Kannur
യാത്ര തീരാ ദുരിതം; കണ്ണൂരിലെ ജോലി ഉപേക്ഷിച്ച് കാസർകോട് ജില്ലക്കാർ

കണ്ണൂർ : കോഴിക്കോട് ഭാഗത്തേക്കു മാത്രമല്ല, കാസർകോട് ഭാഗത്തേക്കും തിരിച്ചും കടുത്ത യാത്രാ ദുരിതമാണ് വടക്കേ മലബാറുകാർ നേരിടുന്നത്. ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചും ട്രെയിൻ സമയം യാത്രക്കാരുടെ സൗകര്യം നോക്കാതെ മാറ്റിയും വന്ദേഭാരതിനു വേണ്ടി ട്രെയിനുകൾ തോന്നുംപടി വഴിയിൽ പിടിച്ചിട്ടും റെയിൽവേ പരിഷ്കാരങ്ങൾ തുടരുമ്പോൾ പെരുവഴിയിലാകുന്നത് യാത്രക്കാരാണ്.
വരുമാന വർധന മാത്രം ലക്ഷ്യമിട്ടുള്ള ഈ അഭ്യാസത്തിനിടെ വരുമാന മാർഗമായ തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നവരും ഒട്ടേറെയുണ്ട് വടക്കേ മലബാറിൽ. കാസർകോട് ഭാഗത്തു നിന്നു പതിവായി കണ്ണൂർ ടൗണിലും പരിസരത്തും ജോലിക്കായി എത്തിയിരുന്നവരാണു വഴിമുട്ടി തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നത്. രാവിലെ കണ്ണൂർ ഭാഗത്തേക്കു ജോലിക്കായി വരുന്നവർ ആശ്രയിക്കുന്നത് 4 ട്രെയിനുകളെയാണ്.
രാവിലെ 6.04നു കാസർകോട് എത്തുന്ന മംഗളൂരു–കോഴിക്കോട് എക്സ്പ്രസ് സ്പെഷൽ, 6.35ന് കാസർകോട് എത്തുന്ന നേത്രാവതി, 7.40നുള്ള ചെന്നൈ എഗ്‌മോർ, 8.05നുള്ള ഏറനാട്. ഇതിൽ നേത്രാവതിയിലും ചെന്നൈ എഗ്മോറിലും രണ്ടുവീതം ജനറൽ കോച്ചുകളേയുള്ളൂ. അതുകൊണ്ടുതന്നെ ശ്വാസംമുട്ടി വേണം രാവിലെ യാത്ര ചെയ്യാൻ.
വൈകിട്ടത്തെ സ്ഥിതി അതിലേറെ കഷ്ടമാണ്. അഞ്ചരയ്ക്ക് കണ്ണൂരിൽ നിന്നു പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ ചെറുവത്തൂർ വരെയുള്ള യാത്രക്കാർക്ക് നേരിയ ആശ്വാസമാണെങ്കിലും അതിനപ്പുറത്തേക്കുള്ള യാത്ര അതികഠിനമാണ്. 6.29നുള്ള പരശുറാം എക്സ്പ്രസാണ് ഏക ആശ്രയം. അതിലാണെങ്കിൽ കാലുകുത്താൻ ഇടമുണ്ടാകാറില്ല.
6.40ലെ നേത്രാവതിയുടെ സ്ഥിതിയും ഇതുതന്നെ. ഇതു രണ്ടും പോയാൽ പിന്നെ കാസർകോട് ഭാഗത്തേക്ക് പോകാൻ പാതിരാ വരെ കാക്കണം. അത്രയും വൈകി വീട്ടിലെത്തിയിട്ട് എന്തുകാര്യം? അതിരാവിലെ വീണ്ടും പുറപ്പെടേണ്ടതല്ലേ !– പതിവു യാത്രക്കാർ ചോദിക്കുന്നു.യാത്രക്കാരുടെ എണ്ണം കൂടുമ്പോഴും കൂടുതൽ ട്രെയിനുകളോ കൂടുതൽ കോച്ചുകളോ അനുവദിക്കാത്ത സമീപനം റെയിൽവേ തിരുത്തണം. സമയക്രമവും റൂട്ടും തീരുമാനിക്കുന്ന റെയിൽവേ ഉദ്യോഗസ്ഥരെ ഈ ജനറൽ കോച്ചുകളിൽ ഒരു ദിവസമെങ്കിലും കയറ്റിവിടണം.
ജനപ്രതിനിധികളും എസി കോച്ച് വിട്ട് ജനറൽ കോച്ചിൽ കയറിയാലേ ഞങ്ങൾ എന്നും അനുഭവിക്കുന്ന ദുരിതം എത്രയെന്ന് മനസ്സിലാവൂ. കുട്ടികളുമായി കയറിയവർ കുഞ്ഞുങ്ങൾ തിരക്കിൽപ്പെട്ട് കൈവിട്ടു പോകുമ്പോൾ അനുഭവിക്കുന്ന മാനസിക സമ്മർദവും സ്ത്രീ യാത്രക്കാർ നിരന്തരം നേരിടുന്ന അതിക്രമങ്ങളുമൊന്നും ഉത്തരവാദിത്തപ്പെട്ടവർ തിരിച്ചറിയുന്നില്ല.
വിപിൻ കുന്നത്ത്, കാസർകോട് – കണ്ണൂർ റൂട്ടിലെ സ്ഥിരം യാത്രക്കാരൻ മുൻപ് പതിവായി കണ്ണൂരിൽ വന്നു ജോലി ചെയ്തിരുന്ന ഒട്ടേറെപ്പേർ ജോലി ഉപേക്ഷിച്ചു. കണ്ണൂർ–കാസർകോട് റൂട്ടിൽ ബസുകളും കുറവാണ്. യാത്രയ്ക്ക് പ്രതിദിനം 200 രൂപയിലേറെ ചെലവായാൽ പിന്നെ കയ്യിലെന്തുണ്ട്? കണ്ണൂരിൽ മുറിയെടുത്ത് താമസിച്ചാണ് ചിലർ തൊഴിലിൽ തുടരുന്നത്. അതും അധികച്ചെലവാണ്. കോഴിക്കോടിനും മംഗളൂരുവിനും ഇടയിൽ അടിയന്തരമായി കൂടുതൽ ട്രെയിനുകൾ അനുവദിക്കണം സുരേഷ് ബാബു കാസർകോട് – കണ്ണൂർ റൂട്ടിലെ സ്ഥിരം യാത്രക്കാരൻ.
Kannur
പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

കണ്ണൂർ: രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭാരതീയ നഗരിക് സുരക്ഷ സംഹിത, 2023ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.
പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഴ് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. എന്നാൽ, അവശ്യ സേവനങ്ങൾക്കായി അല്ലെങ്കിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിരിട്ടുണ്ട്.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.
Kannur
നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

കണ്ണൂർ: കഴിഞ്ഞ സാമ്പത്തിക വർഷം 7.83 ലക്ഷം പുതിയ വാഹനങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹന സാന്ദ്രതയില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്തെത്തി. ആയിരം പേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹന സാന്ദ്രതയില്‍ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാം സ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടു പിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹന സാന്ദ്രത. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് – 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്‌ട്രയുമുണ്ട്. എന്നാല്‍, ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹന സാന്ദ്രതയില്‍ മുന്നിലെത്താത്തത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതില്‍ മുന്നിലുള്ളത്. തിരുവനന്തപുരത്തു 32,399 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു. 2023-24ല്‍ 33,061ഉം 2022-23ല്‍ 33,091 വാഹനങ്ങളും നിരത്തിലിറങ്ങി. എറണാകുളത്ത് 2024-25ല്‍ 24,640, 2023-24ല്‍ 24,932, 2022-23ല്‍ പുതുതായി 25,703, കോഴിക്കോട് ജില്ലയില്‍ 2024-25ല്‍ 18,978, 2023-24ല്‍ 19,219, 2022-23ല്‍ 19,242 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു.പൊതു ഗതാഗതത്തില്‍ നിന്നു ജനങ്ങള്‍ അകന്ന് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രവണത കൂടിയതാണ് വാഹന രജിസ്ട്രേഷൻ വർധിക്കാൻ കാരണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളില്‍ രണ്ടു കോടിയിലധികം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണു കരുതുന്നത്.
Kannur
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്