Kerala
നെഞ്ചിടിപ്പേറില്ല; സൗജന്യ ചികിത്സയുമായി മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി

കോഴിക്കോട് : ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന അവസ്ഥ നമുക്കാർക്കും ചിന്തിക്കാനാവില്ല. ശരിയായ ചികിത്സ തുടങ്ങുമ്പോൾ മാത്രമാണ് ശ്വാസതടസ്സത്തിന്റെ യഥാർഥ കാരണമറിയുക. ശ്വാസകോശ സംബന്ധമായ എല്ലാ അസുഖങ്ങളും കണ്ടെത്തി സൗജന്യമായി അത്യാധുനിക ചികിത്സ നൽകി രോഗികളെ ചേർത്തുനിർത്തുകയാണ് മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി. എല്ലാ ദിവസവും പ്രവർത്തിക്കുന്ന ഒപിയിൽ ദിവസേന 250 രോഗികളെത്തുന്നു. ഇവരിൽ പത്തുപേരെ കിടത്തിച്ചികിത്സക്കായി പ്രവേശിപ്പിക്കുന്നു. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ നിയന്ത്രിക്കാനാവുന്നതാണ് ശ്വാസകോശ അർബുദം. സമീപത്തുള്ള ടെർഷ്യറി ക്യാൻസർ കെയർ സെന്ററുമായി (ടി.സി.സി) ചേർന്നാണ് ചികിത്സ. രോഗം കണ്ടെത്താനും വ്യാപനം നിർണയിച്ച് ചികിത്സ നൽകാനും എൻഡോസ്കോപ്പി അൾട്രാ സൗണ്ട് പ്രവർത്തന സജ്ജമാണ്. ഇതുപയോഗിച്ചുള്ള പരിശോധനക്ക് പുറത്ത് 35,000മാണ് ചെലവ്.
കണ്ടെത്താൻ നന്നേ പ്രയാസമുള്ള അർബുദ കോശങ്ങളെ കണ്ടെത്തി ചികിത്സിക്കാനാവുന്ന അത്യാധുനിക യന്ത്രം ഉടൻ സ്ഥാപിക്കും. അർബുദ മുഴകൾ കണ്ടെത്താനും ഘട്ടം നിർണയിക്കാനും നീക്കം ചെയ്യാനും ഉപയോഗിക്കുന്ന യന്ത്രം നാലെണ്ണവും ശ്വാസകോശത്തിൽ ദ്രാവകം നിറയുന്നത് നിയന്ത്രിക്കുന്ന യന്ത്രം മൂന്നെണ്ണവും സജ്ജമാണ്. ഡി.എൽ.സി.ഒ എക്സൈസ് ടെസ്റ്റ്, സ്ലീപ് സ്റ്റഡി എന്നിവയാണ് മറ്റ് സംവിധാനങ്ങൾ. 30 കട്ടിലുകൾ വീതമുള്ള രണ്ട് വാർഡുകളുണ്ട്. 11 കട്ടിലുകൾ ഉൾപ്പെടെ മറ്റ് സംവിധാനങ്ങളോടെ ഐസിയു കഴിഞ്ഞവർഷമാണ് ആരംഭിച്ചത്. ഉയർന്ന തോതിൽ ഓക്സിജൻ വേണ്ടവർക്കായി 24 കട്ടിലുകളുള്ള വിഭാഗവുമുണ്ട്. ട്യൂമർ എടുത്തുമാറ്റാനും ബയോക്സി ചെയ്യാനും ഇലട്രോ സർജറി യൂണിറ്റും ട്രയോ സർജറി യൂണിറ്റും പ്രവർത്തിക്കുന്നു. പുകവലി നിയന്ത്രിക്കാനുള്ള ക്ലിനിക് വ്യാഴാഴ്ചകളിൽ പ്രവർത്തിക്കുന്നു. ടി.ബി ബാധിതരെ കണ്ടെത്തി തൊട്ടടുത്തുള്ള പ്രത്യേക ക്ലിനിക്കിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.
അനസ്ത്യേഷ്യ യന്ത്രമുണ്ടെങ്കിലും ഡോക്ടറുടെ സേവനം ലഭിക്കാത്തത് സങ്കീർണ ശസ്ത്രക്രിയകൾക്ക് പ്രയാസമുണ്ടാക്കുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. സൂരജ് പറഞ്ഞു. തുണികൾ അണുവിമുക്തമാക്കാൻ പവർ ലോൺട്രിയും ഉപകരണങ്ങളുടെ പുനരുപയോഗത്തിനായി സംവിധാനവും ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്