Connect with us

Kerala

അതിദരിദ്രരെ വരുമാനം ഉറപ്പാക്കി കരയേറ്റാൻ ‘ഉജ്ജീവനം’

Published

on

Share our post

തിരുവനന്തപുരം: ഒരു വരുമാനവുമില്ലാതെ അതിദാരിദ്ര്യത്തിൽ കഴിയുന്നവരെ തൊഴിൽപരിശീലനം നൽകി കരയേറ്റാൻ സർക്കാർ. വരുമാനം അതിക്ലേശകരമായിട്ടുള്ള 6429 കുടുംബങ്ങൾ സംസ്ഥാനത്തുണ്ടെന്ന് കണക്കുകൾ. അതിദരിദ്രർക്ക് ഉപജീവനം ഉറപ്പാക്കാൻ ആദ്യഘട്ടമായി ‘ഉജ്ജീവനം’ പദ്ധതി നടപ്പാക്കും.

തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലാണ് അതിദാരിദ്ര്യ നിർമാർജന യജ്ഞം. സംസ്ഥാനത്ത് 64,006 അതിദരിദ്ര കുടുംബങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നീ സൗകര്യങ്ങൾ പൂർണമായും ഇല്ലാത്തവരെന്ന് നാലുവിഭാഗങ്ങളായി തിരിച്ചാണ് ദാരിദ്ര്യ നിർമാർജന യജ്ഞം.

ഇതിൽ പകുതിപ്പേരെ ദാരിദ്ര്യത്തിൽനിന്ന് മുക്തരാക്കാനുള്ള പരിപാടി കേരളപ്പിറവിദിനത്തിൽ തുടങ്ങും. ഭക്ഷണത്തിനും ചികിത്സയ്ക്കും മാർഗമില്ലാത്തവരാണ് ഇക്കൂട്ടത്തിലുള്ളവർ. സർക്കാർ തുടർച്ചയായ സഹായം നൽകി ഇവരെ ദാരിദ്ര്യമുക്തരാക്കും.

ഇതിനുപുറമേയാണ്, വരുമാനമില്ലാത്തവർക്ക് ഉപജീവനമൊരുക്കാൻ ‘ഉജ്ജീവനം’ എന്ന പ്രത്യേക പദ്ധതി. ഇതിന്റെ പ്രചാരണവും നിർവഹണച്ചുമതലയും കുടുംബശ്രീ ഏറ്റെടുക്കും. ഉപജീവനപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കുന്നവർക്ക് അതു ലഭ്യമാക്കി സമൂഹത്തിന്റെ മുഖ്യധാരയിൽ ഉയർത്തുകയാണ് ലക്ഷ്യമെന്ന് തദ്ദേശവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

ഉപജീവനം ആവശ്യമായ 6429 കുടുംബങ്ങളുണ്ട്. ഇവർക്ക് 100 ദിവസത്തെ തൊഴിൽപരിശീലനം നൽകും. അനുയോജ്യമായ തൊഴിൽ ലഭ്യമാക്കി ഇവർക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള വഴിയൊരുക്കും. ബുധനാഴ്ച തിരുവനന്തപുരം വിമെൻസ് കോളേജിൽ ‘ഉജ്ജീവന’ത്തിന് തുടക്കമാവും.

അതിദരിദ്രർ ഇങ്ങനെ:

മലപ്പുറം: 1052

കോഴിക്കോട്: 728

പാലക്കാട്: 705

തൃശ്ശൂർ: 536

എറണാകുളം: 512

തിരുവനന്തപുരം: 439

കൊല്ലം: 439

വയനാട്: 441

കാസർകോട്; 389

കണ്ണൂർ: 379

 

ആലപ്പുഴ: 366

 

ഇടുക്കി: 209

 

പത്തനംതിട്ട 122

 

കോട്ടയം: 112


Share our post

Kerala

ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

Published

on

Share our post

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.

‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.

2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.


Share our post
Continue Reading

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!