Connect with us

Kerala

നാഥനില്ലാതെ കായിക വിദ്യാഭ്യാസം; സംസ്ഥാനത്ത് 74% സ്‌കൂളുകളിലും അധ്യാപകരില്ല

Published

on

Share our post

ഗുരുവായൂർ: കായികതാരങ്ങളെ സ്കൂളുകളിൽത്തന്നെ വാർത്തെടുക്കേണ്ട സ്ഥാനത്ത് കായികാധ്യാപകർപോലുമില്ലാതെ പൊതുവിദ്യാലയങ്ങൾ. സംസ്ഥാനത്ത് 7454-ൽ 5585 സ്കൂളുകളിലും (74 ശതമാനം) കായികാധ്യാപകരില്ല. ആ പീരിയഡുകളിൽ മറ്റു വിഷയങ്ങൾ പഠിക്കുകയോ വെറുതേയിരിക്കുകയോ ചെയ്യേണ്ട അവസ്ഥ.

മൊത്തം 31 ലക്ഷം വിദ്യാർഥികൾക്കായി ആകെയുള്ളത് 1869 അധ്യാപകർമാത്രം. സ്‌കൂൾ കായികമേള കഴിഞ്ഞയാഴ്ച സമാപിച്ചപ്പോൾ, ഇക്കാര്യം പൊതുചർച്ചയായി ഉയർന്നിരുന്നു.യു.പി. വിഭാഗത്തിലെ 11 ലക്ഷത്തോളം വരുന്ന വിദ്യാർഥികൾക്ക് വെറും 394-ഉം ഹൈസ്കൂൾ വിഭാഗത്തിലെ 12 ലക്ഷത്തോളം വിദ്യാർഥികൾക്ക് 1475 അധ്യാപകരുമേയുള്ളൂ. ഹയർ സെക്കൻഡറി വിഭാഗത്തിലാണെങ്കിൽ ഒരു സ്‌കൂളിൽപോലും കായികാധ്യാപകരില്ല. ഇവരെ ഹൈസ്‌കൂളുകളിലെ കായികാധ്യാപകരാണ് പലപ്പോഴും പരിശീലിപ്പിക്കുന്നത്.

കായികാധ്യാപകരില്ലെങ്കിലും ഓരോ ക്ലാസിലും കായിക പീരിയഡുകൾ നിർബന്ധമായി നടക്കുന്നുണ്ട്. ഒന്നാംക്ലാസിലും രണ്ടാം ക്ലാസിലും ആഴ്ചയിൽ രണ്ട് പീരിയഡ്, മൂന്നുമുതൽ ഏഴുവരെ ആഴ്ചയിൽ മൂന്ന്, എട്ടാം ക്ലാസിൽ രണ്ട്, ഒമ്പതിലും പത്തിലും ഒന്നു വീതം, ഹയർ സെക്കൻഡറിക്ക് രണ്ട് എന്നിങ്ങനെയാണ് പി.ടി. പീരിയഡുകൾ. അധ്യാപകരില്ലാത്തതിനാൽ എൽ.പി. ക്ലാസുകളിൽ പി.ടി. പീരിയഡില്ല. കായിക പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് സർക്കാരിന്റെ ഉത്തരവുമുണ്ട്.

സംസ്ഥാന സിലബസിൽ ‘ആരോഗ്യ കായിക വിദ്യാഭ്യാസം’ എന്നൊരു പാഠപുസ്തകം തന്നെയുണ്ട്. ഇത് കുട്ടികളെല്ലാം വാങ്ങണം. കായിക അധ്യാപകരില്ലാത്ത സ്‌കൂളുകളിലെ കുട്ടികൾക്ക് ഈ പുസ്തകം തുറന്നുനോക്കേണ്ടി വരാറുമില്ല.എന്തുകൊണ്ട് നിയമനമില്ല ?

നിയമനാവശ്യവുമായി സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ കായികാധ്യാപകരുടെ സംഘടന സർക്കാരിനെ പലതവണ സമീപിച്ചു. 2017-ൽ ബഹിഷ്‌കരണസമരം നടത്തുകയുമുണ്ടായി.പൊതുവിദ്യാഭ്യാസ ഡയറക്ടർ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. 1959-ലെ വിദ്യാഭ്യാസചട്ടം കാലോചിതമായി പരിഷ്‌കരിക്കാമെന്നും കായികാധ്യാപക തസ്തികകൾ സൃഷ്ടിക്കാമെന്നും ഉറപ്പുനൽകിയെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. വിജയൻ പറഞ്ഞു. പിന്നീടൊന്നും ഉണ്ടായില്ല.

ആശ്രയം സ്‌പോർട്‌സ് അക്കാദമികൾ

സംസ്ഥാന സ്‌കൂൾ കായികമേളയിൽ മുന്നിൽ കുതിച്ചെത്തിയ കായികതാരങ്ങളിൽ ഭൂരിഭാഗവും പരിശീലനത്തിന് ആശ്രയിച്ചത് സ്വകാര്യ സ്‌പോർട്‌സ് അക്കാദമികളെയാണ്. അക്കാദമികളിലെ കോച്ചുമാരെ കിട്ടാൻ പണച്ചെലവുമുണ്ട്. നല്ല സാമ്പത്തികശേഷിയുള്ള സ്‌കൂളുകൾക്കുമാത്രം കഴിയുന്ന കാര്യവുമാണിത്.


Share our post

Kerala

ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

Published

on

Share our post

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.

‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.

2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.


Share our post
Continue Reading

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!