Kerala
തമ്മിലറിയാതെയും മനംതുറക്കാം: ഒറ്റയ്ക്കല്ല കൂടെയുണ്ട് ‘സയലൻസ്ഡ് ഇമോഷൻ’

കോഴിക്കോട്: മനസ്സിന്റെ ഭാരം മുഴുവന്‍ ഇറക്കിവെക്കാം, മുന്‍വിധികളില്ലാതെ പരസ്പരം കാതോര്‍ക്കാം. തൂവാലകെട്ടി മറച്ച കണ്ണുകള്‍ക്കപ്പുറം അപരന്റെ കാതുകള്‍ നമ്മെ കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ മനസ്സ് തൂവലുപോലെയാകും… അത്തരത്തില്‍ തമ്മിലറിയാതെ, മനംതുറക്കാനുള്ള ഇടമൊരുക്കുകയാണ് ‘സയലന്‍സ്ഡ് ഇമോഷന്‍’. മനസ്സിന്റെ സ്വാസ്ഥ്യമാണ് പ്രധാനമെന്ന് ഓര്‍മിപ്പിച്ച് ഒത്തുചേരുകയാണിവര്‍.
പങ്കുവെക്കുന്നതിലൂടെ സുഖപ്പെടുത്തുകയെന്ന (ഹീലിങ് ബൈ ഷെയറിങ്) സന്ദേശംപകര്‍ന്ന് ‘സയലന്‍സ്ഡ് ഇമോഷന്‍’ നാലുമാസംമുമ്പാണ് തുടങ്ങിയത്. തുറന്നുസംസാരിക്കാന്‍ ആരുമില്ലാത്തതിനാല്‍ മാത്രം മനസ്സ് കൈപ്പിടിയിലൊതുങ്ങാത്തവരുടെ പ്രയാസം തിരിച്ചറിഞ്ഞ കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയായ സൈക്കോളജിസ്റ്റ് സി.ഇ.വി. മുഹമ്മദ് സഹലാണ് കൂട്ടായ്മ തുടങ്ങിയത്. ഇന്‍സ്റ്റഗ്രാം പേജ് വഴിയായിരുന്നു തുടക്കം. ചുരുങ്ങിയ കാലത്തിനകം 640-ല്‍പ്പരംപേര്‍ രജിസ്റ്റര്‍ചെയ്തു. കോഴിക്കോട്, കൊച്ചി, വിശാഖപട്ടണം, ബെംഗളൂരു എന്നിവിടങ്ങളില്‍ ഒന്നിച്ചിരുന്ന് പലരും മനസ്സുതുറന്നു. ഇതില്‍ കോഴിക്കോട്ടും ബെംഗളൂരുവിലും എല്ലാ വാരാന്ത്യങ്ങളിലും ഒത്തുചേരലുണ്ട്. ഇനി തിരുവനന്തപുരത്തും നടത്തും.
പങ്കുവെക്കാം, മനസ്സ്
തൊട്ടടുത്തിരുന്ന് ജോലിചെയ്യുമ്പോഴും പഠിക്കുമ്പോഴും മറ്റും പലരും ഒപ്പമുള്ളയാളുടെ മനസ്സറിയണമെന്നില്ല. അതുമല്ലെങ്കില്‍ തിരക്കുകള്‍ക്കിടയില്‍ അപരനെ കേള്‍ക്കാനുള്ള സമയമോ, സാവകാശമോ ഇല്ലാതെപോകുന്നു. ഉള്ളംനിറഞ്ഞ് വിങ്ങുന്ന സങ്കടമോ, ആധിയോ, സന്തോഷമോ പങ്കിടാന്‍ ഒരാളെ കിട്ടുകയാണ് ഈ കൂട്ടായ്മയിലൂടെ. പക്ഷേ, നമ്മള്‍ ആരെന്നോ, നമ്മളെ കേള്‍ക്കുന്നതാരെന്നോ വിശദീകരിക്കേണ്ടതില്ല. ‘സയലന്‍സ്ഡ് ഇമോഷ’ന്റെ തുണികൊണ്ട് പരസ്പരം കണ്ണുകെട്ടിമറച്ചാണ് സംസാരിക്കുക. ‘ബ്ലൈന്‍ഡ് ഫോള്‍ഡഡ് തെറാപ്പി’യിലൂടെ അങ്ങനെ പലരും മനസ്സിനെ പറത്തിവിടുന്നു.
പരസ്പരം സംസാരിക്കുന്നത് സുഖകരമാകുന്നില്ലെങ്കില്‍ വൊളന്റിയര്‍മാര്‍ സഹായിക്കും. കേരളത്തിനകത്തും പുറത്തുമായി എണ്‍പതോളം വൊളന്റിയര്‍മാരുണ്ട്.
”20 പേരൊക്കെയാണ് ഉള്ളതെങ്കില്‍ ബീച്ചിലിരുന്നായിരിക്കും മനസ്സുതുറക്കല്‍. കൂടുതല്‍ പേരുണ്ടെങ്കില്‍ മാനാഞ്ചിറയിലായിരിക്കും. കോളേജ് കുട്ടികളും ഐ.ടി.മേഖലയിലുള്ളവരുമൊക്കെയാണ് വരുന്നത്. സ്ഥിരമായി വന്ന് വൊളന്റിയര്‍മാരായവരും കൂട്ടത്തിലുണ്ട്.” -ആകാശത്തിനു കീഴെ, പ്രകൃതിയോട് ചേര്‍ന്നിരുന്ന് സംസാരിക്കുമ്പോള്‍ കിട്ടുന്ന ആശ്വാസത്തെക്കുറിച്ച് മുഹമ്മദ് സഹല്‍ പറയുന്നു.
”എവിടെ നിന്നുമുള്ള തിരസ്‌കാരം ഉള്‍ക്കൊള്ളാന്‍ പറ്റാത്തരീതിയില്‍ ഇന്ന് മനസ്സ് മാറുന്നുണ്ട്. വിഷാദരോഗങ്ങള്‍ക്കും അമിതവ്യാകുലതകള്‍ക്കും അടിമപ്പെടുന്ന പലരും ആത്മഹത്യയിലേക്കെത്തുന്നു. മനസ്സ് പങ്കുവെക്കാന്‍ ഒരാളെ കിട്ടിയാല്‍ പലപ്പോഴും നമ്മുടെ കാഴ്ചപ്പാടുകള്‍ മാറും. ജീവിതത്തെ സ്‌നേഹത്തോടെ നോക്കിക്കാണും. അതു മതിയാകും, മുന്നോട്ടുള്ള ജീവിതത്തില്‍ വെളിച്ചംനിറയ്ക്കാന്‍. അതിലേക്കുള്ള ഒരിടം മാത്രമാണ് ഞങ്ങളൊരുക്കുന്നത്” -സഹല്‍ പറഞ്ഞു.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്