Connect with us

IRITTY

പ്രളയ ബാധിതർക്കായി കിളിയന്തറയിൽ ഉയരുന്നത് 15 വീടുകൾ

Published

on

Share our post

ഇരിട്ടി : അഞ്ചുവർഷം മുമ്പത്തെ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട മാക്കൂട്ടം പുഴ പുറമ്പോക്കിലെ 15 കുടുംബങ്ങളുടെ കണ്ണീരുണങ്ങുന്നു. ഇവർക്കായി ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനി പണിതുനൽകുന്ന വീടുകൾ പൂർത്തിയാകുകയാണ്‌. ഡിസംബർ മധ്യത്തോടെ താക്കോൽ കൈമാറും.

2018ലെ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചെത്തിയ മലവെള്ളം ഈ കുടുംബങ്ങളുടെ സകലസ്വപ്‌നങ്ങളും തകർത്തെറിയുകയായിരുന്നു. ഉടുതുണി മാത്രമായി കുഞ്ഞുങ്ങളെയും മുതിർന്നവരെയുംകൊണ്ട്‌ പായം പഞ്ചായത്ത്‌ അധികൃതരും രക്ഷാപ്രവർത്തകരും കിളിയന്തറയിലെത്തിയത്‌ ജീവൻ തിരികെകിട്ടിയ ആശ്വാസത്തിലായിരുന്നു. ഒരുമാസത്തോളം ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞു. വീടുള്ളവർ തിരികെ പോയി.

15 കുടുംബങ്ങൾക്ക്‌ പോകാൻ ഇടമില്ലായിരുന്നു. ഇവരെ സർക്കാർ വാടക നൽകി താമസിപ്പിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി ഇ.പി. ജയരാജന്റെ ഇടപെടലിലാണ്‌ യൂണിലിവർ കമ്പനി സഹായഹസ്‌തവുമായെത്തിയത്‌. മുഖ്യമന്ത്രി പിണറായി വിജയൻകൂടി ഇടപെട്ടതോടെ സ്ഥലം ലഭ്യമാക്കിയാൽ പൊതുനന്മാ ഫണ്ടിലുൾപ്പെടുത്തി വീട്‌ നിർമിച്ചു നൽകാമെന്ന്‌ കമ്പനി ഉറപ്പുനൽകി. ഒന്നേകാൽ ഏക്കർ സ്ഥലം സർക്കാർ വിലയ്‌ക്കു വാങ്ങി.

2019- മാർച്ച് രണ്ടിന് ഇ.പി. ജയരാജൻ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. അഞ്ചു സെന്റ്‌ വീതം സ്ഥലത്ത്‌ ഏഴ് ലക്ഷം രൂപയുടെ വീട് നിർമിക്കാനാണ്‌ തീരുമാനിച്ചത്‌. ഭൂഘടന വില്ലനായതോടെ സ്ഥലം മൂന്നു തട്ടുകളാക്കി തിരിച്ച്‌ സുരക്ഷാഭിത്തി നിർമിക്കേണ്ടി വന്നു. ചെലവും വർധിച്ചു. ആദ്യനിരയിൽ ആറും രണ്ടാംനിരയിൽ അഞ്ചും മൂന്നാം നിരയിൽ നാലും വീടുകളാണ്‌. ആദ്യ രണ്ടു നിരകളിലെ വീടുകൾ പൂർത്തിയായി. മൂന്നാം നിരയിൽ നാലെണ്ണം ഈ മാസാവസാനം പൂർത്തിയാകും. രണ്ട് കിടപ്പുമുറി, അടുക്കള, ഹാൾ, ശുചിമുറി സൗകര്യങ്ങളോടെ 650 ചതുരശ്ര അടിയിലാണ്‌ വീടുകൾ.

അടിസ്ഥാന സൗകര്യമൊരുക്കി പഞ്ചായത്ത്

വീടുകളിലേക്കുള്ള റോഡ്‌, കുടിവെള്ളം, വെളിച്ചം എന്നിവ 60 ലക്ഷം രൂപ ചെലവഴിച്ച്‌ പായം പഞ്ചായത്താണ്‌ ഒരുക്കുന്നത്‌. കുഴൽ കിണറും വൈദ്യുതി, കുടിവെള്ളവിതരണ സംവിധാനവും ഒരുക്കും. തലശേരി–വളവുപാറ റോഡിൽനിന്ന്‌ വീടുകളിലേക്കുള്ള റോഡ് മുറ്റംവരെ ഗതാഗതയോഗ്യമാക്കും.


Share our post

IRITTY

കൂട്ടുപുഴയിൽ വീണ്ടും ലഹരി വേട്ട;1.5 കിലോ കഞ്ചാവും 360 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ

Published

on

Share our post

ഇരിട്ടി: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽഹാഷിഷ് ഓയിലും കഞ്ചാവുമായി തൃശൂർ സ്വദേശിയായ യുവാവ് പിടിയിൽ. കണ്ണൂർ റൂറൽ എസ്‌.പി അനൂജ് പലിവാലിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്‌.പി ധനഞ്ജയന്റെ മേൽനോട്ടത്തിൽ ഇരിട്ടി സി.ഐ കുട്ടികൃഷ്ണൻ,എസ്.ഐ ഷറഫുദ്ദീൻ എന്നിവർ അടങ്ങുന്ന സംഘം കൂട്ടുപുഴയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് തൃശ്ശൂർ പറക്കാട് സ്വദേശി സരിത്ത് സെബാസ്റ്റ്യൻ പിടിയിലായത്. 1.570ഗ്രാം കഞ്ചാവ്,306 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ബംഗ്ളൂരിൽ നിന്നും ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവരികയായിരുന്നു പ്രതി.


Share our post
Continue Reading

IRITTY

ആറളത്ത് 5.2 കിലോമീറ്റർ സോളാര്‍ തൂക്കുവേലി നിർമാണം നാളെ തുടങ്ങും

Published

on

Share our post

ആറളത്ത് ആനമതിൽ പണി പൂർത്തീകരിക്കാൻ കാല താമസം നേരിടുന്ന 5.2 കിലോ മീറ്റർ ദൂരം സോളാര്‍ തൂക്കുവേലി നിർമാണം അനെർട്ടിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തുടങ്ങും. രണ്ടുഘട്ടങ്ങളിലായി 56 ലക്ഷം രൂപ ചെലവിലാണ് സോളാര്‍ തൂക്കുവേലി നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയും ആറളം പഞ്ചായത്ത് വകയിരുത്തിയ 16 ലക്ഷം രൂപയും വിനിയോഗിച്ച് 3.6 കി ലോമീറ്റർ പ്രവൃത്തി നടത്തും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചുള്ള 1.6 കിലോമീറ്റർ പ്രവൃത്തി രണ്ടാംഘട്ടത്തിൽ നടപ്പാക്കും. ഒരുമാസത്തിനകം പ്രവൃത്തി പൂർത്തികരിക്കും.


Share our post
Continue Reading

IRITTY

ഇരിട്ടി കീഴ്പ്പള്ളി വട്ടപ്പറമ്പ് പുഴത്തുരുത്തിൽ കെട്ടിയ പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു

Published

on

Share our post

ഇരിട്ടി: പുഴ തുരുത്തിൽ തീറ്റയെടുക്കാൻ കെട്ടിയ കറവപ്പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു. കക്കുവ പുഴയുടെ ഭാഗമായ വട്ടപ്പറമ്പ് പുഴയുടെ തുരുത്തിൽ കെട്ടിയ വട്ടപ്പറമ്പിലെ തൈക്കൂട്ടം പുത്തൻപുര പൗലോസിന്റെ കറവപ്പശുവിനെയാണ് കാട്ടാന ചവിട്ടി കൊന്നത്. ബുധനാഴ്‌ച രാവിലെ കറവ കഴിഞ്ഞ് മൂന്ന് പശുക്കളെയും പുഴ കടത്തി പൗലോസ് തുരുത്തിൽ കെട്ടിയതായിരുന്നു. അല്പസമയത്തിനുശേഷം രണ്ട് പശുക്കൾ കയർ പൊട്ടിച്ച് പൗലോസിന്റെ വീട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിയ ഇടത്ത് ഒരു കറവപ്പശു ചത്തനിലയിൽ കാണപ്പെട്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ചത്ത പശുവിനെ പരിശോധിക്കുകയും കാട്ടാന ചവിട്ടിയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു.


Share our post
Continue Reading

Trending

error: Content is protected !!