Connect with us

India

ചാന്ദ്രയാനെ കുറിച്ചുള്ള പാഠഭാഗത്തില്‍ പുഷ്പകവിമാനവും; സോഷ്യല്‍ മീഡിയയില്‍ പരിഹാസം

Published

on

Share our post

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ദൗത്യവിജയ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പുറത്തിറക്കിയ പാഠഭാഗത്തിലെ പുഷ്പകവിമാനമടക്കമുള്ള പരാമര്‍ശത്തിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എന്‍.സി.ഇ.ആര്‍.ടി പുറത്തിറക്കിയ സപ്ലിമെന്ററി മൊഡ്യൂളിലാണ് വേദങ്ങളെ കുറിച്ച് പരാമാശിക്കുന്നത്. ശാസ്ത്രത്തെയും പുരാണത്തെയും കൂട്ടിക്കുഴച്ചുള്ള പാഠഭാഗത്തെ കുറിച്ച് തുടക്കത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഋഗ്വേദത്തിലും മറ്റ് പുരാണ ഇതിഹാസങ്ങളിലും ദൈവങ്ങള്‍ ഉപയോഗിച്ചിരുന്ന പറക്കും രഥങ്ങള്‍ വൈമാനിക രംഗത്തക്കുറിച്ചും ബഹിരാകാശത്തെക്കുറിച്ചും പൂര്‍വികര്‍ക്ക് അറിവുണ്ടായിരുന്നതിന്റെ തെളിവാണെന്ന് പാഠഭാഗത്തില്‍ പറയുന്നു

‘ഈ ശാസ്ത്രനേട്ടം ഇപ്പോള്‍ സംഭവിച്ചതാണോ? മുന്‍പുണ്ടായിട്ടില്ലേ? പണ്ടുള്ളവര്‍ ഇതേക്കുറിച്ച് ചിന്തിച്ചിട്ടില്ലേ? എന്നാല്‍ സാഹിത്യം പറയുന്നത് ഉണ്ടെന്നാണ്. പറക്കും വാഹനങ്ങളുണ്ടാക്കാനുള്ള വിദ്യയെക്കുറിച്ച് നമ്മുടെ രാജ്യത്തിന് പണ്ടേ അറിവുണ്ടായിരുന്നുവെന്നാണ് വൈമാനികശാസ്ത്രത്തില്‍ പറയുന്നത്. കുതിരകളോ മൃഗങ്ങളോ വലിക്കുന്ന പറക്കാന്‍ കഴിവുള്ള ചക്രരഥങ്ങളെക്കുറിച്ച് ഇന്ത്യന്‍ വേദങ്ങളില്‍ പരാമര്‍ശമുണ്ട്. ഋഗ്വേദത്തില്‍ പറക്കാന്‍ കഴിവുള്ള ‘യന്ത്രപ്പക്ഷി’ (Mechanical Birds) യെക്കുറിച്ച് പ്രത്യേകം പറയുന്നുണ്ട്.

യുദ്ധമുഖങ്ങളിലും ഇത്തരം രഥങ്ങളും വിമാനങ്ങളും ഉപയോഗിച്ചിട്ടുണ്ട്. എല്ലാ ദൈവങ്ങള്‍ക്കും പ്രത്യേകമൃഗങ്ങൾ വലിക്കുന്ന രഥങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നു. അവയിൽ പലതും പറക്കുമായിരുന്നു. ഭൂമിയിലും സ്വര്‍ഗത്തിലും മറ്റ് ഗ്രഹങ്ങളിലും സഞ്ചരിക്കാന്‍ അവര്‍ ശബദ്മില്ലാത്ത എളുപത്തിലുപയോഗിക്കാവുന്ന ആ പറക്കും വാഹനമുപയോഗിച്ചു.

അതിലൊന്നാണ് രാമായണത്തിലെ ഐതിഹാസിക പുഷ്പകവിമാനം. ബ്രഹ്‌മാവിന്റെ പുത്രനും ദൈവങ്ങളുടെ ശില്‍പിയുമായ വിശ്വകര്‍മാവാണ് പുഷ്പകവിമാനം നിര്‍മ്മിച്ചത്’ എന്നാണ് പരാമര്‍ശമുള്ളത്.

എക്‌സ് അടക്കമുള്ള പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം തന്നെ ഇത് ചര്‍ച്ചയായി. അടുത്ത് തലമുറയിലെ കുഞ്ഞുങ്ങളുടെ ഭാവിയെ കുറിച്ച് ആകുലപ്പെടുന്നുവെന്നും. ദയവ് ചെയ്ത് ശാസ്ത്രത്തെയും മതത്തെയും കൂട്ടികലര്‍ത്തരുതെന്നും പോസ്റ്റുകളില്‍ പറയുന്നു.

കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥും ചേര്‍ന്ന്‌ ചൊവ്വാഴ്ച്ചയാണ് പ്രത്യേക പാഠ്യഭാഗങ്ങള്‍ പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ പദ്ധതിയുടെ വിജയത്തില്‍ വലിയ പങ്കുവഹിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു.


Share our post

India

പിന്‍കോഡുകള്‍ക്ക് വിട, നിങ്ങള്‍ക്കിനി ഡിജിറ്റല്‍ വിലാസം

Published

on

Share our post

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും.

നിങ്ങളുടെ ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് വഴി നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിന്‍ മനസിലാക്കാനാവും. കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലന്‍സ് രക്ഷാപ്രവര്‍ത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കും ലോജിസ്റ്റിക്‌സ് സേവനദാതാക്കള്‍ക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള വെബ്‌സൈറ്റുകളില്‍ ഡിജിപിന്‍ നല്‍കുന്നത് വഴി ഡെലിവറികള്‍ അതിവേഗമാക്കാന്‍ സാധിക്കും. ഡിജിപിന്‍ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷന്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.

ഡിജിപിന്‍ ലഭിക്കാന്‍ ചെയ്യേണ്ടത്

https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദര്‍ശിക്കുക. നിങ്ങളുടെ ലൊക്കേഷന്‍ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിന്‍ ലഭിക്കും.

4 മീറ്റര്‍ പരിധിയില്‍ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ഇതുവഴി സാധിക്കും.

ഐഐടി ഹൈദരാബാദ്, എആര്‍എസ്‌സി, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.


Share our post
Continue Reading

India

ഏത് പ്ലാറ്റ്ഫോമിലേയ്ക്കും വീഡിയോ-ഓഡിയോ കോളുകൾ, ഫോൺ നമ്പർ വേണ്ട; എക്സ് ചാറ്റുമായി മസ്ക്

Published

on

Share our post

എക്സിൽ കൂടുതൽ പരിഷ്കരണം പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ‘എക്സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിങ് (ഡിഎം) സംവിധാനമാണ് മസ്ക് പുതുതായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള ഫയലുകളും എക്സ് ചാറ്റ് ഉപയോഗിച്ച് കൈമാറാൻ സാധിക്കും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ്ങും പുതിയ സംവിധാനത്തിൽ ഉൾപ്പെടും.

ഫോൺ നമ്പർ ഇല്ലാതെതന്നെ മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകൾ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് മസ്ക് അറിയിച്ചു. റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്. ബിറ്റ്കോയിൽ ശൈലിയിലുള്ള എൻക്രിപ്ഷനാണ് ഇതിനെന്നും ഇലോൺ മസ്ക് എക്സിലൂടെ അറിയിച്ചു. സുരക്ഷയും സ്വകാര്യതയും വർധിപ്പുക്കുക എന്നതാണ് ലക്ഷ്യം.


Share our post
Continue Reading

India

ഛത്തീസ്ഗഡിലെ 17 ഗ്രാമങ്ങളിൽ വൈദ്യുതിയെത്തി; ആദ്യമായി!

Published

on

Share our post

റായ്പൂർ: ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ അംബാഗഡ് ചൗക്കി ജില്ലയിലെ 17 ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയെത്തി. മാവോയിസ്റ്റ് ബാധിത മേഖലയാണിത്. വനത്തോടടുത്ത് കിടക്കുന്ന ഗ്രാമങ്ങളിൽ മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിലാണ് ആദ്യമായി വൈദ്യുതി എത്തിയതെന്ന് ഛത്തീസ്ഗഡ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

17 ഗ്രാമങ്ങളിലായി ആകെ 540 വീടുകളുണ്ട്. അതിൽ 275 വീടുകൾക്കാണിപ്പോൾ വൈദ്യുതി കണക്ഷൻ ലഭിച്ചിരിക്കുന്നത്. കണക്ഷന് അപേക്ഷിച്ച ശേഷിക്കുന്നവരുടെ വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിൽ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കണക്ഷൻ നൽകുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കടുൽജോറ, കട്ടപ്പർ, ബോദ്ര, ബുക്മാർക്ക, സംബൽപൂർ, ഗട്ടെഗഹാൻ, പുഗ്ദ, അമകോഡോ, പെറ്റെമെറ്റ, തതേകാസ, കുന്ദൽക്കൽ, റൈമാൻഹോറ, നൈൻഗുഡ, മെറ്റാടോഡ്കെ, കൊഹ്കതോല, എഡാസ്മെറ്റ, കുഞ്ചകൻഹാർ എന്നീ ഗ്രാമങ്ങളിലാണ് ആദ്യമായി വൈദ്യുതി എത്തിയിരിക്കുന്നത്. ഗ്രാമങ്ങൾ മാവോയിസ്റ്റ് ബാധിത പ്രദേശമാണെന്ന് മൊഹല മാൻപൂർ കളക്ടർ തുലിക പ്രജാപതി പറഞ്ഞു.

ആദ്യമായി തങ്ങളുടെ ഗ്രാമത്തിൽ വെളിച്ചമെത്തിയതിൽ അതീവ സന്തോഷവാന്മാരാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. ചില ഗ്രാമങ്ങളിൽ കുട്ടികൾ നൃത്തം ചെയ്യുകയും പ്രായമായവർ പടക്കം പൊട്ടിക്കുകയും ചെയ്തു.

ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു വെന്നും പല പ്രവർത്തനങ്ങൾ ദുർഘടമായിരുന്നെന്നും ഛത്തീസ്ഗഡ് സംസ്ഥാന വൈദ്യുതി ബോർഡിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ എ. കെ. രാംടെകെ പറഞ്ഞു.

‘ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു. ഇതിനായി 45 കിലോമീറ്റർ നീളമുള്ള 11 കെവി ലൈൻ, 87 ലോ പ്രഷർ തൂണുകൾ, 17 ട്രാൻസ്‌ഫോർമറുകൾ എന്നിവ സ്ഥാപിച്ചു.

വനം വകുപ്പിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നേടുന്നത് മുതൽ 11 കെ.വി ലൈൻ സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ ഈ വിദൂര ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നത് വരെയുള്ള ജോലികൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും സമർപ്പിത പരിശ്രമം മൂലം ഇത് സാധ്യമായിരിക്കുകയാണ്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!