ സമ്മിറ്റിൽ പങ്കെടുത്തത്.

പ്രവാസി നിക്ഷേപ സംഗമത്തിന്റെ ഭാഗമായി നിക്ഷേപ സംരംഭങ്ങള്‍ക്ക് ലെയ്സണ്‍ ഓഫിസറെ നല്‍കുമെന്ന തീരുമാനം പ്രതീക്ഷ നല്‍കുന്നതാണ്. സർക്കാറും ജില്ല പഞ്ചായത്തും സംരംഭകരെ കൈവിടാതെ വിജയിക്കുന്നതുവരെ കൂടെ നിൽക്കുമെന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. ഒരു പേടിയും കൂടാതെ സംരംഭകർക്ക് മുന്നോട്ടുവരാം- ഡോ. വി. ശിവദാസൻ എം.പി

ചൊവ്വാഴ്ച ടൂറിസം മേഖലയിൽ കൂടുതൽ നിക്ഷേപങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം ഒരുപാട് പേർ സംരംഭങ്ങൾ തുടങ്ങുന്നതിനായി ഭൂമി കൈമാറാൻ സന്നദ്ധമായി മുന്നോട്ടുവന്നിട്ടുണ്ട്. ജില്ലയിൽ ലാൻഡ് ബാങ്ക് ആരംഭിക്കാൻ ജില്ല പഞ്ചായത്ത് തയാറാണ്. ലാൻഡ് ബാങ്ക് സ്ഥാപിച്ചാൽ ഭൂമാഫിയകളിൽനിന്ന് സാധാരണക്കാരെ രക്ഷിക്കാനും ഉപകരിക്കും- പി.പി. ദിവ്യ (ജില്ല പഞ്ചായത്ത് പ്രസിഡന്റ്)

കണ്ണൂര്‍ വിമാനത്താവളം, നിര്‍മാണം ആരംഭിക്കാന്‍ പോകുന്ന അഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പോര്‍ട്ട്, മട്ടന്നൂര്‍ മണ്ഡലത്തിലെ അന്താരാഷ്ട്ര ആയൂര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്, റിവര്‍ ക്രൂസ് ടൂറിസം പദ്ധതി തുടങ്ങിയവ ജില്ലയിലെ നിക്ഷേപ സാധ്യതകള്‍ വർധിപ്പിക്കും. നേരത്തെയുള്ളതില്‍നിന്ന് വ്യത്യസ്തമായി ഏഴു വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ വ്യവസായ അന്തരീക്ഷം ഏറെ മെച്ചപ്പെട്ടും-കെ.വി. സുമേഷ് എം.എൽ.എ

കാര്‍ഷികം, പ്ലൈവുഡ് വ്യവസായം, വിദ്യാഭ്യാസം, ടൂറിസം, ക്ഷേമം, ആരോഗ്യം തുടങ്ങിയവയിൽ കൂടുതൽ സംരംഭകരെയാണ് കണ്ണൂർ ജില്ല പ്രതീക്ഷിക്കുന്നത്. ഏത് സംരംഭമായാലും അതിന് ആവശ്യമായ എല്ലാ മാർഗനിർദേശങ്ങളും നൽകി വ്യവസായ വകുപ്പ് മുന്നിലുണ്ടാകും-എ.എസ്. ഷിറാസ് (ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍)

ജില്ലയിൽ സംരംഭക സാധ്യത കൂടി -മന്ത്രി പി. രാജീവ്

കണ്ണൂർ: നിക്ഷേപക സാധ്യതകളേറെയുള്ള ഇടമാണ് കണ്ണൂരെന്നും കൂടുതൽ വ്യവസായ നിക്ഷേപ സംരംഭകത്വ സാധ്യതകള്‍ വര്‍ധിച്ചെന്നും വ്യവസായ മന്ത്രി പി. രാജീവ്. പ്രവാസി നിക്ഷേപക സംഗമം എൻ.ആർ.ഐ സമ്മിറ്റ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, അഴീക്കോട് തുറമുഖം, മംഗളൂരു വിമാനത്താവളം എന്നിവയുടെ സാന്നിധ്യം, വികസിച്ച് വരുന്ന ദേശീയപാത ശൃംഖല, സ്ഥല ലഭ്യത എന്നിവ കണ്ണൂരിന്റെ വളർച്ചക്ക് മുതൽക്കൂട്ടാകും.

അമ്പത് കോടി വരെയുള്ള നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലാതെ മൂന്നു മാസം വരെ പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ അനുമതിയുണ്ട്. അമ്പത് കോടിക്ക് മുകളില്‍ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് രേഖകള്‍ എല്ലാം സമര്‍പ്പിച്ചാല്‍ ഏഴു ദിവസത്തിനുള്ളില്‍ ഏകജാലക സംവിധാനം വഴി ലൈസന്‍സ് ലഭ്യമാക്കും. സംസ്ഥാന തലത്തിലും ജില്ലതലത്തിലും പരാതി പരിഹാര സമിതിയും പ്രവര്‍ത്തനസജ്ജമാണ്. പരാതിയിന്മേല്‍ 30 ദിവസത്തിനകം തീരുമാനം കൈകൊള്ളും. 15 ദിവസത്തിനകം സമിതി തീരുമാനം നടപ്പില്‍ വരുത്തും. കണ്ണൂരിൽ സ്വകാര്യ വ്യവസായ പാര്‍ക്ക് ഉദ്ഘാടനത്തിന് സജ്ജമായതായും മന്ത്രി അറിയിച്ചു.

കെ.വി. സുമേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡോ. വി. ശിവദാസന്‍ എം.പി, എം.എല്‍എ.മാരായ കെ.കെ. ശൈലജ, കെ.പി. മോഹനന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, നോര്‍ക്ക ഡയറക്ടര്‍ ഒ.വി. മുസ്തഫ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, എം.വി. ജയരാജൻ, മാർട്ടിൻ ജോർജ്, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ.എസ്. ഷിറാസ് എന്നിവര്‍ സംസാരിച്ചു.

വ്യവസായപ്രമുഖര്‍ക്ക് ആദരം

കണ്ണൂർ: ആഗോള തലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജില്ലയിലെ വ്യവസായികളായ പ്രമുഖരെ പ്രവാസി നിക്ഷേപ സംഗമത്തില്‍ ആദരിച്ചു.കുറഞ്ഞകാലം കൊണ്ട് വിദേശത്തും കണ്ണൂരിലും വ്യവസായ രംഗത്ത് ശ്രദ്ധനേടിയ യുവസംരംഭകന്‍ കാദിരി ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടര്‍ നജീബ് കാദിരി, കെ.വി.ആര്‍ ഗ്രൂപിന്റെ സാരഥി ബാലന്‍ നായര്‍ക്ക് വേണ്ടി മകന്‍ സുബാഷ് നായര്‍, ഗള്‍ഫില്‍ സംരംഭകത്വ മേഖലയില്‍ ശക്തമായ വനിത സാന്നിധ്യവും ഏഴായിരം തൊഴിലാളികളുള്ള വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ്‌സ് ഗ്രൂപ്പിന്റെ എം.ഡിയുമായ ഹസീന നിഷാദ്, മുന്‍നിര വാഹനങ്ങളുടെ വിതരണ ശൃംഖല ഉള്‍പ്പെംടെ നാട്ടില്‍ സംരംഭമുള്ള കുഞ്ഞിരാമന്‍ നായര്‍ പാറയിലിന് വേണ്ടി മകന്‍ സുജിത്ത് റാം പാറയില്‍, ഖത്തറിലും ഇന്ത്യയിലും നിരവധി സംരംഭങ്ങളുള്ള കണ്ണൂര്‍ വിമാനത്താവളം ഡയറക്ടറുമായ ഹസന്‍കുഞ്ഞി, ദുബൈ ഗവ. അംഗീകാരത്തോടെ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന റസല്‍ അഹമ്മദ് എന്നിവര്‍ക്ക് കെ.കെ. ശൈലജ എം.എല്‍.എ ഉപഹാരം നല്‍കി.

യു.എ.ഇ പ്രവാസി കൂട്ടായ്മയായ വെയ്ക്, പരിപാടി കോഓഡിനേറ്റ് ചെയ്ത ബ്രാന്‍ഡ് ബേ മീഡിയ, വ്യവസായ കേന്ദ്രം മാനേജര്‍ പി.വി. രവീന്ദ്രകുമാര്‍, ലോഗോ വരച്ച രാജേഷ് പൂഞ്ഞം എന്നിവര്‍ക്ക് ഡോ. വി. ശിവദാസന്‍ എം.പി ഉപഹാരം നല്‍കി.

ജില്ലയിലെ സംരംഭങ്ങളില്‍ വിജയിച്ച 100 വ്യവസായികളെ പരിചയപ്പെടുത്തുന്ന ‘100 പവര്‍ഫുള്‍ സ്റ്റോറീസി’ന്റെ കവര്‍പേജ് കെ.വി. സുമേഷ് എം.എല്‍.എ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് കൈമാറി പ്രകാശനം നിര്‍വഹിച്ചു.


Share our post

Kannur

വേറിട്ട വഴി; വേറിട്ട നേട്ടം: തലയുയർത്തി കണ്ണൂർ ജില്ല പഞ്ചായത്ത്

Published

on

Share our post

കണ്ണൂർ: ജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനമാണ് ജനാധിപത്യസംവിധാനത്തിൽ ഏതു സ്ഥാപനത്തെയും ജനകീയമാക്കുന്നത്. ഇൗ കാഴ്ചപ്പാടിൽ കഴിഞ്ഞ അഞ്ചുവർഷത്തെ വികസനപ്രവർത്തനങ്ങളിലൂടെ കണ്ണൂർ ജില്ല പഞ്ചായത്ത് വലിയ ജനകീയ പ്രസ്ഥാനമായി വളർന്നിരിക്കുകയാണ്.

വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് വേറിട്ട നേട്ടങ്ങൾ കൊയ്ത് തലയുയർത്തിയാണ് ജില്ല പഞ്ചായത്തിെൻറ നിൽപ്. ജനങ്ങളെ മുന്നിൽകണ്ട് നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ് ജില്ല പഞ്ചായത്തിനെ നേട്ടങ്ങളുടെ നെറുകയിലേക്ക് കൈപിടിച്ചുയർത്തിയത്.1995ലാണ് ജില്ല പഞ്ചായത്ത് നിലവിൽവന്നത്. അതിനുമുമ്പ് ജില്ല കൗൺസിലായിരുന്നു. ജില്ല പഞ്ചായത്തിന് 24 ഡിവിഷനുണ്ട്. ജില്ല പഞ്ചായത്ത് ഭരണം എക്കാലത്തും എൽ.ഡി.എഫിനൊപ്പമായിരുന്നു. പി.കെ. ശ്രീമതി ടീച്ചറായിരുന്നു ആദ്യ പ്രസിഡൻറ്. നിലവിൽ സി.പി.എമ്മിലെ കെ.വി. സുമേഷ് പ്രസിഡൻറും പി.പി. ദിവ്യ വൈസ് പ്രസിഡൻറുമായ ഭരണസമിതിയാണ് ജില്ല പഞ്ചായത്തിനെ നയിക്കുന്നത്.ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് ജില്ലയുടെ വികസനത്തിനും പുരോഗതിക്കും ആവശ്യമായ പദ്ധതിനിർവഹണത്തിനാണ് ജില്ല പഞ്ചായത്ത് പ്രാമുഖ്യം നൽകിയത്. നവകേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹരിത കേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷനുകൾക്ക് ഉൗന്നൽ നൽകിയായിരുന്നു ജില്ല പഞ്ചായത്ത് വാർഷിക പദ്ധതികൾക്ക് രൂപംനൽകിയിരുന്നത്. തരിശുരഹിത കൈപ്പാട്, കാർഷിക സ്വയംപര്യാപ്ത ഗ്രാമങ്ങൾ, സമ്പൂർണ നെൽകൃഷി ജില്ല, തേൻ ജില്ല, അക്വാ ഗ്രീൻ മാർട്ട്, ഫാം റസ്റ്റ് ഹൗസ് സൗന്ദര്യവത്കരണം, വിത്തുപത്തായം, അഴുക്കിൽനിന്ന് അഴകിലേക്ക്, വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തൽ, സർക്കാർ സ്കൂളുകളുടെ ഉൗർജ സ്വയംപര്യാപ്തത, ജില്ല ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്ക്, ജില്ല ഹോമിയോ ആശുപത്രിയിലെ അമ്മയും കുഞ്ഞും സീതാലയം സ്ത്രീസൗഹൃദ കേന്ദ്രം, ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക പദ്ധതി, അമ്മമാർക്കൊരിടം, മുലയൂട്ടൽ കേന്ദ്രം, ഷീ െനെറ്റ് ഹോം, പട്ടികവർഗവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കൽ, കോവിഡ് പ്രതിരോധം, പ്രളയദുരിതാശ്വാസം തുടങ്ങി ജില്ല പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികൾ ജില്ലയുടെ വികസനത്തിന് കുതിപ്പേകി.ബി.പി.എൽ കുടുംബത്തിൽപെട്ട 400 യുവതികൾക്ക് ആധുനിക ഗാർമെൻറ് മെഷിനറിയിൽ പരിശീലനം നൽകി. ചട്ടുകപ്പാറ വനിത വ്യവസായ എസ്റ്റേറ്റിൽ 10 വനിത സംരംഭക യൂനിറ്റുകൾ തുടങ്ങി. ജില്ലയിൽ സമ്പൂർണ ഭവനപദ്ധതിക്കായി െഎ.എ.വൈ, പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതികളിൽ 7017 വീടുകൾക്കായി 20 കോടി രൂപ ചെലവഴിച്ചു.തദ്ദേശ സ്ഥാപനങ്ങളിൽ കേരളത്തിൽ ആദ്യമായി ട്രാൻജെൻഡേഴ്സിനായി പദ്ധതി, പദവി, പഠനവിവരശേഖരണം, ശിൽപശാല, കുടുംബശ്രീ യൂനിറ്റ് രൂപവത്കരണം, ട്രാൻസ്ജെൻഡേഴ്സ് ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു.

സ്കൂളുകളിൽ സ്ത്രീസൗഹൃദ വിശ്രമമുറികൾ നടപ്പാക്കി. 48 വിദ്യാലയങ്ങൾ ഉൾപ്പെടെ 52 ഷീ ഫ്രൻഡ്ലി ഇ-ടോയ്ലറ്റ്, ഘടക സ്ഥാപനങ്ങളിലും സ്കൂളുകളിലും സാനിറ്ററി നാപ്കിൻ ഡിസ്പെൻസർ, ഇൻസിനേറ്റർ, കുറുമാത്തൂരിൽ കുടുംബശ്രീ ട്രെയിനിങ് സെൻറർ തുടങ്ങിയവ സ്ഥാപിച്ചു. ആധുനിക ശ്മശാനങ്ങളുടെ നിർമാണത്തിന് പഞ്ചായത്തുകൾക്ക് 2.16 കോടി നൽകി.ആറളം നവജീവൻ കോളനിയിലുള്ള 24 വീടുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 49 ലക്ഷം നൽകി. യാത്രചെയ്യുന്ന സ്ത്രീകൾക്ക് മുലയൂട്ടുന്നതിന് 30 പൊതു ഇടങ്ങളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ജില്ലയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകൾക്ക് ജില്ല പഞ്ചായത്ത് വികസനകേന്ദ്രത്തിലാണ് താൽക്കാലിക താമസത്തിന് ഷീ നൈറ്റ് ഹോം തുടങ്ങിയത്.

180 കോടി ചെലവഴിച്ചാണ് ജില്ല പഞ്ചായത്ത് റോഡുകളും ഗ്രാമീണ റോഡുകളും നവീകരിച്ചത്. 1100 കിലോമീറ്റർ റോഡുകളാണ് പുതുക്കിയത്. ജില്ലയിലെ മുഴുവൻ റോഡുകെളയും ബന്ധിപ്പിച്ച് റോഡ് കണക്ടിവിറ്റി മാപ് തയാറാക്കി. ജില്ല ആശുപത്രിയുടെ സമഗ്ര വികസനത്തിന് 56 കോടിയുടെ മാസ്റ്റർ പ്ലാനിന് കിഫ്ബിയുടെ അംഗീകാരം കിട്ടി. സൂപ്പർ സ്പെഷാലിറ്റി നിലവാരത്തിലേക്ക് ജില്ല ആശുപത്രിയെ മാറ്റുന്നതിെൻറ ഭാഗമായി വിവിധ വിഭാഗങ്ങൾ തുടങ്ങി.ജില്ലയിലെ വൃക്കരോഗികളെ സഹായിക്കാൻ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന സ്നേഹജ്യോതി കിഡ്നി പേഷ്യൻറ്സ് വെൽഫെയർ സൊസൈറ്റി വലിയ സഹായവും സേവനവുമാണ് നൽകുന്നത്.

കാർഷിക മേഖലയിൽ സമാനതകളില്ലാത്ത വികസനമാണ് അഞ്ചുവർഷത്തിനിടയിൽ ജില്ലയിൽ നടപ്പാക്കിയത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ കോവിഡാനന്തര കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള സംസ്ഥാന സർക്കാറിെൻറ ശ്രമങ്ങൾക്കൊപ്പം ജില്ല പഞ്ചായത്തും കൈകോർത്തു. എട്ടുകോടി രൂപയാണ് ഇതിനായി അനുവദിച്ചത്.ഒന്നാംവിള കൃഷിയിൽ 1000 ഹെക്ടർ വയലുകളിലാണ് പുതുതായി നെൽകൃഷി ചെയ്തത്. അതത് പ്രദേശങ്ങളിൽ അനുയോജ്യമായതും ആവശ്യമുള്ളതുമായ കാർഷികോൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിന് പഞ്ചായത്തുകളുമായി സഹകരിച്ച് തുടങ്ങിയ കാർഷിക സ്വയംപര്യാപ്ത ഗ്രാമം പദ്ധതി ഏറെ ശ്രദ്ധേയമായി. 48 പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കി. പദ്ധതിനടത്തിപ്പിലൂടെ കർഷകർക്ക് 20 കോടി രൂപയുടെ അധിക വരുമാനമുണ്ടായെന്നാണ് കണക്ക്.


Share our post
Continue Reading

Kannur

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്

Published

on

Share our post

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത- ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (പ്ലസ്ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എസ്.എസ്.എല്‍.സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റെഗുലര്‍/പാര്‍ട്ട് ടൈം ആയിരിക്കും ക്ലാസുകള്‍. വിദ്യാര്‍ഥികള്‍ക്ക് ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരമുണ്ടാകും. ഫോണ്‍: 7994449314


Share our post
Continue Reading

Kannur

സ്വകാര്യ ഭൂമിയില്‍ പച്ചത്തുരുത്ത് ഒരുക്കാന്‍ അവസരം

Published

on

Share our post

സ്വകാര്യ ഭൂമിയില്‍ പച്ചത്തുരുത്ത് ഒരുക്കാന്‍ കര്‍മ്മ പദ്ധതിയുമായി ഹരിത കേരളം മിഷന്‍. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള തരിശ് ഭൂമിയിലും ചെങ്കല്ല് വെട്ടിയൊഴിഞ്ഞതുള്‍പ്പെടെയുള്ള ഭൂമിയിലും വിവിധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് പച്ചത്തുരുത്ത് ഒരുക്കാം. പച്ചത്തുരുത്ത് നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമിക്ക് യോജിച്ച വൃക്ഷങ്ങളുടെ തൈകള്‍ ഹരിത കേരളം മിഷന്‍ ലഭ്യമാക്കും. മാര്‍ച്ച് പത്തിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തില്‍ നട്ടുവളര്‍ത്തുന്ന വൃക്ഷങ്ങള്‍ അഞ്ച് വര്‍ഷമെങ്കിലും മുറിച്ചു മാറ്റാന്‍ പാടില്ലെന്ന നിബന്ധന വയ്ക്കും. ഫോണ്‍- 8129218246


Share our post
Continue Reading

Trending

error: Content is protected !!