Connect with us

India

ഗുണനിലവാരം ഉറപ്പാക്കല്‍; ചെമ്പ് ഉല്‍പ്പന്നങ്ങള്‍ക്കും ടിൻ പാത്രങ്ങള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍

Published

on

Share our post

ന്യൂഡൽഹി:നിലവാരമില്ലാത്ത സാധനങ്ങളുടെ ഇറക്കുമതി തടയുന്നതിനായി ചെമ്പ് ഉല്‍പന്നങ്ങള്‍, ഡ്രമ്മുകള്‍, ടിൻ കണ്ടെയ്നറുകള്‍ എന്നിവയ്ക്ക് ഗുണനിലവാര മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.

ഔദ്യോഗിക പ്രസ്താവനയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേര്‍ഡ്സ് (ബി.ഐ.എസ്) മാര്‍ക്ക് ഇല്ലെങ്കില്‍ ഉല്‍പ്പാദിപ്പിക്കാനും വില്‍ക്കാനും വ്യാപാരം ചെയ്യാനും ഇറക്കുമതി ചെയ്യാനും സ്റ്റോക്ക് ചെയ്യാനും കഴിയില്ല.

വൈദ്യുതോല്‍പ്പാദനം, പവര്‍ ട്രാൻസ്മിഷൻ, ടെലികമ്മ്യൂണിക്കേഷൻ, ഇലക്‌ട്രിക്കല്‍ സര്‍ക്യൂട്ടുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയില്‍ ചെമ്ബും അതിന്റെ അലോയ്കളും ഉപയോഗിക്കുന്നുണ്ട്. അതുപോലെ ഡ്രമ്മുകളും ടിന്നുകളും അടിസ്ഥാനപരമായി വിഷലിപ്തവും കത്തുന്നതും അപകടകരവുമായ പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മിച്ചതുമായതിനാല്‍ ഏതെങ്കിലും തരത്തിലുള്ള ചോര്‍ച്ച, മായം, തീപിടുത്തം എന്നിവ ഉണ്ടാവാനുള്ള സാധ്യയേറെയാണ്. മാലിന്യ സംസ്കരണം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യവസായങ്ങളില്‍ അവ വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ ഡ്രമ്മുകളും ടിന്നുകളും നല്ല ഗുണനിലവാരമുള്ളതായിരിക്കണം. അതിനാല്‍ ചെമ്പ് ഉല്‍പന്നങ്ങള്‍ മികച്ച ഗുണനിലവാരമുള്ളതായിരിക്കണം. ഒരു കാരണവശാലും അതില്‍ വിട്ടുവീഴ്ച ചെയ്യരുത്.

ഡ്രംസ് ആൻഡ് ടിൻസ് (ക്വാളിറ്റി കണ്‍ട്രോള്‍) ഓര്‍ഡര്‍ 2023, ചെമ്ബ് ഉല്‍പന്നങ്ങളുടെ (ഗുണനിലവാര നിയന്ത്രണം) ഉത്തരവ് 2023, എന്നിവയുമായി ബന്ധപ്പെട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണല്‍ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ഒക്ടോബര്‍ 20ന് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവുകള്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച തിയതി മുതല്‍ ആറ് മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്ന് ഡി.പി.ഐ.ഐ.ടി അറിയിച്ചു.

ചെറുകിട വ്യവസായങ്ങള്‍ക്ക് സമയപരിധിയില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്ക് മൂന്ന് മാസമാണ് കാലാവധി. ബി.ഐ.എസ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവോ കുറഞ്ഞത് 2 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴ ലഭിക്കാം. അതല്ലെങ്കില്‍ സാധനങ്ങളുടെ മൂല്യത്തിന്റെ 10 മടങ്ങ് വരെ നല്‍കേണ്ടിവരും.

ഉപയോക്താക്കള്‍ക്കും നിര്‍മാതാക്കള്‍ക്കുമിടയില്‍ ഗുണനിലവാര സംവേദനക്ഷമത വികസിപ്പിക്കുന്നതിന് വിവിധ സംരംഭങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റിംഗ് ലാബുകളുടെ വികസനം, ഉല്‍പ്പന്ന മാനുവലുകള്‍, ടെസ്റ്റ് ലാബുകളുടെ അക്രഡിറ്റേഷൻ എന്നിവയ്‌ക്കൊപ്പം ഈ സംരംഭങ്ങള്‍ രാജ്യത്തെ ഗുണനിലവാരമുള്ള ഒരു ആവാസ വ്യവസ്ഥയുടെ വികസനത്തിന് സഹായിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.


Share our post

India

പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കം മൂന്നു ഭീകരരെ വധിച്ചു

Published

on

Share our post

ദില്ലി: ഓപ്പറേഷൻ നാദര്‍ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചതായി വിവരം. പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെയാണ് വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ത്രാൽ മേഖലയിലെ നാദറിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. സ്ഥലത്ത് കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. നാദര്‍ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. ലഷ്കര്‍ ഭീകരരായ യാവര്‍ അഹമ്മദ്, ആസിഫ് അഹമ്മദ് ഷെയിഖ്, അമിര്‍ നാസര്‍ വാനി എന്നിവരെയാണ് വധിച്ചത്. മെയ് 12 മുതൽ ആസിഫ് ഷെയിഖ് ഈ മേഖലയിലുണ്ടായിരുന്നു. ഭീകരര്‍ സ്ഥലത്തുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിച്ച ഭീകരനാണ് ആസിഫ് ഷെയിഖ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ത്രാൽ മേഖലയിലെ ജനങ്ങള്‍ക്ക് സൈന്യം മുന്നറിയിപ്പ് നൽകി. വീടുകളുടെ ഉള്ളി തുടരണമെന്നും പുറത്തിറങ്ങരുതെന്നുമാണ് നിര്‍ദേശം.


Share our post
Continue Reading

India

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു

Published

on

Share our post

ദുബായ്/ വിതുര: മലയാളി യുവതിയെ ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26)യെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ദുബായ്‌ എയര്‍പോര്‍ട്ടില്‍നിന്നും പൊലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. ദുബായിലെ കരാമയില്‍ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം. ദുബായില്‍ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള നടപടി പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.


Share our post
Continue Reading

India

സി.ബി.എസ്‌.ഇ 10, 12 ഫലം; വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി സൗജന്യ കൗണ്‍സിലിങ്

Published

on

Share our post

ന്യൂഡല്‍ഹി: പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി സിബിഎസ്ഇ സൗജന്യ മാനസിക – സാമൂഹിക കൗണ്‍സിലിങ് സേവനങ്ങളുടെ രണ്ടാം ഘട്ടം ആരംഭിച്ചു. മെയ് 13-ന് ആരംഭിച്ച ഈ ഹെല്‍പ്പ് ലൈന്‍ 2025 മെയ് 28 വരെ ലഭ്യമാകും.37 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ ഫലമാണ് സിബിഎസ്ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അതില്‍ 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ 93.66 ശതമാനം വിജയത്തോടെ പത്താം ക്ലാസ് വിജയിച്ചു. ഏകദേശം 15 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ 88.39 ശതമാനം വിജയത്തോടെ പന്ത്രണ്ടാം ക്ലാസ്സും വിജയിച്ചു. വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും വൈകാരിക ആരോഗ്യം ഉറപ്പാക്കാന്‍ ബോര്‍ഡ് തങ്ങളുടെ ശ്രമങ്ങള്‍ വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ലഭ്യമാക്കുന്ന സൗകര്യങ്ങള്‍

ടെലി-കൗണ്‍സിലിങ്:രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:30 വരെ ഇന്ത്യയിലും വിദേശത്തുമുള്ള സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാര്‍, കൗണ്‍സിലര്‍മാര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ 65 പരിശീലനം ലഭിച്ച വിദഗ്ധര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.ഓണ്‍ലൈന്‍ വിഭവങ്ങള്‍: സിബിഎസ്ഇ വെബ്‌സൈറ്റും അതിന്റെ യൂട്യൂബ് ചാനലും മാനസിക ആരോഗ്യം, പഠന സമ്മര്‍ദ്ദം കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളില്‍ പോഡ്കാസ്റ്റുകളും വീഡിയോകളും നല്‍കുന്നു. സേവനങ്ങള്‍ ലഭ്യമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ വെബ്‌സൈറ്റിലെ ‘കൗണ്‍സിലിങ്’ വിഭാഗം സന്ദര്‍ശിക്കുകയോ ഔദ്യോഗിക സിബിഎസ്ഇ ആസ്ഥാന യൂട്യൂബ് ചാനല്‍ പരിശോധിക്കുകയോ ചെയ്യാം.


Share our post
Continue Reading

Trending

error: Content is protected !!