Connect with us

Kannur

ചാലക്കുന്നിലൂടെയുള്ള ആറുവരിപ്പാത; റെയിൽവേ മേൽപ്പാലത്തിലേക്ക് യാത്രക്കാർക്ക് വഴി വേണ്ടേ

Published

on

Share our post

ചാല : ദേശീയപാത 66-ന്റെ നിർമാണം ചാലക്കുന്നിൽ തുടങ്ങിയതോടെ ചാലക്കുന്നിനേയും തോട്ടടയേയും ബന്ധിപ്പിക്കുന്ന നിർദിഷ്ട റെയിൽവേ മേൽപ്പാലത്തിന്റെ പ്രാധാന്യം ഇല്ലാതാകുമോയെന്ന് ആശങ്ക. മൂന്നാഴ്ചകൾക്ക് മുൻപാണ് ആറുവരിപ്പാതയ്ക്കായി റെയിൽവേ ചാലക്കുന്നിലെ സ്ഥലം അനുവദിച്ചത്. നിലവിലുള്ള റോഡിൽനിന്ന് മുന്നുമീറ്റർ താഴ്ത്തിയാണ് പുതിയ റോഡ് നിർമിക്കുന്നത്.

ആറുവരിപ്പാതയിൽ ചാലയിലും കിഴുത്തള്ളിയിലും അടിപ്പാതയുണ്ട്. ഈ സ്ഥലങ്ങളിലേക്ക് ചാലക്കുന്നിൽനിന്ന് 400-ഓളം മീറ്റർ ദൂരമുണ്ട്. മാത്രമല്ല, ഈ സ്ഥലങ്ങളിൽനിന്ന് തോട്ടടയിലേക്ക് റോഡുകളുമുണ്ട്. ഫലത്തിൽ ചാലക്കുന്നിലെ പുതിയ മേൽപ്പാലം ആരും ഉപയോഗിക്കാതാകും.

ഫ്ളൈഓവർ നിർബന്ധം :ചാലക്കുന്നിൽ നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ദേശ്യലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ ദേശീയപാതയുടെ വലതുവശത്തെ സർവീസ് റോഡ് ഇടതുവശത്തെ റോഡുമായി ഫ്ളൈഓവർ മുഖേന ബന്ധിപ്പിക്കണം. എന്നാൽമാത്രമേ കണ്ണൂർഭാഗത്തുനിന്ന് വരുന്ന യാത്രക്കാർക്കും വിദ്യാർഥികൾക്കും തോട്ടട പോളിടെക്‌നിക്, ജെ.ടി.എസ്., ഗവ. ഐ.ടി.ഐ. എന്നിവിടങ്ങളിലേക്കും ചാലക്കുന്ന് ചിന്മയ വിദ്യാലയം, ചാലക്കുന്നിലേയും തോട്ടടയിലേയും സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക്‌ പോകേണ്ട വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഉപയോഗിക്കാനാകൂ.

ഇവിടെ െെഫ്ളഓവർ നിർമിക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അപേക്ഷ നൽകി. കൂടാതെ, ദേശീയപാത റീജണൽ ഓഫീസർ മീണയുമായി തിരുവനന്തപുരത്ത്‌ ചർച്ചയും നടത്തി ഫ്ലൈഓവറിന്റെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

മേൽപ്പാലത്തിന് ഏഴുകോടിയലധികം നൽകി :ചാലക്കുന്ന് മേൽപ്പാലത്തിന് സംസ്ഥാന സർക്കാർ ഏഴുകോടിയിലധികം രൂപ റെയിൽവേയ്ക്ക് നൽകി. എന്നാൽ, അധിക തുക അനുവദിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച് ഒരു കോടിയോളം രൂപയ്ക്കുള്ള ഭരണാനുമതിക്കായി കാത്തുനിൽക്കുകയാണ്.

കർമസമിതി രൂപവത്കരിക്കും :ദേശീയപാതയുടെ ഇരുവശങ്ങളെയും ബന്ധിപ്പിച്ച് ഫ്ലൈഓവർ നിർമിക്കണമെന്ന ആവശ്യം ചാലക്കുന്നിൽ ശക്തമായി. ഇതുമായി ബന്ധപ്പെട്ട് ചാലക്കുന്നിൽ നാട്ടുകാർ യോഗം ചേർന്നു. കർമസമിതി രൂപവത്കരിക്കും. മേയർ ടി.ഒ.മോഹനൻ, മുൻ കൗൺസിലർ പി.കെ.പ്രീത, ശശിധരൻ ചാലക്കുന്ന്, കല്ലട സുരേശൻ, സുനിൽ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.


Share our post

Kannur

മൺപാത്ര നിർമാണ തൊഴിലാളികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

Published

on

Share our post

കണ്ണൂർ: പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തതുമായ, മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60വയസ്സ്. www.bwin.kerala.gov.in പോര്‍ട്ടല്‍ വഴി അപേക്ഷ മെയ് 31 നകം അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരും അവരുടെ കുടുംബാംഗങ്ങളും, 2024-25 വര്‍ഷത്തില്‍ ഓണ്‍ലൈനായി അപേക്ഷിച്ചവരും പുതുതായി അപേക്ഷിക്കേണ്ടതില്ല. വെബ്‌സൈറ്റ്: www.bcdd.kerala.gov.in


Share our post
Continue Reading

Kannur

കണ്ണൂരിൽ ഭിന്നശേഷിക്കാരന്റെ പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ : കണ്ണൂരിലെ മുസ്ലിം പളളിയിൽ നിന്ന് ഭിന്നശേഷിക്കാരന്‍റെ ഒന്നേകാൽ ലക്ഷം രൂപ കവർന്ന കേസിൽ പ്രതി പിടിയിൽ. മുണ്ടേരിമൊട്ട സ്വദേശി ഉമ്മറിനെ വാളയാറിൽ നിന്നാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. കർണാടക സ്വദേശിയായ ഇബ്രാഹിം ബാഗിൽ സൂക്ഷിച്ചിരുന്ന സക്കാത്ത് പണമായിരുന്നു പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ മാർച്ചിലെ നോമ്പുകാലത്താണ് സംഭവം നടന്നത്. മാർച്ച് 28 നായിരുന്നു കണ്ണൂർ സിറ്റിയിലെ കംബസാറിലെ മസ്ജിദിൽ ഇബ്രാഹിം എത്തിയത്. അന്നേദിവസം പള്ളിയിൽ പ്രതി ഉമ്മറും ഉണ്ടായിരുന്നു. പള്ളിയിൽ കിടന്നുറങ്ങിയ ഇബ്രാഹിം രാവിലെ ഉണർന്നപ്പോൾ പണവും ഫോണും സൂക്ഷിച്ച ബാഗ് കാണാതായിരുന്നു. ഒന്നേകാൽ ലക്ഷം രൂപയുമായി ഈ ബാഗുമായി ഉമ്മർ കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ണൂർ ടൗൺ പൊലീസിന് കിട്ടിയതാണ് അന്വേഷണത്തിൽ നിർണായകമായത്. ഭിന്നശേഷിക്കാരനായ ഇബ്രാഹിമിന്റെ പരാതിയിൽ കണ്ണൂർ പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. എന്നാൽ മാസങ്ങളായി ഉമ്മറിന്റെ ഫോൺ സ്വിച്ച് ഓഫിലായിരുന്നു. ഒടുവിൽ വാളയാറിൽ നിന്ന് പ്രതി പൊലീസിന്റെ പിടിയിലായി. മോഷ്ടിച്ച പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയായിരുന്നു ഇയാൾ. ഉമ്മറിനെ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share our post
Continue Reading

Kannur

‘ലൈഫ്’ വാഹനം നാളെമുതൽ; കരുതലേകാം, ചേർത്തുപിടിക്കാം

Published

on

Share our post

കണ്ണൂർ∙ കരകൗശല വസ്തുക്കളും മസാലപ്പൊടികളും സോപ്പുൽപന്നങ്ങളുമായി ‘ലൈഫ്’ വാഹനം വീട്ടുപടിക്കലെത്തുമ്പോൾ അതിൽനിന്ന് എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ സഹായിക്കുന്നത് ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയാണ്. കിടപ്പിലായവരും ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുമായ ഭിന്നശേഷിക്കാരെ സഹായിക്കാൻ തുടങ്ങിയ ‘ലൈഫ്’ വാഹനം നാളെമുതൽ സാധനങ്ങളുമായി ഓരോ വീട്ടുപടിക്കലുമെത്തും. ചപ്പാരപ്പടവ് തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയ്നിങ് സെന്ററാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ‘ലൈഫ്’ വാഹനം നിരത്തിലിറക്കുന്നത്.

സെന്ററിനു കീഴിലുള്ള 26 പേരുടെ ഉൽപന്നങ്ങളാണു വാഹനത്തിലുണ്ടാകുക. പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും ഭക്ഷണസാധനങ്ങളും സോപ്പുൽപന്നങ്ങളുമെല്ലാം ഓരോ വീടുകളിൽ നിർമിക്കുന്നത്. നിത്യജീവിതത്തിനു വേണ്ട വരുമാനം കണ്ടെത്താൻ ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രയാസപ്പെട്ടപ്പോഴാണ് ഗുഡ്സമരിറ്റൻ സെന്റർ പുതിയ ആശയം നടപ്പാക്കിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണു വാഹനം നൽകിയത്. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. സാധനങ്ങളുടെ 80 ശതമാനവും ഉണ്ടാക്കുന്നവർക്കുള്ളതാണ്. 20 ശതമാനം വാഹനത്തിനുള്ള ചെലവും.

കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനനഗരിയിൽ മന്ത്രി എം.ബി.രാജേഷ് വാഹനത്തിനു ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്, സാമൂഹികനീതി വകുപ്പ് ഓഫിസർ പി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!