Kerala
ക്യാരിബാഗിന് 20 രൂപ ഈടാക്കിയ മൾട്ടിനാഷണൽ കമ്പനിക്ക് കോടതി 3000 രൂപ പിഴയിട്ടു

കമ്പനിയുടെ ലോഗോ പ്രിന്റ് ചെയ്ത പേപ്പർ ബാഗിന് യുവതിയിൽ നിന്ന് പണം ഈടാക്കിയതിന് സ്വീഡിഷ് ഫർണിച്ചർ റീട്ടെയ്‌ലർ സ്ഥാപനമായ ഐകിയക്ക് ബെംഗളൂരു കോടതി പിഴ ചുമത്തി. യുവതിക്ക് 3,000 രൂപ നൽകണമെന്നാണ് കോടതി ഉത്തരവ് .
2022 ഒക്‌ടോബർ 6 -ന് ഐകിയയുടെ നാഗസാന്ദ്ര ബ്രാഞ്ചിൽ നിന്ന് സംഗീത ബൊഹ്‌റ എന്ന യുവതി കുറച്ച് സാധനങ്ങൾ വാങ്ങി. എന്നാൽ സാധനങ്ങൾ കൊണ്ടുപോകാൻ പേപ്പർ ബാഗ് നൽകിയതിന് ഇവരിൽ നിന്ന് 20 രൂപ കമ്പനി ഈടാക്കി. ഇതിനെ തുടർന്ന് ഉപഭോക്തൃ കോടതിയിൽ യുവതി കേസ് ഫയൽ ചെയ്യുകയായിരുന്നു.
കൂടാതെ കമ്പനിയുടെ ലോഗോ അച്ചടിച്ച ബാഗിന് തന്നിൽ നിന്ന് പണം ഈടാക്കിയ കമ്പനി നടപടിയെ സംഗീത ചോദ്യം ചെയ്തു. പേപ്പർ ബാഗുകൾക്ക് പണം ഈടാക്കുന്നത് കമ്പനിയുടെ സേവനത്തിന്റെ പോരായ്മയും അന്യായമായ വ്യാപാര രീതിയാണെന്നും ഇവർ ആരോപിച്ചു.
സാധങ്ങൾ വാങ്ങുന്നതിന് മുമ്പ് ഈ ചാർജിനെക്കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി. തുടർന്ന് യുവതിക്ക് അനുകൂലമായി ഉപഭോക്തൃ കമ്മീഷൻ വിധി പുറപ്പെടുവിക്കുകയായിരുന്നു.കോവിഡ് ദൈവത്തിന്റെ പ്രവര്‍ത്തി’; യോഗാ മുടങ്ങിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട ഹർജി തള്ളികൊണ്ട് ഉപഭോക്തൃ കോടതി
ഈ വിഷയം അന്യായമായ വ്യാപാരത്തിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു . വൻകിട മാളുകളുടെയും ഷോറൂമുകളുടെയും ഇത്തരം സേവനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച കോടതി പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. ശാന്തിനഗർ, അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് കേസ് പരിഗണിച്ചത്. എന്നാൽ തങ്ങളുടെ ബ്രാൻഡുള്ള ബാഗുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കുന്നത് അന്യായമല്ലെന്നാണ് ഐകിയയുടെ വാദം.
പേപ്പർ ബാഗ് ഉൾപ്പെടെയുള്ള എല്ലാ ഉൽപ്പന്നങ്ങളുമായും വിശദമായ വിവരങ്ങൾ അതത് സ്റ്റോറുകളിൽ കൃത്യമായി പ്രദർശിപ്പിച്ചിട്ടുണ്ട് എന്നും ബില്ലിംഗ് സമയത്ത് മാത്രമായി ഈടാക്കുന്നതല്ലെന്നും ആണ് കമ്പനിയുടെ പ്രതികരണം. എന്നാൽ ഐകിയയുടെ വാദം ഉപഭോക്തൃ കമ്മീഷൻ തള്ളി. ” ചരക്കുകൾ ഡെലിവറി ചെയ്യാൻ എത്തിക്കുന്നതിന് വേണ്ടി വരുന്ന എല്ലാത്തരം ചെലവുകളും വിൽപനക്കാരൻ വഹിക്കേണ്ടിവരുമെന്ന് സംസ്ഥാന കമ്മീഷൻ അഭിപ്രായപ്പെട്ടു.
അതിനാൽ കമ്പനി ഉന്നയിക്കുന്ന വാദം സ്വീകാര്യമല്ലെന്നും,” ഉപഭോക്തൃ കമ്മീഷൻ ചൂണ്ടിക്കാട്ടി.പ്രസിഡന്റ് ബിഎൻ അരയനപ്പ, അംഗങ്ങളായ ജ്യോതി എൻ, ശരാവതി എസ്എം എന്നിവരുടെ നേതൃത്വത്തിലുള്ള ഉപഭോക്തൃ കമ്മീഷൻ ആണ് ഉത്തരവിട്ടത്.അതേസമയം 30 ദിവസത്തിനകം ഈ ഉത്തരവ് പാലിക്കാനും ഉപഭോക്താവിന് പലിശ സഹിതം 20 രൂപയും നഷ്ടപരിഹാരമായി 1000 രൂപയും വ്യവഹാര ചെലവുകൾക്കായി 2000 രൂപയും നൽകണമെന്ന് സ്വീഡിഷ് കമ്പനിയോട് ബെംഗളൂരു കോടതി ആവശ്യപ്പെട്ടു.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്