PERAVOOR
പേരാവൂർ താലൂക്കാസ്പത്രി ബഹുനില കെട്ടിടത്തിന് ശിലയിട്ടിട്ട് വർഷങ്ങൾ

പേരാവൂർ : 2021 ഫിബ്രവരിയിൽ ശിലാസ്ഥാപനം നടത്തിയ ശേഷം പ്രവൃത്തി മുടങ്ങിയ പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിടനിർമാണം ആരോഗ്യമന്ത്രിയുടെ വരവോടെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത. ബഹുനില കെട്ടിടം നിർമിക്കാൻ ആസ്പത്രിയുടെ നിലവിലുണ്ടായിരുന്ന മൂന്നോളം കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതോടെ ദുരിതത്തിലാണ് ആദിവാസികളടക്കം പേരാവൂർ ബ്ലോക്കിലെയും ആറളം പുനരധിവാസ കേന്ദ്രത്തിലെയും ആയിരക്കണക്കിന് നിർധന രോഗികൾ. 50 കിലോമീറ്റർ ദൂരെയുള്ള ജില്ലാ ആസ്പത്രിയാണ് മലയോര ജനതയുടെ ഇപ്പോഴത്തെ ഏകാശ്രയം.
മുൻ മന്ത്രി കെ.കെ. ശൈലജ ശിലാസ്ഥാപനം നടത്തിയ ശേഷം ഒ.പി ബ്ലോക്കും ഐ.പി ബ്ലോക്കും പൂർണമായി ഇടിച്ചു നിരത്തിയെങ്കിലും കെട്ടിടനിർമാണം തുടങ്ങാൻ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. ആസ്പത്രിയുടെ ഭരണനിർവഹകരായ പേരാവൂർ ബ്ലോക്ക് പഞ്ചായത്തും ആസ്പത്രി എച്ച്.എം.സി.യും ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥ തുടരുകയാണെന്ന് ആസ്പത്രി സംരക്ഷണ സമിതി ആരോപിക്കുന്നു.
ബഹുനിലകെട്ടിടത്തിന്റെ രൂപരേഖ പ്രാവർത്തികമാക്കുന്നതിനെതിരെ ചിലർ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയപ്പോൾ സ്റ്റേ നീക്കം ചെയ്യാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിരുന്നില്ല. പൊതുപ്രവർത്തകനായ ബേബി കുര്യൻ കേസിൽ കക്ഷി ചേർന്ന് സ്റ്റേ നീക്കം ചെയ്യാനാവശ്യമായ രേഖകൾ ഹാജരാക്കിയ ശേഷമാണ് ഹൈക്കോടതി സ്റ്റേ നീക്കിയത്.
കെട്ടിട നിർമാണം വൈകുന്നതിനെതിരെ പ്രതിഷേധം ഉയർന്ന വേളയിൽ 2022 ജൂലായിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പേരാവൂരിൽ വരികയും 53 കോടിയുടെ നിർമാണപ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് പൊതുയോഗത്തിൽ പ്രസംഗിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം നടന്നിട്ട് ഒരു വർഷവും മൂന്ന് മാസവുമായിട്ടും നിർമാണം പുനരാരംഭിക്കാൻ ആരോഗ്യവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടർ 2020 ഒക്ടോബറിൽ ജില്ലാ മെഡിക്കൽ ഓഫീസർക്കും ആസ്പത്രി അധികൃതർക്കും രേഖാമൂലം ഉത്തരവ് നല്കിയെങ്കിലും ഇതും നടപ്പിലായിട്ടില്ല. ആസ്പത്രിക്ക് ചുറ്റുമതിൽ ഇല്ലാത്തതിനാൽ സ്ഥലം കയ്യേറ്റം വ്യാപകമായിരുന്നു. കയേറ്റങ്ങൾ റവന്യൂ വകുപ്പ് 2022 ഫിബ്രവരിയിൽ തിരിച്ചുപിടിച്ച് നല്കിയെങ്കിലും ഏതാനും എച്ച്.എം.സി അംഗങ്ങളുടെ എതിർപ്പു മൂലം ചുറ്റുമതിൽ നിർമാണം മുടങ്ങിക്കിടക്കുകയാണ്.
ഇക്കാര്യങ്ങൾക്കെല്ലാം ആരോഗ്യമന്ത്രിയുടെ വരവോടെ പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് മലയോരവാസികൾ. ആസ്പത്രികളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും പോരായ്മകൾ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആസ്പത്രികളും മന്ത്രി നേരിട്ട് സന്ദർശിക്കുന്നത്. ആർദ്രം മിഷൻ വിഭാവനം ചെയ്യുന്ന സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ഉറപ്പാക്കുക, നിലവിൽ നൽകപ്പെടുന്ന സേവനങ്ങളും ജനങ്ങൾക്ക് അത് ലഭിക്കുന്നുണ്ടോ എന്നും വിലയിരുത്തുക, നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ശനിയാഴ്ച രാവിലെ പത്ത് മണിക്കാണ് മന്ത്രി പേരാവൂർ താലൂക്കാസ്പത്രി സന്ദർശിക്കുന്നത്.
Local News
യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമം

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമവും ആദരവും പുതിയ മെമ്പർമാർക്കുള്ള സ്വീകരണവും റോബിൻസ് ഹാളിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. പേരാവൂർ ഫോറോന വികാരി ഫാ. മാത്യു തെക്കേമുറി മുഖ്യ പ്രഭാഷണം നടത്തി. പുതിയ അംഗങ്ങൾക്ക് ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്‌റ്റ്യൻ സ്വീകരണം നല്കി.
യൂണിറ്റ് രക്ഷാധികാരി കെ. എം. ബഷീർ, വാർഡ് മെമ്പർ റജീന സിറാജ്, ചുമട്ട് തൊഴിലാളി യൂണിയൻ സെക്രട്ടറി യു.വി. അനിൽകുമാർ, എം.എഫ്.എ ഡയറക്ടർ എം.സി. കുട്ടിച്ചൻ, വി.കെ. രാധാകൃഷ്‌ണൻ, ഒ.ജെ. ബെന്നി, എം.രജീഷ്, ബേബി പാറക്കൽ, സി.രാമചന്ദ്രൻ, എ. പി.സുജീഷ്, ദിവ്യ സ്വരൂപ്, പ്രവീൺ കാറാട്ട് എന്നിവർ സംസാരിച്ചു
Local News
ഡോക്ടർമാർ ഇല്ല ; പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം അവതാളത്തിൽ

പേരാവൂർ: മലയോരമെങ്ങും മഴക്കാല ജല ജന്യ രോഗങ്ങളാൽ ദുരിതത്തിലായിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ജില്ലയിൽ ഡങ്കി, ന്യുമോണിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് പേരാവൂർ ബ്ലോക്ക് പരിധിയിൽ നിന്നാണ്. ആറളം പുനരധിവാസ കേന്ദ്രത്തിലെ ആദിവാസികളും ആശ്രയിക്കുന്ന ഏകാസ്പത്രിയും പേരാവൂരാണ്.
നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ വേണ്ടിടത്ത് മാസങ്ങളായി രണ്ടു പേർ മാത്രമാണുള്ളത്. ഇ.എൻ.ടി, ദന്തൽ തസ്തികകളും കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.ഗൈനക്ക് വിഭാഗത്തിൽ മൂന്നു പേർ വേണ്ടിടത്ത് ഒരാൾ ലീവിലാണ്, ഒരാൾ കഴിഞ്ഞ ദിവസം സ്ഥലം മാറി പോവുകയും ചെയ്തു.മറ്റൊരാൾ അടുത്ത മാസം വിരമിക്കുകയും ചെയ്യും.
ശിശുരോഗ വിദഗ്ദനും സ്ഥലം മാറ്റമായിട്ടുണ്ട്. അനസ്തിഷിസ്റ്റ് ഉപരിപഠനാർഥം പോയതിനാൽപ്രസവശുശ്രൂഷകൾ നിലച്ച അവസ്ഥയിലാണ്. മുൻപ് മാസം 100-ലധികം പ്രസവങ്ങൾ നടന്ന ആസ്പത്രിക്കാണ് ഈ ദുരവസ്ഥ. അത്യാഹിത വിഭാഗം രാത്രികാല സേവനം കഴിഞ്ഞ ദിവസം നിലച്ചിരുന്നെങ്കിലും താത്കാലികമായി പ്രവർത്തനം പുന്നരാരംഭിച്ചിട്ടുണ്ട്.
ദേശീയ ആരോഗ്യ ദൗത്യം പേരാവൂരിനെ അവഗണിക്കുന്നു
എൻ.എച്ച്.എമ്മിന്റെ കീഴിൽവർഷങ്ങളായി ഒരു ഡോക്ടറെ പോലും നിയമിക്കാത്ത ജില്ലയിലെ ഏകാസ്പത്രിയാണ് പേരാവൂരിലേത്. അഡ് ഹോക്ക് ഡോക്ടർമാരെയും ഇവിടേക്ക് അനുവദിക്കാറില്ല. തികഞ്ഞ അവഗണനയാണ് എൻ.എച്ച്.എം പേരാവൂർ താലൂക്കാസ്പത്രിയോട് സ്വീകരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്രൈബൽ സെറ്റിൽമെന്റായ ആറളം പുനരധിവാസ കേന്ദ്രത്തിലെ നിർധനരായ ആയിരങ്ങൾ ആശ്രയിക്കുന്ന ആസ്പത്രിയോടാണ് ദേശീയ ആരോഗ്യ ദൗത്യം മുഖം തിരിക്കുന്നത്.
ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റും പ്രതിസന്ധിയിൽ
രണ്ട് അസിസ്റ്റന്റ് സർജന്മാരിൽ ഒരാളാണ് ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ സേവനമനുഷ്ടിക്കുന്നത്. അടുത്ത മാസം ഈ ഡോക്ടർ സ്ഥലം മാറി പോകുന്നതോടെ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനവും നിലച്ചേക്കും.
പേരാവൂർ താലൂക്കാസ്പത്രിയിലെ സേവനങ്ങൾ ഓരോന്നായി നിലക്കാൻ തുടങ്ങിയിട്ടും ഇതിനെതിരെ ചെറുശബ്ദം പോലുമുയർത്താൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോ യുവജന സംഘടനകളൊ തയ്യാറാവാത്തതാണ് വിചിത്രം.മുൻ ആരോഗ്യ മന്ത്രിയുടെ ജില്ലയിലെ മലയോര ജനതയുടെ ഏകാശ്രയമായ ഈ ആസ്പത്രിയോട് ആരോഗ്യവകുപ്പും തികഞ്ഞ അവഗണനയാണ് തുടരുന്നത്.
Local News
പേരാവൂർ പോലീസ് സബ് ഡിവിഷൻ ലഹരിവിരുദ്ധ കാംപെയ്ൻ

പേരാവൂർ :പോലീസ് സബ് ഡിവിഷൻ സ്പോർട്സ് ടീം ലഹരിവിരു ദ്ധ കാംപെയ്ൻ്റെ ഭാഗമായി ഫുട്ബോൾ മത്സരം നടത്തി. സർവീ സിൽനിന്ന് വിരമിക്കുന്ന പേരാവൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ട റും സബ് ഡിവിഷൻ സ്പോർട്സ് ടീം മാനേജറുമായ വി.ജെ. ജോസ ഫിന് യാത്രയയപ്പും നല്ലി.
പേരാവൂർ ഡിവൈഎസ്‌പി കെ.വി. പ്രമോദൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. ദിനേശ് അധ്യക്ഷനായി. പേ രാവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി. സജീവ്, മുഴക്കുന്ന് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ ജി. സജേഷ്, മാലൂർ സ്റ്റേഷൻ ഇൻസ്പെ ക്ടർ എം. സജിത്ത്, പേരാവൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു, വി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. ടൂർണമെന്റ്റ് ഫൈനലിൽ കേളകം സ്റ്റേഷൻ മുഴക്കുന്ന് സ്റ്റേഷനെ പരാജയപ്പെടുത്തി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്