Connect with us

Kannur

ഞെട്ടിയുണർന്നത് കവർച്ചക്കാർക്ക് മുന്നിൽ: നടുക്കം മാറാതെ ആയിഷ

Published

on

Share our post

തളിപ്പറമ്പ് : പരിയാരത്ത് കവർച്ചനടന്ന വീട്ടിലുണ്ടായ കാലിയാറവിട ആയിഷയ്ക്ക് കവർച്ചക്കാരുടെ മുന്നിൽപ്പെട്ടതിന്റെ നടുക്കം വിട്ടുമാറുന്നേയില്ല. അത്രമാത്രം ഭയന്നു വിറച്ചുപോയിരുന്നു അവർ. കത്തി ചൂണ്ടിയായിരുന്നു ഭീഷണി. ഭയന്നുവിറച്ചതിനാൽ ശബ്ദം പുറത്തുവന്നില്ല.

മാഹിയിൽനിന്ന് പരിയാരം പൊയിലിലെ സോയാസ് വീട്ടിൽ ഇവരെത്തിയത് സഹോദരിയുടെ മകൾ ഡോ. ഫർസീനയെ കാണാനാണ്. പലപ്പോഴായി ഇവിടെ വരാറുണ്ട്.

വ്യാഴാഴ്ച രാത്രി 11-ഓടെ ഡോ. ഷക്കീറലിയും ഭാര്യ ഡോ. ഫർസീനയും എറണാകുളത്തേക്ക് പോകാനായിറങ്ങിപ്പോൾ കുട്ടികൾക്ക് കൂട്ടായി നിന്നതാണ് ആയിഷ. അർധരാത്രിയോടെയാണ് ഉറങ്ങിയത്.

പിന്നീട് ഞെട്ടിയുണർന്നത് കവർച്ചക്കാർ തട്ടിവിളിച്ചപ്പോഴാണ്. മലയാളത്തിലാണ് ആയിഷയോട് ‌സംസാരിച്ചതെങ്കിലും സംഘാംഗങ്ങൾ തമ്മിൽ ഹിന്ദിയിലും സംസാരിച്ചു. ആഭരണവും പണവും കണ്ടെത്താൻ ഷെൽഫുകൾ തുറന്ന് എല്ലാം വാരിവലിച്ചിട്ടത് ആയിഷയുടെ മുന്നിൽവെച്ച്.മാലയും കമ്മലും പൊട്ടിച്ചെടുത്ത കവർച്ചക്കാർ പോകാൻ നേരത്താണ് തുണികൊണ്ട് കെട്ടിയിട്ടതെന്നും ആയിഷ പറഞ്ഞു.

പ്രതിഷേധിച്ച് നാട്ടുകാർ

പരിയാരം ഭാഗങ്ങളിൽ ഇടയ്ക്കിടെയുണ്ടാകുന്ന മോഷണസംഭവങ്ങളിൽ നാട്ടുകാരിൽ പ്രതിഷേധം രൂക്ഷമായി.പൊയിലിൽ മോഷണം നടന്ന വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ നോക്കി ചിലർ ഉറക്കെ പ്രതികരിക്കുകയും ചെയ്തു.

ഡോ. ഷക്കീറലിയുടെ വീട്ടിലെത്തി ആയിഷയിൽനിന്ന് മൊഴി രേഖപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥർ പുറത്തിറങ്ങാൻ നേരത്തായിരുന്നു ചിലർ പോലീസിനോട് കയർത്തത്.ഡി.വൈ.എസ്.പി. പ്രേമചന്ദ്രനുൾപ്പെടെ തന്ത്രപൂർവം ഇടപെട്ടതിനാലാണ് പ്രശ്നം ഒഴിവായത്.


Share our post

Kannur

മുണ്ടേരിയിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

Published

on

Share our post

മുണ്ടേരി: മുണ്ടേരി കടവ് റോഡിൽ മുളഡിപ്പോയ്ക്ക് സമീപത്തെ വാടക വീട്ടിൽ നിന്ന് കൊൽക്കത്ത സ്വദേശികളായ ദമ്പതികളിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ ജാക്കിർ സിക്‌ദാർ, അലീമ ബീബി എന്നിവരാണ് പിടിയിലായത്. ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്ന് 14 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

Kannur

വിഷുവിന് കുടുംബശ്രീ; സ്പെഷൽ കണി വെള്ളരി

Published

on

Share our post

കണ്ണൂർ: ഇത്തവണത്തെ വിഷു വിപണന മേളകളിലെ താരമാണ് കുടുംബശ്രീ ജെ.എൽ.ജികളിൽനിന്ന് ഉൽപാദിപ്പിച്ച ജൈവ കണി വെള്ളരി. അഴീക്കോട്‌, പയ്യന്നൂർ, കാങ്കോൽ, പെരിങ്ങോം, ആലക്കോട്, സി.ഡി.എസുകളിൽനിന്ന് വിഷു സീസണിൽ ഏറ്റവും അധികം വരുമാനം നേടിയെടുക്കാൻ കണി വെള്ളരി കൃഷിക്ക് സാധിച്ചിട്ടുണ്ട്. ദിവസവും അൽപ സമയം മണ്ണിൽ ഇറങ്ങി പണിയെടുക്കാൻ മാറ്റിവെച്ചാൽ ലക്ഷങ്ങൾ വരുമാനം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ ജെ.എൽ.ജി കർഷകർ. വൈകുന്നേരങ്ങളിൽ ഒരു നേരമ്പോക്കിനായി തുടങ്ങി ഇന്ന് നെൽകൃഷിയും പച്ചക്കറിയും, തണ്ണി മത്തൻ കൃഷിയുമായി കാർഷിക മേഖലയിൽ തലയെടുപ്പോടെ നിൽക്കുകയാണ് കണ്ണൂർ ജില്ല.പതിനഞ്ചു വർഷം പൂർത്തിയാക്കുന്ന തിരുവോണം ജെ.എൽ.ജി ആറ് ഏക്കറിൽ നെല്ലും എട്ട് ഏക്കറിൽ തണ്ണിമത്തൻ, വെള്ളരി, മത്തൻ, ചീര, പടവലം, താലോരി, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്. കണ്ണൂർ മാർക്കറ്റിലും. കുടുംബശ്രീ ആഴ്ച ചന്തകളിലും, നേരിട്ട് കൃഷി സ്ഥലത്തുമാണ് വിൽപന. കണി വെള്ളരിയും മറ്റ് പച്ചക്കറി ഉൽപന്നങ്ങളും വിഷു വിപണന മേളയിൽ ലഭ്യമാണ്. അയൽക്കൂട്ടം പ്രവർത്തകരായ ബീന കുമാരി, ഷീബ, പ്രജാത, ദീപ, രമ്യ എന്നിവരാണ് മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകർ.


Share our post
Continue Reading

Kannur

അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

ചക്കരക്കൽ: അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. കടമ്പൂർ ഹയർസെക്കൻ്ററി സ്‌കൂള്‍ അധ്യാപകനായ ചെമ്പിലോട്  സാരംഗയില്‍ പി.പി ബിജുവിനെ (47) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പരിയാരം സ്വദേശിയായ ബിജു നേരത്തെ പോലീസിലായിരുന്നു. പിന്നീടാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. ആറ്റടപ്പ എല്‍.പി സ്‌കൂള്‍ അധ്യാപിക ശുഭയാണ് ഭാര്യ. മക്കള്‍ : നിഹാര, നൈനിക.


Share our post
Continue Reading

Trending

error: Content is protected !!