Connect with us

Social

വിദേശ യാത്രകളിൽ തുണയാകും ട്രാവൽ കാർഡ്

Published

on

Share our post

വിദ്യാഭ്യാസം, തൊഴിൽ, വിനോദം എന്നിവയ്ക്കായി വിദേശത്ത് പോകുന്നവർ അനുദിനം വർധിച്ചുവരുകയാണ്. ഈ യാത്രയ്ക്കായി വേണ്ടിവരുന്ന വിദേശ കറൻസി എങ്ങനെ കരുതുന്നതാണ് മെച്ചമെന്ന് അറിഞ്ഞിരുന്നാൽ അധികച്ചെലവ് ഒഴിവാക്കാം.

കറൻസിയായി എത്ര കരുതാം?

റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ള റിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽ.ആർ.എസ്.) വഴി 2.50 ലക്ഷം അമേരിക്കൻ ഡോളറോ, തത്തുല്യ വിദേശനാണ്യമോ ആണ് ഒരു സാമ്പത്തികവർഷം അനുവദനീയമായത്. എങ്കിലും കറൻസിയായി യാത്രയിൽ കരുതാനാവുക 3,000 ഡോളറോ, തത്തുല്യ വിദേശനാണയമോ മാത്രമാണ്. ഈ തുക നിങ്ങളുടെ ബാങ്കിൽച്ചെന്ന് അപേക്ഷയോടൊപ്പം, പാസ്പോർട്ട്, വിസ, ആധാർ കാർഡ്, പാൻ കാർഡ്, വിമാന ടിക്കറ്റ് എന്നിവയുടെ കോപ്പികൾ നൽകി വാങ്ങാം. ഒരുപക്ഷേ, നിങ്ങൾ ഇടപാട് നടത്തുന്ന ബ്രാഞ്ചിന് വിദേശ നാണയ വിനിമയം സാധ്യമല്ലെങ്കിൽക്കൂടി, ഏറ്റവും അടുത്ത ഫോറിൻ എക്സ്ചേഞ്ച് ശാഖയിൽ നിന്ന് നിങ്ങൾക്ക് കറൻസി ലഭ്യമാക്കും. വാങ്ങുന്ന ദിവസത്തെ ബാങ്കിന്റെ കറൻസി വില്പന നിരക്കിലാണ് ഇത് ലഭിക്കുക.

ഇന്ത്യൻ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വിദേശ കറൻസി ലഭ്യമാക്കാനാവുമോ?

തീർച്ചയായും ഇത് സാധിക്കുമെങ്കിലും പുറപ്പെടും മുൻപ് കൈവശമുള്ള ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ആഗോളതലത്തിൽ ഉപയോഗിക്കാനുള്ള സൗകര്യം ഈ കാർഡുകളിൽ ലഭ്യമാക്കണം (എനേബിൾ ചെയ്യണം). ബാങ്കിൽ നേരിട്ട് ചെന്നോ, ഇന്റർനെറ്റ് ബാങ്കിങ്/ മൊബൈൽ ബാങ്കിങ് സൗകര്യം ഉപയോഗിച്ച് സ്വന്തമായോ ഇത് ചെയ്യാനാവും. പിൻ നമ്പർ നിങ്ങൾ ഇന്ത്യയിൽ ഉപയോഗിക്കുന്നതുതന്നെ വിദേശത്തും ഉപയോഗിക്കാമെങ്കിലും ഒ.ടി.പി. ലഭ്യമാക്കേണ്ട ഫോൺ നിങ്ങളോടൊപ്പമുണ്ടെന്നതും, ആ ഫോണിന് ഇന്റർനാഷണൽ റോമിങ് സൗകര്യം ഉണ്ടെന്നതും ഉറപ്പുവരുത്തണം. വളരെ എളുപ്പമാണ് ഈ സൗകര്യമെന്നു തോന്നാമെങ്കിലും ഇതിനു നൽകേണ്ടിവരുന്ന ചാർജുകൾ അല്പം കൂടുതലെന്നതു മറക്കരുത്. പല ബാങ്കുകളും ഫോറിൻ എക്സ്ചേഞ്ച് മാർക്ക് അപ്പ് ഫീസായി 3.50 ശതമാനമോ, അതിലധിമോ ഓരോ ഇടപാടിനും വസൂലാക്കും. അതിനൊപ്പം ജി.എസ്.ടി.യും കൂടിയാകുമ്പോൾ തുക പിന്നെയും ഉയരും. എ.ടി.എം. വഴി കറൻസിയായി പിൻവലിക്കുകയാണെങ്കിൽ ഫീസ് വീണ്ടും ഉയരും. ഇതിനെല്ലാം പുറമേയാണ് കറൻസി വിനിമയ നിരക്കിൽ അപ്പപ്പോൾ ഉണ്ടാകുന്ന വ്യതിയാനങ്ങൾ. ഓരോ നിമിഷവും വിദേശനാണ്യ വിനിമയനിരക്ക് വ്യത്യാസപ്പെട്ടുകൊണ്ടാണിരിക്കുന്നത്. നിങ്ങൾ എപ്പോഴാണോ വിദേശനാണ്യം ഈ കാർഡ് ഉപയോഗിച്ച് എടുക്കുന്നത് അപ്പോഴത്തെ നിരക്കിനൊപ്പം എക്സ്ചേഞ്ച് കമ്മിഷൻ കൂടി ഓരോ ഇടപാടിലും അധികമായി നൽകേണ്ടിവരും.

ബാങ്കുകളിൽനിന്നുള്ള ട്രാവൽ കാർഡ്

നിങ്ങൾ വാങ്ങുന്ന ദിവസത്തെ കറൻസി വിനിമയനിരക്കാവും ഇവിടെ ഈടാക്കപ്പെടുക. പിന്നീടുണ്ടാകുന്ന നിരക്ക് വ്യതിയാനങ്ങൾ ബാധിക്കുകയില്ല. ഒരു പ്രീ-പെയ്ഡ് കാർഡ് ആണിത് എന്നർഥം. ഈ കാർഡ് റീ-ചാർജ് ചെയ്യാനും, മുഴുവൻ പണവും ചെലവാക്കാത്തപക്ഷം ഇന്ത്യയിൽ തിരികെ എത്തുമ്പോൾ ഇന്ത്യയിലെ അക്കൗണ്ടിലേക്ക് രൂപയാക്കി മാറ്റുകയും ചെയ്യാം.

ബാങ്കിൽ ആക്ടീവ് അക്കൗണ്ട് സ്റ്റാറ്റസ് ഉള്ള റസിഡന്റ് ഇന്ത്യൻ ആയ 12 വയസ്സിനു മുകളിലുള്ള ഒരാൾക്ക് ട്രാവൽ കാർഡുകൾ എളുപ്പത്തിൽ എടുക്കാം. 18 വയസ്സിനു താഴെയാണ് പ്രായമെങ്കിൽ രക്ഷാകർത്താവ് അപേക്ഷാഫോറത്തിൽ ഒപ്പിടണം എന്നു മാത്രം. എൻ.ആർ.ഐ. ആണെങ്കിൽ ഇത് ലഭിക്കില്ല. പാസ്പോർട്ട്, വിസ, വിമാന ടിക്കറ്റ്, പാൻ കാർഡ് എന്നിവയുടെ കോപ്പികളും ഫോട്ടോയും കൂടി നൽകണം. വളരെ കുറഞ്ഞ ഫീസ് മാത്രമാണ് ഇതിന് വരുക. ഓരോ ബാങ്കിലും കാർഡ് നൽകുമ്പോൾ ഈടാക്കപ്പെടുന്ന നിരക്ക്, വീണ്ടും ഫോറിൻ കറൻസി ടോപ് അപ്പിന് വേണ്ടിവരുന്ന ചാർജ്, എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കപ്പെടുമ്പോഴുള്ള ചാർജ് എന്നിവ വ്യത്യസ്തമാണ്. അതിനാൽ, നിരക്കുകൾ എത്രയെന്ന് ബാങ്കിന്റെ വെബ്സൈറ്റിൽ നിന്നോ, ശാഖയിൽനിന്നോ മനസ്സിലാക്കുക.

ഒരേ കാർഡിൽത്തന്നെ വിവിധ കറൻസികൾ ലഭ്യമാക്കുന്ന മൾട്ടി കറൻസി ഫോറെക്സ് കാർഡുകൾ ഒന്നിലധികം രാജ്യങ്ങൾ സന്ദർശിക്കുന്നവർക്ക് ഉപയോഗപ്രദമാകും. യാത്രയ്ക്ക് മുൻപ് വെബ്സൈറ്റിൽ കൂടി ഈ കാർഡ് ആക്ടീവ് ആക്കാൻ മറക്കരുത്.


Share our post

Kerala

ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ച; ഒൻപതിരട്ടി സന്തോഷം

Published

on

Share our post

കൊട്ടിയൂർ ∙ ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ചയുടെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂർ സന്തോഷും ഭാര്യ രമ്യയും. ഇനി ഇത്തരമൊരു സ്കൂളിൽ പോക്ക് ഉണ്ടാവില്ല. കാരണം മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്കൂൾ ജീവിതത്തിൽ നിന്ന് മാറി ഉന്നത പഠനത്തിനായി പോകും. ഇളയ മകൾക്ക് പ്രായം വെറും മൂന്നര മാസം മാത്രമാണ്. മൂത്ത മകൾ ആൽഫിയ ലിസ്ബത്ത് കൊട്ടിയൂർ ഐ‍ജെഎം ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്കൂളിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു.

അതിന് താഴെയുള്ള അസിൻ തെരേസ് ആറിലും. ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടാം ക്ലാസിലും കാതറിൻ ജോക്കിമ യുകെജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ യുപി സ്കൂളിലാണ് ഇവർ നാലും പേരും പഠിക്കുന്നത്.ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും അടുത്തുള്ള അങ്കണവാടിയിലും പോകും. കഴിഞ്ഞ രണ്ട് മാസമായി താലോലിക്കാനും കൂട്ടിരിക്കാനും ഉണ്ടായിരുന്ന ചേച്ചിമാരും ചേട്ടൻമാരും സ്കൂളിലേക്ക് പോകാൻ ഒരുങ്ങുന്നത് മുതൽ റ്റാറ്റാ പറഞ്ഞ് വീടിന്റെ പടി കടന്ന് റോഡിലൂടെ സ്കൂളിലേക്ക് പോകുന്നത് കൗതുകത്തോടെ നോക്കിയിരിക്കും മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ മകൾ അന്ന റോസ്‌ലിയ. 

തന്റെ ചെറുപ്പത്തിൽ സ്കൂൾ പഠനകാലത്തെ ഓർമകളും കുട്ടികളുടെ സന്തോഷവും കൗതുകത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്നുണ്ടെന്ന് പിതാവ് സന്തോഷും മാതാവ് രമ്യയും പറയുന്നു. മക്കൾ എല്ലാവരേയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറയുന്നു. ഇളയ മോൾ സ്കൂളിൽ പോകാൻ പ്രായമാകുമ്പോഴേക്കും മൂത്തവർ സ്കൂൾ പഠനം കഴിഞ്ഞു പോകും എന്നതിനാൽ ഈ വർഷത്തെ അധ്യയന വർഷം തങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണെന്ന് സന്തോഷും രമ്യയും പറയുന്നു. മലയോരത്തെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് പിതാവ് പി.ജെ.സന്തോഷ്.

കടപ്പാട്

ജോയ് ജോസഫ്


Share our post
Continue Reading

Kerala

സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയാൽ മാത്രം പോര ; നിര്‍ദേശങ്ങള്‍ പാലിക്കണം

Published

on

Share our post

കണ്ണൂര്‍: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന തുടങ്ങി. സ്‌കൂള്‍വാഹനങ്ങളുടെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള പരിശോധനയാണ് നടക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 31 സ്‌കൂള്‍വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മറ്റ് വാഹനങ്ങളുടെ പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും.

സ്‌കൂള്‍ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്‌കൂള്‍ബസുകളുടെ സുരക്ഷാപരിശോധന കര്‍ശനമാക്കിയത്. ‘സേഫ് സ്‌കൂള്‍ ബസ്’ എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജിപിഎസ് എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ജില്ലയിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്‌കൂള്‍ വാഹനങ്ങള്‍ എങ്ങനെയായിരിക്കണം

സ്‌കൂള്‍ വാഹനങ്ങള്‍ നിറം സ്വര്‍ണ മഞ്ഞനിറമായിരിക്കണം. ജനാലയ്ക്ക് താഴെ 15 സെന്റീമീറ്റര്‍ വീതിയുള്ള ബ്രൗണ്‍ ബോര്‍ഡ് നിര്‍ബന്ധമാണ്. വേഗപ്പൂട്ട്, സിസിടിവി, സുരക്ഷാവാതിലുകള്‍, വാതിലിന്റെ ഇരുവശവും പിടിച്ചുകയറാനുള്ള കൈവരി എന്നിവയൊരുക്കണം. ബസിന്റെ പിറകുവശത്ത് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫോണ്‍ നമ്പര്‍ എഴുതണം. പോലീസ് (100), അഗ്‌നിരക്ഷാസേന (101), ആംബുലന്‍സ് ((108), ചൈല്‍ഡ് ഹെല്‍പ് ലൈന്‍ (1098) എന്നിവയാണ് അടിയന്തര ഫോണ്‍നമ്പറുകള്‍.

സ്‌കൂളിന്റെ പേരും മേല്‍വിലാസവും വാഹനങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസറുടെ ഫോണ്‍ നമ്പറും ഇരുവശങ്ങളിലും രേഖപ്പെടുത്തണം. ഗുണനിലവാരമുള്ള ഇരിപ്പിടങ്ങളും സ്‌കുള്‍ ബാഗ്, കുട എന്നിവ സൂക്ഷിക്കാനുള്ള റാക്കും ബസിലുണ്ടാകണം. സ്‌കൂള്‍ ബസ് ഡ്രൈവറായി പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയം നിര്‍ബന്ധമാണ്. പരിശീലനം നേടിയ ആയയോ ഡോര്‍ അറ്റന്‍ഡറോ ബസില്‍ ഉണ്ടാകണം.

പരിശോധന കര്‍ശനമാക്കും -ആര്‍ടിഒ

സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. വാഹനപരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഫിറ്റനസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കാന്‍ അനുവദിക്കില്ല.

ബസുകളുടെ ഫിറ്റ്‌നസ്, കാലപ്പഴക്കം, ബ്രേക്ക്, ചക്രം, ഹെഡ് ലൈറ്റ്, വൈപ്പര്‍, സീറ്റ് ബെല്‍ട്ട് തുടങ്ങിയ മെക്കാനിക്കല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ജൂലായ് 31 വരെ സമയം നീട്ടിനല്‍കുമെന്നും ആര്‍ടിഒ അറിയിച്ചു.


Share our post
Continue Reading

Social

124 വർഷം വാടകക്കെട്ടിടത്തിൽ ; സ്കൂളിന് സ്വന്തമായി ഭൂമി വാങ്ങിനൽകി പൂർവവിദ്യാർഥി

Published

on

Share our post

പുന്നയൂര്‍ (തൃശ്ശൂര്‍): വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങിനല്‍കി പൂര്‍വവിദ്യാര്‍ഥി. വ്യവസായിയായ എം.വി. കുഞ്ഞിമുഹമ്മദ് ഹാജിയാണ് താന്‍ പഠിച്ച വടക്കേപുന്നയൂര്‍ ജിഎംഎല്‍പി സ്‌കൂളിനു ഭൂമി വാങ്ങിനല്‍കിയത്. 51.9 ലക്ഷം രൂപ ചെലവില്‍ 30.25 സെന്റ് ഭൂമിയാണ് സ്‌കൂളിന് കൈമാറിയത്.

124 വര്‍ഷം പഴക്കമുള്ള വിദ്യാലയം വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അടിസ്ഥാനവികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു സ്‌കൂള്‍. പഞ്ചായത്ത് ഭരണസമിതിയുടെയും വാര്‍ഡ് അംഗം സെലീന നാസറിന്റെയും ഇടപെടലിനെത്തുടര്‍ന്നാണ് ഭൂമി വാങ്ങാന്‍ സാധിച്ചത്.

ഭൂമിയുടെ രേഖകള്‍ മന്ത്രി ആര്‍. ബിന്ദു ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം റഹീം വീട്ടിപ്പറമ്പില്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിസ്ന ലത്തീഫ്, എന്‍.പി. ഷീജ, റാഷിദ ഷിഹാബുദ്ദീന്‍, സുഹറ, പി.സി. വിലാസിനി എന്നിവര്‍ പ്രസംഗിച്ചു.


Share our post
Continue Reading

Trending

error: Content is protected !!