Connect with us

Kannur

യാത്ര തീരാ ദുരിതം; കണ്ണൂരിലെ ജോലി ഉപേക്ഷിച്ച് കാസർകോട് ജില്ലക്കാർ

Published

on

Share our post

കണ്ണൂർ : കോഴിക്കോട് ഭാഗത്തേക്കു മാത്രമല്ല, കാസർകോട് ഭാഗത്തേക്കും തിരിച്ചും കടുത്ത യാത്രാ ദുരിതമാണ് വടക്കേ മലബാറുകാർ നേരിടുന്നത്. ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചും ട്രെയിൻ സമയം യാത്രക്കാരുടെ സൗകര്യം നോക്കാതെ മാറ്റിയും വന്ദേഭാരതിനു വേണ്ടി ട്രെയിനുകൾ തോന്നുംപടി വഴിയിൽ പിടിച്ചിട്ടും റെയിൽവേ പരിഷ്കാരങ്ങൾ തുടരുമ്പോൾ പെരുവഴിയിലാകുന്നത് യാത്രക്കാരാണ്.

വരുമാന വർധന മാത്രം ലക്ഷ്യമിട്ടുള്ള ഈ അഭ്യാസത്തിനിടെ വരുമാന മാർഗമായ തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നവരും ഒട്ടേറെയുണ്ട് വടക്കേ മലബാറിൽ. കാസർകോട് ഭാഗത്തു നിന്നു പതിവായി കണ്ണൂർ ടൗണിലും പരിസരത്തും ജോലിക്കായി എത്തിയിരുന്നവരാണു വഴിമുട്ടി തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നത്. രാവിലെ കണ്ണൂർ ഭാഗത്തേക്കു ജോലിക്കായി വരുന്നവർ ആശ്രയിക്കുന്നത് 4 ട്രെയിനുകളെയാണ്.

രാവിലെ 6.04നു കാസർകോട് എത്തുന്ന മംഗളൂരു–കോഴിക്കോട് എക്സ്പ്രസ് സ്പെഷൽ, 6.35ന് കാസർകോട് എത്തുന്ന നേത്രാവതി, 7.40നുള്ള ചെന്നൈ എഗ്‌മോർ, 8.05നുള്ള ഏറനാട്. ഇതിൽ നേത്രാവതിയിലും ചെന്നൈ എഗ്മോറിലും രണ്ടുവീതം ജനറൽ കോച്ചുകളേയുള്ളൂ. അതുകൊണ്ടുതന്നെ ശ്വാസംമുട്ടി വേണം രാവിലെ യാത്ര ചെയ്യാൻ.

വൈകിട്ടത്തെ സ്ഥിതി അതിലേറെ കഷ്ടമാണ്. അഞ്ചരയ്ക്ക് കണ്ണൂരിൽ നിന്നു പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ ചെറുവത്തൂർ വരെയുള്ള യാത്രക്കാർക്ക് നേരിയ ആശ്വാസമാണെങ്കിലും അതിനപ്പുറത്തേക്കുള്ള യാത്ര അതികഠിനമാണ്. 6.29നുള്ള പരശുറാം എക്സ്പ്രസാണ് ഏക ആശ്രയം. അതിലാണെങ്കിൽ കാലുകുത്താൻ ഇടമുണ്ടാകാറില്ല.

6.40ലെ നേത്രാവതിയുടെ സ്ഥിതിയും ഇതുതന്നെ. ഇതു രണ്ടും പോയാൽ പിന്നെ കാസർകോട് ഭാഗത്തേക്ക് പോകാൻ പാതിരാ വരെ കാക്കണം. അത്രയും വൈകി വീട്ടിലെത്തിയിട്ട് എന്തുകാര്യം? അതിരാവിലെ വീണ്ടും പുറപ്പെടേണ്ടതല്ലേ !– പതിവു യാത്രക്കാർ ചോദിക്കുന്നു.യാത്രക്കാരുടെ എണ്ണം കൂടുമ്പോഴും കൂടുതൽ ട്രെയിനുകളോ കൂടുതൽ കോച്ചുകളോ അനുവദിക്കാത്ത സമീപനം റെയിൽവേ തിരുത്തണം. സമയക്രമവും റൂട്ടും തീരുമാനിക്കുന്ന റെയിൽവേ ഉദ്യോഗസ്ഥരെ ഈ ജനറൽ കോച്ചുകളിൽ ഒരു ദിവസമെങ്കിലും കയറ്റിവിടണം.

ജനപ്രതിനിധികളും എസി കോച്ച് വിട്ട് ജനറൽ കോച്ചിൽ കയറിയാലേ ഞങ്ങൾ എന്നും അനുഭവിക്കുന്ന ദുരിതം എത്രയെന്ന് മനസ്സിലാവൂ. കുട്ടികളുമായി കയറിയവർ കുഞ്ഞുങ്ങൾ തിരക്കിൽപ്പെട്ട് കൈവിട്ടു പോകുമ്പോൾ അനുഭവിക്കുന്ന മാനസിക സമ്മർദവും സ്ത്രീ യാത്രക്കാർ നിരന്തരം നേരിടുന്ന അതിക്രമങ്ങളുമൊന്നും ഉത്തരവാദിത്തപ്പെട്ടവർ തിരിച്ചറിയുന്നില്ല.

വിപിൻ കുന്നത്ത്, കാസർകോട് – കണ്ണൂർ റൂട്ടിലെ സ്ഥിരം യാത്രക്കാരൻ മുൻപ് പതിവായി കണ്ണൂരിൽ വന്നു ജോലി ചെയ്തിരുന്ന ഒട്ടേറെപ്പേർ ജോലി ഉപേക്ഷിച്ചു. കണ്ണൂർ–കാസർകോട് റൂട്ടിൽ ബസുകളും കുറവാണ്. യാത്രയ്ക്ക് പ്രതിദിനം 200 രൂപയിലേറെ ചെലവായാൽ പിന്നെ കയ്യിലെന്തുണ്ട്? കണ്ണൂരിൽ മുറിയെടുത്ത് താമസിച്ചാണ് ചിലർ തൊഴിലിൽ തുടരുന്നത്. അതും അധികച്ചെലവാണ്. കോഴിക്കോടിനും മംഗളൂരുവിനും ഇടയിൽ അടിയന്തരമായി കൂടുതൽ ട്രെയിനുകൾ അനുവദിക്കണം സുരേഷ് ബാബു കാസർകോട് – കണ്ണൂർ റൂട്ടിലെ സ്ഥിരം യാത്രക്കാരൻ.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!